ഗാസിയാബാദ്: ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് അവശ്യവസ്തുക്കൾക്ക് വാങ്ങുന്നതിന് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. ഇത്തരത്തിൽ അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങിയ യുവാവ് തിരിച്ചെത്തിയത് നവവധുവുമായാണ്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. 26 വയസുകാരൻ ഗുഡുവാണ് വധു സവിതയെയുമായി വീട്ടിൽ എത്തിയത്. വീട്ടുസാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്ന് പുറത്തുപോയ മകൻ ഭാര്യയെയുമായി തിരിച്ചെത്തിയത് ഞെട്ടലോടെ കണ്ട അമ്മ മകനെതിരെ പോലീസിനെ സമീപിച്ചു. എന്നാൽ മകന്റെ രഹസ്യ വിവാഹം അംഗീകരിക്കാൻ അമ്മ തയാറായിട്ടില്ല. വധുവിനെ തന്റെ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ലെന്നും ഈ വിവാഹം താൻ അംഗീകരിക്കില്ലെന്നും അമ്മ ഗാസിയാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടു മാസം മുമ്പ് ആര്യസമാജത്തിൽ വിവാഹിതരായ ഇവർക്ക് മതിയായ സാക്ഷികളിൽ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും ഹരിദ്വാറിൽ പോയി വിവാഹ സർട്ടിഫിക്കറ്റ് വാങ്ങിക്കണമെന്ന് കരുതിയതാണ്. പക്ഷേ ലോക്ക് ഡൗൺ കാരണം സാധിച്ചില്ലെന്നും ഗഡ്ഡു പറയുന്നു. ഭാര്യ സവിതയെ ഡൽഹിയിലെ ഒരു…
Read MoreDay: April 30, 2020
ബോളിവുഡിലെ ‘നിത്യഹരിത നായകൻ’ ഋഷി കപൂർ വിടവാങ്ങി; അർബുദത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു
മുംബൈ: ബോളിവുഡിലെ നിത്യഹരിത നായകൻ ഋഷി കപൂർ(67) അന്തരിച്ചു. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. അർബുദത്തെ തുടർന്നു ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഋഷി കപൂർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1970ൽ “മേരാനാം ജോക്കർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം നൂറിലധികം സിനിമകളിൽ വേഷമിട്ടു. മേരാനാം ജോക്കറിലൂടെ ദേശീയ അവാർഡും അദ്ദേഹം നേടിയിരുന്നു. 1973ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. 2004നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ‘ദ് ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക…
Read Moreശ്വാസതടസമുണ്ടായ ആറുമാസം പ്രായമുള്ള കുഞ്ഞിനു രക്ഷകരായി മെംബറും ഫയർഫോഴ്സും
വടക്കഞ്ചേരി: ശ്വാസതടസ്സം മൂലം അസ്വസ്ഥത പ്രകടിപ്പിച്ച ആറു മാസം പ്രായമായ പെണ്‍കുഞ്ഞിന് രക്ഷകരായി പഞ്ചായത്ത് മെന്പറും വടക്കഞ്ചേരി ഫയർഫോഴ്സും. വണ്ടാഴി നീർച്ചാൽ രാജൻ ചന്ദ്രിക ദന്പതികളുടെ കൈ കുഞ്ഞിനെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വടക്കഞ്ചേരി ഫയർഫോഴ്സ് ഇടപ്പെട്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഫയർ ഉദ്യോഗസ്ഥരായ പി.ആർ. വികാസ്, വി.എസ്.സുധൻ, കെ.എസ്.സുബൈർ എന്നിവരാണ് പഞ്ചായത്ത് അംഗം രമ്യ പ്രമോദിനൊപ്പം രക്ഷകരായത്. ശ്വാസതടസ്സം മൂലം ഒരാഴ്ച മുന്‍പും കുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് വിധേയയാക്കിയിരുന്നു. രോഗം ഭേതപ്പെട്ടതിനെ തുടർന്നാണ് വീട്ടിൽ കൊണ്ടുവന്നത്. എന്നാൽ ഇന്നലെ ശ്വാസതടസ്സം മൂലം കുട്ടി ഏറെ അസ്വസ്ഥയായി. ഇതേ തുടർന്നാണ് മാതാപിതാക്കൾ മെന്പറെ വിളിച്ചത്. ലോക്ക് ഡൗണായതിനാൽ മറ്റു വാഹനങ്ങളിൽ കുട്ടിയെ കൊണ്ട് പോകുന്നത് പരിശോധനകൾക്കും അതുവഴി ആശുപത്രിയിലെത്തി ചികിത്സ ലഭിക്കാൻ വൈകുമെന്നതിനാലാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്.
Read Moreഇടുക്കി താലൂക്കിന് അഭിമാനിക്കാൻ ഒരു തഹസിൽദാർ; ലോക്ക് ഡൗൺ ആയതിനാൽ ഓഫീലേക്ക് ആരും വരുന്നില്ല; വെറുതേ സമയം കളയാൻ ഇല്ലാത്തതിനാൽ താലൂക്കോഫിസിന്റെ പരിസരം കൃഷിയിടമാക്കി വ്യത്യസ്തനാം തഹസിൽദാർ
ചെറുതോണി: ഇടുക്കി താലൂക്ക് ഓഫീസിലുണ്ട് വ്യത്യസ്തനാമൊരു തഹസീൽദാർ. വെളുപ്പിനുതന്നെ താലൂക്കോഫീസിലെത്തി വാഴ, കപ്പ തുടങ്ങിയവ കൃഷിചെയ്യാനായി സ്ഥലം ഒരുക്കുന്ന തിരക്കിലാണിദ്ദേഹം. കാർഷിക കുടുംബത്തിൽ ജനിച്ചുവളർന്ന കഞ്ഞിക്കുഴി സ്വദേശിയായ വിൻസെന്റ് ജോസഫ് എന്ന തഹസീൽദാറാണ് റവന്യു വകുപ്പിനുതന്നെ മാതൃകയായിരിക്കുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ജില്ല ഡബിൾ ലോക്ക് ഡൗണിലായിരിക്കയാണ്. മണിയാറൻകുടിയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതിനാൽ ഇടുക്കി താലൂക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന വാഴത്തോപ്പ് പഞ്ചായത്തിൽ കർശനനിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റവന്യു ഉദ്യോഗസ്ഥർക്ക് അവധി നൽകിയിട്ടില്ലെങ്കിലും താലൂക്കോഫീസിലേക്ക് പൊതുജനങ്ങൾ വരുന്നില്ല. എങ്കിലും രാവിലെതന്നെ തഹസീൽദാർ ഓഫീസിലെത്തും. ഓഫീസ് സമയത്തിനുമുന്പേ പറന്പിലെ പണികൾ ചെയ്തുതീർക്കാനായി ഒൗദ്യോഗിക വസ്ത്രങ്ങൾ അഴിച്ചുവയ്ക്കും. വസ്ത്രംമാറ്റി പിന്നെ മണ്‍വെട്ടിയും പണിയായുധങ്ങളുമായി കൃഷിയിടത്തിലേക്കിറങ്ങും. മൂന്നേക്കർ സ്ഥലമാണ് ഇടുക്കി താലൂക്കോഫീസിനായി കെ എസ്ഇബി വിട്ടുനൽകിയത്. ഓഫീസ് കെട്ടിടത്തിനുപുറമെ കാടുകയറിയ സ്ഥലം വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി മാറ്റുകയാണ് ഈ ഉദ്യോഗസ്ഥൻ. ഓഫീസിൽ മറ്റു ജീവനക്കാരെത്തുന്നതിനുമുന്പേ…
Read Moreഎന്തായാലും ലോക്കായി, ലോക്ക് ഡൗൺ ആഘോഷമാക്കി റെയ്നി ജോസും കുടുംബവും
സ്വന്തം ലേഖകൻ എന്തായാലും ലോക്കായി, ലോക്ക് ഡൗൺ ആഘോഷമാക്കി, അതിജീവന തന്ത്രങ്ങളൊരുക്കുകയാണ് റെയ്നി ജോസും കുടുംബവും. മൊയലൻ അഗ്രോ പൈപ്പ്സിന്റെ മാനേജിംഗ് ഡയറക്ടറാണ് റെയ്നി ജോസ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം എല്ലാ മേഖലയിലും വൻ സാന്പത്തിക തകർച്ചയും പ്രതിസന്ധിയും ഉണ്ടാകും. തന്റെ ബിസിനസിനേയും ബാധിക്കും. എന്നാൽ ലോകജനതയെ വിഴുങ്ങുന്ന മഹാവ്യാധിയിൽനിന്നു രക്ഷനേടാൻ അടച്ചിടാതെ മറ്റൊരു മാർഗവുമില്ല. ഇങ്ങനെയൊരു അടച്ചിടലിനു നിർബന്ധിതരായവരാണ് എല്ലാവരും. എന്തായാലും, പൈപ്പുകളിലുടെ തിളച്ചുമറിയുന്ന ബിസിനസ് ടെൻഷനുകൾ തത്കാലം കടത്തിവിടുന്നില്ല. പകരം ആ പൈപ്പുകളിലൂടെ ശീതളമായ മനശാന്തി ഒഴുക്കിവിടുകയാണ്. ലോ ക്ക്ഡൗണ്‍ ദിനങ്ങളെ കുടുംബത്തോടൊപ്പം ആനന്ദകരമാക്കി. ഇതാദ്യമായാണ് ഇത്രയും കാലം പുറത്തിറങ്ങാതെ വീ ട്ടിൽതന്നെ ഇരിക്കേണ്ടിവന്നത്. ഒല്ലൂരിലെ വസതിയിൽ പത്നി രഞ്ജിതയ്ക്കും മക്കളായ പൂജ, ജോസ്, മരി യ എന്നിവർക്കുമൊപ്പം വീട്ടുജോലികൾ ചെയ്തും ഒന്നിച്ചു ഭക്ഷണം തയാറാക്കിയും കഴിച്ചും തമാശകളും പഴയ വിശേഷങ്ങൾ പങ്കുവച്ചുമെല്ലാം വീടിനെ സ്വർഗമാക്കി.…
Read Moreപതിനാറുകാരനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവം:മൊഴികൾ മാറ്റിപ്പറഞ്ഞ് കുട്ടികൾ; അന്വേഷണസംഘം വിപുലീകരിച്ചു
കൊടുമൺ: കൊടുമൺ അങ്ങാടിക്കലിലെ വിദ്യാർഥിയുടെ കൊലപാതകം അന്വേഷണ സംഘം വിപുലീകരിച്ചു. അന്വേഷണം ഊർജിതമാക്കി. അടൂർ ഡിവൈഎസ്പി ജവഹർ ജനാർദിനാണ് ചുമതല. ഏനാത്ത് സിഐ ജയകുമാർ, കൂടൽ എസ്ഐ എസ്.ആർ. സേതുനാഥ്, കോന്നി എസ്ഐ വി.എസ്. കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം കൊടുമൺ എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ജുവനൈൽ ഹോമിൽ എത്തി കുറ്റാരോപിതരായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ രക്ത സാമ്പിളും വിരലടയാളവും എടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സമയത്ത് പറഞ്ഞതിൽനിന്നു വ്യത്യസ്തമായ മറ്റൊരു മൊഴിയും അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞതായാണ് സൂചന. ഇത് അന്വേഷണസംഘം പരിശോധിക്കുന്നു. സംഭവത്തിൽ ഊർജിത അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവസ്ഥലത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് മൃതദേഹം മൂടിയ മണ്ണ് മാറ്റിച്ചത് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് അടൂർ ആർഡിഒയും തഹസീൽദാറും സ്ഥലം സന്ദർശിച്ച്…
Read Moreരാജവെമ്പാലയ്ക്ക് എന്ത് ലോക്ക്ഡൗണ്‍! ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ രാജവെമ്പാല നാട്ടുകാരുടെ ഉറക്കംകെടുത്തി
ചെറുതോണി: ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള വാഴത്തോപ്പ് പഞ്ചായത്തിൽ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ രാജവെന്പാല നാട്ടുകാരുടെ ഉറക്കംകെടുത്തി. മണിയാറൻകുടി കാട്ടുകുന്നേൽ ജോണിയുടെ വീട്ടിലാണ് രാജവെന്പാല അതിഥിയായെത്തിയത്. ഇന്നലെ രാത്രി രണ്ടോടെയാണ് രാജവെന്പാല വീട്ടുകാരുടെ കണ്ണിൽപെട്ടത്. കഴിഞ്ഞദിവസം ഇവരുടെ തൊഴുത്തിലുണ്ടായ കിടാരി രാത്രി പുറത്തിറങ്ങിയ ശബ്ദംകേട്ടുണർന്ന വീട്ടുകാർ തൊഴുത്തിനുസമീപം രാജവെന്പാലയെ കണ്ടെത്തി. ഉടൻതന്നെ അയൽവാസികളെ വിവരമറിയിച്ചു. വീട്ടുകാരും അയൽവാസികളുംചേർന്ന് നേരം വെളുക്കുന്നതുവരെ പാന്പിനു കാവലിരുന്നു. വെളുപ്പിന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരോടൊപ്പം തെരച്ചിൽ നടത്തിയെങ്കിലും മാളത്തിൽ ഒളിച്ച പാന്പിനെ കണ്ടെത്താനായില്ല. ആളുകൾക്ക് കൂട്ടംകൂടാൻ കഴിയാത്തതിനാൽ ഉൗഴംവച്ചായിരുന്നു കാവലിരുന്നത്. രാജവെന്പാലയെ പിടികൂടാനാവാത്തത് വീട്ടുകാരേയും നാട്ടുകാരേയും ഭീതിയിലാക്കിയിരിക്കുകയാണ്.
Read Moreമഹാരാഷ്ട്രയിൽനിന്നും വാഹനങ്ങൾ മാറിമാറികയറി എത്തിയ യുവാവിനെ ക്വാറന്റൈനിലാക്കി
മറയൂർ: മഹാരാഷ്ട്രയിൽനിന്നും പല വാഹനങ്ങൾ കയറി മറയൂരിലെത്തിയ യുവാവിനെ ക്വാറന്റൈനിലാക്കി. മറയൂർ പയസ് നഗർ സ്വദേശി മണികണ്ഠനാണ് നടന്നും ചരക്കുലോറിയിലും ബൈക്കിലുമായി കേരളത്തിലെത്തിയത്. കഴിഞ്ഞ നവംബർ മുതൽ യുവാവ് മഹാരാഷ്ട്രയിൽ അരോണയിലെ സ്വകാര്യ കന്പനിയിലാണ് ജോലിചെയ്തിരുന്നത്. ഇവരുടെ കന്പനി തന്നെയാണ് ഭക്ഷണവും താമസ സൗകര്യവും ഒരൂക്കിയിരുന്നത്. രാജ്യം മുഴുവൻ ലോക്ക് ഡൗണ്‍ ആയപ്പോൾ ജോലിചെയ്തിരൂന്ന കന്പനിയും വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ യുവാക്കളെ കൈയൊഴിയുകയായിരുന്നു. ആദ്യ ആഴ്ച പിന്നിട്ടതോടെ ഭക്ഷണം ലഭിക്കാതായി. പിന്നീട് താമസസ്ഥലത്തുനിന്നും വാടക നൽകാത്തതിന്റെ പേരിൽ പുറത്താക്കി. പോലീസിന്റെ സഹായമോ ഭക്ഷണമോ ലഭിക്കാതെവന്നപ്പോൾ നാടുകളിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. താമസ സ്ഥലത്തുനിന്നും നടന്ന് മാർക്കറ്റിലെത്തി തമിഴ്നാട്ടിലേക്ക് ചരക്കൂമായി വരുന്ന ലോറി കണ്ടുപിടിച്ച് സഹായം അഭ്യർഥിച്ചു. 2000 രൂപ നൽകിയാൽ ഈറോഡിലെത്തിക്കാമെന്ന് അറിയിച്ചതിനേതുടർന്ന് തുക നൽകി. ചൊവ്വാഴ്ച പുലർച്ചെ ഈറോഡിലെത്തി. ഇവിടെനിന്നൂം ഇവർ തന്നെ കോയന്പത്തൂരിലേക്ക് മറ്റൊരു ലോറിയിൽ കയറ്റിവിട്ടു.…
Read Moreഅറുപതുകഴിഞ്ഞവർ കൊറോണയെ സൂക്ഷിക്കണമെന്നു ലോകം! കോവിഡിനെതിരേ പോരാടി തൊണ്ണൂറ്റിയെട്ടുകാരൻ ഡോക്ടർ
ജോസ് കുന്പിളുവേലിൽ പാരീസ്: അറുപതുകഴിഞ്ഞവർ കൊറോണയെ സൂക്ഷിക്കണമെന്നു ലോകം പറയുന്പോൾ ഒരു ചെറുപുഞ്ചിരിയോടെ പോരാട്ടം തുടരുകയാണ് ഫ്രാൻസിൽ ഒരു 98കാരൻ. ഒൗദ്യോഗികമായി സ്റ്റെതസ്കോപ് കൈകളിലേന്തിയിട്ട് ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും അതു താഴെ വയ്ക്കാൻ മടിക്കുന്ന ഫ്രാൻസിലെ ഡോ. ക്രിസ്റ്റ്യാൻ ചെനെയുടെ ജോലിയോടുള്ള ആത്മാർഥതയ്ക്കു മുന്പിൽ ലോകം തലകുനിക്കുന്നു. കൊറോണയുടെ പിടിയിൽ രാജ്യം തേങ്ങുന്പോൾ വാർധക്യത്തിന്റെ പരിമതികളും സ്വന്തം ജീവന്റെ അപകടവും മറന്നു പോരാട്ടത്തിന്റെ തിരക്കിലാണ് 99-ാം ജന്മദിനത്തിലേക്കു കടക്കുന്ന ഡോ.ക്രിസ്റ്റ്യാൻ. ഫ്രാൻസിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടറാണ് അദ്ദേഹം. 70 വർഷത്തെ സേവനത്തിനു ശേഷവും പാരീസിലെ “മറന്നുപോയ’ പ്രാന്തപ്രദേശങ്ങളിലെ ആളുകളെ സഹായിക്കാൻ താൻ രംഗത്തിറങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്. പകർച്ചവ്യാധിക്കുമുന്പു തന്നെ കുറഞ്ഞ വരുമാനമുള്ള പാരീസ് നഗരപ്രാന്തത്തിലെ ശാന്തമായ തെരുവിൽ ഡോക്ടറുടെ പ്രാക്ടീസ് കെട്ടിടത്തിലെ കാത്തിരിപ്പ് മുറി നിറഞ്ഞിരുന്നു. സേവനത്തിന്റെ ദൂതൻ എന്നാണ് രോഗികൾ അദ്ദേഹത്തെ വിളിക്കുന്നത്.വിദൂര പ്രദേശങ്ങളിൽനിന്നുപോലും…
Read Moreകേരളത്തിലെ രണ്ടാമത്തെ യുവതി! കോവിഡ് മുക്തയായ യുവതി കുഞ്ഞിനു ജന്മംനല്കി; കേരളത്തിന് വീണ്ടും അഭിമാനം
പരിയാരം: കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്ആശുപത്രിയില്നിന്ന് കോവിഡ് രോഗമുക്തിനേടിയ യുവതി ആണ്‍കുഞ്ഞിനു ജന്മംനൽകി. കോവിഡ്മുക്തി നേടിയ ശേഷം കുഞ്ഞിന് ജന്മംനല്കുന്ന കേരളത്തിലെ രണ്ടാമത്തെ യുവതിയാണിവർ. ആദ്യത്തേത് കാസർഗോഡ് സ്വദേശിയാണ്. അതും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ശസ്ത്രക്രിയയിലൂടെയാണു യുവതി ആണ്‍കുഞ്ഞിനു ജന്മംനല്കിയത്. പതിനൊന്നോടെ യുവതിയെ ഓപ്പറേഷന് തിയറ്ററിലേക്ക് മാറ്റിയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്റെ നേതൃത്തില്‍ ഡോ. ബീന ജോര്‍ജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സുരി, നഴ്സിംഗ് ജീവനക്കാരായ ഷില്ലി, ലിസി, അനസ്തേഷ്യ ടെക്നീഷ്യന് ശരണ്‍ എന്നിവരാണ് ശസ്ത്രക്രിയാസംഘത്തില്‍ ഉണ്ടായിരുന്നത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നിര്‍ദേശപ്രകാരം 3.25 ഗ്രാം തൂക്കമുള്ള കുഞ്ഞിനെ പിന്നീട് ഐസിയുവിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് ബാധിച്ച കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിനിയെ 17 നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More