തളിപ്പറമ്പ്: കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് പണമെന്ന നിലയിൽ നൽകി തട്ടിപ്പ്. കഴിഞ്ഞ ദിവസം കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ലോട്ടറി ചില്ലറ വിൽപ്പനക്കാരനെ പറ്റിച്ചാണ് ഒരു യുവാവ് പണം തട്ടിയത്. തളിപ്പറമ്പ് നഗരത്തിലും പരിസരത്തും നടന്ന് ലോട്ടറി വിൽക്കുന്ന ചെങ്ങളായി സ്വദേശി നിതിൻ എന്ന യുവാവാണ് കബളിപ്പിക്കപ്പെട്ടത്. 200 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ശാരീരിക അവശതകളുള്ള നിതിനിന്റെ കൈയിൽ നിന്നും ലോട്ടറി വാങ്ങുകയായിരുന്നു. പിറ്റേ ദിവസം ലോട്ടറി സ്റ്റാളിൽ നിന്നും പണം കൈമാറി ലോട്ടറി എടുക്കുമ്പോഴാണ് തനിക്ക് പറ്റിയ ചതി നിതിൻ അറിയുന്നത്. ബസ് സ്റ്റാൻഡിൽ നിന്ന് ഒരു യുവാവ് ആൾതിരിക്കില്ലാത്ത ഭാഗത്തേക്ക് വിളിച്ചു കൂട്ടിക്കൊണ്ടു പോയശേഷമാണ് ലോട്ടറി വാങ്ങി വഞ്ചിച്ചതെന്ന് നിതിൻ പറഞ്ഞു. ഒറ്റ നോട്ടത്തിൽ മനസിലാകാത്ത തരത്തിലുള്ളതാണ് വ്യാജനോട്ട്. ഇതിനു മുന്‍പും തളിപ്പറന്പിൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ട്.
Read MoreDay: January 22, 2021
തെരഞ്ഞെടുപ്പ് വരുന്നു, ബാധ്യതയായ ബന്ധങ്ങള്‍; എല്‍ഡിഎഫ് ജില്ലാ നേതാക്കളിലും അതൃപ്തി
പത്തനംതിട്ട: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ വര്‍ഗീയ കക്ഷികളുമായി എല്‍ഡിഎഫ് ബന്ധമെന്ന ആരോപണം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന ആവശ്യവുമായി ഘടകകക്ഷി ജില്ലാ നേതാക്കള്‍.നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ അനാവശ്യ ചര്‍ച്ചകളിലേക്ക് ഇത്തരം ബന്ധങ്ങള്‍ വഴിമാറുന്നതിലെ അപായ സൂചനകള്‍ നേതാക്കള്‍ നല്‍കിയിട്ടുണ്ട്. 26നു സംസ്ഥാന എല്‍ഡിഎഫ് യോഗവും പിന്നാലെ ജില്ലകളില്‍ എല്‍ഡിഎഫ് യോഗങ്ങളും നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ചേരുന്നുണ്ട്. ജില്ലാ യോഗത്തില്‍ പ്രാദേശിക ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവരുമെന്ന സൂചന എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ നല്കി. പത്തനംതിട്ട നഗരസഭ, റാന്നി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ബന്ധങ്ങളുടെ പേരിലാണ് ചര്‍ച്ചകള്‍ സജീവമായത്. രണ്ടു സ്ഥലങ്ങളിലും സിപിഐയാണ് ഈ ബന്ധങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. പ്രാദേശിക ഘടകം ഉന്നയിച്ച വിഷയങ്ങള്‍ അതാത് തലങ്ങളില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന അഭിപ്രായമാണ് സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന് പ്രകടിപ്പിച്ചത്. ഇതു സാധ്യമാകുന്നില്ലെങ്കില്‍ ജില്ലാ തലത്തില്‍ ചര്‍ച്ച വേണ്ടിവരുമെന്നും അദ്ദേഹം സൂചന നല്കി.എല്‍ഡിഎഫിന്റ…
Read Moreതെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; ഗെഹ്ലോട്ട് ഇന്നെത്തും; കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ; കെ.വി തോമസിന്റെ സമ്മർദ തന്ത്രങ്ങൾക്കിടെ കൊച്ചിയിലും യോഗം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയുടെ ഏകോപന സമിതി സംഘം കേരളത്തിലേക്ക്. അശോക് ഗെഹ്ലോട്ട് നയിക്കുന്ന സംഘം ഇന്നു വൈകിട്ട് തിരുവനന്തപുരത്തെത്തും. ഇന്നും നാളെയുമായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുള്ള നിർണായക ചർച്ചകൾ നടക്കും. കോൺഗ്രസ് നേതാക്കളുമായും ഘടക കക്ഷി നേതാക്കളുമായും ഏകോപന സമിതി സംഘം ചർച്ചകൾ നടത്തും. നാളെ രാവിലെയാണ് എംപിമാരും എംഎൽഎമാരുമായും ചർച്ച നടത്തുക. തുടർന്ന് കെപിസിസി ഭാരവാഹിയോഗവും ചേരും. കൂടാതെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മേൽനോട്ട സമിതിയുടെ ആദ്യയോഗവും നാളെ ചേരുന്നുണ്ട്. കൊച്ചിയിലും യോഗംയുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗവും രാവിലെ നടക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതായതോടെ പാർട്ടിയുമായി അസ്വാരസ്യത്തിലായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് യോഗം ചേരുന്നത്. ജില്ലയിൽ നിന്നുള്ള എംപിമാരും എംഎല്‍എമാരും ഘടകകക്ഷി നേതാക്കളും നിയോജക മണ്ഡലം ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ രാവിലെ തന്റെ…
Read Moreമുത്തൂറ്റ് ഫിനാൻസിൽ തോക്ക് ചൂണ്ടി കൊള്ള; ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു;
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ശാഖയിൽ തോക്ക് ചൂണ്ടി കവർച്ച. തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിലാണ് കൊള്ളസംഘം കവർച്ച നടത്തിയത്. ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം. സ്ഥാപനം തുറന്നയുടനെ മുഖം മൂടി ധരിച്ചെത്തിയ സംഘം മാനേജർ ഉൾപ്പടെയുള്ളവരെ കെട്ടിയിട്ടാണ് കവർച്ച നടത്തിയത്. ജീവനക്കാരുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുത്തൂറ്റിന്റെ ഇതേ ശാഖയിൽ രണ്ടാഴ്ച മുൻപും കവർച്ചാ ശ്രമം നടന്നിരുന്നു.
Read Moreസർവകാല റിക്കാർഡ്! ഇന്ധനവില ഇന്നും പതിവു പോലെ കൂട്ടി; നടുവൊടിഞ്ഞു ജനം, ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രതിഷേധമില്ല
കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനത്തിന്റെ നടുവൊടിച്ചു സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റിക്കാര്‍ഡില്‍. പെട്രോളിന് 25 പൈസയുടെയും ഡീസലിനും 26 പൈസയുടെയും വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 85.81 രൂപയും ഡീസലിന് 79.96 രൂപയുമായി വർധിച്ചു. തുടർച്ചയായി വില വർധിച്ചിട്ടും ഇടപെടാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരേ ജനങ്ങൾക്കിടയിൽ കടുത്ത അമർഷമാണ് ഉയർന്നിരിക്കുന്നത്. അന്താരാഷ്ട്ര വില കുറയുന്പോൾ അതിന്റെ ആനുകൂല്യം ജനത്തിനു നൽകാതെ നികുതി വർധിപ്പിക്കുകയും വില കൂടുന്പോൾ നികുതി കുറയ്ക്കാൻ തയാറാകാതെ ചൂഷണം നടത്തുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ തുടരുന്നതെന്നാണ് ആക്ഷേപം.കഴിഞ്ഞ നാലു ദിവസത്തിനിടെ ഒരു രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ക്രൂഡോയില്‍ വിലയില്‍ വന്ന മാറ്റമാണ് വിലവര്‍ധനവിനു കാരണം. കൂടിയ വിലയില്‍ വാങ്ങിയ ക്രൂഡോയിലിന് ആനൂപാതികമായ വിലയ്ക്കല്ല നിലവില്‍ ഇന്ധനം വില്‍ക്കുന്നതെന്നാണ് പെട്രോളിയം സംസ്കരണ മേഖലയുമായി ബന്ധപ്പെട്ടുള്ളവര്‍ പറയുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വിലയ്ക്കനുസരിച്ച് ഇവിടെ…
Read Moreപിതാവിന്റെ ജന്മദിനത്തിൽ ഇരട്ടക്കുട്ടികളിൽ ഒരാൾ കൈത്തോട്ടിൽ വീണ് മരിച്ചു; സംഭവം കൂത്താട്ടുകുളത്ത്
കുത്താട്ടുകുളം: പിതാവിന്റെ ജന്മദിനത്തിൽ നാലു വയസുള്ള ഇരട്ടകുട്ടികളിൽ ഒരാൾ വില്ലയ്ക്ക് പിന്നിലുള്ള കൈത്തോട്ടിൽ വീണ് മരിച്ചു. കുത്താട്ടുകുളം നഗരസഭ മുൻ കൗണ്‍സിലർ പുളിയനാനിക്കൽ ലിനു മാത്യുവിന്റെ മകൻ ജെഫ്രിൻ (4) ആണ് മരിച്ചത്. മതാവ്: സെൽബി കോട്ടയം തൃക്കോതമംഗലം തേക്കാനത്ത് കുടുംബാഗം. ഇവരുടെ മൂത്ത മകൻ ജോഹാൻ (ജോക്കുട്ടൻ). ഇളയ ഇരട്ട കുട്ടികളിലെ ആണ് കുട്ടിയാണ് മരിച്ച ജെഫ്രിൽ സഹോദരി ജനിഫർ (കാതറിൻ). സംസ്കാരം ഇന്ന് രണ്ടിന് വടകര സെന്റ് ജോണ്‍സ് യാക്കോബായ കോണ്ഗ്രിഗേഷൻ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വടകര സെന്റ്. ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിൽ.
Read Moreപൊള്ളലേറ്റു മരിച്ച വിദ്യാർഥിനിയുടെ സംസ്കാരം ഇന്ന്; മരണമൊഴി ലഭിച്ചിട്ടുണ്ടെന്ന് പോലീസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കോട്ടയം: പൊള്ളലേറ്റു മരിച്ച വിദ്യാർഥിനിയുടെ സംസ്കാരം ഇന്നു നടക്കും. കോട്ടയം പൊൻപള്ളി ചെന്പോലയിൽ കൊച്ചുപറന്പിൽ ജോസിന്റെയും പരേതയായ ജയമോളുടെയും മകൾ ജീന(അമ്മു- 19)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11നാണ് അപകടമുണ്ടായത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് അടുക്കളയിലെ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നാണ് വിദ്യാർഥിനിയ്ക്കു പൊള്ളലേറ്റത്. വീടിനുള്ളിൽ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസി ഉടൻ തന്നെ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. തുടർന്നു ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒന്‍പതോടെ മരണം സംഭവിച്ചു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാപ്പി ഇടുന്നതിനിടെ സ്റ്റൗവിൽ നിന്നും തീപടർന്നതാണെന്നുള്ള മരണമൊഴി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാരിത്താസ് ആശുപത്രിയിലെ എൻഡോസ് സ്കോപി വിദ്യാർഥിനിയായിരുന്നു ജീന. കോട്ടയം ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്…
Read Moreഉപതെരഞ്ഞെടുപ്പിൽ അട്ടിമറികൾ! യുഡിഎഫ് നാല്, എൽഡിഎഫ് മൂന്ന്; കൊല്ലത്ത് രണ്ടിടത്തും യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശസ്വയം ഭരണ വാർഡുകളിലെ ഫലം പുറത്തു വന്നു. തില്ലങ്കേരിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കൂടാതെ കളമശേരി മുനിസിപ്പൽ വാർഡിൽ എൽഡിഎഫിനും തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡിൽ യുഡിഎഫിനും അട്ടിമറി വിജയം. തില്ലങ്കേരിയിൽ എൽഡിഎഫിലെ ബിനോയി കുര്യൻ ജയിച്ചു. സംസ്ഥാനത്ത് മൂന്നും സീറ്റ് എൽഡിഎഫും നാലു സീറ്റ് യുഡിഎഫും ജയിച്ചു. തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.രാമനാഥൻ 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ലീഗ്, കോണ്‍ഗ്രസ് വിമതനും മത്സര രംഗത്തുണ്ടായിരുന്നു. ലീഗിനെക്കാൾ കൂടുതൽ വോട്ട് കോണ്‍ഗ്രസ് വിമതൻ നേടിയിരുന്നു. കോൺഗ്രസ് വിമതന്റെ സാന്നിധ്യം ഇവിടെ യുഡിഎഫിനെ പരാജയപ്പെടുത്തി. എൽ…
Read More‘ഞങ്ങൾ പൈലിയുടെ പിള്ളേർ’ ..!ചങ്ങനാശേരിയിലെ ഗുണ്ടാ സംഘങ്ങ ളുടെ പ്രവർത്തനം സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന്റെ മറവിൽ; ആക്രമണങ്ങൾ നടത്തുമ്പോൾ ആക്രോശിക്കുന്നത് സംഘത്തിന്റെ പേര് പറഞ്ഞ്…
ചങ്ങനാശേരി: ചങ്ങനാശേരിയിൽ പുതുതായി രൂപംകൊണ്ട ഗുണ്ട സംഘത്തിന്റെ പേരാണ് ‘ഞങ്ങൾ പൈലിയുടെ പിള്ളേർ’. ക്വട്ടേഷൻ എടുത്ത് വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തുന്പോൾ ഗുണ്ടാ സംഘത്തിൽപ്പെട്ടവർ ഞങ്ങൾ പൈലിയുടെ പിള്ളേരാടാ എന്ന് പറഞ്ഞിരുന്നു. ആക്രമണങ്ങൾ നേരിട്ടുകണ്ട ചിലർ ഇക്കാര്യങ്ങൾ പോലീസിനെ അറിയിച്ചിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൈലിയുടെ പിള്ളേർ എന്ന പേരിൽ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. മോർക്കുളങ്ങരയിൽ മത്സ്യവ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഗുണ്ടാനേതാവ് തൃക്കൊടിത്താനം കടമാൻചിറ സ്വദേശി അനീഷ്കുമാർ (പൈലി അനീഷ്- 38) ആണ് സംഘത്തിന്റെ തലവൻ. ഇതിനാലാണ് ക്വട്ടേഷൻ സംഘത്തിനു ഞങ്ങൾ പൈലിയുടെ പിള്ളേർ എന്ന പേരിട്ടത്. അടുത്ത കാലത്ത് ചങ്ങനാശേരി, തൃക്കൊടിത്താനം മേഖലകളിൽ രൂപമെടുത്ത ക്വട്ടേഷൻ സംഘമാണിത്. ‘വർക്ക് ’ഉണ്ട്, വരുന്നോ ?പൈലിയുടെ പിള്ളേർ എന്ന പേരിൽ ഇവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും കൂലിത്തല്ല്, അക്രമം, വെട്ട് തുടങ്ങി വിവിധ വിഷയങ്ങൾ…
Read Moreകടയ്ക്കാവൂർ പീഡനം: കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിക്കണമെന്ന് കോടതി
കൊച്ചി: കടയ്ക്കാവൂരില്‍ 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിക്കണമെന്നും വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു. 2019 നവംബര്‍ മുതല്‍ പിതാവിനും ഇയാളുടെ രണ്ടാം ഭാര്യയ്ക്കുമൊപ്പം കുട്ടികള്‍ വിദേശത്തായിരുന്നു. അവിടെവച്ചാണു തനിക്കുണ്ടായ ദുരനുഭവങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. കുട്ടിക്കു ലഹരിമരുന്നു നല്‍കിയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞിരുന്നു.
Read More