തിരുവനന്തപുരം: ലിഫ്റ്റില്‍നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കോവിഡ്. ആര്‍സിസിയിലെ ലിഫ്റ്റിൽനിന്നും വീണു മരിച്ച നദീറയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നദീറ ഒരു മാസമായി മെഡിക്കൽ കോളജ് ന്യൂറോ ഐസിയു വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മരണ ശേഷം സ്രവസാമ്പിൾ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവതിക്ക് കോവിഡ് ബാധിച്ചത് എങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കൊല്ലം പത്തനാപുരം സ്വദേശിനിയായ നദീറ (22) വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ മാസം 15ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാനെത്തിയതായിരുന്നു നദീറ. അറ്റകുറ്റ പ്പണിയിലായിരുന്ന ലിഫ്റ്റ് തുറന്നു കിടന്നതാണ് അപകടത്തിനിടയാക്കിയത്. ഇതിന് സമീപത്ത് ഒരു പലക ഇട്ടിരുന്നതാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. യുവതി ലിഫ്റ്റി നുള്ളിൽ കയറുന്നതിനിടെ പലക പൊളിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മരണത്തിന് കാരണമായത്. ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി തിരുവനന്തപുരം: ആര്‍സിസിയില്‍ അറ്റകുറ്റപ്പണിനടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റില്‍നിന്നും…
Read MoreDay: June 17, 2021
നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ നിങ്ങളുടെ ശരീരം ശ്രദ്ധിക്കണം..! കത്രീന കെയ്ഫ്
കോവിഡ് കഴിഞ്ഞ് വ്യായാമത്തിലേക്ക് മടങ്ങി വരുന്ന കാര്യത്തില്‍ ക്ഷമ കാണിക്കേണ്ടി വന്നു. നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ നിങ്ങളുടെ ശരീരം ശ്രദ്ധിക്കണം, നിങ്ങള്‍ക്ക് നല്ല ദിവസങ്ങളുണ്ട്, നിങ്ങള്‍ക്ക് വീണ്ടും ക്ഷീണം തോന്നുന്ന ദിവസങ്ങളും. നിങ്ങളുടെ ശരീരത്തിന്റെ രോഗശാന്തി പ്രക്രിയ സാവധാനത്തില്‍ ആയിരിക്കുമെന്ന് വിശ്വസിക്കുകയും സ്വയം സമയം നല്‍കുകയും ചെയ്യുക. പടിപടിയായി തിരിച്ചുവരാം.
Read Moreഅടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ നാലാം തരംഗം ! ടാസ്ക് ഫോഴ്സ് പറയുന്നതിങ്ങനെ…
അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം വന്നേക്കാമെന്ന് സംസ്ഥാന കോവിഡ് 19 ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തെ ആള്‍ക്കൂട്ടമാണ് ടാസ്ക് ഫോഴ്സിനെ ഈയൊരു നിരീക്ഷണത്തിനു പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്ക്ഫോഴ്സ് നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ടാസ്ക്ഫോഴ്സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്ക് ഫോഴ്സ് കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്.…
Read Moreമൃഗങ്ങളുടെ മൂവ്മെന്റ്സ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്, കണ്ടിട്ടില്ലേ..? ബാബു ആന്റണി പറയുന്നു…
മൃഗങ്ങളുടെ മൂവ്മെന്റ്സ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്. പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്. വൈശാലിയിലെ രാജാവിന് ഒരു ആനയുടെ സ്റ്റൈല്‍ ആണ്. ആന നടക്കുന്ന വിധമാണ് ഒരു രാജാവും നടക്കുക. ഭയങ്കര തലയെടുപ്പോടെ, എന്നാല്‍ ആനയുടെ മുഖത്ത് എപ്പോഴും ഒരു സങ്കടം കാണും. ഈ രാജാവും അത് പോലെയാണ്. രാജ്യത്ത് മൊത്തം പ്രശ്നങ്ങളാണ്. അതിനാല്‍ തന്നെ ഒരു ആനയുടെ മൂവ്മെന്റ്സ് നല്കാന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്സില്‍ നിന്നാണ് ഞാന്‍ ഇത് പഠിച്ചത്. മാര്‍ഷ്യല്‍ ആര്‍ട്സില്‍ മൃഗങ്ങളുടെ മൂവ്മെന്റ്സിന് ഭയങ്കര പ്രാധാന്യമാണ്. ഈഗിള്‍ സ്റ്റൈല്‍, മങ്കി സ്റ്റൈൽ തുടങ്ങിയ നിരവധി ശൈലികളുണ്ട്. അതാണ് ഞാന്‍ അഭിനയത്തിലേക്കും എടുത്തത്. -ബാബു ആന്റണി
Read Moreമക്കളെ… അത്യാവശ്യം തല്ലിപ്പൊളിയാണ് ഞാന്‍! തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ വരുന്നവരോട് ചെമ്പന്‍ വിനോദ് പറയുന്നു…
എന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ വരുന്നവരോട് നേരത്തെ തന്നെ പറയാറുണ്ട് ഒളിഞ്ഞു നോക്കാന്‍ വരേണ്ട, അത്യാവശ്യം തല്ലിപ്പൊളിയാണ് ഞാന്‍. എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നത്. നേരേ ചോദിച്ചാല്‍ പോരെ മറുപടി പറയാമല്ലോ. ഒളിഞ്ഞു നോട്ടക്കാരോട് താന്‍ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്, മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്ത തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട. വച്ചു കഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്റ്റൈലില്‍ തരും. എന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാകാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ താന്‍ സമ്മതിക്കുകയുമില്ല. നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം എന്നതാണ് എന്റെ ആറ്റിട്ട്യൂഡ്. -ചെമ്പന്‍ വിനോദ്
Read Moreഇന്ന് പ്രതിഫലം എട്ട് കോടിക്കും പതിനൊന്ന് കോടിക്കും ഇടയില്‍ ! ആദ്യ സിനിമയില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് നടന് മുകേഷ്
നടന് മോഹന്‍ലാലിന്റെ പ്രതിഫലം എട്ട് കോടിക്കും പതിനൊന്ന് കോടിക്കും ഇടയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. കോടികളുടെ കണക്ക്് ഇങ്ങനെയാണെങ്കിലും ആദ്യ സിനിമയില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് പറയുകയാണ് നടന് മുകേഷ്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോ വേദിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോഹന്‍ലാലിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ചും അതിലെ പ്രതിഫലത്തെക്കുറിച്ചും മുകേഷ് പറഞ്ഞത്. ഈ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞു ഓഡിഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്നു. ഓഡിഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര് നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്. കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ ”മോന്ത’…
Read Moreഇവ കടിച്ചാൽ ഉറമ്പല്ലേ കടിച്ചത്, സാരമില്ല എന്നുവച്ചിരിക്കരുത്…! രണ്ടു മുതൽ എട്ടുമണിക്കൂർ വരെ നീണ്ടുനിൽക്കുന്ന അസഹനീയ വേദനയാണ്…
ഒരു മനുഷ്യനെ കൊല്ലാൻ തേനീച്ചയ്ക്ക് 1500നു മുകളിൽ കുത്തെങ്കിലും കുത്തണം. പക്ഷേ മാരികോപ ഉറുന്പിന്റെ നൂറു കുത്തുകൾ ശക്തിക്ക് കിട്ടിയാൽ ഒരു മനുഷ്യന്റെ ജീവൻ തന്നെ നഷ്ടപ്പെടും. ഉറുന്പല്ലേ കടിച്ചതെന്ന് കരുതല്ലേ ഇവ കടിച്ചാൽ ഉറന്പല്ലേ കടിച്ചത്, സാരമില്ല എന്നുവച്ചിരിക്കരുത്. ഏതാണ്ട് രണ്ടു മുതൽ എട്ടുമണിക്കൂർ വരെ നീണ്ടുനിൽക്കുന്ന അസഹനീയ വേദനയാണ് പലരെയും ബാധിക്കുന്നത്. മാരികോപ ഉറുന്പുകൾക്ക് വലിയ ആയുസൊന്നുമില്ല. കൂടി വന്നാൽ മൂന്നുമാസം ഇവ ജീവിക്കും. ആൽക്കലോയ്ഡ് വിഷം പല വിഷപ്രാണികളെയും പോലെ, മാരികോപ്പ ഉറുമ്പിന്റെ വിഷത്തിൽ അമിനോ ആസിഡുകൾ, പെപ്റ്റൈഡുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ആൽക്കലോയിഡുകൾ, ടെർപെനുകൾ, പോളിസാക്രറൈഡുകൾ, ബയോജെനിക് അമിനുകൾ, ഓർഗാനിക് ആസിഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടാം. മാരികോപ്പ ഹാർവെസ്റ്റർ ഉറുമ്പിന്റെ വിഷത്തിൽ കാണപ്പെടുന്ന ഏറ്റവും ശ്രദ്ധേയമായ ഘടകം ആൽക്കലോയ്ഡ് വിഷമാണ്. (അവസാനിച്ചു )
Read Moreലോക്ക് അഴിഞ്ഞു; നഗര-ഗ്രാമീണ ജീവിതം സാധാരണ നിലയിലേക്ക്! മദ്യശാലകള്‍ക്ക് മുമ്പില്‍ രാവിലെ തന്നെ തിരക്ക്; സ്വകാര്യബസുകള്‍ നാമമാത്രമായി നിരത്തിലിറങ്ങി; ബസ് ടിക്കറ്റ് നിരക്കില്‍ അവ്യക്തത
കോട്ടയം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നാടും നഗരവും സജീവതയിലേക്ക്. വ്യാപാര സ്ഥാപനങ്ങള്‍ മിക്കതും തുറന്നിട്ടുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളും ഓര്‍ഡിനറി സര്‍വീസുകളും ആരംഭിച്ചു. ബസുകളില്‍ യാത്രക്കാര്‍ കുറവാണ്. ദീര്ഘദൂരസര്വീസുകളില് ആളുകളുണ്ട്. സ്വകാര്യ ബസുകള്‍ നാമമാത്രമായിട്ടാണ് സര്‍വീസ് നടത്തിയത്. സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചു തുടങ്ങി.പകുതി ജീവനക്കാരാണ് ഹാജരായിരിക്കുന്നത്. ടാക്സി സ്്റ്റാന്ഡുകളും സജീവമായിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ നഗരത്തില്‍ സര്‍വീസ് സജീവമാക്കി. മദ്യശാലകള്‍ തുറന്നതോടെ മദ്യശാലകള്‍ക്ക് മുമ്പില്‍ രാവിലെ തന്നെ തിരക്കാണ്. സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പോലീസ് സാന്നിധ്യം മദ്യശാലകള്‍ക്കു മുമ്പിലുണ്ട്. ഹോട്ടലുകളില്‍ ഹോം ഡെലിവറിയും പാഴ്സല്‍ സര്‍വീസും മാത്രമേ അനുവദിച്ചിട്ടുള്ളു. കോവിഡ് ലോക്ഡൗണിലെ ഇളവുകള്‍ വീണ്ടും രോഗവ്യാപനത്തിനു കാരണമാകാതിരിക്കാന്‍ പോലീസും ആരോഗ്യവകുപ്പും നിരീക്ഷണം കര്‍ശനമായി തുടരും. കോവിഡ് മൂന്നാം വ്യാപനഭീതി തുടരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗവ്യാപനത്തോതും ഏതെങ്കിലും പഞ്ചായത്തുകളില്‍ പെട്ടന്ന് ഉയരുന്നതായി കണ്ടാല്‍ നിയന്ത്രണം…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? പൂച്ചക്കുട്ടികളെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; മിണ്ടാപ്രാണികൾക്ക് രക്ഷകനായി യുവാവ്
മുക്കം: റോഡരികിലെ വെള്ളക്കെട്ടിൽ പൂച്ചക്കുട്ടികളെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചപ്പോൾ മിണ്ടാപ്രാണികൾക്ക് രക്ഷകനായി ഒരു യുവാവ്. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശിയായ സഫീർ താന്നിക്കൽ തൊടിയാണ് മിണ്ടാപ്രാണികൾക്ക് രക്ഷകനായത്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് പന്നിക്കോട് കെഎസ്ഇബി ഓഫിസിന് മുൻവശത്ത് രണ്ട് പൂച്ച കുട്ടികളെ ചാക്കിൽ കെട്ടി ആരോ കൊണ്ടിട്ടിരിക്കുന്നുവെന്ന് സുഹൃത്ത് ഫോണിൽ വിളിച്ചു പറഞ്ഞത്. കനത്ത മഴയായിരുന്നങ്കിലും മഴയൊന്നും കാര്യമാക്കാതെ അവിടെ ചെന്നപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ വെള്ളം നിറഞ്ഞ് പൂച്ചക്കുട്ടികൾ മുങ്ങി നിൽക്കുന്നതായിരുന്നു സഫീർ കണ്ടത്. ഉടൻതന്നെ അവയെ ചാക്കിൽ നിന്നെടുത്ത് ധരിച്ചിരുന്ന തുണിയിൽ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴാണ് ഒരു തളള പൂച്ച കുഞ്ഞിനെയും കടിച്ച് പിടിച്ച് സഫീറിൻ്റെ അടുത്തേക്ക് വന്നത്. അതിൻ്റെ വായിൽ നിന്ന് ആ കുഞ്ഞിനെയും എടുത്ത് തുണിയിൽ പൊതിഞ്ഞ് തള്ള പൂച്ചയേയും സഫീർ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. പൂച്ചകളെ…
Read Moreഫോറന്‍സിക് ലാബുകളില്‍ വീണ്ടും കരാര്‍ നിയമനം! നീക്കം നടക്കുന്നത് ദേശീയ ലാബുകളില്‍ നിന്നുള്ള വിദഗ്ധ പരിശീലനമോ പ്രവൃത്തി പരിചയമോ ലഭിക്കാത്ത കരാര്‍ ജീവനക്കാരുടെ സേവനം ഉപയോഗിക്കാന്‍
കെ.ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളില്‍ വീണ്ടും കരാര്‍ നിയമനത്തിനു നീക്കം. ദേശീയ ലാബുകളില്‍ നിന്നുള്ള വിദഗ്ധ പരിശീലനമോ പ്രവൃത്തി പരിചയമോ ലഭിക്കാത്ത കരാര്‍ ജീവനക്കാരുടെ സേവനമാണ് കുറ്റാന്വേഷണത്തിനായി ഉപയോഗിക്കാന്‍ വീണ്ടും നീക്കം നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളിലേക്കു കരാറടിസ്ഥാനത്തില്‍ നിയമനം നടത്തിയത്. ആറുമാസത്തേക്കായിരുന്നു നിയമനം. കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെയാണ് ആറു മാസത്തേക്കു കൂടി കാലാവധി നീട്ടി നല്‍കുന്നത്. എല്ലാ പോലീസ് ജില്ലകളിലുമുള്ള ഫോറന്‍സിക് വിഭാഗത്തിലേക്കായിരുന്നു താത്കാലിക ജീവനക്കാരെ നിയമിച്ചത്. നിയമനത്തിനു മുമ്പ് ലാബുകളിലെ സേവനത്തിനെന്ന പേരിലായിരുന്നു നിയമനം നടത്തിയത്. എന്നാല്‍ പിന്നീട് സ്ഥിരം ജീവനക്കാരെ ജില്ലാ ആസ്ഥാനത്തു നിന്ന് ഫോറന്‍സിക് ലാബുകളിലേക്ക് മാറ്റി. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍, കൊലപാതകം, സൈബര്‍ കേസുകളുമായി ബന്ധപ്പെട്ട ഹൈടെക് കുറ്റകൃത്യങ്ങള്‍, തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ എന്നിവയിലെല്ലാം സംഭവസ്ഥല പരിശോധന നടത്തേണ്ട ചുമതല…
Read More