വിഴിഞ്ഞം: വിഴിഞ്ഞത്തെ മറൈൻ ആംബുലൻസിന്റെ മേൽനോട്ടച്ചുമതലയുള്ള ഏജൻസിക്ക് ഫിഷറീസ് വകുപ്പ് മാസം തോറും നൽകുന്നത് മൂന്ന് ലക്ഷത്തിൽപ്പരം രൂപ. ജീവനക്കാർക്ക് നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ചെലവ് ഒന്നര ലക്ഷത്തോളമെന്നും ആക്ഷേപം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കെന്ന പേരിൽ ആറ് കോടിയിൽപ്പരം രൂപ മുടക്കി സർക്കാർ നിർമിച്ചിറക്കിയതാണ് മറൈൻ ആംബുലൻസ്. സർക്കാരിന് നേരിട്ട് നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മേൽനോട്ടച്ചുമതല ഇൻലാന്റ് നാവിഗേഷൻ വിഭാഗത്തിന് നൽകി. അവർ നൽകിയ മറ്റൊരു ഏജൻസിയാണ് നിലവിൽ ജീവനക്കാരെ നൽകുന്നതെന്നു മറിയുന്നു. ഏത് ദുർഘട സാഹചര്യവും അതിജീവിച്ച് കടലിൽ ബോട്ടിറക്കേണ്ടതിനാൽ കഴിവും പ്രാഗത്ഭ്യവുമുള്ളവരുമാകണം തൊഴിലാളികൾ എന്ന നിബന്ധനയും ഇവിടെ പാലിക്കപ്പെട്ടില്ല. തുച്ഛമായ ശമ്പളം നൽകിയാൽ മതിയെന്നുള്ളതിനാൽ കപ്പൽ ജീവനക്കാരായി പെൻഷൻ പറ്റിയവരെയും യാതൊരുപരിജ്ഞാനവുമില്ലാത്ത ഏതാനും യുവാക്കളെയുമാണ് ഏജൻസികൾ ജീവനക്കാരായി നിയോഗിച്ചത്. ആകെയുള്ള പതിനൊന്ന് ജീവനക്കാരിൽ സ്രാങ്ക്, ക്യാപ്റ്റൻ ഉൾപ്പെടെ അഞ്ചു പേർക്കുള്ള ശമ്പളം ഏജൻസി മുഖാന്തിരം…
Read MoreDay: February 6, 2021
സഹായങ്ങൾക്കു കാത്തുനിൽക്കാതെ സന്ധ്യ യാത്രയായി! നാടിന്റെ നൊമ്പരമായി എട്ടു വയസുകാരി വിസ്മയയും നാല് വയസുകാരി വൈഗയും
വിഴിഞ്ഞം: ആരുടെയും സഹായത്തിനായി കാത്തു നിൽക്കാതെ വേദനകളില്ലാത്ത ലോകത്തേക്ക് സന്ധ്യ യാത്രയായി. നാടിന്റെ നൊമ്പരമായി എട്ടു വയസുകാരി വിസ്മയയും നാല് വയസുകാരി വൈഗയും. ഒരു വർഷമായി രക്താർബുദത്തിന് ചികിത്സയിലായിരുന്ന, നെല്ലിമൂട് കോട്ടുകാൽ മുള്ളുവിള വീട്ടിൽ വിജയ സിങിന്റെ ഭാര്യ സന്ധ്യ (30) യാണ് മരണത്തിന് കീഴടങ്ങിയത്. ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ലാത്ത കൂലിപ്പണിക്കാരനായ, സന്ധ്യയുടെ ഭർത്താവ് വിജയ സിങ് സന്ധ്യയുടെ അമ്മൂമ്മ ബേബിയുടെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. കല്ല് കെട്ടി ഷീറ്റ് മേഞ്ഞ വീട്ടിലെ കൊച്ചു മുറിയിൽ കഴിഞ്ഞു വരവേ 2019 ഡിസംബറിലാണ് സന്ധ്യയ്ക്ക് തൈറോയിഡ് കാൻസർ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രീയ നടത്തി രോഗം ഭേദമായെന്ന് കരുതിയെങ്കിലും വിധി മറ്റൊരു രൂപത്തിൽ എത്തി. തുടർ പരിശോധനയിൽ രക്താർബുദം പിടിപെട്ടതായും കണ്ടെത്തി. തുടർന്ന് ഒരു വർഷമായി റീജണൽ കാൻസർ സെന്ററിലേക്ക് ചികിത്സ മാറ്റി. അവസാന നാളിലെങ്കിലും സ്വന്തമായി…
Read Moreകോഴിക്കൂട്ടിൽ കയറി മുട്ട വിഴുങ്ങിയ മൂർഖൻ ‘അറസ്റ്റിൽ’; സംഭവം കാട്ടാക്കടയില്‍
കാട്ടാക്കട : കോഴിക്കൂട്ടിൽ കയറി മുട്ടകൾ വിഴുങ്ങിയ മൂർഖനെ ഒടുവിൽ കുപ്പിയിലാക്കി. കാട്ടാക്കട പന്നിയോട് കല്ലാമത്താണ് സംഭവം. കല്ലാമത്ത് വീട്ടിലെ കോഴിക്കൂട്ടിലാണ് മൂർഖൻ കറിയത്. പാമ്പ് പിടുത്തക്കാരനായ കാട്ടാക്കട രതീഷ് എത്തിയാണ് മൂർഖനെ കുപ്പിയിലാക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. കോഴികളുടെ ബഹളത്തെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കോഴിക്കൂട്ടിൽ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് രതീഷിനെ വിവരം അറിയിക്കുകയായിരുന്നു.
Read Moreകെഎസ്ആർടിസി കണ്ടക്ടർ ഡോക്ടർ കവിത! കെഎസ്ആർടിസിയിൽ ജോലിയിലിരിക്കെ പിഎച്ച്ഡി നേടുന്ന ആദ്യ വനിതാ കണ്ടക്ടർ; വിശേഷങ്ങള്‍ ഇങ്ങനെ…
പാലോട് : കെഎസ്ആർടിസിയിൽ ജോലിയിലിരിക്കെ പിഎച്ച്ഡി നേടുന്ന ആദ്യ വനിതാ കണ്ടക്ടർ എന്ന ബഹുമതിയുമായാണ് ഇപ്പോൾ കവിത ടിക്കറ്റ് മെഷീൻ ഏന്തുന്നത്. പാലോട് ഡിപ്പോയിലെ കണ്ടക്ടറും നന്ദിയോട് താന്നിമൂട് സ്വദേശിനിയുമായ കവിത കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ‘സച്ചിദാനന്ദന്റെ കവിതകളിലെ അധികാരവും രാഷ്ട്രീയവും’ എന്ന വിഷയത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. കവിതകളിലൂടെ മലയാളമെന്ന അനുഭവത്തെ അനുഭൂതിയാക്കിയ സച്ചിദാനന്ദന്റെ കവിതകളോടുള്ള കമ്പം തന്നെയാണ് ഗവേഷണത്തിന് പ്രേരിപ്പിച്ചത്. നന്ദിയോട് പഞ്ചായത്തിലെ മുൻ അംഗമായിരുന്ന കവിത 2011ലാണ് ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തത്. എന്നാൽ, പഞ്ചാത്തംഗമെന്ന നിലയിലെ തിരക്ക് കാരണം തുടരാനായില്ല. പിന്നീട് കണ്ടക്ടർ ജോലിയിൽ പ്രവേശിച്ച ശേഷമാണ് പഠനം പൂർത്തിയാക്കിയത്. നിരന്തരമുള്ള എഴുത്തും വായനയുമാണ് ജോലിയോടൊപ്പം ഗവേഷണത്തിനും സമയം കണ്ടെത്തി ലക്ഷ്യത്തിലെത്താൻ സഹായിച്ചത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമെടുക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും കവിത പറഞ്ഞു. കോളജ് അധ്യാപികയാവാൻ യോഗ്യതകളുണ്ടെങ്കിലും പല…
Read Moreലിജോയുടെ തളരാത്ത മനസിന് ബിഗ് സല്യൂട്ട്, സഹോദരൻ വിപിന്റെ കരുതലിനും! സര്‍ക്കാരിന്റെ സാന്ത്വനവും സഹായവാഗ്ദാനവുമായി കളക്ടര്‍ എത്തി
തിരുവനന്തപുരം: ‘യു ആര് എ റിയല്‍ ഫൈറ്റര്‍ ‘ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഇതു പറഞ്ഞപ്പോള്‍ ലിജോയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. 13 വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന പാറശാല സ്വദേശി ലിജോയ്ക്കും കുടുംബത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സഹായഹസ്തവുമായി ജില്ലാ കളക്ടര്‍ നേരിട്ടെത്തി. സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്ത കളക്ടര്‍, ആദ്യ ഘട്ടമായി ലിജോയുടെ പേരില്‍ പുതുതായി തയാറാക്കിയ അന്ത്യോദയ റേഷന്‍ കാര്‍ഡ് കൈമാറി. 24 മണിക്കൂറും വെന്റിലേറ്റര്‍ പ്രവര്ത്തിപ്പിക്കേണ്ടിവരുമ്പോഴുള്ള ഭീമമായ വൈദ്യുതി ചാര്‍ജ് ഒഴിവാക്കാന്‍ സൗജന്യ വൈദ്യുതി നല്കുന്ന നടപടികള്‍ അതിവേഗത്തിലാക്കാന്‍ കെഎസ്ഇബിക്കു നിര്‍ദേശം നല്കി. ഒപ്പം ലൈഫ് പദ്ധതി പ്രകാരം വീട് നല്‍കുമെന്ന ഉറപ്പും. അക്യൂട്ട് എന്‍സഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂര്‍വ രോഗമാണു ലിജോയെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. കഴുത്തിനു താഴെ പൂര്‍ണമായി തളര്‍ന്ന ലിജോയ്ക്കു…
Read Moreമണ്ണിലെ താരങ്ങള്‍ സാക്ഷി! അമ്മയുടെ ആസ്ഥാനമന്ദിരം തുറന്നു; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് ഉദ്ഘാടനം നടത്തി; വന്‍കിട സൗകര്യങ്ങള്‍ അടങ്ങിയതാണു പുതിയ മന്ദിരം
കൊച്ചി: താരനിബിഡമായ അന്തരീക്ഷത്തില്‍ കൊച്ചിയില്‍ അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്(അമ്മ)യുടെ ആസ്ഥാന മന്ദിരം തുറന്നു. സിനിമാ മേഖലയില്‍നിന്നുള്ള നിരവധിപേരെ സാക്ഷികളാക്കി നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാണ് ഉദ്ഘാടനം നടത്തിയത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തിയ ചടങ്ങില്‍ നിലവിളക്ക് കൊളുത്തിയാണു താരങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. കലൂര്‍ ദേശാഭിമാനി റോഡില്‍ അഞ്ചു നിലകളിലായി ഉയര്‍ന്നിട്ടുള്ള ഈ “നക്ഷത്ര’ സൗധത്തിലാകും ഇനി മുതല്‍ മലയാള സിനിമയിലെ താരനക്ഷത്രങ്ങള്‍ സമ്മേളിക്കുക.വന്‍കിട സൗകര്യങ്ങള്‍ അടങ്ങിയതാണു പുതിയ മന്ദിരം. ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന് ഏരിയയും സന്ദര്‍ശകര്‍ക്കായി പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. മലയാളത്തിലെ മണ്മറഞ്ഞ താരങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കൊളാഷാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഓഫീസ് ജീവനക്കാര്‍ക്കായുള്ള മുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെയും സെക്രട്ടറി ഇടവേള ബാബുവിന്റെയും മുറികള്‍. ചെറിയൊരു ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ്…
Read Moreയുവതിയുടെ വീട്ടിലേക്ക് അഷ്റഫ് ഇടക്കിടെ വരാറുണ്ടായിരുന്നു..! പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട യുവാവിനെ അറസ്റ്റു ചെയ്തു
തിരുപ്പൂർ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട യുവാവിനെ പോക്സോ ആക്ടിൽ അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശിയും, വസ്ത്ര നിർമാണ കന്പനിയിലെ തൊഴിലാളിയുമായ അഷ്റഫ് (36) ആണ് സഹപ്രവർത്തകയുടെ 14 വയസു പ്രായമുള്ള മകളെ തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് അറസ്റ്റിലായത്. യുവതിയുടെ വീട്ടിലേക്ക് ഇടക്കിടെ വരാറുള്ള അഷ്റഫ് വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ പല്ലടം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഷ്റഫ് പിടിയിലായത്. പോക്സോ ആക്ടിൽ അഷ്റഫിനെ അറസ്റ്റുചെയ്യുകയായിരുന്നു.
Read Moreഇവിടെ എത്തുമ്പോള്‍ സൂക്ഷിക്കണേ..! വെളുത്ത നിറത്തിലുള്ള വരകളോ റിഫ്ലക്ടറുകളോ ഇല്ല; ഹമ്പില്‍ ബൈക്കു ചാടി അപകട പരമ്പര; കൈയും കാലും ഒടിഞ്ഞ് യാത്രക്കാർ
തൃശൂർ: ദേശീയപാതയിൽ മുല്ലക്കരയിലെ ഹന്പ് അപകടക്കെണിയായി. റോഡിൽ ഹന്പുണ്ടെന്നു തിരിച്ചറിയാനുള്ള വെളുത്ത നിറത്തിലുള്ള വരകളോ റിഫ്ലക്ടറുകളോ സ്ഥാപിക്കാത്തതിനാൽ ഇവിടെ പകൽപോലും അപകടം പതിവായി. രാത്രിയിലാണു ഹന്പ് തിരിച്ചറിയാതെ കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. ബൈക്കു യാത്രക്കാരാണു ഹന്പിനു മുകളിലൂടെ ചാടി മറിഞ്ഞുവീണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത്. നാലു ദിവസത്തിനകം അപകടത്തിൽ പരിക്കേറ്റ് രണ്ടു പേരാണു ഇരുകൈയും ഒടിഞ്ഞ് ആശുപത്രിയിൽ കഴിയുന്നത്. ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് അപകട കാരണം. എന്നിട്ടും പോലീസ് ദേശീയപാത അഥോറിറ്റിക്കെതിരേ കേസെടുക്കുന്നില്ലെന്നാണു യാത്രക്കാരുടേയും നാട്ടുകാരുടേയും പരാതി. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ മുല്ലക്കര ഡോണ്‍ബോസ്കോ സ്കൂളിന്റെ മുൻവശത്തെ സർവീസ് റോഡിലാണ് ഈയിടെ ഹന്പ് നിർമിച്ചത്. റോഡിലെ കുഴികൾ നികത്തി കുറച്ചുഭാഗം റീ ടാറിംഗ് നടത്തിയശേഷം ഒരു മാസം കഴിഞ്ഞാണ് ഹന്പുകൾ സ്ഥാപിച്ചത.് മുളയം പച്ചേരി വീട്ടിൽ രാജേഷ് ഓടിച്ചിരുന്ന ബൈക്ക് ഹന്പിൽ ചാടി പിറകിൽ ഇരുന്ന…
Read Moreതട്ടിപ്പ് നടത്താനുള്ള ഓരോരോ തന്ത്രങ്ങളേ..! ഊമയായി അഭിനയിച്ചു തട്ടിപ്പ്; മുരുകൻ ഒടുവില്‍ കുടുങ്ങി
തൃശൂർ: ഉൗമയായി അഭിനയിച്ചു പണവും സ്വർണവും കവരുന്നയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വേലൂർ ശങ്കരപുരം സ്വദേശിയായ മുരുകൻ(49) ആണ് അറസ്റ്റിലായത്. വ്യാപര സ്ഥാപനങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഊമയും ബധിരനുമായി അഭിനയിച്ച് പണവും സ്വർണവും മൊബൈൽ ഫോണും കവരുന്നതാണ് ഇയാളുടെ രീതി. ഡഫ് ആൻഡ് ഡംപ് അസോസിയേഷന്റെ സീലോടുകൂടിയ ലെറ്റർപാഡുമായാണ് ഇയാൾ സ്ഥാപനങ്ങളിലെത്തുക. പണം, സ്വർണം, മൊബൈൽ ഫോണ്‍ എന്നിവയുടെ മുകളിൽ ലെറ്റർപാഡ് വച്ച് തിരിച്ചെടുക്കുന്പോൾ ഇവ കൈക്കലാക്കുകയാണു രീതി. 2020 ഫെബ്രുവരിയിൽ കേരള ഗ്രാമീണ്‍ ബാങ്ക് ഗുരുവായൂർ ശാഖയിലെ ഓഫീസിൽ പണയത്തിൽ വച്ചിരുന്ന 11 പവൻ സ്വർണം അടക്കം കേരളത്തിനകത്തും പുറത്തും സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി മുരുകൻ പോലീസിനോടു സമ്മതിച്ചു. അന്വേഷണസംഘത്തിൽ ഈസ്റ്റ് സിഐ ലാൽകുമാർ, എസ് ഐ സിനോജ്, സൈബർ സെൽ എസ്ഐ ഫീസ്റ്റോ മിഥുൻ, ഷാഡോ പോലീസ്…
Read Moreകട്ടറിൽ കണ്ട പാടുകൾ രക്തക്കറയാണോ തുരുമ്പാണോ? ആനീസ് കൊലക്കേസിൽ കട്ടറിന്റെ രാസപരിശോധന പൂർത്തിയായില്ല
സ്വന്തം ലേഖകൻ തൃശൂർ: ഇരിങ്ങാലക്കുട കോന്പാറ ആനീസ് കൊലക്കേസിൽ നിർണായക തെളിവാകുമെന്നു കരുതുന്ന കട്ടറിന്റെ രാസപരിശോധന പൂർത്തിയായില്ല. കട്ടറിൽ കണ്ട പാടുകൾ രക്തക്കറയാണോ തുരുന്പാണോ എന്നതടക്കമുള്ള ശാസ്ത്രീയ പരിശോധയാണ് തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ ലാബിൽ നടത്തുന്നത്. കട്ടറിലേതു രക്തക്കറയാണെങ്കിൽ അന്വേഷണസംഘത്തിന് അത് പ്രധാനപ്പെട്ട തെളിവും തുന്പുമാകുമെന്നാണു പ്രതീക്ഷ. കട്ടറിൽ തുരുന്പെടുക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. രക്തക്കറയാണെങ്കിൽ ഡിഎൻ എ വേർതിരിച്ചെടുക്കാനുള്ളത്ര അളവ് കട്ടറിലുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. രക്തക്കറ ആനീസിന്റെ തന്നെയാണോ എന്നതും പരിശോധിച്ച് സ്ഥിരീകരിക്കേണ്ടതുണ്ട്. കട്ടറിൽ വിരലടയാളങ്ങൾ എന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കും. കഴിഞ്ഞമാസം പകുതിയോടെയാണ് ആനീസിന്റെ വീടിനു അന്‍പതു മീറ്റർ മാറി ആൾതാമസമില്ലാത്ത വീടിന്റെ പറന്പിൽ നിന്നും കട്ടർ കണ്ടെത്തിയത്. ആനീസിന്റെ വളകൾ മുറിക്കാൻ ഉപയോഗിച്ചത് ഈ കട്ടറാണോ എന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. കട്ടറിന്റെ രാസപരിശോധന എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഇപ്പോൾ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്…
Read More