തിരുവനന്തപുരം: അപേക്ഷകന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ്/ വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ/ തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെ / അവരിലൊരാളുടെ എസ്എസ്എൽസി ബുക്ക്/ വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം. ഭാര്യയുടെയും ഭർത്താവിന്റെയും എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ/ വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്കർഷിക്കും. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കും. ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓണ്‍ലൈനായി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്ക് നൽകും. ഇതിനായി സർവകലാശാലകൾ, പരീക്ഷാഭവൻ, ഹയർ സെക്കൻഡറി വിഭാഗം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യം നൽകും. ഇതുവഴി ബന്ധപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത…
Read MoreDay: October 8, 2021
പെട്രോൾ പന്പിൽ നിന്ന് ആ അച്ഛൻ സ്വപ്നം കണ്ടു, മകൾ ഇന്ന് എംടെക്കിന്! കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായി കണ്ണൂര്‍ സ്വദേശിയായ എസ് രാജഗോപാലും മകള്‍ ആര്യയും
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ എസ് രാജഗോപാലും മകൾ ആര്യ രാജഗോപാലും. ഐഒസി പെട്രോൾ പന്പ് ജീവനക്കാന്റെ മകൾ ഐഐടി കാൺപൂരിൽപെട്രോ കെമിക്കൽ എഞ്ചിനീയറിങ് പഠിക്കുന്നുവെന്ന കാര്യമാണ് കേന്ദ്ര പെട്രോളിയം മന്ത്രി പങ്കുവച്ചത്. അച്ഛനും മകളും പെട്രോൾ പന്പിൽ നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്. അച്ഛനും മകളും പുതിയ ഇന്ത്യയുടെ പ്രചോദനവും മാതൃകയുമാണെന്നായിരുന്നു ഹർദീപ് സിംഗ് പൂരിയുടെ ട്വീറ്റ്. അഞ്ചു ലക്ഷത്തിലേറെ പേരാണ് ട്വീറ്റ് കണ്ട് പ്രതികരിച്ചത്. 20 വർഷമായി പയ്യന്നൂർ ടൗണിലെ ഐഒസി പമ്പിലെ ജീവനക്കാരനാണ് അന്നൂർ ശാന്തിഗ്രാം വാർഡിലെ എസ് രാജഗോപാൽ. 2005ലാണ് പന്പിലെ ജോലിക്ക് കയറുന്നത്. ഐഒസിയുടെ റീജണൽ മാനേജരാണ് ഇരുവരുടെയും ചിത്രം വാങ്ങിയത്. പിന്നീട് ഈ ചിത്രവും ഇരുവരുടെയും കഥയും ഐഒസി ഡിലർമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ എത്തുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം. നിരവധി…
Read Moreകുടുംബവഴക്ക്! വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല…
പിറവം: കുടുംബ വഴക്കിനെത്തുടർന്നു ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുളം നോർത്ത് കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബു(60)വിന്റെ ഭാര്യ ശാന്ത (55) ആണ് മരിച്ചത്. ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അർധരാത്രി 12-ഓടെ വീടിനുള്ളിൽവച്ചാണ് കഴുത്തിൽ ശാന്തയ്ക്ക് വെട്ടേറ്റത്. മൂന്ന് തവണ വെട്ടേറ്റിട്ടുണ്ട്. സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. കൊലപാതകത്തിനു ശേഷം ബാബു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷനിലെ ഫോൺ നമ്പർ അറിയില്ലാത്തതിനാൽ അയൽവാസിയെ വിളിച്ചെഴുന്നേൽപ്പിച്ച്, നമ്പർ ചോദിക്കുകയായിരുന്നു. ഈ വീട്ടിൽ നിന്നും ഫോൺ വിളിച്ച് പോലീസിനെ അറിയിച്ചപ്പോഴാണ്, അയൽവാസികൾ കൊലപാതക വിവരമറിയുന്നത്. ഉടനെ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പറയുന്നു. ഇയാൾ നേരത്തെ ചെത്തുതൊഴിലാളിയായിരുന്നു. മൂന്ന് മക്കളാണ് ദമ്പതികൾക്ക്. രണ്ടുപേർ ദുബായിയിലാണ്.
Read More85 ലക്ഷവും 120 പവനും! മലയാളി യുവതിയുടെ മരണം കൊലപാതകമെന്നു ബന്ധുക്കൾ; ഭര്‍ത്താവ് കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മുംബൈ: പൂനയിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം സ്വദേശിനി പ്രീതി(29)യെയാണ് ബുധനാഴ്ച ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നിരുന്നു.പ്രീതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഭർത്താവ് അഖിലിനെ അറസ്റ്റ് ചെയ്തത്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവിന്റെ വീട്ടിൽനിന്നു മകൾക്കു ക്രൂരമർദനമേറ്റിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രീതിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.അഞ്ച് വർഷം മുൻപായിരുന്നു പ്രീതിയുടെയും അഖിലിന്റെയും വിവാഹം. ഏകദേശം 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ ആരോപിച്ചു.
Read Moreകണ്ണിനു താഴെയുണ്ടായ മുറിവിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് തലച്ചോറില്‍ പ്രവേശിച്ചു; തലച്ചോറിനു അടുത്തു കടിയേറ്റാൽ ഏറെ അപകടകരം;നായയുടെ കടിയേറ്റ ഏഴുവയസുകാരന് പേ വിഷബാധയേറ്റു മരിച്ചു
ചീമേനി(കാസർഗോഡ്): തെരുവ് നായയുടെ കടിയേറ്റ ഏഴുവയസുകാരന് പേവിഷബാധയേറ്റു മരിച്ചു. ആലന്തട്ട വലിയപൊയിലിലെ തോമസിന്റെയും ബിന്ദുവിന്റെയും മകന് എം.കെ. ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞ മാസം 13ന് വീടിനടുത്തുള്ള മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ് നായയുടെ കടിയേറ്റത്. കണ്ണിനും മുഖത്തും പരിക്കേറ്റ ആനന്ദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് മൂന്നു തവണ കുത്തിവയ്പ് നടത്തിയിരുന്നു. വലതുകണ്ണിന്റെ അടിവശത്ത് ആഴത്തില്‍ മുറിവേറ്റിരുന്നു. ഈയാഴ്ച അടുത്ത ഡോസ് കുത്തിവയ്പ് എടുക്കാനിരിക്കെ ഞായറാഴ്ചയോടെ പനി ബാധിക്കുകയായിരുന്നു. പനി കുറയാതിരുന്നതിനെ തുടര്‍ന്ന് അടുത്ത ദിവസം ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രോഗലക്ഷണങ്ങള്‍ സംശയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണിനു താഴെയുണ്ടായ മുറിവിലൂടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് തലച്ചോറില്‍ പ്രവേശിച്ചതാണ് രോഗബാധയുണ്ടാകാന്‍ കാരണമായതെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. അടുത്ത ദിവസങ്ങളില്‍ പേ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരു…
Read Moreഅക്ഷയപാത്രം പോലെ സർക്കാർ ഖജനാവ്; ഭാഗ്യം തുണച്ചിട്ടും ലോട്ടറി സമ്മാനത്തുക വാങ്ങാനാളില്ല; “കമ്പനിക്കടിച്ചതു’’ കോടികള്‍…
-സിജോ പൈനാടത്ത് കൊച്ചി: ലോട്ടറിയില്‍ ഭാഗ്യം തുണച്ചിട്ടും സമ്മാനത്തുക വാങ്ങാന്‍ ആളെത്തിയില്ലെങ്കില്‍ ലോട്ടറി അടിക്കുന്നത് സര്‍ക്കാരിനാണ്…! കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സമ്മാനമടിച്ചവര്‍ ലോട്ടറി ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാതിരുന്ന ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്കെത്തിയത് 291 കോടി രൂപ. 2011 മുതല്‍ 10 വര്‍ഷം കൊണ്ടു 12,930.06 കോടി രൂപ ലോട്ടറി വിറ്റു സര്‍ക്കാരിനു ലാഭമുണ്ടായെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. സമ്മാനത്തുക വാങ്ങാനാളില്ലാതെ പണം കൂടുതലായി സര്ക്കാരിലേക്കെത്തിയതു 2019ലാണ്. ക്ലെയിം ചെയ്യാത്ത സമ്മാനത്തുകയായി 154.87 കോടി രൂപയാണ് സര്‍ക്കാരിലേക്കു തിരിച്ചെത്തിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ 2020ല്‍ 82.75 കോടി രൂപയാണ് ഈ ഇനത്തില്‍ കിട്ടിയത്. 2017ല്‍ 19.90 കോടി, 2018ല്‍ 19.21 കോടി, 2016ല്‍ 14.25 കോടി എന്നിങ്ങനെയാണു “കമ്പനിക്കടിച്ച’ ലോട്ടറിത്തുകയുടെ കണക്ക്. 2011-12 സാമ്പത്തികവര്‍ഷം മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള സര്‍ക്കാരിന്റെ ആകെ ലോട്ടറി വരുമാനം 12,630.06…
Read Moreഅനധികൃത പാർക്കിംഗ് ചോദ്യം ചെയ്ത ട്രാഫിക് എഎസ്ഐയോടു മോശമായി പെരുമാറി; നെടുമങ്ങാട് സിഐയ്ക്കു സസ്പെൻഷൻ
തിരുവനന്തപുരം: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്ത ട്രാഫിക് എഎസ്ഐയോട് മോശമായി പെരുമാറിയ സംഭവത്തിൽ നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് സസ്പെൻഷൻ. സിഐ രാജേഷ്കുമാറിനെയാണ് ഫോർട്ട് എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അട്ടലൂരി സസ്പെൻഡ് ചെയ്തത്. തിരുവന്തപുരം സിറ്റി ട്രാഫിക് എഎസ്ഐ ജവഹർ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയും ഐജി ചുമതലപ്പെടുത്തി. ഒക്ടോബർ ഒന്നിന് കിഴക്കേക്കോട്ട പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപം സിഐയുടെ സ്വകാര്യവാഹനം അനധികൃതമായി പാർക്ക് ചെയ്തിരുന്നു. കാർ മാറ്റിയിടാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവഹർ ആവശ്യപ്പെട്ടെങ്കിലും സിഐ തയ്യാറായില്ല. മൊബൈൽ ഫോണ്‍ എടുത്ത് ജവഹർ കാറിന്റെ ചിത്രം എടുത്തതോടെ സിഐ പ്രകോപിതനായി. ജവഹറിന്റെ കൈയിൽ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി സിഐ കാറിന്റെ ഡോർ അടച്ച് കാറിനുള്ളിൽ തന്നെ…
Read Moreഇന്ത്യക്കാർക്ക് തിങ്കൾ മുതൽ യുകെയിൽ ക്വാറന്റൈൻ ഇല്ല; നിബന്ധനകൾ അറിയാം…
ന്യൂഡൽഹി: രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർ നിരീക്ഷണത്തിൽ ഇരിക്കണം എന്ന നിബന്ധന യുകെ പിൻവലിച്ചു. തിങ്കളാഴ്ച മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുന്നത്. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലീസ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
Read More