വിമാനത്തിൽ കയറണമെന്ന അച്ഛനമ്മമാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ഒളിംപ്യന്‍ നീരജ് ചോപ്ര. ‘എന്റെ ഒരു ചെറിയ സ്വപ്നം ഇന്ന് യാഥാർഥ്യമായി’ എന്ന കുറിപ്പോടെ നീരജ് ചോപ്ര അച്ഛനും അമ്മയും തനിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. ഹരിയാനയിലെ പാനിപത്തിലെ കർഷകനാണ് നീരജിന്റെ പിതാവ് സതീഷ് കുമാർ. ഒളിംപിക്സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയായിരുന്നു ചോപ്രയുടെ സ്വര്‍ണ നേട്ടം.
Read MoreDay: September 12, 2021
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ സിനിമ! എന്റെ തലൈവി കണ്ടിട്ട് വീട്ടുകാർ പറഞ്ഞത്… കങ്കണ പറയുന്നു…
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് തലൈവി. ചിത്രത്തില്‍ ജയലളിതയായി ബോളിവുഡ് നടി കങ്കണ റണൗത്താണ് എത്തുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനം അറിയിച്ചുവെന്ന് പറയുകയാണ് കങ്കണ. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗ് നടന്നിരുന്നു. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് നിരൂപകരും വാര്‍ത്താ മാധ്യമങ്ങളും പറയുന്നത്. തലൈവിയില്‍ കങ്കണയുടെയും അരവിന്ദ് സ്വാമിയുടെയും പ്രകടനത്തിന് നിരവധി പേര് പ്രശംസ അറിയിച്ചിരുന്നു. എ.എല്‍. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ്…
Read Moreസിനിമയിൽ തിരക്കേറുന്നു; വിവാഹമോചനം നേടാൻ താരം? വേർപിരിയലിന് കാരണമായി പറയുന്നത് ഇങ്ങനെ…
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സാമന്തയും നാഗ ചൈതന്യയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളുമെല്ലാം ഒരുപാട് ആഘോഷിച്ചതാണ്. ഇപ്പോഴിത സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ. ഇതിന്റെ ഭാഗമായി ഇവർ കുടുംബകോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്നും ഓൺലൈൻ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോർട്ട് ചെയ്തു. സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ആമസോൺ വെബ് സീരിസ് ആയ ഫാമിലി മാൻ 2വിലെ നടിയുടെ പ്രകടനവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സാമന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര് നെയിം ആയ അക്കിനേനി എന്നത് മാറ്റിയതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. തുടക്കത്തില്‍ താരം…
Read Moreയോഗി ആദിത്യനാഥിന്റെ വികസനനേട്ടങ്ങളുടെ പരസ്യംകണ്ട് ഞെട്ടി തൃണമൂൽ..! വികസനങ്ങളുടെ പട്ടികയില്‍ കോല്‍ക്കത്തയിലെ മേല്‍പ്പാലവും
ലക്നോ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ വികസനനേട്ടങ്ങളുടെ പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് പശ്ചിമ ബംഗാൾ സർക്കാരും തൃണമൂൽ കോൺഗ്രസും. യോഗിയുടെ ഭരണത്തിൽ യുപിയെ മാറ്റിമറിച്ച വികസനങ്ങളുടെ പട്ടികയില്‍ കോല്‍ക്കത്തയിലെ മേല്‍പ്പാലവും ഉള്‍പ്പെട്ടതാണ് ഞെട്ടലിന് കാരണം. യോഗി സർക്കാർ മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിലാണ് വീഴ്ചയുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നായ യുപിയെ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നായിരുന്നു പരസ്യത്തിലെ വാചകങ്ങളും. സംഭവം വിവാദമായതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ യോഗി ആദിത്യനാഥിനെയും ബിജെപിയേയും പരിഹസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. യുപിയിലെ വികസനമെന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മോഷ്ടിക്കുന്നതാണെന്ന് തൃണമൂൽ നേതാവ് അഭിഷേക ബാനർജിയും പരിഹസിച്ചു.
Read Moreവാക്സീൻ സ്വീകരിക്കാത്ത ദന്പതികൾ ഏഴു മക്കളെ അനാഥരാക്കി കോവിഡിന് കീഴടങ്ങി
മിഷിഗണ്‍: വാക്സീൻ സ്വീകരിക്കാതെ കോവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കൾ അനാഥരാക്കിയത് 23 മുതൽ 15 വയസുവരെയുള്ള ഏഴു കുട്ടികളെ. വ്യാഴാഴ്ചയാണ് 44 വയസ് പ്രായമുള്ള ട്രോയ്, ഷാർലിറ്റ് ഗ്രീനും കോവിഡ് ബാധിച്ചു മരിച്ചത്. ഫ്ളോറിഡാ ആശുപത്രിയിൽ കോവിഡിനെ തുടർന്ന് ചികിത്സയിലായിരുന്ന ഷാർലിറ്റ് തിങ്കളാഴ്ചയും ഭർത്താവ് ട്രോയ് ചൊവ്വാഴ്ചയുമാണ് മരണമടഞ്ഞത്. കോവിഡ് പോസിറ്റീവായി ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളമാണ് ട്രോയ് ആശുപത്രിയിൽ മരണവുമായി മല്ലടിച്ചു കിടന്നത്. ഭാര്യയുടെ മരണം അറിഞ്ഞതോടെ ഗുരുതരാവസ്ഥയിലായിരുന്ന ട്രോയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ട്രോയിയുടെ സഹോദരി ടിക്കി ഗ്രീൻ പറഞ്ഞു. 14 വയസ് മുതൽ അടുത്തറിയമായിരുന്ന ഇവർ 22 വർഷം മുന്‍പാണ് വിവാഹിതരായത്. ഇരുവരും ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടയിൽ വിവാഹ വാർഷികവും ആഘോഷിച്ചതായി ടിക്കി പറഞ്ഞു. കോവിഡ് വാക്സീൻ സ്വീകരിക്കാത്ത എല്ലാ കുടുംബാംഗങ്ങളോടും ഉടനെ വാക്സിനേറ്റ് ചെയ്യണമെന്നാണ് ടിക്കി അഭ്യർഥിച്ചിരുന്നത്. വാക്സിനേറ്റ് ചെയ്തു മരിക്കുന്നവരുടെ എണ്ണത്തേക്കാൾ…
Read Moreഡേ കെയറിലേക്ക് കൊണ്ടുപോയ മകളെ കാറിൽ നിന്നും ഇറക്കാൻ മറന്നു; ഒരു വയസുകാരി ചൂടേറ്റു മരിച്ചു
ടെക്സസ്: ഹൂസ്റ്റണിലെ ഡേ കെയറിലേക്ക് കുട്ടികളെ കൊണ്ടുവിടാൻ പോയ മാതാവ് ഒരു വയസുള്ള മകളെ കാറിൽ നിന്നും ഇറക്കാൻ മറന്നതിനെ തുടർന്ന് കുഞ്ഞ് ചുടേറ്റ് മരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഹൂസ്റ്റണ്‍ ഡേ കെയറിൽ മൂന്നു കുട്ടികളെ കൊണ്ടുവിടുന്നതിനാണ് മാതാവ് മൂന്നു പേരേയും കാറിൽ കയറ്റിയത്. കാറിൽ രണ്ടു കാർ സീറ്റേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെ കുട്ടിയെ കാറിനു പുറകിൽ ഇരുത്തി. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട മാതാവ് ഡെ കെയറിൽ രണ്ടു കുട്ടികളെ ഇറക്കി. മൂന്നാമത്തെ കുട്ടിയുടെ കാര്യം ഇവർ മറന്നുവെന്നാണ് പറയുന്നത്. കാറുമായി തിരികെ വീട്ടിൽ എത്തി നാലുമണിയോടെ കുട്ടികളെ പിക്ക് ചെയ്യുന്നതിന് ഇവർ കാറുമായി ഡേ കെയറിൽ എത്തി. രണ്ടു കുട്ടികളെയാണ് ഡേ കെയർ അധികൃതർ മാതാവിനടുക്കൽ എത്തിച്ചത്. മൂന്നാമത്തെ കുട്ടി എവിടെയെന്നു തിരക്കിയപ്പോഴാണ് ഡേ കെയറിൽ ഇറക്കിയിട്ടില്ല എന്നറിയുന്നത്. ഉടനെ കാറിനു പുറകിൽ…
Read Moreഡോക്ടറുടെ നിർദ്ദേശം നെസീമയ്ക്കു വിനയായി, ആൻസിയയ്ക്കു രക്ഷയും! സുഹൃത്തുക്കളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ആൻസിയ
കിഴക്കമ്പലം: ഡോക്ടറുടെ നിർദേശം നെസീമയ്ക്കു വിനയായപ്പോൾ ആൻസിയയ്ക്കു രക്ഷയായി. ഒരു വർഷം മുന്‍പാണ് ആൻസിയ അയൽവാസികൾക്കൊപ്പം പ്രഭാതസവാരി ആരംഭിച്ചത്. കാല് വേദനയെത്തുടർന്നു ഡോക്ടർ പറഞ്ഞതനുസരിച്ച് ആൻസിയ ഇന്നലെ നടക്കാൻ പോയില്ല. പോയിരുന്നെങ്കിൽ പഴങ്ങനാട് ഷാപ്പുംപടിക്ക് സമീപം ഇന്നലെ പുലർച്ചെ നടന്ന വാഹനാപകടത്തിൽ ആൻസിയയും അകപ്പെടുമായിരുന്നു. ഡോക്ടർ നിർദേശിച്ചതനുസരിച്ച് ശരീരവേദന മാറാനായാണ് നെസീമ ഇന്നലെ ആദ്യമായി പ്രഭാതസവാരിക്കിറങ്ങിയത്. ആ നടത്തം മരണത്തിലേക്കുമായി. വീടിന് സമീപം നടക്കാൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും സ്ഥലപരിമിതി മൂലം സുഹൃത്തുക്കളോടൊപ്പം റോഡിലൂടെ നടക്കാൻ നെസീമ തീരുമാനിക്കുകയായിരുന്നുവെന്ന് ആൻസിയ പറഞ്ഞു. ആൻസിയയും മരിച്ച സുബൈദ, പരിക്കേറ്റ സാജിത, ബീവി എന്നിവരും നേരത്തെ നടന്നിരുന്ന റോഡിൽ മാലിന്യം നിറഞ്ഞതോടെ രണ്ടാഴ്ച മുമ്പാണ് പഴങ്ങനാട് ഭാഗത്തേക്കു നടത്തമാരംഭിച്ചത്. മുന്‍പ് ഒരിക്കലും ഒരപകടവും പ്രഭാതസവാരിക്കിടെ തങ്ങൾക്ക് ഉണ്ടായിട്ടില്ലെന്ന് ആൻസിയ പറഞ്ഞു. സുഹൃത്തുക്കളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ആൻസിയ. നിലവിളി കേട്ട് പാഞ്ഞെത്തി;…
Read Moreരോഗി മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം നൽകി; ആംബുലൻസുമായി ബന്ധുക്കൾ എത്തിയപ്പോൾ…! മെഡി. കോളജിന്റെ അനാസ്ഥ തുടർക്കഥ
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാരുടെ ഭാഗത്ത് വീണ്ടും ഗുരുതരവീഴ്ച. മരിച്ച രോഗിയുടെ മൃതദേഹം മാറി നല്കിയ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പ് ജീവിച്ചിരിക്കുന്ന രോഗി മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം നൽകി. ആംബുലൻസുമായി ബന്ധുക്കൾ എത്തിയപ്പോൾ രോഗി മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കായംകുളം ഭരണിക്കാവ് കോയിക്കൽ മീനത്തേതില്‍ രമണൻ(47) മരണമടഞ്ഞുവെന്നാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ബന്ധുക്കളെ വിവരമറിയിച്ചത്. കോവിഡ് ബാധിതനായ രമണനെ കഴിഞ്ഞ 29 നാണ് വണ്ടാനം ആശുപത്രിയിലെത്തിച്ചത്. നില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ഇതിനിടെ വെള്ളിയാഴ്ച വൈകുന്നേരം ഇദ്ദേഹം മരിച്ചുവെന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെ 10ന് ആംബുലൻസുമായെത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് അറിയുന്നത്. രമണൻ മരിച്ചുവെന്ന് ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ച് വീട്ടിൽ സംസ്കാരത്തിനായി എല്ലാം ഒരുക്കങ്ങളും നടത്തിയിരുന്നുവെന്ന് ബന്ധുവായ സുജിത് പറഞ്ഞു. കഴിഞ്ഞദിവസം…
Read Moreവൈക്കം കായലോരത്ത് ഒരുങ്ങുന്നു … കെഎസ്ആർടിസി ബസിൽ എസി റസ്റ്റോറന്റ്! വിശേഷങ്ങള്‍ ഇങ്ങനെ…
വൈക്കം: വൈക്കം കായലോര ബീച്ചിനു സമീപം കെടിഡിസി മോട്ടൽ വളപ്പിൽ ഉപയോഗ ശൂന്യമായ കെഎസ്ആർടിസി ബസിൽ ഒരുക്കുന്ന എസി റസ്റ്റോറന്റിന്റെ നിർമാണം അവസാന ഘട്ടത്തിൽ. 90 ശതമാനം നിർമാണം പൂർത്തിയായ റസ്റ്റോറന്റിന്റെ അവസാന മിനുക്കുപണികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇരുനിലകളിലായി ഒരുങ്ങുന്ന റസ്റ്റോറന്റിനുള്ളിൽ 45 ഇരിപ്പിടങ്ങളാണ് തയാറാക്കിയിട്ടുള്ളത്. താഴത്തെ എസി കംന്പാട്ടുമെന്റിൽ 20 ഇരിപ്പിടങ്ങളും മുകളിലത്തെ നോണ്‍ എസിയിൽ 25 ഇരിപ്പിടങ്ങളുമാണുള്ളത്. റസ്റ്റോറന്റിന്റെ പുറത്തെ പൂന്തോട്ടത്തിനോടു ചേർന്ന് 20 പേർക്കുകൂടി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ മൂന്നാറിലും തേക്കടിയിലും വിനോദ സഞ്ചാരികൾക്കും മറ്റും വിശ്രമിക്കുന്നതിനും അന്തിയുറങ്ങുന്നതിനും ഫലപ്രദമാക്കുന്നുണ്ട്. എന്നാൽ, ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസ് റസ്റ്റോറന്റാക്കുന്ന പദ്ധതി കേരളത്തിൽ ആദ്യം യാഥാർഥ്യമാകുന്നത് വൈക്കത്താണ്. വൈക്കം കായലോര ബീച്ചിൽ വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളാണെത്തുന്നത്. കുട്ടികളുമായി കുടുംബങ്ങൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ ലഘു ഭക്ഷണശാല ബീച്ചിനു സമീപമുണ്ടാകണമെന്ന ആവശ്യവുമുയർന്നു. ജനകീയ…
Read Moreതെക്കേപ്പുറത്ത് കാട്ടുപന്നിയെ വെടിവച്ചു കൊന്നു ! ഭീകരമാണ് ഈ നാടിന്റെ അവസ്ഥ
റാന്നി പഞ്ചായത്ത് 12 വാർഡ് തെക്കേപ്പുറത്ത് കഴിഞ്ഞ രാത്രിയിൽ ഭീതി പരത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. വനംവകുപ്പ് രൂപീകരിച്ചിട്ടുള്ള കർഷക ജാഗ്രതാസമിതിയംഗമായ ഷാലോൺ പനവേലിയൊണ് കാട്ടുപന്നിയെ വെടിവച്ചത്. ഒരാഴ്ച മുന്‍പ് പട്ടാ പകൽ അങ്ങാടി ഈട്ടിച്ചുവട്ടിൽ ഭീതി പരത്തിയ കാട്ടുപന്നിയെ ഷാലോൺ വെടിവച്ചിരുന്നു. രണ്ടു വർഷം മുന്‍പ് തെക്കേപ്പുറത്ത് ടാപ്പിംഗ് തൊഴിലാളിയായ മാത്തുക്കുട്ടിയെ പന്നി കുത്തി കൊലപ്പെടുത്തിയത്. ആ സംഭവത്തിനു ശേഷം ഇപ്പോൾ മാത്രമാണ് ഈ പ്രദേശത്ത് ഒരു കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ കഴിഞ്ഞത്. ഈ പ്രദേശത്ത് വൈകുന്നേരമായാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. അത്രക്കും ഭീകരമാണ് ഈ നാടിന്റെ അവസ്ഥ. ഇപ്പോൾ കണ്ട പന്നിയെ കൊന്നത് ജനങ്ങൾക്ക് ചെറിയ ആശ്വാസമാണ്. അങ്ങാടി പഞ്ചായത്തിലെ ആറാം വാർഡിലും കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ രണ്ടു ദിവസമായി കർഷകരുടെ തെങ്ങിൻ തൈകൾ നശിപ്പിക്കുകയാണ്. പന്നി ശല്യത്തനെതിരെ ശ്വാശ്വത പരിഹാരമാണ്…
Read More