മുക്കം: മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ലൈംഗിക ചുവയോടെ പെരുമാറുകയും മർദിക്കുകയും ആക്രമണം നടത്തുകയും ചെയ്തതായി പരാതി. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല. കെഎംസിടി ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വനിത ഡോക്ടർമാരോടും നഴ്സുമാരോടും ലൈംഗിക ചുവയോടെ സംസാരിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയും ചെയ്ത യുവാവ് ലക്ഷകണക്കിന് രൂപയുടെ ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. കാലിന് മുറിവേറ്റത് ചികിത്സിക്കാനാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇയാൾ നശിപ്പിച്ചതായും ഡോക്ടർമാരോട് അപമര്യാദയായി പെരുമാറുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത ഇയാൾക്കെതിരെ ആശുപത്രി ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കണമെന്നും കെഎംസിടി ആശുപത്രി അധികൃതർ മുക്കം പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവുമായി…
Read MoreDay: January 21, 2021
കുഞ്ഞുങ്ങളുടെ മുകളിലൂടെ ഇങ്ങനെ ചാടിയാല്‍ തീരുന്ന ദോഷം! ഓരോരോ ആചാരങ്ങളേ; നൂറ്റാണ്ടുകളായി…
കർണാടകയിലും മഹാരാഷ്ട്രയിലുമൊക്കെ കുഞ്ഞുങ്ങളെ മുകളിൽനിന്നു താഴേക്ക് എറിയുന്നതാണ് ആചാരമെങ്കിൽ അങ്ങ് സ്പെയിനിലെ ചില പ്രദേശങ്ങളിൽ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടു മറ്റൊരു വിചിത്രമായ ആചാരമുണ്ട്. എറിയുന്നതുപോലെ അത്ര ഭീകരമല്ലെങ്കിലും സംഭവം സാഹസികത തന്നെയാണ്. ബേബി ജംപിംഗ് അഥവാ എൽ കൊളാച്ചോ എന്ന പേരിലാണ് ഇത് അവിടെ അറിയപ്പെടുന്നത്. കുഞ്ഞുങ്ങളെ നിലത്തു നിരത്തി കിടത്തും. എന്നിട്ട് നിലത്തുകിടക്കുന്ന കുഞ്ഞുങ്ങളുടെ മുകളിലൂടെ ഒരാൾ ചാടിയോടിപ്പോകും.. ഇതാണ് ബേബി ജംപിംഗ് എന്ന ആചാരം. തെരുവിൽ എല്ലാ ഞായറാഴ്ചകളിലും ഇത്തരം ചടങ്ങുകൾ അരങ്ങേറാറുണ്ട്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ ആചാരത്തിനു വിധേയരാക്കാറുള്ളത്. തെരുവീഥികളിൽ ഇങ്ങനെ കുഞ്ഞുങ്ങളെ നിരത്തി കിടത്തും. പരന്പരാഗത വേഷം ധരിച്ചെത്തുന്ന രണ്ടുപേർ നിലത്തു കിടത്തിയിരിക്കുന്ന കുഞ്ഞുങ്ങളുടെ മുകളിലൂടെ ചാടിപ്പോകും. പൈശാചിക ശക്തികളുടെ ആക്രമണത്തിൽനിന്നു കുട്ടികളെ രക്ഷിക്കാനാണത്രേ ഇങ്ങനെയൊരു ആചാരം നടത്തുന്നത്. കുഞ്ഞുങ്ങളുടെ മുകളിലൂടെ ചാടുന്നവര്‍ പിശാചിനെയാണത്രേ പ്രതിനിധീകരിക്കുന്നത്. കുഞ്ഞുങ്ങളെ മറികടന്ന് പി…
Read Moreമാസ്ക്ക് ഹാർബറിന് അനുഗ്രഹമായി, മൂക്ക് പൊത്തണ്ടല്ലോ ! ഹാർബറിന് മുന്നിലെ അഴുക്കുചാൽ നിർമാണം പൂർത്തിയായില്ല
കൊയിലാണ്ടി: ഹാർബറിനു മുൻവശത്തെ അഴുക്ക്ചാൽ നിർമ്മാണം പൂർത്തിയാകാത്തത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഏതാനും മാസം മുമ്പ് ഏഷ്യയിലെ ഏറ്റവും വലിയ ഹാർബർ എന്ന് പറഞ്ഞ് ഉദ്ഘാടനം കഴിച്ച കൊയിലാണ്ടി ഹാർബറിനു മുൻവശത്തെ ഓടയാണ് പൂർത്തിയാകാത്തത്. മാലിന്യങ്ങൾ നിറഞ്ഞ് ജീവികൾ ചത്ത് പൊന്തിയും ഓടയിലെ വെള്ളം കെട്ടികിടന്ന് ഒഴുക്ക് നിലച്ചിരിക്കുകയാണ്. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിഷയം ഹർബർ വകുപ്പിനെ അറിയിച്ചെങ്കിലും ഘട്ടം ഘട്ടമായി പണി തീർക്കുമെന്നായിരുന്നു മറുപടി. ഹാർബറിനു സമീപം നിരവധി കുടുംബങ്ങൾ താമസിക്കുന്നതു കാരണം വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ നാട്ടുകാരും, അരയ സമാജങ്ങളും ജില്ലാ കക്ടറുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി പറഞ്ഞു.
Read Moreസിനിമയ്ക്കുവേണ്ടി ഇത്രയധികം സമർപ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഞാൻ ഇന്ത്യൻ സിനിമയിൽ വേറെ കണ്ടിട്ടില്ല..! ഉർവശി
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട നടനാണ് കമലഹാസൻ. സിനിമയുടെ എല്ലാ മേഖലയിലും കൈവെയ്ക്കുന്ന മറ്റൊരു നടൻ ഇല്ല എന്നു തന്നെ പറയാം. തിരക്കഥാകൃത്തായും സംവിധായകനായും നിർമാതാവായും ഒക്കെയുള്ള കമലഹാസനോടൊപ്പം എനിക്ക് ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. സിനിമയ്ക്കുവേണ്ടി ഇത്രയധികം സമർപ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഞാൻ ഇന്ത്യൻ സിനിമയിൽ വേറെ കണ്ടിട്ടില്ല. ഒരു ശിൽപ്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കിൽ ശിൽപ്പം ഉണ്ടാക്കാൻ പഠിച്ചതിനുശേഷം അഭിനയിക്കാം എന്ന് ചിന്തിക്കുന്ന ആളാണ് കമലഹാസൻ. -ഉർവശി
Read Moreഅനാർക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല..! ഫോട്ടോഷൂട്ട് പ്രചരിച്ചതോടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് അനാർക്കലി മരിക്കാർ
എന്റെ ഫോട്ടോഷൂട്ട് പ്രചരിച്ചതോടെ ഒരു രാഷ്ട്രീയ പാർട്ടിയും ഒരു മതവിഭാഗവും എനിക്കെതിരെ നീങ്ങി. സുഹൃത്തായ മഹാദേവൻ തന്പി ഒരുക്കിയ ഫോട്ടോഷൂട്ട് ആയിരുന്നു അത്. ചില സുഹൃത്തുക്കൾ, ചില ദളിത് ആക്ടിവിസ്റ്റുകൾ ഒക്കെ വിളിച്ചു അനാർക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞു. എന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കിൽ ഇട്ടു. ഈ സംഭവം കുറച്ചു നാൾ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്നു കരകയറി. ആ സംഭവം മറക്കാനും മറ്റു ചിലതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിച്ചു. കാരണം ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല ജീവിതം മുന്നോട്ടു പോവുക തന്നെ വേണം. -അനാർക്കലി മരിക്കാർ
Read Moreഅമിതാഭ് ബച്ചനെ പ്രൊപ്പോസ് ചെയ്തിരുന്നു; എന്നോടുള്ള സ്നേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ട്..! നടി രേഖ
വർഷങ്ങൾക്ക് മുൻപ് താൻ അദ്ദേഹത്തെ (അമിതാഭ് ബച്ചനെ) പ്രൊപ്പോസ് ചെയ്തിരുന്നു. എന്നോടുള്ള സ്നേഹം അദ്ദേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ട്. അത് എന്താണെന്നുവച്ചാൽ വിവാഹിതനായത് കൊണ്ടും കൂടാതെ ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടുമാണ് എന്നോടുള്ള സ്നേഹത്തെ കുറിച്ച് ആരോടും പറയാതിരുന്നത്. മാത്രമല്ല തന്റെ പ്രതിഛായ നശിക്കാതെ ഇരിക്കാനും മക്കളെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനും അദ്ദേഹം കൂടുതൽ ഉൗന്നൽ നൽകിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം എന്നോട് ഒന്നും തുറന്നുപറയാത്തത്. എന്തായാലും അതൊരു മനോഹരമായ കാര്യമാണെന്ന് ഞാനും കരുതുന്നു. ഞാൻ പൊതുജനങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാറില്ല. എന്നാൽ എനിക്ക് അദ്ദേഹത്തോടുള്ള പ്രണയത്തെക്കുറിച്ചോ അദ്ദേഹം എന്നെ സ്നേഹിക്കുന്നത് എങ്ങനെയാണെന്നോ ഒന്നുമല്ല പൊതുജനത്തിന് അറിയേണ്ടത്. എന്നെ സ്നേഹിക്കാത്ത ഒരാളുടെ പിന്നാലെയാണ് നടി രേഖ നടക്കുന്നതെന്ന് പറഞ്ഞ് ചിലരെന്നെ പരിഹസിച്ചിരുന്നു. -രേഖ
Read Moreതോൽവിയുടെ കാരണം ഏകപക്ഷീയ തീരുമാനം; തെക്കുംകരയിലെ കോണ്‍ഗ്രസിൽ പൊട്ടിത്തെറിയും തമ്മിലടിയും
പുന്നംപറന്പ്: തെക്കുംകര മണ്ഡലം കോൺഗ്രസിൽ പൊട്ടിത്തെറി. മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്നും ഐ ഗ്രൂപ്പ് ഇറങ്ങിപ്പോയി.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിക്കു കാരണമായത് ഏകപക്ഷീയമായ തീരുമാനങ്ങൾ മൂലം സ്ഥാനാർഥി നിർണയത്തിൽ വന്ന അപാകതകൾ കാരണമാണെന്നു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിൽ ഐ ഗ്രൂപ്പ് ആരോപിച്ചു. പനങ്ങാട്ടുകര വാർഡിൽ നിർത്തിയ സ്ഥാനാർഥിയെ സമുദായ സമവാക്യം എന്ന വാദമുയർത്തി ഒഴിവാക്കിയതു മണ്ഡലത്തിലെ ക്രിസ്ത്യൻ സമുദായാംഗങ്ങളെ വ്രണപ്പെടുത്തി.ഇത്തരം നെറികേടുകൾക്കു നേതൃത്വം നൽകിയ മണ്ഡലം പ്രസിഡന്റ് ചെയർമാനായ സ്ഥാനാർഥി നിർണയ സമിതിക്കെതിരെയും മൗനാനുവാദം നൽകിയ എംഎൽഎയെയും ബ്ലോക്ക് പ്രസിഡന്റിനെയും പാർട്ടിതല നടപടിയെടുത്തു മണ്ഡലത്തിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കി നിർത്തണമെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുംവരെ മണ്ഡലംതല പരിപാടികളിൽ നിന്നു വിട്ടുനിൽക്കുമെന്നു നേതൃത്വം അറിയിച്ചു. നേതാക്കളായ ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് വി.എം. കുരിയാക്കോസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്…
Read Moreവല്ലച്ചിറ പാടത്തെ പച്ചപ്പിനു നടുവിൽ നാടകദ്വീപ്; സാക്ഷാത്കരിക്കുന്നത് ആറുവര്‍ഷത്തെ സ്വപ്നം; പ്രത്യേകതകള്‍ ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: വല്ലച്ചിറ പാടത്തെ പച്ചപ്പിനു നടുവിൽ രണ്ടു വർഷമായി ഒരുക്കിയെടുത്ത നാടക ദ്വീപിനു ഞായറാഴ്ച തിരശീല ഉയരും. 34 സെന്റ് സ്ഥലത്ത് നാലായിരം ചതുരശ്രയടി വിസ്തീർണമുള്ള നിർമിതിയിലാണു റിമന്പറൻസ് തിയേറ്റർ ഗ്രൂപ്പിന്റെ നാടക ദ്വീപ് സജ്ജമാക്കിയിരിക്കുന്നത്. നാടകവേദിയും ചെറിയ ഓഡിറ്റോറിയവും പത്തു പേർക്കു താമസിക്കാനുള്ള സൗകര്യവും ഈ നാടക ദ്വീപിലുണ്ട്. നാടക പരിശീലനത്തിനും അവതരണത്തിനുമെല്ലാം ഈ വേദി തുറന്നുകൊടുക്കാനാണു പരിപാടി. നാടക രചയിതാവും സംവിധായകനുമായ ശശിധരൻ നടുവിലാണ് നാടകത്തിനായി ഇങ്ങനെയൊരു സ്വപ്ന ദ്വീപ് സജ്ജമാക്കിയത്. നാടക, സിനിമാ രംഗത്തെ പ്രതിഭയായ ജോസ് ചിറമ്മലിനു സ്മാരകമായാണ് നാടകദ്വീപ് നിർമിച്ചത്. ജോസ് ചിറമ്മലിന്റെ ആരാധകനാണു താനെന്ന് ശശിധരൻ അഭിമാനത്തോടെ പറയും. ഒന്നിച്ചു പ്രവർത്തിച്ചിട്ടുമുണ്ട്. പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കോളജിൽ 22 വർഷം നാടകം അഭ്യസിപ്പിച്ചിട്ടുണ്ട്. അവിടെ പഠിച്ചിരുന്ന വിദ്യാർഥികളുടെയും പ്രവാസികൾ അടക്കമുള്ളവരുടേയും സഹായത്തോടെയാണ് നാടകദ്വീപ് സജ്ജമാക്കിയത്. മരത്തടികൊണ്ടു…
Read Moreതരിശുപാടങ്ങളിൽ വിതപ്പാട്ടും, ഞാറുനടലും; തരിശു പാടത്ത് നെൽകൃഷിയുമായി കർമസേന
കല്ലേറ്റുംകര: രണ്ട് ദശാബ്ദമായി തരിശായി നിലനിന്നിരുന്ന 15 ഏക്കർ പാടത്ത് വിതപ്പാട്ട് ഉയർന്നു. ആളൂർ പഞ്ചായത്ത് 16-ാം വാർഡിലെ എസ്റ്റേറ്റ് പാടത്തിന്റെ ഭാഗമായ ചാടാംപാടത്താണ് കർമസേനയുടെ ആഭിമുഖ്യത്തിൽ നെൽകൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം വിത്ത് വിതച്ച് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നിർവഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. ആളൂർ കൃഷി ഓഫീസർ പി.ഒ. തോമസ്, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. എം.എസ്. വിനയൻ, ഷൈനി തിലകൻ, അംഗങ്ങ ളായ എ.സി. ജോണ്സൻ, സുബിൻ കെ. സെബാസ്റ്റ്യൻ, കെ. മേരി ഐസക്, ജിഷ ബാബു, ഓമന ജോർജ്, മിനി സുധീഷ്, ഷൈനി വർഗീസ്, ആളൂർ കാർഷിക കർമസേന കോ-ഓർഡിനേറ്റർ പി.എസ്. വിജയകുമാർ, ഐ.കെ. ചന്ദ്രൻ, കർഷകനായ പി.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.…
Read Moreവർഷങ്ങളായുള്ള പരാതിക്ക് പരിഹാരമായി; വാഴപ്പിള്ളി-വീട്ടൂര്‍ റോഡ് നവീകരണത്തിന് നാലുകോടി അനുവദിച്ചു; പണി തുടങ്ങി…
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാക്കനാട് റൂട്ടിലെ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെയുള്ള റോഡിന്റെ നവീകരണത്തിന് തുടക്കമായി. റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും നാല് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ മൂവാറ്റുപുഴ-കാക്കനാട് റോഡ് ആരംഭിക്കുന്നത് മൂവാറ്റുപുഴ നഗരസഭയിലെ എംസി റോഡിലെ വാഴപ്പിള്ളിയില്‍ നിന്നുമാണ്. റോഡിന്റെ അഞ്ച് കിലോമീറ്റര്‍ വരുന്ന പായിപ്ര പഞ്ചായത്ത് അവസാനിക്കുന്ന വീട്ടൂര്‍ വരെയുള്ള ഭാഗമാണ് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. ഈ ഭാഗം ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനാണ് 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച നാല് കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴയില്‍നിന്നും ജില്ലാ ആസ്ഥാനത്തേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്തപ്പോള്‍ മൂവാറ്റുപുഴ-കാക്കനാട് റോഡ് നാലുവരിപ്പാതയാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു. ഇതിനായി സര്‍വേ…
Read More