വിചിത്രമായ ആചാരങ്ങള്‍ കൊണ്ട് കുപ്രസിദ്ധമാണ് പല ആഫ്രിക്കന്‍ ഗ്രാമങ്ങളും. കെനിയയില്‍, വിക്ടോറിയ തടാകത്തിന്റെ കരയില്‍ എന്‍ഡുരു ബീച്ച് എന്നൊരു ഗ്രാമമുണ്ട്. മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ ജനവിഭാഗത്തില്‍ കാലങ്ങളായി ഒരു ആചാരം നിലനിന്നിരുന്നു. ഗ്രാമത്തിലെ പുരുഷന്മാര് രാവിലെ കടലില്‍ പോയി മീന്‍ പിടിച്ചു കൊണ്ടുവരുമ്പോള്‍ സ്ത്രീകള്‍ കുട്ടകളുമായി കടപ്പുറത്ത് കാത്തു നില്ക്കും. ഈ മീന്‍ വാങ്ങി കുട്ടകളില്‍ നിറച്ച് തലച്ചുമടായി സമീപത്തെ ചന്തകളില്‍ കൊണ്ടുചെന്നു വിറ്റഴിച്ചിട്ടു വേണം അവര്‍ക്ക് അന്നന്നത്തെ ആഹാരത്തിനുള്ള വഴി കണ്ടെത്താന്‍. അതൊന്നു മാത്രമായിരുന്നു അവരുടെ ഉപജീവന മാര്‍ഗം. ഒരൊറ്റ കുഴപ്പം മാത്രം, ഈ പുരുഷന്മാരില് നിന്ന് മീന്‍ കിട്ടണമെങ്കില്‍, ഈ സ്ത്രീകള്‍ അവരുമായി സെക്സില്‍ ഏര്‍പ്പെട്ടേ മതിയാകൂ എന്നതായിരുന്നു അവിടത്തെ കീഴ് വഴക്കം. ഈ വിചിത്രമായ രീതി കാരണം നാട്ടില്‍ HIV എയിഡ്സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായി. സ്ത്രീകള്‍ക്ക് ഈ പ്രവണതയോട് ഒട്ടും…
Read MoreDay: September 22, 2021
വേണേല്‍ താലിബാനെക്കൂടി വിളിക്കാം കേട്ടോ…എന്ന് പാക്കിസ്ഥാന് ! വോ…വേണ്ട എന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന് നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സമ്മേളനം തന്നെ റദ്ദാക്കിയത്. സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ എതിര്‍ത്തുവെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാന് അംഗീകരിച്ചില്ലെന്നാണു വിവരം. തുടര്‍ന്നാണു യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാന് സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണു താലിബാന് മന്ത്രിസഭയില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് കോര്പറേഷന് ഓര്ഗനൈസേഷന്…
Read Moreഅങ്ങനെയല്ല, ഇങ്ങനെ പോയാൽ അപകടം ഒഴിവാക്കാം..! വെള്ള പെയിന്റിനൊപ്പം വയലറ്റും ഗോൾഡൻ കളറോടു കൂടിയ വരകളും..! ടൂറിസ്റ്റ് ബസുകൾക്ക് കളർ കോഡുമായി ട്രാൻസ്പോർട്ട് കമ്മീഷണർ
സ്വന്തംലേഖകൻ തൃശൂർ: ടൂറിസ്റ്റ് ബസുകൾക്കും കളർ കോഡ് നടപ്പാക്കുന്നു. സ്വകാര്യ ബസുകൾക്ക് ഒരേ പോലുള്ള കളർ നൽകിയതു പോലെയാണ് കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങൾക്കും നടപ്പാക്കാൻ തീരുമാനം. അടുത്തവർഷം ജനുവരി മുതൽ ഇത് നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ടൂറിസ്റ്റ് ബസുകളിൽ ഇപ്പോൾ ഉള്ള വ്യത്യസ്ഥ പെയിന്റിംഗുകളിലൂടെ നടൻമാരുടെയും മൃഗങ്ങളുടെയും മറ്റു തരത്തിൽ പേടിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യാത്രക്കിടയിൽ മറ്റു ഡ്രൈവർമാരെ ഇത്തരം ചിത്രങ്ങളിലേക്ക് ആകർഷിക്കുന്നതാണ് അപകടങ്ങളുണ്ടാകുന്നതിന് ഒരു കാരണമത്രേ. കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഒരു നിറത്തിലുള്ള പെയിന്റിംഗ് കോഡ് നടപ്പാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ട്രാൻസ്പോർട്ട് അഥോറിറ്റി മീറ്റിംഗിലാണ് തീരുമാനം നടപ്പാക്കാൻ നിർദ്ദേശം നൽകിയത്. 2022 ജനുവരി ഒന്നു മുതൽ പുറത്തിറക്കുന്ന എല്ലാ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച പെയിന്റിംഗ് മാത്രമേ…
Read Moreതാന്‍ ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാവില്ലെന്ന് യുവാവ് ! കാരണമായി പറയുന്നത് ജാതകം ചേരില്ലെന്ന്; അവസാനം ഇയാളോട് കോടതി പറഞ്ഞത്…
ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ യുവാവിനെതിരായ പീഡനക്കേസ് റദ്ദാക്കാനാവില്ലെന്ന് ബോബെ ഹൈക്കോടതി. ജാതകം ചേരില്ലെന്ന് പറഞ്ഞാണ് മുംബൈ സ്വദേശിയായ അവിഷേക് മിത്ര വിവാഹത്തില്‍ നിന്നു പിന്മാറിയത്. ജാതകപ്പൊരുത്തം വിവാഹം ചെയ്യാതിരിക്കാനുള്ള ഒഴിവുകഴിവ് ആക്കരുതെന്നും കോടതി പറഞ്ഞു. സഹപ്രവര്‍ത്തകയെ പ്രണയിക്കുകയും വിവാഹം ചെയ്യാമെന്നു പറഞ്ഞു ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അവിഷേക് , യുവതി ഗര്‍ഭിണിയായതോടെ പിന്മാറിയെന്നാണ് പരാതി. ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ കൗണ്‍സിലിംഗില്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീടു ജാതകത്തിന്റെ പേരില്‍ പിന്മാറിയതോടെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Read Moreമരപ്പൊത്തുകൾ ഇല്ലാതാകുന്ന കാലം; വാസസ്ഥലമില്ലാതെ അഞ്ഞൂറിലേറെ പക്ഷിമൃഗാദികൾ
സ്വന്തം ലേഖകൻതൃശൂർ: പാന്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് എന്ന പ്രശസ്തമായ ഗാനം ഇന്നും പാടുന്ന മലയാളികൾ അറിയുക….വൻമരങ്ങളും അതിലെ മരപ്പൊത്തുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. മരപ്പൊത്തുകൾ ഇല്ലാതെ വന്നതോടെ അഞ്ഞൂറിലേറെ ഇനങ്ങളിലുള്ള പക്ഷിമൃഗാദികളാണ് വാസസ്ഥലം നഷ്ടപ്പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. പൊത്തുകളിൽ താമസിക്കുന്ന പാന്പും തത്തമ്മയും കുഞ്ഞുങ്ങളും കുട്ടികൾക്ക് കഥാപുസ്തകങ്ങളിലെ കഥാപാത്രങ്ങൾക്കപ്പുറം തങ്ങളുടെ ജൈവവൈവിധ്യങ്ങളെ അറിയാനുള്ള പാഠപുസ്തകങ്ങൾ കൂടിയായിരുന്നു. പൊത്തുകളോടുകൂടിയ വൻമരങ്ങൾ നഷ്ടമായപ്പോൾ അത് നമ്മുടെ ആവാസവ്യസ്ഥക്ക് വൻ ആഘാതമാണ് ഉണ്ടാക്കിയത്. കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വൈൽഡ് ലൈഫ് ബയോളജി ഡിപ്പാർട്ട്മെന്റ് മേധാവിയും ശാസ്ത്രജ്ഞനുമായ പെറോത്ത് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് നഷ്ടമായിക്കൊണ്ടിരിക്കുന്ന വൻമരങ്ങളിലെ മരപ്പൊത്തുകളെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. പശ്ചിമഘട്ടത്തിലെ ഉഷ്ണമേഖലാ വനങ്ങളിലെ പൊത്തുകളുടെ ഘടനയും പക്ഷിമൃഗാദികളുടെ ഉപയോഗവും എന്ന വിഷയത്തിൽ നടത്തിയ പഠനത്തിലാണ് 517 പക്ഷിമൃഗാദികൾ പൊത്തുകളിൽ കഴിയുന്നുണ്ടെന്ന് പറയുന്നത്. ഇന്ത്യയിലെ 18.4 ശതമാനത്തോളം വരുന്ന കശേരു മൃഗങ്ങൾ പൊത്തുകളെയാണ് താമസത്തിനായി…
Read Moreലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിയൊട്ടിച്ച് തട്ടിപ്പ്; എഴുപത്തിരണ്ടുകാരൻ ലോട്ടറിക്കാരനിൽ നിന്ന് പണം തട്ടിയതായി പരാതി
ചേർപ്പ്: ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനെ വ്യാജ നന്പർ ഒട്ടിച്ച ടിക്കറ്റു നൽകി കബളിപ്പിച്ചതായി പരാതി. ആനക്കല്ല് ശിവജി നഗറിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്ന കുന്നത്തുപറന്പിൽ മോഹനനെ(72)യാണു വ്യാജ നന്പറിലുള്ള ടിക്കറ്റ് ഒട്ടിച്ചു നൽകി കബളിപ്പിച്ചത്. ഇക്കഴിഞ്ഞ ആഴ്ച നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറി ടിക്കറ്റിലെ നന്പറിന് 1,100 രൂപ ഉണ്ടെന്നു പറഞ്ഞു കബളിപ്പിക്കുകയായിരുന്നു. നന്പർ ഒട്ടിച്ചതു ശ്രദ്ധയിൽപ്പെടാതെ മോഹനൻ ടിക്കറ്റ് തന്നവർക്ക് ആ തുകയ്ക്കുള്ള പുതിയ ടിക്കറ്റും പണവും നൽകി. പിന്നീടാണു നന്പർ വെട്ടിയൊട്ടിച്ചു വ്യാജ ടിക്കറ്റാണെന്ന് അറിയുന്നത്. അവിണിശേരി ഗ്രാമപഞ്ചായത്ത് അംഗം കെ.എ.പ്രദീപിന്റെ സഹായത്തോടെ മോഹനൻ നെടുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Moreമലയാളി ഡാ ! മലയാളിയായ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് വീടിനകത്ത് എടുത്തത് 20 അടി ആഴമുള്ള കുഴി;ഒടുവില്‍ സംഭവിച്ചതോ…
മലയാളിയായ മന്ത്രവാദിയുടെ വാക്കും വിശ്വസിച്ച് നിധിയ്ക്കായി വീട് കുഴിച്ച ദമ്പതികള്‍ക്ക് പിണഞ്ഞത് വലിയ അമളി. മൈസൂരിലെ ചാമരാജനഗറിലെ അമ്മനപുരം ഗ്രാമത്തിലാണ് സംഭവം. മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ച് വീട്ടിനകത്ത് 20 അടി ആഴത്തിലുള്ള കുഴിയാണ് വീട്ടുടമയായ സോമണ്ണ എടുത്തത്. കുറച്ചുകാലം മുമ്പ് വീട്ടിന്റെ ഉള്ളില്‍ കണ്ട പാമ്പിനെ തല്ലിക്കൊന്നിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുശേഷം രണ്ടു പാമ്പുകള്‍കൂടി വീട്ടിലെത്തി. ഇതോടെ സോമണ്ണ ബന്ധുക്കളെ വിവരമറിയിച്ചപ്പോള്‍ ജ്യോത്സ്യനെ സമീപിക്കാനായിരുന്നു അവരുടെ നിര്‍ദ്ദേശം. തുടര്‍ന്ന് ജ്യോത്സ്യന് കേരളത്തില്‍നിന്നുള്ള ഒരു മന്ത്രവാദിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി. വീട്ടിനകത്ത് നിധിയുണ്ടെന്നും അതിനു കാവല്‍നില്‍ക്കുന്നവയാണ് പാമ്പുകളെന്നും മന്ത്രവാദി സോമണ്ണയെയും ഭാര്യയെയും വിശ്വസിപ്പിച്ചു. വീട്ടില്‍ പാമ്പുകളെ കണ്ട ഭാഗം കുഴിക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് മന്ത്രവാദി സോമണ്ണയുടെ വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു. ഇതിനുശേഷം ദമ്പതികള്‍ പാമ്പുകളെ കണ്ട മുറിയില്‍ കുഴിയെടുക്കല്‍ ആരംഭിച്ചു. അയല്ക്കാര്ക്ക് സംശയം ഉണ്ടാക്കാതെയായിരുന്നു കുഴിയെടുക്കല്‍. അതുകൊണ്ടുതന്നെ കുഴിയില്‍…
Read Moreഇങ്ങനെ ചെയ്യൂ, റംബൂട്ടാനിൽ നിന്നും നല്ല വിളവെടുക്കാം;കർഷകർക്ക് മികച്ച വരുമാനത്തോടൊപ്പം തൊടികൾക്കു ചാരുതയും
റംബൂട്ടാൻ പഴങ്ങളുടെ പുറംതോടിലെ രോമങ്ങൾ കടും ചുവപ്പാകുന്ന സമയത്താണു വിളവെടുക്കേണ്ടത്. പാകമാകുന്ന മുറയ്ക്ക് ഘട്ടങ്ങളായി വിളവെടുക്കാം. അവസാന ഘട്ട വിളവെടുപ്പിനോടൊപ്പം തന്നെ കൊന്പുകോതലും നടത്തണം. ഇതിനായി വിളവെടുത്ത ശിഖരങ്ങളുടെ അഗ്രഭാഗത്തുനിന്ന് അരയടിയോളം താഴ്ത്തി മുറിച്ചു നീക്കിയാൽ മതി. ഇപ്രകാരം ശാഖകളെ കൂടുതൽ കരുത്തോടെ വളർത്തി തുടർന്നുള്ള സീസണിൽ പൂ പിടുത്തതിനു സജ്ജമാക്കി നല്ല വിളവിനു വഴിയൊരുക്കാം. വിളവെടുപ്പിനെ തുടർന്നുള്ള കൊന്പുകോതലിനു ശേഷമാണു വളമിടേണ്ടത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൈട്രജൻ കലർന്ന വളങ്ങൾ നൽകുന്നത് തുടർന്നുള്ള വർഷങ്ങളിൽ കരുത്തുറ്റ ശാഖകൾ ഉണ്ടായി ധാരാളം പൂങ്കുലകൾ ഉണ്ടാകാൻ വഴിയൊരുക്കും. ഒക്ടോബർ , നവംബർ മാസങ്ങളിലും പരാഗണം നടക്കും. ഒരു മാസത്തിനു ശേഷം തുടർന്നുള്ള മൂന്നു മാസങ്ങളിൽ ഓരോ മാസവും മരങ്ങളുടെ പ്രായമനുസരിച്ചു 200 ഗ്രാം മുതൽ 500 ഗ്രാം വരെ പൊട്ടാഷ് നൽകുന്നത് ഗുണമേന്മയുള്ള പഴങ്ങൾ ഉണ്ടാകാൻ സഹായിക്കും.…
Read Moreസഹോദരി ഭക്ഷണം മോഷ്ടിക്കുന്നു, ഗതികെട്ടാൽ പിന്നെ എന്തു ചെയ്യും! ടാറ്റമിന്റെപ്രവൃത്തി ശരിയാണെന്നും തെറ്റാണെന്നും പറയുന്നവരും നിരവധി
ലണ്ടനിലെ ഒരു ശിൽപ വിദ്യാർഥിയാണ് ടാറ്റം പാർഡൻ. സമൂഹ മാധ്യമങ്ങളിൽ ടാറ്റം ഇപ്പോൾ താരമാണ്. ടാറ്റമിന്റെപ്രവൃത്തി ശരിയാണെന്നും തെറ്റാണെന്നും പറയുന്നവരും നിരവധിയാണ്. ഇങ്ങനെ ചെയ്യാമോ ടാറ്റമിന്റെ സഹോദരി ഭക്ഷണ സാധനങ്ങളെല്ലാം മോഷ്ടിച്ചു ഭക്ഷിക്കുകയാണ്. ടാറ്റം എന്തെങ്കിലും കഴിക്കാനായി ഫ്രിഡ്ജ് തുറക്കുന്പോൾ അതിൽ ഒന്നും ഉണ്ടാകില്ല. കുറെ നാളുകളായി ഇതാണ് അവസ്ഥ. ഇതിനൊരു പരിഹാരം കാണണം എന്ന് ചിന്തിക്കാൻ തുടങ്ങിയിട്ടും കുറച്ചു നാളായി. ഒടുവിൽ അതിനൊരു പരിഹാരം കണ്ടെത്തി. മുളക്, മുളപ്പിച്ച ഉള്ളി എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾ രുചികരമായ ലഘുഭക്ഷണങ്ങളായ ഡോണറ്റ്, ബിസ്ക്കറ്റ്, പേസ്ട്രി എന്നിവയാക്കി മാറ്റിക്കൊണ്ടാണ് അവളുടെ സഹോദരിക്ക് പണി കൊടുത്തിരിക്കുന്നത്! ശിൽപ്പിയല്ലേ… “അവൾ എന്റെ ചോക്ലേറ്റ് മുക്കിയ സ്ട്രോബെറി എടുക്കുമായിരുന്നു. അതിനാൽ ബ്രസൽസിൽ (പേസ്ട്രീ)മുളപ്പിച്ച ഉള്ളി ഒളിപ്പിക്കാനുള്ള ആദ്യത്തെ ആശയം തനിക്ക് കിട്ടിയെന്ന് ടാറ്റം ടിക് ടോക്കിൽ പലഹാരങ്ങൾ തയ്യാറാക്കുന്നതിന്റെ വീഡിയോകൾക്കാപ്പം പങ്കിട്ടിരുന്നു. അതിൽ ഒരു മസാല…
Read Moreവണ്ടിക്കുള്ളിൽ ഫാമിലിയാണ് സാറേ..! പിടിയിലായ സംഘത്തിലെ കമിതാക്കളായിരുന്നു ശ്രീമോനും ത്വയ്ബയും; പെട്ടുപോയ എക്സൈസ്; കടിച്ചുകീറും റോട്വീലർ
സമീപകാല റിക്കാർഡുകൾ തിരുത്തിയ എക്സൈസിന്റെ വൻ മയക്കുമരുന്നു വേട്ടയായിരുന്നു കൊച്ചിയിലെ കാക്കനാടുള്ള ഒരു ഫ്ലാറ്റിൽ അടുത്തിടെ അരങ്ങേറിയത്. അതിമാരകമായ എംഡിഎംഎയെന്ന മയക്കുമരുന്നു ശേഖരവുമായി രണ്ടു യുവതികളടക്കം ആറു പേരാണ് പിടിയിലായത്. ഈ സംഭവത്തിൽ എക്സൈസിനെ ഞെട്ടിച്ചത് ഇവർ മയക്കുമരുന്ന് കടത്തുന്ന രീതിയായിരുന്നു. ആക്രമണകാരികളായ നായ്ക്കളെ ഉപയോഗിച്ചായിരുന്നു ഇവരുടെ ലഹരികടത്ത്. നായ്ക്കൾക്കുള്ള ഭക്ഷണ പായ്ക്കറ്റിൽനിന്നു ഭക്ഷണം എടുത്തു മാറ്റി ഇതിൽ മയക്കുമരുന്ന് നിറച്ചാണ് ഇവർ കടത്ത് നടത്തിയിരുന്നത്. ചെന്നൈ ആസ്ഥാനമാക്കിയ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്നു മാഫിയ കൊച്ചി ലക്ഷ്യമാക്കി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ തെളിവായിരുന്നു ഈ കടത്ത്. കേസിൽ പ്രതികളുടെ അറസ്റ്റിനെത്തുടർന്ന് എക്സൈസ് വിഭാഗത്തിൽ ഭിന്നതയും രൂക്ഷമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുയർന്നതു മൂലം എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കാമുകൻമാരുടെ വലയിൽ കുരുങ്ങിയ ത്വയ്ബയും ഷബ്നയുമെന്ന രണ്ട് യുവതികളാണ് ഈ കേസിലെ മുഖ്യ കഥാപാത്രങ്ങൾ. വണ്ടിക്കുള്ളിൽ…
Read More