ടൂറിൻ: ഗോൾ എന്നു കേട്ടാൽ സ്ഫുരിക്കണം റൊണാൾഡോ എന്ന പേര് ഇനി ഹൃദയങ്ങളിൽ… അതെ, ഗോളെന്നാൽ ഇനി ഫുട്ബോൾ ലോകത്തിൽ ഒരേയൊരു പേരു മാത്രം, സിആർ7 എന്നറിയപ്പെടുന്ന പോർച്ചുഗീസുകാരനായ ക്രിസ്റ്റ്യാനൊ റൊണാൾഡോ ഡസ് സാന്റോസ് അവീരോ എന്ന ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ യുവന്റസിന്റെ ഈ മുപ്പത്തഞ്ചുകാരൻ ഫുട്ബോൾ കളത്തിൽ ഗോളധിപനായി. ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടുന്ന കളിക്കാരൻ എന്ന റിക്കാർഡ് കുറിച്ചതോടെ കാൽപ്പന്തു കളിയിലെ രാജാക്കന്മാരുടെ രാജാവായി റൊണാൾഡോ, 760 ഗോൾ. ഓസ്ട്രിയ-ചെക് റിപ്പബ്ലിക് താരമായിരുന്ന ജോസഫ് ബിക്കാന്റെ 759 ഗോൾ എന്ന റിക്കാർഡ് മറികടന്ന് റൊണാൾഡോ ഭൂഗോളത്തിലെ ഒന്നാം നന്പർ ആയി. ഫുട്ബോൾ ഇതിഹാസമായ പെലെയാണു (756) മൂന്നാമത്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസിയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്, 719 ഗോൾ. റൊണാൾഡോയും മെസിയും മാത്രമാണു…
Read MoreDay: January 22, 2021
ലൈൻമാന്റെ ലഹരിക്കച്ചവടം കട്ട് ചെയ്ത് പോലീസ്; സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വിതരണം ചെയ്ത ലൈൻമാനെ പൊക്കി പോലീസ്
ചവറ തെക്കുംഭാഗം: നിരോധിത ലഹരി വസ്തുക്കള്‍ വിറ്റ കെഎസ്ഇബി ജിവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പുത്തന്‍ സങ്കേതം ചുനക്കാട്ട് വയല്‍ വീട്ടില്‍ നവാസ് (36) നെയാണ് ചവറ തെക്കുംഭാഗം പോലീസും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് പിടി കൂടിയത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ കണ്ടെത്തി ലഹരി വസ്തുക്കള്‍ വിറ്റഴിക്കുകയായിരുന്നു നവാസിന്റെ പരിപാടിയെന്ന് പോലീസ് പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍ഫാസ് സംഘം നടത്തിയ അന്വേഷണത്തില്‍ നാവാസ് പിടിയിലാവുകയായിരുന്നു. ഇയാളില്‍ നിന്ന് 120 കവര്‍ ലഹരി വസ്തുക്കളും പിടി കൂടി. തേവലക്കര മേഖലയിലെ വിവിധ സ്കൂളുകള്‍ എന്നിവിടങ്ങളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് ലഹരി വസ്തുക്കള്‍ വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളുടെ കൈയില്‍ ലഹരി വസ്തുക്കള്‍…
Read Moreകാർ തലകീഴായി മറിഞ്ഞ് മൈൽ കുറ്റിയിലിടിച്ച് നിന്നു; എട്ട് അംഗ കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു;ഞെട്ടിക്കുന്ന അപകടം ചവറയിൽ
ചവറ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൈൽ കുറ്റിയിലിടിച്ച് നിന്നു. വാഹനത്തിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ 2.20 ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. എട്ടംഗ കുടുംബാംഗങ്ങൾ സഞ്ചരിച്ച കാർ ദേശീയപാതയിൽ എഎംസി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൈൽ കുറ്റിയിൽ ഇടിച്ച് നിന്നതിനാലും സമീപത്തെ വീട്ടിൽ ഇടിച്ചു കയറാതിരുന്നതിനാലും വലിയ അപകടം ഒഴിവാകുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെയുള്ളവർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ ശബ്ദം കേട്ട് സമീപവാസികൾ ഓടി കൂടി കാറിൽ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ പോലീസും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കാറിന്റെ മുൻവശത്തെ ഗ്ലാസുകൾ പൂർണമായും തകർന്നു.
Read Moreപുല്ലുപോലെയും രുചിയിൽ ചെളി നിറഞ്ഞതുമായിരുന്നു അത്..! ‘ചാണക കേക്ക്’ അത്രപോരാ! വൈറലായി റിവ്യൂ
“ചാണക കേക്ക്’ വാങ്ങി കഴിച്ചയാളുടെ റിവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആമസോണിൽ നിന്നാണ് യുവാവ് ചാണകം വാങ്ങിയത്. ‘ചാണക കേക്ക് കഴിച്ചപ്പോൾ വളരെ മോശമായാണ് തോന്നിയത്. പുല്ലുപോലെയും രുചിയിൽ ചെളി നിറഞ്ഞതുമായിരുന്നു അത്. നിർമിക്കുമ്പോൾ ദയവായി കുറച്ചുകൂടി മികച്ചതാക്കാൻ ശ്രമിക്കുക. കൂടാതെ, ഈ ഉൽപന്നത്തിന്റെ രുചിയിലും മൊരിച്ചിലിലും ശ്രദ്ധിക്കുക’ എന്നതായിരുന്നു റിവ്യൂ. മതപരമായ ആവശ്യങ്ങൾക്കും കത്തിക്കാനുമാണ് ചാണകം ഉപയോഗിക്കുന്നത്. ചാണക കേക്കുകളെക്കുറിച്ച് ഒരാൾ അവലോകനം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്വിറ്റർ ഉപയോക്താവ് ഡോ. സഞ്ജയ് അറോറാണ് ട്വിറ്ററിൽ റിവ്യൂ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ട്വീറ്റ് ചെയ്തത്.
Read Moreസോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വരച്ചത് മലയാളിയോ? ചിത്രവും ചിത്രകാരിയെയും പരിചയപ്പെടാം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു ചിത്രവും ചിത്രകാരിയുമാണ്. മരത്തിൽ ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് സംഭവം. അന്തരീക്ഷത്തിൽ നിൽക്കുന്ന മരത്തിന്റെ മുകൾ ഭാഗം, ഇടയ്ക്ക് ഒരു അണ്ണാൻ ഇരിക്കുന്നതെന്നേ ചിത്രം കണ്ടാൽ ഒറ്റ നോട്ടത്തിൽ തോന്നൂ. പക്ഷെ ഒന്നു സൂക്ഷിച്ചുനോക്കിയാൽ മനസിലാകും മനോഹരമായ പെയിന്റിംഗാണ് സംഭവമെന്ന്. മലയാളി യുവതിയാണ് പെയിന്റിംഗ് ചെയ്തതെന്ന രീതിലാണ് പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ചിത്രം ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ യഥാർതത്തിൽ ശ്രീലങ്കയിൽ താമസിക്കുന്ന ശശിന്ത ദിൽഹാനി എന്ന കലാകാരിയാണ് ചിത്രം വരച്ചിരിക്കുന്നത്. ജനുവരി 16നാണ് ചിത്രവും ചിത്രത്തിന്റെ വിശേഷങ്ങളും ശശിന്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധി പേരാണ് ചിത്രകാരിയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ ചെയ്തിരിക്കുന്നത്. ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോയും ശശിന്ത യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍പും നിരവധി ട്രീ ഇലൂഷൻ പെയിന്റിംഗുകൾ…
Read Moreപ്രാദേശിക വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ട അവശ്യമില്ല; കൊലവിളി മുദ്രാവക്യത്തിൽ അടിയന്തരപ്രമേയം നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കണ്ണൂർ മയ്യിൽ സിപിഎം നടത്തിയ കൊലവിളി മുദ്രാവാക്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സണ്ണി ജോസഫ് എംഎൽഎയാണ് സഭ നിർത്തിവച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ വിഷയം പ്രാദേശികമാണെന്നും അടിയന്തരമായി ചർച്ച ചെയ്യേണ്ട അവശ്യമില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിലപാട് സ്വീകരിച്ചു. അടിയന്തരപ്രമേയത്തിന് അനുമതിയും അദ്ദേഹം നിഷേധിച്ചു. ഇതോടെ സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ ബഹളം വയ്ക്കുകയും തുടർന്നു സഭ ബഹിഷ്കരിക്കുകയും ചെയ്തു. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിൽനിന്നുമാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്കൂൾ ബൂത്ത് ഏജന്റ് പി.പി. സുബൈറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സിപിഎം മയ്യിൽ ചെറുപഴശ്ശിയിൽ നൽകിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. പാണക്കാട്ടിൽ പോകേണ്ട ട്രെയിനിംഗൊന്നും കിട്ടേണ്ട, ഓർത്തു…
Read Moreവിദ്യാർഥിനികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം: വിദ്യാർഥികൾ സംഘടിച്ചു യുവാവിനെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപിച്ചു
മുളങ്കുന്നത്തുകാവ്: തൃശൂരിൽ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പട്ടാന്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണികൃഷ്ണൻ(35) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം. മദ്യപിച്ചിരുന്ന ഇയാൾ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റു വിദ്യാർഥികൾ ഇയാളെ കീഴ്പ്പെടുത്തി പോലീസിൽ ഏല്പിച്ചു.
Read Moreഒളിഞ്ഞുനിന്നുള്ള പിടുത്തം ഇനി വേണ്ട..! വാഹനങ്ങളിലെ കൂളിംഗ് ഫിലിം പരിശോധന പോലീസ് നിർത്തി; അഞ്ച് ദിവസത്തിനിടെ പിഴയിട്ടത് അയ്യായിരത്തോളം വാഹനങ്ങൾക്ക്
തിരുവനന്തപുരം: ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ നടത്തിവന്ന വാഹനപരിശോധന പോലീസ് നിർത്തി. വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കർട്ടൻ പരിശോധനയാണ് പോലീസ് നിർത്തിവച്ചത്. വാഹന ഉടമകൾ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. രണ്ട് ദിവസത്തക്കാണ് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ അഞ്ച് ദിവസം വരെ പരിശോധന നീണ്ടു. അതിന്റെ അടിസ്ഥാനത്തിൽ പരിശോധന പിൻവലിക്കുകയാണ്. നിയമം പിൻവലിച്ചെന്ന് ഇതിന് അർഥമില്ലെന്നും ഗതാഗത നിയമങ്ങൾ വാഹന ഉടമകൾ പാലിക്കണമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. വിവിധ ഇടങ്ങളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പോലീസ് വാഹനപരിശോധന അവസാനിപ്പിച്ചതെന്നാണ് വിവരം. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പോലീസ് പിഴയിട്ടത്.
Read More