മരിക്കുന്നതുവരെ ഇങ്ങന്നെ പോട്ട്പ്പാ…! ഭരതേട്ടന്‍റെ കടയിൽ ചായയ്ക്കും കടിക്കും അഞ്ചു രൂപ, ‌ഊണിന് 25, നല്ല തേങ്ങയരച്ചുള്ള കോഴിക്കറിക്ക് വെറും 15 രൂപ…

കാഞ്ഞങ്ങാട്: ഗ്രാമ-നഗരഭേദമെന്യേ ഹോട്ടലുകളിൽ അടിക്കടി വില വർധിപ്പിക്കുന്പോൾ കൊളവയൽ കാറ്റാടിയിലെ കെ.വി.ഭരതേട്ടന്‍റെ ചായക്കടയിൽ ചായയ്ക്കും ചെറുകടിക്കും അഞ്ചുരൂപ മാത്രം. ചോറിനാകട്ടെ 25 രൂപയും നല്ല തേങ്ങയരച്ചുള്ള കോഴിക്കറിക്ക് വെറും 15 രൂപയുമാണ് വില. ഉച്ചയൂണിന് മറ്റു ഹോട്ടലിൽ 50 മുതൽ 60 വരെ വാങ്ങുമ്പോൾ ഭരതേട്ടനു വേണ്ടത് 25 രൂപ മാത്രം. എണ്ണ, പച്ചക്കറി എന്നിവയ്ക്കെല്ലാം വില കൂടിയില്ലേ ഭരതേട്ടാ ചോറിന് വില കൂട്ടിക്കൂടെ എന്നു ചോദിച്ചാൽ ചിരിച്ചുകൊണ്ട് ഭരതേട്ടൻ ഇങ്ങനെ പറയും, “മരിക്കുന്നതുവരെ ഇങ്ങന്നെ പോട്ട്പ്പാ…” 42 വർഷമായി ഭരതൻ കാറ്റാടിയിൽ ഹോട്ടൽ നടത്തിവരികയാണ്. തുടക്കത്തിൽ ചായയ്ക്ക് 20 പൈസയും ചെറുകടിക്ക് 25 പൈസയുമായിരുന്നു. ചായ, പുട്ട്, ഗോളിവജ, പഴംപൊരി, പൊറോട്ട, നെയ്പത്തൽ എന്നിവയ്ക്കെല്ലാം ഇപ്പോൾ അഞ്ചു രൂപ മാത്രം. 28-ാം വയസിലാണ് ചായക്കട തുടങ്ങിയത്. ഇപ്പോൾ പ്രായം 70 കഴിഞ്ഞുവെങ്കിലും ഭക്ഷണസാധനങ്ങളുടെ വിലയിൽ നേരിയ…

Read More

പണിപാളി..! ദാ കിടക്കുന്നു, പോലീസ് ക്വാർട്ടേഴ്സ്; നിർമാണത്തിലിരുന്ന കളമശേരി പോലീസ് ക്വാർട്ടേഴ്സിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു

കളമശേരി: കളമശേരി പോലീസ് സ്റ്റേഷനു പിന്നിൽ നിർമാണത്തിലിരുന്ന പോലീസ് ക്വാർട്ടേഴ്സിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. വാർക്കപ്പണി നടന്നുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇടിഞ്ഞു വീണത്. ജീവനക്കാരിൽ ഒരാൾക്ക് പരിക്കുപറ്റി. എസ്പി തലത്തിൽ ഉള്ള പോലീസ് ഓഫീസർമാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സിനു മുമ്പിലെ കാർ പാർക്കിംഗ് സ്ഥലം വാർത്തുകൊണ്ടിരിക്കെയാണ് അപകടം. 98 ലക്ഷം രൂപ ചെലവിൽ പോലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ നേരിട്ട് നടത്തുന്ന നിർമാണമാണിത്. വാർക്ക ഉൾപ്പെടെ സബ് കോൺട്രാക്ടർക്ക് നൽകി സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതായി പോലീസുകാർക്കിടയിൽതന്നെ പരാതിയുണ്ട്. കൺസ്ട്രക്ഷൻ കോർപറേഷന്‍റെ മേൽനോട്ടത്തിൽ പണിത വീടുകളുടെ ചോർച്ച, വിള്ളൽ എന്നിവ നിരന്തര സംഭവമാണെന്ന ആക്ഷേപം നിലനിൽക്കെയാണ് ഇന്നലത്തെ സംഭവവും. അസംസ്കൃത വസ്തുക്കളുടെ നിലവാരക്കുറവും അഴിമതിയുമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

Read More

ശ്രീശാന്തിന്‍റെ വില 75 ലക്ഷം! ഐപിഎൽ താരലേല പട്ടികയിൽ അർജുൻ തെണ്ടു ൽക്കർ, ശ്രീശാന്ത് തുടങ്ങിയവർ; അർജുന്‍റെ അടിസ്ഥാന വില 20 ലക്ഷം

ചെന്നൈ: ഈ മാസം 18ന് ചെന്നൈയിൽ നടക്കുന്ന 2021 സീസണ്‍ ഐപിഎൽ താരലേല പട്ടികയിൽ ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1097 കളിക്കാർ. മലയാളി പേസർ എസ്. ശ്രീശാന്ത്, സച്ചിൻ തെണ്ടുൽക്കറിന്‍റെ മകൻ അർജുൻ എന്നിവർ പട്ടികയിലുണ്ടെന്നതാണ് ശ്രദ്ധേയം. അതേസമയം, ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് ഈ സീസണിലും ഐപിഎലിനില്ല. 2013ൽ ഐപിഎൽ വാതുവയ്പ് വിവാദത്തിലകപ്പെട്ട് വിലക്കു നേരിട്ട ശ്രീശാന്ത് സയ്യീദ് മുഷ്താഖ് അലി ട്വന്‍റി-20യിലൂടെ സജീവ ക്രിക്കറ്റിലേക്കു കഴിഞ്ഞ മാസം തിരിച്ചുവരവ് നടത്തിയിരുന്നു. 75 ലക്ഷം രൂപയാണ് ശ്രീശാന്തിന്‍റെ അടിസ്ഥാന വില. സയ്യീദ് മുഷ്താഖ് അലിയിൽ മുംബൈ ടീമിൽ ഉണ്ടായിരുന്ന ഇടംകൈ പേസറായ അർജുൻ തെണ്ടുൽക്കറിന്‍റെ അടിസ്ഥാന വില 20 ലക്ഷം ആണ്. ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ടു കോടി രൂപ 11 താരങ്ങൾക്കുണ്ട്. ഹർഭജൻ സിംഗ്, ഗ്ലെൻ മാക്സ്‌വെൽ, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷക്കീബ്…

Read More

വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരി ! കോഴികളോടൊപ്പം തീറ്റ തേടിയും കുട്ടികളോടൊപ്പം കളിച്ചും നടക്കുന്ന മയില്‍ കൗതുക കാഴ്ചയാകുന്നു

പുൽപ്പള്ളി: കോഴികളോടൊപ്പം വളരുന്ന മയിൽ കൗതുക കാഴ്ചയാവുന്നു. പുൽപ്പള്ളി കൊളവള്ളി ഗോപിനാഥൻ-സുജിനി ദന്പതിമാരുടെ വീട്ടിലാണ് ഈ കാഴ്ച. ഒരു വർഷം മുന്പ് ഗോപിനാഥൻ ബന്ധുവിന് വനാതിർത്തിയിൽ നിന്നും ലഭിച്ച നാല് മുട്ടകൾ കോഴിക്ക് അട വെച്ച് വിരിയിക്കുകയായിരുന്നു. നാലു മുട്ടകളും വിരിഞ്ഞെങ്കിലും മൂന്നെണ്ണം ചത്തു. അവശേഷിച്ച ഒരെണ്ണമാണ് ഇപ്പോൾ വീട്ടിലെ കോഴികൾക്കൊപ്പം തീറ്റ തേടുന്നത്. രാവിലെ മുതൽ കോഴികളോടൊപ്പം തീറ്റ തേടിയും കുട്ടികളോടൊപ്പം കളിച്ചും നടക്കുകയാണ് ഈ മയിൽ. സന്ധ്യമയങ്ങുന്നതോടെ വീടിന് സമീപത്തെ മരത്തിൽ കഴിയും. പുലർച്ചെ വീണ്ടും കോഴികളോടൊപ്പം ചേർന്ന് നടക്കും. ഒരു വർഷത്തോളമായി വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരിയാണ് ഈ മയിൽ. മയിൽ വീട്ടിൽ വളർത്തുന്നതറിഞ്ഞ് വനം വകുപ്പെത്തിയെങ്കിലും കൂട്ടിലടക്കാതെ വളർത്താൻ സമ്മതിച്ചതായി സുജിനി പറഞ്ഞു.

Read More

രണ്ട് ഓഡി കാറുകള്‍! വ്യാജരേഖയില്‍ പുതുച്ചേരിയില്‍ ആഡംബരവാഹന രജിസ്ട്രേഷൻ! സുരേഷ് ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

കൊച്ചി: വ്യാജരേഖയില്‍ പുതുച്ചേരിയില്‍ ആഡംബരവാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡി കാറുകളാണു സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇവ രണ്ടും പുതുച്ചേരിയിലെ വ്യാജവിലാസത്തിലാണു രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. പുതുച്ചേരി കാര്‍ത്തിക അപ്പാര്‍ട്ട്മെന്‍റില്‍ വാടകയ്ക്കു താമസിക്കുന്നുവെന്നു വിലാസമുണ്ടാക്കിയാണു വാഹനങ്ങൾ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക) കോടതിയില്‍ ഹാജരായാണു ജാമ്യമെടുത്തത്. കേസ് പത്തിലേക്കു മാറ്റി.

Read More

ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണം..! സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർധ: ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റിൽ

പറവൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി നളിനംവീട്ടിൽ ആർ.വി. ബാബു (53) അറസ്റ്റിൽ. ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്നു യുട്യൂബ് ചാനലിലൂടെ ഇയാൾ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് പേജിലും സമാനരീതിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 29നു ബാബുവിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പോലീസ് ആവശ്യപ്പെട്ടിട്ടും ഹാജരാകാൻ തയാറാകാത്തതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. എട്ടിനു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തോടെ ബാബുവിനു കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

Read More

സഹോദരൻ ട്വീറ്റ് ചെയ്തു..! പാളത്തിൽ തീവണ്ടിയൊരു തീയുണ്ടയായി; സഹോദരിയെ കൃത്യസമയത്ത് പരീക്ഷയ്ക്കെത്തിച്ച് റെയിൽവെ

ന്യൂഡൽഹി: സമയനിഷ്ഠയുടെ കാര്യത്തിൽ ഇന്ത്യ റെയിൽവെ പാളംതെറ്റിയ തീവണ്ടിയാണ്. എന്നാൽ ഒരു വിദ്യാർഥിനിയെ പരീക്ഷാഹാളിലെത്തിക്കാൻ കൃത്യസമയത്ത് ഓടിയെത്തി റെയിൽവെ ഞെട്ടിച്ചുകളഞ്ഞു. അതും പെൺകുട്ടിയുടെ സഹോദരന്‍റെ ട്വീറ്റ് വായിച്ച്. കഴിഞ്ഞ ബുധനാഴ്ച ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. മൗ സ്വദേശിനിയായ നസിയ തബസുവിനുവേണ്ടിയാണ് തീ വണ്ടി, തീയുണ്ടയായി ചീറിപ്പാഞ്ഞത്. നസിയയുടെ ബിടിസി ഡിഎൽഇഡി പരീക്ഷ സെന്‍റർ വാരാണസിയായിരുന്നു. ഇവിടെ എത്താൻ ചപ്ര-വാരാണസി ഇന്‍റർസിറ്റി സ്പെഷൽ‌ ട്രെയിനിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. മൗ ജംഗ്ഷനിൽ രാവിലെ 6.25 ന് എത്തുന്ന ട്രെയിനിൽ കയറിയാൽ നസിയക്കു കൃത്യസമയത്ത് വാരാണസിയിൽ എത്താൻ കഴിയും. എന്നാൽ ബുധനാഴ്ചയും റെയിൽവെ പതിവിനു മാറ്റം വരുത്താൻ തയാറായില്ല. മൂടൽമഞ്ഞുകാരണം 2.50 മണിക്കൂർ വൈകിയോടുന്നു എന്നറിയിപ്പ് എത്തി. ഒടുവിൽ മൗ ജംഗാഷനിൽ ട്രെയിൻ എത്തുമ്പോൾ സമയം എട്ട്. സങ്കടത്തിലായ നസിയ സഹോദരൻ അൻവർ ജമാലിനെ വിവരം അറിയിച്ചു. തനിക്ക്…

Read More

വിവാഹ വാഗ്ദാനം നല്കി യുവതിയെ പല തവണ മാനഭംഗപ്പെടുത്തി; ബിജെപി എംഎൽഎയ്ക്കെതിരേ കേസ്

ഉദയ്പുർ: വിവാഹ വാഗ്ദാനം നല്കി യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രാജസ്ഥാനിലെ ബിജെപി എംഎൽഎയ്ക്കെതിരെ കേസെടുത്തു. ഗോഗുണ്ട എംഎൽ പ്രതാപ് ലാൽ ഭീലി(52)നെതിരെ ആണ് കേസ്. മാനഭംഗത്തിനിരയായ മുപ്പത്തിയഞ്ചുകാരിയുടെ വൈദ്യപരിശോധന വ്യാഴാഴ്ച നടത്തിയിരുന്നു. യുവതിയുടെ മൊഴിയും എടുത്തു. മധ്യപ്രദേശുകാരിയായ യുവതിയെ എംഎൽഎ പല തവണ പീഡിപ്പിച്ചെന്നാണ് ആരോപണം. എംഎൽഎയും യുവതിയും ഏതാനും വർഷങ്ങളായി പരിചയത്തിലായിരുന്നെന്ന് പോ ലീസ് പറഞ്ഞു.

Read More

പണം വാങ്ങി, പക്ഷേ..! 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പെരുമ്പാവൂർ സ്വദേശിയുടെ പരാതി! സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; സണ്ണി പറഞ്ഞ മറുപടി ഇങ്ങനെ…

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിനെ കൊച്ചിയിൽ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അവധി ആഘോഷിക്കാൻ സണ്ണി ലിയോൺ നിലവിൽ കേരളത്തിലുണ്ട്. കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികൾ പങ്കെടുക്കുന്നതിനായിട്ടാണ് സണ്ണിക്ക് പണം നൽകിയതെന്നും എന്നാൽ ഇവർ ചടങ്ങുകൾക്ക് എത്തിയില്ലെന്നും പരാതിക്കാരൻ പറയുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പണം വാങ്ങിയ കാര്യം താരം സമ്മതിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് എത്താതിരുന്നത് സംഘാടകരുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് സണ്ണി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയത്.

Read More