കോട്ടയം: ഭക്ഷണം, വിവിധ മരുന്നുകൾ എന്നിവയോട് മുന്‍പ് അലർജിയുണ്ടായിട്ടുള്ളവർക്ക് കോവിഡ് വാക്സിനേഷന് പ്രധാന സർക്കാർ ആശുപത്രികളിൽ ഇന്നും നാളെയും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം, ചങ്ങനാശേരി, പാല, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രത്യേക ക്രമീകരണം ഒരുക്കുന്നത്. പ്രധാന സർക്കാർ ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മുൻപ് അലർജികൾ ഉണ്ടായതുമൂലം വാക്സിൻ എടുക്കാൻ കഴിയാതിരുന്നവരെ പരിശോധിച്ച് വാക്സിൻ നൽകും. വാക്സിനേഷനു ശേഷം ഇവരുടെ ആരോഗ്യനില നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഇവിടങ്ങളിൽ ഒരുക്കും. വിവിധ ഭക്ഷണ സാധനങ്ങളോട് ഏതെങ്കിലും തരത്തിലുള്ള അലർജികൾ വാക്സിനേഷന് തടസമല്ല. മുന്‍പ് പാരസെറ്റമോൾ ഉൾപ്പെടെയുള്ള ചില മരുന്നുകൾ കഴിച്ചതിനെത്തുടർന്നുണ്ടായ ചൊറിച്ചിൽ, തടിപ്പ് എന്നിവയും വാക്സിനേഷന് തടസമല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. എന്നാൽ മരുന്നോ ഭക്ഷണമോ കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീഴുകയോ ആശുപത്രിയിലോ ഐസിയുവിലോ പ്രവേശിക്കപ്പെടുകയോ ചെയ്തവർ…
Read MoreDay: September 22, 2021
പയ്യന്റെ ‘വീക്ക്നെസ് ’ കുപ്പിയും കല്ലും! ഇനി മാതാപിതാക്കൾ കുട്ടിയെ ഉപയോഗിച്ച് കല്ലെറിയിപ്പിച്ചതാണോ ? കോട്ടയത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കോട്ടയം: വീടുകളിലേക്ക് കുപ്പിയും കല്ലുമെറിഞ്ഞ പയ്യൻ പോലീസ് പിടിയിലായി. തളിക്കോട്ട പ്രദേശത്തെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് 14കാരനെ പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത ഇയാളോട് മാതാപിതാക്കളോടൊപ്പം ഇന്നു പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി തളിക്കോട്ടയിലെ നിരവധി വീടുകൾക്കു നേരെയാണ് കല്ലേറുണ്ടായത്. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് പ്രദേശത്ത് കാവലിരുന്നാണ് കുപ്പിയെറിയുന്ന വിരുതനെ പിടികൂടിയത്. തിരുമല ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയാണ് 14കാരന്റെ കുടുംബം. കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ വീടുകൾക്കു നേരെ കല്ലും കുപ്പിയും തടിക്കഷണങ്ങളും എറിയുന്നതു പതിവായിരുന്നു. നിരവധി വീടുകളുടെ ഓടും ഷീറ്റും ജനൽചില്ലുകളും തകർന്നിരുന്നു. കുട്ടിയുടെ സ്വഭാവ വൈകല്യമാണ് കുപ്പിയും കല്ലും എറിയാനുള്ള കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇനി മാതാപിതാക്കൾ കുട്ടിയെ ഉപയോഗിച്ച് കല്ലെറിയിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
Read Moreകോട്ടയം നഗരസഭ അവിശ്വാസം! നിർണായക നീക്കവുമായി ബിജെപി; നിലവിലെ സാഹചര്യത്തിൽ യുഡിഎഫിനും എൽഡിഎഫിനും അഗ്നി പരീക്ഷ
കോട്ടയം: കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നാടകീയത വർധിപ്പിച്ച് ബിജെപി. അവിശ്വാസത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഇതുവരെയും പാർട്ടി തീരുമാനമെടുത്തിട്ടില്ല. ഇന്നലെ യോഗം ചേരാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഒടുവിൽ മാറ്റിവച്ചു. ഇന്നു പാർട്ടിയുടെ കോർ കമ്മിറ്റി യോഗം ജില്ലാ കമ്മറ്റി ഓഫീസിൽ ചേർന്നു തീരുമാനമെടുക്കുമെന്നാണ് സൂചന. പാർട്ടിയുടെ തീരുമാനം നേരത്തെ പുറത്തായാൽ അതനുസരിച്ചു യുഡിഎഫും എൽഡിഎഫും കരുക്കൾ നീക്കുമെന്നതിനാൽ കരുതലോടെ മാത്രം നിലപാടു പ്രഖ്യാപിക്കാനാണു ബിജെപിയുടെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിനും എൽഡിഎഫിനും അഗ്നി പരീക്ഷയാണ് അവിശ്വാസ പ്രമേയമെങ്കിൽ നിർണായക റോൾ ബിജെപിക്കാണ്. ബിജെപി സ്വീകരിക്കുന്ന നിലപാട് ഇരു മുന്നണികൾക്കും ഒരുപോലെ നിർണായകമാണ്. എട്ടംഗങ്ങളുള്ള ബിജെപി അവിശ്വാസത്തെ പിന്തുണച്ചാൽ, സാങ്കേതികമായി എൽഡിഎഫിനു നേട്ടമാണ്. അവിശ്വാസം പാസാകും. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസം പാസായെന്ന ദുഷ്പേര് ചർച്ചയാക്കാൻ സിപിഎം താത്പര്യപ്പെടുന്നില്ല. ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ്…
Read Moreപഞ്ചാബിന് പിന്നാലെ രാജസ്ഥാനിലെ കലഹം! ഗെഹ്ലോട്ട് തെറിക്കില്ല, സച്ചിന് വൻ ഓഫറുകൾ
നിയാസ് മുസ്തഫ രാജസ്ഥാനിൽ നേതൃമാറ്റം ഉണ്ടാകില്ല, പക്ഷേ, മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാവും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അശോക് ഗെഹ്ലോട്ടിനെ മാറ്റി തനിക്ക് അവസരം നൽകണമെന്ന് സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് കാലങ്ങളായി ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നതാണ്. എന്നാൽ എംഎൽഎമാരിൽ ഭൂരിപക്ഷം പേരും ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്നതിനാൽ പഞ്ചാബിലേതുപോലെ മുഖ്യമന്ത്രിയെ മാറ്റാൻ ഹൈക്കമാൻഡ് മുതിരില്ല. പകരം സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്ന എംഎൽഎമാരെ മന്ത്രിസഭയിൾ ഉൾപ്പെടുത്തി സച്ചിനെ കൂടെ നിർത്താനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഇതോടൊപ്പം രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സച്ചിന് വീണ്ടും കടന്നുവരാനുള്ള സാധ്യതയും ഹൈക്കമാൻഡ് ഒരുക്കുന്നുണ്ട്. പക്ഷേ ഈ മാറ്റങ്ങളെല്ലാം വരാനിരിക്കുന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമായിരിക്കും സംഭവിക്കുകയെന്നാണ് ഏറ്റവും പുതിയ വിവരം. കഴിഞ്ഞയാഴ്ച പഞ്ചാബിൽ നേതൃത്വ പുനഃസംഘടന നടക്കുമ്പോൾ മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ…
Read Moreസംരക്ഷിക്കാൻ ബാധ്യസ്ഥരായവർ ഇങ്ങനെയൊക്കെ ചെയ്യാമോ? മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾക്ക് ഇനി ‘സുഖവാസം’
മാന്നാർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഹൈറേഞ്ചിലേക്ക് ഒളിച്ചോടിപ്പോയ കമിതാക്കളെ പോലീസ്പിടികൂടി. മാന്നാർ പോലീസ് കണ്ടെത്തിയ ഇവരെ ബാലനീതി നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി, പാവുക്കര, പുത്തൻപുരയിൽ, റംസിയ(36), കുരട്ടിശ്ശേരി, വിഷവർശ്ശേരിക്കര കുറുമ്പൊഴിക്കൽ താമരാക്ഷൻ(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ 14 ഉം 10 ഉം വയസ്സു പ്രായമുള്ള രണ്ട് കുട്ടികൾ വീതം ഇരുവർക്കുമുണ്ട്. പ്രായപൂർത്തിയാകാത്ത മക്കളെ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ അവരെ ഉപേക്ഷിച്ച് പോയി കുട്ടികൾക്ക് മാനസിക വിഷമവും ഭയവും ഉണ്ടാക്കിയതിന് 2015 ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം വകുപ്പ് 75 പ്രകാരമുള്ളതാണ് കേസ്. സെപ്റ്റംബർ 19 ന് വൈകുന്നേരം ആറിന് ശേഷം റംസിയയെ കാണാതായതിന് ഭർത്താവ് നൽകിയ പരാതിയിൽ മാന്നാർ പോലീസ് മാൻ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കാറും കസ്റ്റഡിയിൽ കാണാതായ റംസിയയെ താമരാക്ഷനൊപ്പം സെപ്റ്റംബർ 20 ന്…
Read Moreവിജയപ്പനു കെട്ടുറപ്പുള്ള വീടു വേണം; അപേക്ഷ പരിഗണിക്കില്ലേ? വിജയപ്പന് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്, ഭാര്യ പ്രസന്ന സന്ധിവാതത്തെ തുടര്‍ന്ന് കിടപ്പിലും
അമ്പലപ്പുഴ; വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു. ആര്‍ക്കും പരിക്കില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് ആലവേലില്‍ വിജയപ്പന്റെ വീടിന്റെ അടുക്കളഭാഗമാണ് തകര്‍ന്നത്. ഇന്നലെ പകല്‍ നാലോടെയായിരുന്നു സംഭവം. വിജയപ്പനും ഭാര്യ പ്രസന്നയും മകന് കണ്ണനുമൊത്ത് മുറിക്കുള്ളില്‍ ഇരിക്കുമ്പോഴാണ് അടുക്കളഭാഗത്തെ ഭിത്തി തകര്‍ന്ന് വീണത്. രണ്ട് വര്‍ഷം മുമ്പ് വീടിന്റെ മുന്‍ഭാഗത്തെ ഭിത്തിയും ഇടിഞ്ഞ് വീണിരുന്നു. ഹോളോബ്രിക്സ് ഉപയോഗിച്ച് നിര്‍മ്മിച്ച വീടിന്റെ കാലപ്പഴക്കമാണ് ഭിത്തി തകര്‍ന്നത്. ഹോട്ടല്‍ ജോലിക്കാരനായിരുന്ന വിജയപ്പന് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഭാര്യ പ്രസന്ന സന്ധിവാതത്തെ തുടര്‍ന്ന് കിടപ്പിലാണ്. മകന് കണ്ണന് ഇലക്ട്രിക് കടയിലെ സെയിത്സമാനാണ്. ഇയാളുടെ വരുമാനമാണ് വീടിന്റെ ഏക ആശ്രയം. കെട്ടുറപ്പുള്ള വീടിനായി പല ഭവന പദ്ധതിയിലും അപേക്ഷ നല്‍കിയിട്ടുണ്ട്.
Read Moreഅന്ന് കാവ്യ പറഞ്ഞതു കേട്ട് ശരിക്കും ഞെട്ടി ! കാവ്യ മാധവനുമായുള്ള അനുഭവം തുറന്നു പറഞ്ഞ് അവതാരകന് വിജയ്…
മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവന്. 1991ല്‍ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ശേഷമാണ് ലാല്‍ജോസ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായത്. കാവ്യയുടെ സിനിമ കരിയര്‍ മാറ്റി മറിച്ച ചിത്രമാണ് അഴകിയ രാവണന്. 1996 ല്‍ പുറത്ത് ഇറങ്ങിയ ചിത്രത്തില്‍ ഭാനുപ്രിയയുടെ ബാല്യകാലമാണ് നടി അവതരിപ്പിച്ചത്. 1999 ല്‍ ആണ് കാവ്യയുടെ നായികയായിട്ടുള്ള അരങ്ങേറ്റം. ലാല്‍ ജോസ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ് നടിയുടെ ആദ്യ ചിത്രം. ദിലീപിന്റെ നായികയായിട്ടായിരുന്നു നടി എത്തിയത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് മുന്‍പ് തന്നെ കാവ്യ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിരുന്നു. സിനിമ വന്‍ വിജയമായതോടെ കാവ്യ മാധവന്- ദിലീപ് ജോഡി പ്രേക്ഷകരുടെ ഇടയില്‍ ഹിറ്റാവുകയായിരുന്നു. ദിലീപിന്റെ ഭാഗ്യ നായികയായി കാവ്യ മാറുകയായിരുന്നു. പിന്നീട് ഈ കൂട്ട്കെട്ടില്‍ നിരവധി…
Read Moreനീണ്ടുനിൽക്കുന്ന വായ്പുണ്ണ് അവഗണിക്കരുത്
വായ്പുണ്ണ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പലപ്പോഴും നമ്മുടെ പല ദിവസങ്ങളെയും അരോചകമാക്കി മാറ്റുന്നു. നിസാര രോഗമാണെങ്കിലും ജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പുണ്ണ്. മോണയുടെ അടിഭാഗത്ത് വായൽ ഉണ്ടാകുന്ന ചെറിയ വേദനാജനകമായ മുറി വുകൾ. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും സംസാരിക്കുന്നതുംവരെ ഇവ കാരണം അസ്വസ്ഥതയുണ്ടാവാം. നീണ്ടുനിന്നാൽവായ്പുണ്ണ് സാധാരണയായി ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ നീണ്ടുനിൽക്കുന്നുള്ളൂ. എന്നിരുന്നാലും വളരെ വലുതോ വേദനാജനകമോ ആയ വായ്പുണ്ണ് ഉണ്ടെങ്കിലോ അല്ലെങ്കിൽ വളരെക്കാലം നീണ്ടുനിൽക്കുകയോ ചെയ്താൽ ഡോക്ടറുടെ ഉപദേശം തേടണം. കാരണങ്ങൾവായ്പുണ്ണിനു പിന്നിൽ കൃത്യമായ കാരണങ്ങളൊന്നുമില്ല. എന്നിരുന്നാലും ചില ഘടകങ്ങൾ വായ്പുണ്ണിലേക്കു നയിക്കുന്നു. * ഡെന്റൽ ബ്രേസുകൾ * വൈകാരിക സമ്മർദം, ഉറക്കക്കുറവ് * കട്ടിയുള്ള ബ്രിസിൽസ് ഉള്ള ബ്രഷ് ഉപയോഗിച്ചു പല്ലുതേക്കുന്നത്. കായികത്തിൽ ഏർപ്പെടുന്പോൾ ഉണ്ടാകുന്നപരിക്കുകൾ.* സോഡിയം ലോറിൽ സൾഫേറ്റ് അടങ്ങുന്ന ടൂത്ത്പേസ്റ്റും മൗത്ത്വാഷും ഉപയോഗിക്കുന്നത്.* പൈനാപ്പിൾ, ഓറഞ്ച്, നാരങ്ങ…
Read Moreഇവരുടെ സങ്കടമാരറിയാൻ? വീടിന്റെ സംരക്ഷണഭിത്തി പോയി, നടപ്പുവഴിയുമില്ല; വൃദ്ധദന്പതികൾ ആശങ്കയിൽ
പൊൻകുന്നം: ഹൈവേ നിർമ്മാണ വികസനത്തിന്റെ ഭാഗമായി വീടിന്റെ സംരക്ഷണഭിത്തി ഇടിച്ചു കളഞ്ഞിട്ട് നാലു മാസം . അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നം മുസ്ളീം പള്ളിയുടെ എതിർ വശത്തുള്ള ഷെറീനാസ് മുഹമ്മദു ഷെരീഫ് താമസിക്കുന്ന വീടിന്റെ സം രക്ഷണഭിത്തിയാണ് കെഎസ്പിടി അധികൃതർ തകർത്തുകളഞ്ഞത്. ഇതിനൊപ്പം തന്നെ ഉണ്ടായിരുന്ന വീട്ടിലേക്കുള്ള കൽക്കെട്ടും തകർത്തിരുന്നു. സംരക്ഷണഭിത്തിയും നടപ്പുവഴിയും ഇല്ലാതിരുന്നതിനാൽ മുഹമ്മദ് ഷെരിഫും ഭാര്യയും മക്കളുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. വീട്ടിൽ മടങ്ങിവന്ന ഈ വൃദ്ധ ദമ്പതികൾ ഭീതിയിലാണ്. ഇവർ പലതവണ വകുപ്പധികൃതർക്കും എൻഞ്ചിനിയർക്കും പലതവണ പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല. വീടിനു സംരക്ഷണഭിത്തിയുമില്ല. റോഡിലേക്ക് ഇറങ്ങാൻ വഴിയുമില്ല. ഇതിനു പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നയാവശ്യം ശക്തമായി.
Read Moreസിപിഎമ്മിന് സന്തോഷം… സുധാകരനിലൂടെ മുരളീധരനെ കുത്തി അനില്‍കുമാര്‍; കരുണാകരട്രസ്റ്റ് അഴിമതി സജീവമാക്കിയത് തന്ത്രമെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: കെ.പി.അനില്‍കുമാറിലൂടെ കോണ്‍ഗ്രസിനെ അടിക്കാനൊരുങ്ങി സിപിഎം. കോഴിക്കോട് ജില്ലയില്‍ എം.കെ.രാഘവനെതിരേയും സിപിഎമ്മിന്റെ പ്രധാന ശത്രുവായ കെപിസിസി പ്രസിഡനന്റ് കെ.സുധാകരനെതിരേയും ഉള്ള പ്രധാന ആയുധമായി അനില്‍ കുമാറിനെ മാറ്റാനാണ് സിപിഎം നീക്കം. ഇന്നലെ കോഴിക്കോട് അനില്‍കുമാറിന് സ്വീകരണം നല്കിയതും ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ്. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്കിയ സ്വീകരണത്തിനു പുറമേയായിരുന്നു ഇതെന്നതും ശ്രദ്ദേയമാണ്. സ്വീകരണയോഗത്തില്‍ ആകട്ടെ സുധാകരനെതിരേ അഴിമതി ആരോപണമുള്‍പ്പെടെ ഉയര്‍ത്തി അനില്‍കുമാര്‍ ‘പ്രതീക്ഷ’ കാക്കുകയും ചെയ്തു. തന്നെ സിപിഎമ്മില്‍ എത്തിക്കാന്‍ ചരടുവലിച്ച എളമരം കരീം എംപിയുള്‍പ്പെടെയുള്ള നേതാക്കളുടെ മുന്നില്‍ വച്ചാണ് കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞിട്ട് ആക്രമിക്കുകയും പുതിയ ആരോപണങ്ങള്‍ അനില്‍കുമാര്‍ ഉയര്‍ത്തുകയും ചെയ്തത്. കെ.മുരളീധരനെയും വി.ഡി. സതീശനെയും അനില്‍കുമാര്‍ വിമർശിച്ചു. കെ.കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണം. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനാണ്…
Read More