കോട്ടയം: മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുണ്ടക്കയം വണ്ടൻപതാൽ അസംബനി വാർഡിൽ തൊടിയിൽ അമ്മിണിയുടെ (76) ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്്ടർമാർ അറിയിച്ചു. അമ്മണിയ്ക്കു മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സ നല്കി വരികയാണ്. അമ്മിണിക്കും ഭർത്താവ് പൊടിയനും മകൻ റെജി ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടിലെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. സംഭവം നാട്ടുകാർ അറിഞ്ഞു പൊടിയനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇയാൾ മരണപ്പെടുകയും ചെയ്തിരുന്നു. വയോധികരായ മാതാപിതാക്കൾക്കു ഭക്ഷണം മരുന്നും നല്‍കാത്തതു മകന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയതോടെ പോലീസ് ഇന്നലെ മകൻ റെജിയെ അറസ്റ്റു ചെയ്തു. പൊടിയന്റെ ആന്തരിക അവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽനിന്ന് ഇറങ്ങിയതിന്റെ ലക്ഷണമില്ലെന്നുമായിരുന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ആന്തരീകാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും. അമ്മിണിയുടെ തുടർ ചികിത്സയ്ക്കും സംരക്ഷണത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും…
Read MoreDay: January 22, 2021
വിളിച്ചത് ഒരു പെണ്കുട്ടിയല്ലേ..! പോലീസിനെ മണിക്കൂറോളം വട്ടംകറക്കി പതിനഞ്ചുകാരി; ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരുകഥ…
ഗാന്ധിനഗർ: 15വയസുള്ള പെൺകുട്ടി മൂന്നു മണിക്കൂർ പോലീസിനെ വട്ടംകറക്കി. അവസാനം പെണ്‍കുട്ടി പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടതോടെ, വനിതാ പോലീസ് പെണ്‍കുട്ടിയെ ഗുണദോഷിച്ച് പറഞ്ഞയച്ചു. ഇന്നലെ രാവിലെ ഒന്‍പതിന് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മെഡിക്കൽ കോളജിന് തൊട്ടടുത്ത ഒരു ജംഗ്ഷനു സമീപത്തെ റോഡിൽ രണ്ടു ബൈക്കുകളിലായി അഞ്ചു യുവാക്കളെത്തി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോകുവാനും കടന്നുപിടിക്കുവാനും ശ്രമിച്ചുവെന്ന ഫോണ്‍ സന്ദേശം ഗാന്ധിനഗർ പോലീസിന് ലഭിക്കുന്നു. സന്ദേശം ലഭിച്ച ഉടൻ ഈ പ്രദേശം ലക്ഷ്യമാക്കി പോലീസ് പാഞ്ഞെത്തി. റോഡുകൾ അരിച്ചുപെറുക്കിയെങ്കിലും പെണ്‍കുട്ടി പറഞ്ഞ വിധത്തിലുള്ള യുവാക്കൾ വന്നതായി ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പെണ്‍കുട്ടിയോട് വീണ്ടും പോലീസ് കാര്യങ്ങൾ ആരാഞ്ഞു. സംഘം ബൈക്കിലെത്തിയപ്പോൾ ഇതു വഴി പ്രായാധിക്യമുള്ള ഒരാൾ വെള്ള ഷർട്ടും മുണ്ടും ധരിച്ച് കടന്നുപോയിയെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനെതുടർന്ന് സമീപത്തെ ചില വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും…
Read Moreഅനുനയത്തിന് കോൺഗ്രസില്ല! കെ.വി.തോമസ് പോയാൽ പോട്ടെ; ഏറെ അടുപ്പമുള്ള ഉമ്മൻ ചാണ്ടിയും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല
കൊച്ചി: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന മുതിർന്ന നേതാവ് കെ.വി. തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ഉപേക്ഷിച്ചു. പാർട്ടി വിടുമെന്ന പുകമറ സൃഷ്ടിച്ച തോമസ് തന്നെ അതുനീക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. മുതിർന്ന നേതാവ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവർക്കും ഇതേ അഭിപ്രായമാണ്. തോമസിന് ഏറെ അടുപ്പമുള്ള ഉമ്മൻ ചാണ്ടിയും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച തനിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സീറ്റ് നൽകണമെന്നാണ് തോമസിന്റെ ആവശ്യം. ഇതാണ് പല നേതാക്കളും വിഷയത്തിൽ ഇടപെടാൻ മടിക്കുന്നതിന്റെ കാരണവും. നിലപാട് വ്യക്തമാക്കാൻ ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വലിയ പ്രഖ്യാപനമൊന്നും നടത്തില്ലെന്നും പാർട്ടി വിടാൻ അദ്ദേഹം തയാറാകില്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോൺഗ്രസ് സീറ്റ് പ്രഖ്യാപനം വരെ തോമസ് കരുതലോടെ നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ തോമസ് ഇതുവരെ മനസു തുറന്നിട്ടില്ല.…
Read Moreപെണ്‍കുട്ടികളുടെ ചിത്രവും റേറ്റും വാട്സ്ആപ്പിലെത്തും, കൂട്ടിക്കൊണ്ട് പോയാല്‍ 3000 രൂപ! കഞ്ചാവുസംഘത്തെ തേടി എക്സൈസ് റെയ്ഡ്; കുടുങ്ങിയതു പെൺവാണിഭ സംഘം
പത്തനംതിട്ട: കഞ്ചാവുസംഘത്തെ തേടിയുള്ള എക്സൈസ് റെയ്ഡിനിടയില്‍ അടൂരില്‍ മൂന്നംഗ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂക്ക് കൈതോലി പാടത്തില്‍ ജംഷീര്‍ ബാബു (37), പുനലൂര്‍ മാത്ര വെഞ്ചേമ്പില്‍ (പാറക്കൂട്ടത്ത് സുധീര്‍ മന്‍സില്‍) ഷമീല(36), പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടില്‍ അനിത(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാടകവീട്ടിൽ പെൺവാണിഭം വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ കേസില്‍ കഞ്ചാവ് കേസുകളില്‍ സ്ഥിരം പ്രതിയായ പഴകുളം സ്വദേശി അംജിത്ത് കോഴിക്കോട് വച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്കിയ വിവരം അനുസരിച്ചാണ് ജംഷീറിനെ തേടി പറക്കോട് എക്സൈസ് സംഘം പന്നിവിഴ ഓള് സെയിന്‍സ് സ്കൂളിനടുത്തുള്ള വീട്ടില്‍ എത്തിയത്. വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ 30 ഗ്രാം കഞ്ചാവ് സിഗരറ്റ് കൂടിനുള്ളില്‍ കണ്ടെത്തി. ഈ സമയം അവിടെ രണ്ടു സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീട്…
Read Moreക്രഷർ യൂണിറ്റിലേക്കു വെടിമരുന്നുമായി വന്ന ട്രക്ക് പൊട്ടിത്തെറിച്ച് എട്ടുപേർ മരിച്ചു; സംഭവം കർണാടകയിലെ ശിവമോഗയിൽ
ബംഗളുരു/ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ സ്ഫോടകവസ്തു കയറ്റി വന്ന ട്രക്ക് പൊട്ടിത്തെറിച്ച് എട്ടുപേർ മരിച്ചു. റെയിൽവേ ക്രഷർ യൂണിറ്റിലേക്ക് വെടിമരുന്നുമായി വന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. ശിവമോഗയിലെ അബലഗിരി ഗ്രാമത്തിനുസമീപമാണ് അപകടം നടന്ന ക്വാറി. ഇന്നലെ രാത്രി 10.20 നാണ് അപകടം. ക്രഷർ യൂണിറ്റിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇവർ എല്ലാവരും ബീഹാറിൽ നിന്നുള്ളവരാണ്. സംഭവം നടന്നയുടനെ മംഗളുരൂ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് സ്ഥലം സീൽ ചെയ്തു. രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. അപകടം നടന്ന ശിവമോഗ ജില്ലയിലും സമീപ ജില്ലയായ ചിക്കമംഗ്ലൂരുവിലും സ്ഫോടനശബ്ദം കേട്ട് നാട്ടുകാർ ഭൂചനമാണെന്നു കരുതി വീടിനു പുറത്തേക്ക് ഓടി. സ്ഫോടനത്തിന്റെ ശബ്ദം 15 കിലോമീറ്റർ അകലെ വരെ കേട്ടു. പല കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി സമീപവാസികൾ പറഞ്ഞു. റോഡുകൾ വിണ്ടുകീറി. വീടുകളുടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു. സംഭവസമയത്ത് ക്രഷറിൽ…
Read Moreമണ്ണ് ഇടിയുന്നതും റോഡ് ഇളകുന്നതും പതിവ്; കല്ലടിക്കോട്ടെ കനാൽപാലം നിർമ്മാണം വേഗത്തിലാക്കണം; അപകടഭീതിയിൽ പ്രദേശവാസികൾ
കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയ പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി പുനർനിർമ്മിക്കുന്ന കല്ലടിക്കോട്ടെ കനാൽ പാലം അപകട ഭീതിയിൽ. പാലം വീതി കൂട്ടി നിർമ്മിക്കുന്നതിനായി പാലത്തിന്റെ നാലുഭാഗങ്ങളിലും മണ്ണെടുത്ത് കുഴികൾ തീർത്തിരിക്കുകയാണ്. പതിനഞ്ചടി വീതിയിലും 20 അടി താഴ്ചയിലുമാണ് മണ്ണുകൾ നീക്കം ചെയ്തിട്ടുള്ളത്. നിലവിലെ കനാൽ റോഡിന്റെ പകുതിയോളവും പാലം നിർമ്മിക്കുന്നതിനായി മണ്ണ് നീക്കം ചെയ്തിട്ടുണ്ട.് രണ്ടു മാസം മുന്‍പ് നീക്കം ചെയ്ത സ്ഥലത്ത് ഒരു നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ടില്ല. റോഡിനോട് ചേർന്ന് മണ്ണു നീക്കിയ ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡോ, ഡിവൈഡറുകളോ സ്ഥാപിച്ചിട്ടില്ല. പലപ്പോഴും വാഹനങ്ങൾ തൊട്ടടുത്തെത്തുന്പോൾ മാത്രമാണ് ആഴത്തിലുള്ള കുഴി കാണുക. വാഹനങ്ങൾ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്ത് നിർത്തുന്നത് അപകടങ്ങൾക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാടു ഭാഗത്തു നിന്നും വന്ന ബൈക്ക് കനാൽ റോഡിലേയ്ക്ക് തിരിച്ചപ്പോൽ നിയന്ത്രണം വിട്ട് മണ്ണെടുത്ത കുഴിയിലേയ്ക്ക് തെന്നി പോയെങ്കിലും ഓടിച്ചിരുന്ന ആൾ പരിക്കേൽക്കാതെ…
Read Moreവാലൻ നീലാംബരി ! ആറളം വന്യജീവി സങ്കേതത്തിൽ പുതിയ ഇനം ചിത്രശലഭം
ഇരിട്ടി: മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ ചിത്രശലഭ സർവേയിൽ പുതിയൊരിനം ശലഭത്തെക്കൂടി കണ്ടെത്തി. വാലൻ നീലാംബരി ശലഭത്തെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ ആറളത്ത് കണ്ടെത്തിയ ശലഭ ഇനങ്ങളുടെ എണ്ണം 262 ആയി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തി വന്യജീവി സങ്കേതത്തിലെ പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, അമ്പലപ്പാറ, പരിപ്പുതോട്, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൂര്യമുടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. ഇരുപതോളം ചിത്രശലഭ നിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതം വൈൽഡ്ലൈഫ് വാർഡൻ എ. ഷജ്ന, അസി. വൈൽഡ്ലൈഫ് വാർഡൻ എൻ. അനിൽകുമാർ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, കൺസർവേഷൻ ബയോളജിസ്റ്റ് നിതിൻ ദിവാകർ, പ്രശസ്ത ചിത്രശലഭ നിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ.ചന്ദ്രശേഖരൻ എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി. പീറീഡേ കുടുംബത്തിൽപ്പെട്ട ആൽബട്രോസ് ശലഭങ്ങളുടെ…
Read Moreപൊങ്കാലാഘോഷത്തിന് എത്തിയ സുഹൃത്തിനെ വെടിവെച്ചു വീഴ്ത്തി; വെടിവച്ചതെന്തിനെന്ന ചോദ്യത്തിന് പ്രതിയുടെ മറുപടികേട്ട് ഞെട്ടി പോലീസുകാരും
കൊഴിഞ്ഞാന്പാറ: പൊങ്കലാഘോഷത്തിന് എത്തിയ അതിഥിക്ക് വെടിയേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. വണ്ണാമട നടരാജകൗണ്ടർ കോളനിയിലെ എം. നാഗരാജനാണ് (55) എയർഗണ്ണിൽനിന്ന് വെടിയേറ്റത്. സുഹൃത്തായ വണ്ണാമട ആറാംമൈൽ എം. അരുണ്പ്രകാശിനെ (34) കൊഴിഞ്ഞാന്പാറ പോലീസ് അറസ്റ്റുചെയ്തു. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് വരാത്തതിന്റെ വിദ്വേഷമാണ് വെടിയുതിർക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. അരുണ്‍പ്രകാശ് തന്റെ വീട്ടിൽ നാഗരാജനെ പൊങ്കലിനു ക്ഷണിച്ചിരുന്നു. ഇരുവരും മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ നാഗരാജ് പോകാൻ തയ്യാറായില്ല. അതേത്തുടർന്ന് അരുണ്‍ പ്രകാശ് എയർഗണ്‍ സുഹൃത്തിന്റെ തലയ്ക്കുനേരെ പിടിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട തെന്നിമാറി കവിളിലാണ് കൊണ്ടത്. തുടർന്ന്, കോലുകുത്തിയതാണെന്നുപറഞ്ഞ് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നാഗരാജിന്റെ കവിളിൽ ആറ് തുന്നലുകളുണ്ട്. ഡിവൈ.എസ്.പി.ക്കുകിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കവിളിലെ പരിക്ക് തോക്കിൽനിന്നാണെന്നു മനസിലായത്. പിന്നീട് കൊഴിഞ്ഞാന്പാറ പോലീസ് നടത്തിയ അന്വേഷണത്തിൽ അരുണ്‍പ്രകാശിന്റെ വീട്ടിൽനിന്ന് രണ്ട്…
Read Moreപേപ്പറിൽ വേണ്ട, പെൻഡ്രൈവിൽ മതി..! പുറ്റിങ്ങൽ ദുരന്തം; ഒരു പ്രതിക്ക് 10,500 പേജുകൾ; കുറ്റപത്രത്തിന്റെ പകർപ്പ് പെൻഡ്രൈവിലാക്കി നൽകാൻ കോടതി
പരവൂർ: പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്ത കേസൽ വിചാരണ നേരിടുന്ന 52 പ്രതികൾക്കുള്ള കുറ്റപത്രത്തിന്റെ പകർപ്പ് പെൻഡ്രൈവിലാക്കി സാക്ഷ്യപ്പെടുത്തി നൽകാൻ പ്രോസിക്യൂഷനോട് നിർദേശിച്ച് കോടതി ഉത്തരവായി. തിരുവനന്ത പുരം ക്രൈം ബ്രാഞ്ച് സിബിസിഐഡിക്കുവേണ്ടി നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് പി. എസ്. സാബു ഫയൽ ചെയ്ത കുറ്റപത്രത്തിന്റെ എഫ്ഐആർ, സാക്ഷിമൊഴികൾ, മജിസ്ട്രേറ്റിന് മുന്നിൽ കൊടുത്ത മൊഴികൾ, കുറ്റപത്രം, പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റുകൾ, ഇൻക്വസ്റ്റ് റിപ്പോർട്ട്, മറ്റ് അനുബന്ധ രേഖകൾ ഉൾപ്പെടെ ഒരു പ്രതിക്ക് 10,500 പേജുകൾ വരുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ച് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രന്റെ അപേക്ഷയിൽ പേപ്പർ കോപ്പികൾ ഒഴിവാക്കി ഡിജിറ്റൽ കോപ്പിൾ ഹാജരാക്കാൻ അനുവദിക്കണമെന്ന് ക്രൈം ബ്രാഞ്ചിനുവേണ്ടിയുള്ള അപേക്ഷയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സെബാ ഉസ്മാൻ ഉത്തരവിടുകയായിരുന്നു. ക്രൈം ബ്രാഞ്ചിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ.…
Read Moreപേനയും കമ്പ്യൂട്ടറും പിടിച്ചു ശീലിച്ച കൈകൾ തൂമ്പയെടുത്തു; കുടുംബത്തിന് കുടിനീരായി
കരുവാരകുണ്ട്: പേനയും കമ്പ്യൂട്ടറും പിടിച്ചു ശീലിച്ച കൈകൾ പേനയും പിക്കാസുമെടുത്തപ്പോൾ നിർധന കുടുംബത്തിന് ലഭിച്ചത് കുടിനീരുറവ. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റ് കേലംമ്പറ്റയിലെ മുതുകോടൻ ബിൽക്കീസിന്റെ കുടുംബത്തിനാണ് കിണർ കുഴിച്ചു നൽകാൻ വിദ്യാർഥികൾ ഒരുമിച്ചത്. ഇതോടെ ഒരു കുടുംബത്തിന് ചിരകാല സ്വപ്നം പൂവണിഞ്ഞു. ശുദ്ധജലം തേടി ഏറെ ദൂരം താണ്ടി വന്നിരുന്ന കുടുംബത്തിനാണ് വീട്ടുമുറ്റത്ത് തന്നെ തെളിനീരെത്തിയത്. കിണർ കുഴിച്ചോ ഇത്തരത്തിലുള്ള ജോലികൾ ചെയ്തോ യാതൊരുവിധ പരിചയവും ഇല്ലാത്ത വിദ്യാർഥി കൂട്ടമാണ് പരിചയസമ്പന്നരിൽ നിന്നു നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് മനോഹരമായ കിണർ കുഴിച്ചത്. പ്രാരംഭപ്രവർത്തനങ്ങൾ മുതൽ കിണറ്റിലിറങ്ങി വെള്ളം കണ്ടെത്തുന്നതു വരെ മുഴുവൻ പണികളും വിദ്യാർഥി കൂട്ടമാണ് നിർവഹിച്ചത് . വീട്ടുകാരോടൊപ്പം നാട്ടുകാരും ഈ കുട്ടികളുടെ പ്രവർത്തനങ്ങളിൽ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തി.
Read More