മരട്: മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെട്ടൂർ വെളിപറമ്പിൽ അബ്ദുവിന്റെ മകൻ അഫ്സൽ (23) നെയാണ് പനങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരുന്നു. മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്നാണ് അക്രമത്തിനിരയായ നെട്ടൂർ സ്വദേശി റഫീഖ് പറയുന്നത്. ഭാര്യക്കും മകൾക്കും മുന്നിലിട്ടാണ് ക്രൂരമായി മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുയും ചെയ്തത്. ലഹരി വില്പനക്കാരായ അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നാണ് പറയപ്പെടുന്നത്.കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞെങ്കിലും സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാൻ പോലീസിനു കഴിയാത്തത് പ്രദേശത്ത് വൻ പ്രതിഷേധം ഉയരാൻ കാരണമായിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെയും അക്രമം നടന്നു. ഞായറാഴ്ച വെളുപ്പിനാണ് ഉത്തരേന്ത്യക്കാരായ രണ്ടു പേരെ റോഡിൽ തടഞ്ഞു നിർത്തി കത്തികാട്ടി…
Read MoreDay: November 30, 2021
പ്രസവത്തെ തുടർന്നു യുവതി മരിച്ച സംഭവം; ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് ബന്ധുക്കൾ; ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു
ചോറ്റാനിക്കര: പ്രസവത്തെ തുടർന്നു യുവതി മരിച്ച സംഭവത്തിൽ ടാറ്റ ആശുപത്രിക്കെതിരെ ചോറ്റാനിക്കര പോലീസ് കേസെടുത്തു. വീട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയിൽ ജിതേഷിന്റെ ഭാര്യ ഗോപിക (26) മരിച്ചത്. ആദ്യ പ്രസവത്തിനായി ഞായറാഴ്ചയാണ് ഗോപികയെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അഞ്ചരയോടെ ഗോപിക ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. സാധാരണ പ്രസവമായിരുന്നു. പിന്നീട് രാത്രി ഏഴേമുക്കാലോടെ ഗോപികയ്ക്കു അമിത രക്തസ്രാവമുണ്ടെന്നും ഉടൻ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് ബന്ധുക്കൾ ടാറ്റ ആശുപത്രിയ്ക്ക് മുന്നിലെത്തുകയായിരുന്നു. തിങ്കളാഴ്ച അർധരാത്രി വരെ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധവുമായി കൂടിയ ആളുകൾ രാത്രി പന്ത്രണ്ടരയോടെയാണ് പിരിഞ്ഞു പോയത്. സംഭവസ്ഥലത്ത് ചോറ്റാനിക്കര പോലീസ് ക്യാമ്പ്…
Read Moreബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടു ! അനിത പുല്ലയിലിനെതിരേ കേസെടുത്തു…
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരേ പോലീസ് കേസെടുത്തു. ബലാത്സംഗക്കേസിലെ ഇരയുടെ പേര് പുറത്തുവിട്ടതിനാണ് അനിതയ്ക്കെതിരേ കേസെടുത്തത്. മോന്‍സനെതിരേ ബലാത്സംഗ പരാതി നല്കിയ യുവതിയുടെ പേരും ചിത്രങ്ങളും അനിത പുറത്തുവിട്ടെന്നാണ് ആരോപണം. യുവതി തന്നെയാണ് അനിതക്കെതിരേ പരാതി നല്‍കിയത്. ഐ.പി.സി. 228 എ(1) പ്രകാരമാണ് അനിത പുല്ലയിലിനെതിരേ കേസെടുത്തിരിക്കുന്നത്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്ത് ഉദ്ദേശ്യത്തോടെയാണ് ഇരയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടത്, യുവതിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നാണ് പോലീസ് നല്‍കുന്നവിവരം. മോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെയാണ് ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയുടെ പേരും ഉയര്‍ന്നുവന്നത്. മുന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മോന്സന് പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്നും മുമ്പ് ആരോപണങ്ങളുയര്‍ന്നിരുന്നു.
Read Moreമോഡലുകളുടെ മരണം; സൈജുവിനെതിരേ പതിനെട്ടര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസും
സ്വന്തം ലേഖികകൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു എം. തങ്കച്ചന്റെ പേരില്‍ സാന്പത്തിക തട്ടിപ്പു കേസും. തിരുവനന്തപുരത്തെ ഹീര കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 18.5 ലക്ഷം രൂപ സൈജു തട്ടിച്ചെടുത്തതായാണ് കേസ്. 2015-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ രണ്ടു ഫ്ളാറ്റുകളില്‍ ഇന്റീരിയര്‍ വര്‍ക്ക് സൈജു ഏറ്റെടുത്തിരുന്നു. 48 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഓര്‍ഡര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി. അതിനുശേഷം സീലിംഗില്‍ ചെറിയ ജോലികള്‍ മാത്രമാണ് ചെയ്തത്. ഈ പണികളുടെ ഫോട്ടോകള്‍ കമ്പനി എംഡിക്ക് അയച്ചു നല്കി 18.5 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റി. പണി പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സൈജു ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന 2016-ല്‍ കമ്പനി ജനറല്‍…
Read Moreഷൂട്ടിംഗിനിടെ തന്റെ ശ്രദ്ധക്കുറവ്; ചുണ്ടില്‍ 25 തുന്നലിടേണ്ടി വന്നു; ക്രിക്കറ്റ് പ്രമേയമായിട്ടുള്ള സിനിമയ്ക്കിടെ സംഭവിച്ചതിനെക്കുറിച്ച് വിശദീകരിച്ച് ഷാഹിദ്
ബോളിവുഡില്‍ സഹനടനായും നര്‍ത്തകനായും വന്നു നായകസ്ഥാനം സ്വന്തമാക്കിയ നടനാണ് ഷാഹിദ് കപൂര്‍. വാരിവലിച്ച് സിനിമകള്‍ ചെയ്ത് പോകുന്ന നടനല്ല ഷാഹിദ് കപൂര്‍. ചെറിയ സിനിമയാണെങ്കില്‍ പോലും ആളുകള്‍ എന്നും മനസില്‍ കൊണ്ടുനടക്കുന്ന തരത്തില്‍ ആ സിനിമയെ അവതരിപ്പിക്കണം എന്ന ആഗ്രഹിക്കുന്ന നടനാണ് ഷാഹിദ് കപൂര്‍. കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്ക് എടുക്കാനും തയാാറാകുന്ന ചുരുക്കം ചില ബോളിവുഡ് നടന്മാരില് ഒരാള്‍ കൂടിയാണ് ഷാഹിദ് കപൂര്‍. തന്റെ ശ്രദ്ധക്കുറവു മൂലം ഷൂട്ടിംഗിനിടെ സംഭവിച്ച ഒരു അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടന് ഷാഹിദ് കപൂര്‍. ഇന്‍സ്റ്റഗ്രാം ലൈവ് സെക്ഷനില്‍ എത്തി ആരാധകരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഓര്‍ക്കാന്‍ ഒട്ടും ഇഷ്ടമല്ലാത്ത ആ അനുഭവത്തെ കുറിച്ച് ഷാഹിദ് മനസ് തുറന്നത്. ജേഴ്സി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെ കുറിച്ചാണ് ഷാഹിദ് കപൂര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ ശ്രദ്ധക്കുറവു മൂലം സംഭവിച്ച അപകടം…
Read Moreനയന്‍സും പോയസ് ഗാര്‍ഡനും;പുതിയ ചർച്ചകൾ ഇങ്ങനെ…
കോടികള്‍ മുടക്കി തെന്നിന്ത്യന്‍ താരസുന്ദരിയും മലയാളിയുമായ നയന്‍ താര പോയസ് ഗാര്‍ഡനില്‍ വീട് സ്വന്തമാക്കിയെന്നു റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ് നയന്‍താര. ഇപ്പോഴിതാ ചെന്നൈയിലെ പോഷ് ഏരിയയായ പോയസ് ഗാര്‍ഡനില്‍ താരം വീട് വാങ്ങിയിരിക്കുന്നതാണ് വാര്‍ത്തകളില്‍ നിറയുന്നത്. അധികം താമസിയാതെ പ്രതിശ്രുത വരന് വിഘ്നേഷ് ശിവനൊപ്പം നയന്‍സ് അവിടേക്കു മാറുമെന്നാണു കേള്‍ക്കുന്നത്. സംവിധായകന് വിഘ്നേഷ് ശിവനൊപ്പമുള്ള താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. നയന്‍താരയുടെ സിനിമാവിശേഷങ്ങളും പ്രണയവിശേഷങ്ങളുമൊക്കെ വാര്‍ത്തകളില്‍ നിറയാറുണ്ടെങ്കിലും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത് വളരെ കുറവാണ്. ഇതിനിടെയാണ് ചെന്നൈയില്‍ താരം പുതിയ വീടു വാങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. ചെന്നൈയിലെ പോഷ് ഏരിയ ആണ് പോയസ് ഗാര്‍ഡനിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്.നാല് മുറികളുള്ള വീടാണ് താരം സ്വന്തമാക്കിയത്. പ്രതിശ്രുത വരന് വിഘ്നേഷ് ശിവനൊപ്പം താരം വൈകാതെ…
Read Moreസൈജു തങ്കച്ചന് സ്ത്രീകള്‍ ഒരു ലഹരി ! മയക്കുമരുന്നിന് അടിമ; കാറില്‍ നിന്ന് കണ്ടെത്തിയത് ഗര്‍ഭനിരോധന ഉറകളും മരുന്നുകളും…
കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ കാറപകടത്തിനു കാരണമായത് സൈജു തങ്കച്ചന്റെ കാറിലുള്ള പിന്തുടരല് എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. സൈജു നേരത്തെ പല പെണ്‍കുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. ഇവര്‍ പരാതിപ്പെട്ടാല്‍ പോലീസ് കേസെടുക്കും. ദുരുദ്ദേശ്യത്തോടെയാണ് സൈജു മോഡലുകളെ പിന്തുടര്ന്നത്. ഈ ചേസിംഗാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്നും കമ്മീഷണര്‍ വിശദീകരിച്ചു. സൈജുവിന്റെ ലഹരി മരുന്ന് ഉപയോഗവും ഇടപാടുകളും സംബന്ധിച്ച് നിരവധി തെളിവുകള്‍ ഇതിനോടകം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. സൈജുവിന്റെ ഫോണില്‍നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി. സ്ഥിരമായി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സൈജു, അവിടെയെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം സൈജു…
Read Moreമുൻ വാതിൽ തകർത്ത് അകത്തു കയറി; മുറിക്കുള്ള സൂക്ഷിച്ചുവച്ചിരുന്ന താക്കോൽ കണ്ടെടുത്ത് കൊണ്ടുപോയത് 13 പവനും ഒന്നര ലക്ഷവും
പൊൻകുന്നം: പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് അറിയിച്ചു. പൊൻകുന്നം ഇരുപതാം മൈൽ കൊല്ലം -തേനി ദേശീയ പാതയ്ക്കരികിൽ പ്ലാപ്പള്ളിൽ ദിനേശ്ബാബുവിന്റെ വീട്ടിലാണ് 1,35,000 രൂപയും 13 പവൻ സ്വർണ്ണാഭരണങ്ങളും 35,000 രൂപ വില വരുന്ന വാച്ചുകളും കവർച്ച ചെയ്യപ്പെട്ടത്. ദിനേശ്ബാബുവും കുടുംബാംഗങ്ങളും ഞായറാഴ്ച രാവിലെ അടൂർക്ക് യാത്ര പോയി തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ തിരഞ്ഞുപിടിച്ച് അലമാര തുറക്കുകയായിരുന്നു. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസണ്‍, എസ്.ഐ.രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിവരുന്നത്.
Read Moreസർക്കാരിനെതിരേ ബിജെപി സമരത്തിലേക്ക്; ശിശുമരണം നടന്ന അട്ടപ്പാടിയിൽ ബിജെപി സംഘം സന്ദർശിക്കും
കോട്ടയം: സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും വർഗീയ പ്രീണന രാഷ്ട്രീയത്തിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കാൻ ബിജെപി. ഇന്നലെ കോട്ടയത്തു ചേർന്ന കോർ കമ്മിറ്റി യോഗമാണ് സമര പരിപാടിക്കു രൂപം നൽകിയത്. ഹലാൽ വിഷയത്തിൽ വർഗീയ വാദികളുടെ അജണ്ട സർക്കാർ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ 13ന് മുഖ്യമന്ത്രിയുടെ വസതിക്കു മുന്പിൽ സത്യഗ്രഹം നടത്തും. പ്രെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാത്ത സർക്കാർ നയത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഡിസംബർ ഏഴിന് 280 മണ്ഡലം കേന്ദ്രങ്ങളിൽ ബഹുജന പ്രക്ഷോഭം നടത്തും. സംസ്ഥാന നേതാക്കൾ സമരത്തിനു നേതൃത്വം നൽകും.കെ റെയിൽ ഉൾപ്പെടെയുള്ള വിഷയം ഉയർത്തി പ്രതിപക്ഷവും സർക്കാരിനെതിരെ സമര പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വിഷയങ്ങൾ നിരവധിയുണ്ടായിട്ടും സംസ്ഥാന സർക്കാരിനെതിരെ സമരപരിപാടികൾ നടത്തുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടിരുന്നു എന്ന വിമർശനം കോർ കമ്മറ്റിയിൽ ഉണ്ടായി.ശിശുമരണം നടന്ന അട്ടപ്പാടിയിൽ ബിജെപി പ്രതിനിധി സംഘം…
Read Moreഇനി പാലായിൽ വികസനം നേർക്കുനേർ ഏറ്റുമുട്ടും; ആവശത്തിൽ പാർട്ടി പ്രവർത്തകർ; ജോസ് കെ.മാണി വീണ്ടും എംപി ആകുമ്പോൾ കോട്ടയത്തിന് പ്രതീക്ഷകൾ ഏറെ
കോട്ടയം: ഒരേ ടേമിൽ രണ്ടു മുന്നണിയുടെയും രാജ്യസഭാംഗം എന്ന അപൂർവത കൈവരിച്ച് വീണ്ടും എംപിയായി ജോസ് കെ.മാണി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി പാലായിൽ വികസനം നേർക്കു നേർ ഏറ്റുമുട്ടും. നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ജോസ് കെ.മാണിക്ക് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് തിരിച്ചുവരവാണ്. പാർട്ടി ചെയർമാൻ എന്ന നിലയിൽ കേരള കോണ്‍ഗ്രസ് എം പാർട്ടിയെ സെമി കേഡർ പാർട്ടിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ചെയർമാന് എംപി സ്ഥാനം ലഭിച്ചത് പാർട്ടി പ്രവർത്തകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. കെ.എം.മണി അരങ്ങ് ഒഴിഞ്ഞതിനെത്തുടർന്നുള്ള ഭിന്നിപ്പിന്റെ കാലത്തിനു ശേഷം പാർട്ടിയെ ഭദ്രമായി നിലനിർത്തിയ ജോസ് കെ.മാണിക്ക് ഒദ്യോഗിക സ്ഥാനങ്ങളില്ലാത്തതിനാൽ അണികൾക്ക് പരിഭവമുണ്ടായിരുന്നു. എംപി സ്ഥാനം കിട്ടിയതോടെ ചെയർമാന് അഭിവാദ്യം അർപ്പിച്ച് സോഷ്യൽ മീഡിയയിൽ പാർട്ടി പ്രവർത്തകരുടെ അഭിനന്ദനം വൈറലായി. മാണി സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ പാലായിൽ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇനി ജോസ് കെ.മാണി എംപി…
Read More