കോവിഡും രക്തഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുമ്പും പഠനം നടന്നിട്ടുണ്ട്. എന്നിരുന്നാലും ലോകം കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ഭീതിയില്‍ നില്ക്കുമ്പോള് പുതിയ പഠനത്തിന് പ്രസക്തിയേറുകയാണ്. എ, ബി, ആര് എച്ച് പ്ലസ് എന്നി രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ഒ, എബി, ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ഇതിനുള്ള സാധ്യത കുറവാണെന്നും സര് ഗംഗാ റാം ആശുപത്രിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയില്‍ നില്ക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രോണ്ടിയേഴ്സ് ഇന്‍ സെല്ലുല്ലാര്‍ ആന്റ് ഇന്ഫക്ഷന് മൈക്രോബയോളജി എന്ന ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് വന്നത്. ബി രക്തഗ്രൂപ്പുകാരില്‍ പുരുഷന്മാര്ക്കാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗം വരാന്‍ കൂടുതല്‍ സാധ്യത. 60 വയസിന് താഴെയുള്ളവരില്‍ എബി രക്ത ഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രോഗം തീവ്രമാകാനോ, മരണകാരണത്തിനോ രക്തഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും…
Read MoreDay: November 30, 2021
ഡല്‍ഹിയില്‍ സ്കൂട്ടറുകളില്‍ ‘SEX’ പതിവാകുന്നു ! വണ്ടി റോഡിലിറക്കാനാവാതെ വലഞ്ഞ് യുവതി…
ആശിച്ചു വാങ്ങിയ സ്കൂട്ടര്‍ നിരത്തിലിറക്കാനാകാതെ വലഞ്ഞ് യുവതി. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഇ, എക്സ് എന്നീ അക്ഷരങ്ങളാണ് ഇവര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. പുതിയ ഇരു ചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ തെളിയുന്നത് SEX എന്നാണ്. സ്കൂട്ടര്‍ രജിസ്ട്രേഷന് മാത്രമാണ് ഈ ബുദ്ധിമുട്ട്. ഡല്‍ഹിയില്‍ ഇരുചക്രവാഹനങ്ങളെ എസ് എന്ന അക്ഷരമാണ് സൂചിപ്പിക്കുന്നത്. രജിസ്ട്രേഷന് പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങലെയാണ് നല്‍കാറുള്ളത്. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ സെക്സ് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുന്നുവെന്നുമാണ് ഇവരുടെ…
Read Moreഎന്താണ് ആന്റിബയോട്ടിക് ദുരുപയോഗം?
ഒരു ചെറിയ വിഭാഗം ബാക്റ്റീരിയ ജനിതകമാറ്റം വഴി പ്രതിരോധം ആർജിക്കുകയും അവ ആന്റി ബയോട്ടിക് മരുന്നുകൾ ക്കെതിരേ പ്രതിരോധം നേടുകയും ചെയ്യുന്ന പ്രശ്നത്തിനെതിരെ പോരാടുന്നതിനു വേണ്ടിയാണു ഗ്ലോബൽ ആക്ഷൻ പ്ലാൻ ഫോർ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് 2015-ൽ നിലവിൽ വന്നത്. ഇതിന്റെ ചുവടു പിടിച്ചു ദേശീയത്തലത്തിലുള്ള മാർഗ്ഗരേഖ 2017 ലും കേരളത്തിൽ അത് 2018 ലും നിലവിൽ വന്നു. എല്ലാ വിഭാഗത്തിൽ പെട്ട ആളുകളെയും ബോധവത്കരിക്കാൻനവംബർ 18 മുതൽ 24 വരെ എല്ലാ വർഷവും ആന്റിമൈക്രോബിയൽ അവയെർനസ് വീക്ക് ആയി ആചരിക്കുന്നു. ആന്റിമൈക്രോബിയൽസ് ബാക്റ്റീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റ്സ് മുതലായ സൂഷ്മാണുക്കൾക്ക് എതിരെ ഉപയോഗിക്കുന്ന മരുന്നുകളെ പൊതുവായിആന്റിമൈക്രോബിയൽസ് എന്ന് പറയുന്നു. മരുന്നു മുടക്കിയാൽ സംഭവിക്കുന്നത്…എന്താണ് ആന്റി ബയോട്ടിക് ദുരുപയോഗം? ഒരു ഉദാഹരണത്തിലൂടെ തുടങ്ങാം. ഒരാൾക്കു ക്ഷയരോഗം സ്ഥിരീകരിച്ചത് ദീർഘനാളത്തെ പരിശോധനകൾക്കു ശേഷമാണ്. പക്ഷേ, അദ്ദേഹം കോഴ്സ് പൂർത്തീകരിക്കുന്നതിനു മുന്‍പുതന്നെ…
Read Moreഎന്തൊരു സുന്ദരി ! അകത്തും പുറത്തും ഇത്രയും സുന്ദരിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് അവന്തിക മോഹന്‍….
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് അവന്തിക മോഹന്‍. ആത്മസഖി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ആത്മ സഖിക്ക് പിന്നാലെയായി പ്രിയപ്പെട്ടവളിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു.എന്നാല്‍ ഈ പരമ്പരയില്‍ നിന്ന് താരം ഇടയ്ക്ക് വെച്ച് പിന്മാറിയിരുന്നു. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍സ്പര്‍ശംഎന്ന പരമ്പരയിലാണ് ഇപ്പോള്‍ അവന്തിക അഭിനയിക്കുന്നത്. സീരിയലില്‍ ശ്രേയ ഐപിഎസ് എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവന്തികയുടെ ശക്തമായ കഥാപാത്രമാണിത്. യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്സ്, ഒരു ക്രോക്കഡൈല്‍ ലവ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. നടി സുചിത്ര നായരെ കുറിച്ചായിരുന്നു നടി വാചാലയായത്. താരം അവതാരകയായി എത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസണ് 3ല്‍ തൂവല്‍ സ്പര്‍ശം ടീം എത്തിയിരുന്നു. സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സുചിത്രയെ കുറിച്ച് താരം…
Read Moreവ്യാജമദ്യം; ഇരിങ്ങാലക്കുടയിൽ രണ്ടാമത്തെയാളും മരിച്ചു; പോലീസ് അന്വേഷണം ഊർജിതമാക്കി
ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ചു സുഹൃത്തുക്കളായ രണ്ടു യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംന്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (44), പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ-കാട്ടൂർ തേക്കുംമൂല റോഡിൽ മുഹിയിദ്ധീൻ പള്ളിറോഡിനു പടിഞ്ഞാറു ഭാഗത്തു താമസിക്കുന്ന അണക്കത്തിപറന്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണു സംഭവം. ചന്തക്കുന്നിലും ബസ് സ്റ്റാൻഡിലുമുള്ള ഗോൾഡൻ ചിക്കൻ സെന്ററുകളുടെ ഉടമയാണു നിശാന്ത്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുകയാണു ബിജു. ഇരുവരും ഒരുമിച്ച് ബസ് സ്റ്റാൻഡിനു സമീപമുള്ള നിശാന്തിന്റെ കടയിൽവച്ചു മദ്യം കഴിച്ചിരുന്നു. തുടർന്നു ഠാണാ ജംഗ്ഷനിലേക്കു ബൈക്കിൽ വരുന്ന വഴി മെയിൻ റോഡിൽ മുൻസിഫ് കോടതിക്കു സമീപത്തുവെച്ചു നിശാന്ത് കുഴഞ്ഞുവീണു. ഉടൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വായിൽനിന്നു നുരയും പതയും വന്നിരുന്നതായും കണ്ണിൽനിന്നു വാതകം പോലുള്ളതു വന്നിരുന്നതായും ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയവർ…
Read Moreമെഡിക്കല്‍ കോളജുകളില്‍ ലഹരി പൂക്കുന്നു; എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പലരും ലഹരിക്കടിമകള്‍; ഹൗസ് സര്ജൻമാരും ലഹരി ഉപയോഗിക്കുന്നതായി എക്സൈസ്
സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചു ലഹരി മാഫിയാ സംഘം സജീവമായുണ്ടെന്ന് എക്സൈസിന്റെ കണ്ടെത്തല്‍. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ ഒഴികെ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എര്‍ണാകുളം, കണ്ണൂര്‍, കൊല്ലം തുടങ്ങി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെല്ലാം സിന്തറ്റിക് ലഹരിയും കഞ്ചാവും പതിവായി ചില വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതായാണ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്. എക്സൈസ് ക്രൈംബ്രാഞ്ചിനും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ഇതുസംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അറിയാമെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥി നാലു ഗ്രാം ഹാഷിഷുമായി പിടിയിലായിരുന്നു. വിദ്യാസമ്പന്നരായ വിദ്യാര്‍ഥികളെ വരെ വലയിലാക്കാന്‍ തക്ക വിധത്തില്‍ മയക്കുമരുന്നു ലോബിയും മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. സീനിയര്‍ വിദ്യാര്‍ഥികളുടെ സഹായം കൂടി ഇത്തരം ലോബികള്‍ക്കു ലഭിക്കുന്നതോടെ ലഹരിപൂക്കുന്ന കാമ്പസുകളായി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ മാറുകയാണ്.…
Read Moreസിനിമയിലെ ദൃശ്യങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുമ്പോൾ അപകടം സ്വാഭാവികം; അമിതാഭ് ബച്ചനെ കോമയിലാക്കിയ അപകടം ഇങ്ങനെ…
ഹോളിവുഡിൽ മാത്രമല്ല, ബോളിവുഡിലും കാര്യമായ ഷൂട്ടിംഗ് അപകടങ്ങൾ നടന്നിട്ടുണ്ട്. സിനിമയിലെ ദൃശ്യങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുന്പോൾ എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും പല തരത്തിലുള്ള അപകടങ്ങളും സംഭവിക്കുക സ്വഭാവികം. ഇത്തരത്തിൽ ബോളിവുഡിൽ അപകടത്തിൽപ്പെട്ട നിരവധി നടൻമാരും നടിമാരുമുണ്ട്.1982ലാണ് അമിതാഭ് ബച്ചനു പരിക്കേൽക്കുന്നത്. കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ബിഗ്ബിക്ക് പരിക്കേറ്റത്. സഹനടൻ പുനീത് ഇസ്സാറുമായിട്ടുള്ള പോരാട്ട രംഗമാണ് അന്നു ചിത്രീകരിച്ചത്. ഈ രംഗത്തിനിടെ പുനീതിന്റെ ഇടിയേറ്റ് അമിതാഭ് ബച്ചൻ വീണു. അടിവയർ മേശയിൽ ശക്തമായി ഇടിച്ചാണ് ബച്ചൻ വീണത്. പക്ഷേ, ഇടി കൈവിട്ടുപോയി. ഗുരുതരമായി പരിക്കേറ്റ ബച്ചനെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. പുനിത് ഇസാറിന്റെ ആ ഇടിയിൽ വീണ അമിതാഭ് ബച്ചൻ മരണത്തിന്റെ വക്കുവരെ എത്തിയെന്നു പറയാം. ബച്ചൻ മരിച്ചു എന്നായിരുന്നു അക്കാലത്തെ അഭ്യൂഹം. ആശുപത്രിയിലെത്തിച്ച സ്ഥിതി കണ്ടപ്പോൾ ആൾ മരിച്ചു എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടർമാരും. തിരിച്ചുവരവ് മാസങ്ങൾ…
Read Moreറോബോട്ടിനെ ദയവും സൗഹാര്‍ദവുമുള്ള മുഖത്തിനും ശബ്ദത്തിനും ഉടമയാക്കണം ! ഈ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് പ്രതിഫലം ഒന്നരക്കോടി…
സദ്ജനങ്ങളുടെ സംസ്സര്ഗത്താല് പലരുടെയും മനസ്സ് മാറാറുണ്ടെന്ന് പറയാറുണ്ട്. എന്നാല്‍ ക്രൂര മുഖഭാവമുള്ളവര്പ്പോലും പലപ്പോഴും ശാന്തമുഖഭാവമുള്ളവരായി ഭവിക്കാറുമുണ്ട്. എന്നാല്‍ ഒരു റോബോട്ടിനെ ശാന്ത മുഖഭാവമുള്ളതാക്കുകയെന്നു വച്ചാല്‍ നടപ്പുള്ളതാണോ ? എന്തായാലും ഒരു റോബോട്ട് നിര്‍മാണ കമ്പനിയുടെ പുതിയ പരസ്യം വളരെ ആകര്‍ഷകമാണ്. കാരുണ്യവും സൗഹൃദവും പ്രസരിപ്പിക്കുന്ന മുഖവും ശബ്ദവും ഉള്ളവര്‍, അതിന്റെ പൂര്‍ണ അവകാശം ഒരു റോബോട്ട് നിര്‍മാണ കമ്പനിക്ക് നല്കിയാല് പ്രതിഫലമായി ഏകദേശം ഒന്നരകോടി രൂപയാണ് ലഭിക്കുക. ലോകമെങ്ങും വൈറലാവുകയാണ് വേറിട്ട ഈ പരസ്യം. റോബോട്ടുകള്‍ക്ക് നല്ല ഒരു മുഖം നല്കുന്നവര്ക്കാണ് ഈ തുക ലഭിക്കുക. പിന്നെ ഈ മുഖത്തിലാകും റോബോട്ടുകള്‍ പുറത്തിറങ്ങുക. ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ ജനമെത്തുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ തയാറാക്കുന്ന റോബോട്ടുകള്‍ക്കാണ് മുഖം വേണ്ടത്. വയസ്, ആണ്‍പെണ്‍ വ്യത്യാസമില്ല. ആര്‍ക്കും അപേക്ഷിക്കാം. സ്വന്തം മുഖത്തിന്റേയും രൂപത്തിന്റേയും 3ഡി ചിത്രമാണ് നല്‍കേണ്ടത്. ഒപ്പം…
Read Moreമരക്കാർ സിനിമ റിലീസായി ഒരാഴ്ച പിന്നിട്ട ശേഷമാണ് ലോക്ക്ഡൗൺ വന്നതെങ്കില്‍; സംഭവിച്ചേക്കാമായിരുന്ന കാര്യത്തെക്കുറിച്ച് മോഹൻലാൽ പറയുന്നതിങ്ങനെ
എന്റെയും പ്രിയന്റെയും മനസിലെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു മരക്കാരെ പറ്റിയൊരു സിനിമ. പല കാരണങ്ങളാല്‍ ചിത്രം നടക്കാതെ പോയി. ഒടുവില്‍ സിനിമയെടുക്കാന്‍ തിരുമാനിച്ചപ്പോള്‍ കാലാപാനിയും വാനപ്രസ്ഥവുമെല്ലാം പിറന്ന കാലത്തുനിന്ന് സിനിമ ഒരുപാടു മാറിയെന്നു തിരിച്ചറിഞ്ഞു. അതിന്റെ ചെലവുകള്‍ ഭീമമായി ഉയർന്നു. പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ മികച്ച രീതിയില്‍ ചിത്രം എടുക്കുന്നതിനെ ക്കുറിച്ച് ആലോചിച്ചപ്പോള്‍ ബജറ്റിനെ കുറിച്ചുള്ള കണക്കുതന്നെ ഏറെ പ്രതിസന്ധി തീര്‍ത്തു. ഒടുവില്‍ മുന്നോട്ടും പിന്നോട്ടും പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആന്റണിയോട് കാര്യം പറഞ്ഞു. ഒരുപാടു പ്രയാസപ്പെടുമെങ്കിലും ഒരു സ്വപ്നം സാക്ഷാത്കരിക്കാന്‍ അതൊക്കെ വേണ്ടിവരും എന്നായിരുന്നു ആന്റണി പറഞ്ഞത്. ഏറെ ഗവേഷണം നടത്തിയാണ് പ്രിയന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നിരവധി വലിയ താരങ്ങള്‍ പ്രതിഫലം പറയാതെ സിനിമയില്‍ അഭിനയിച്ചു. ഏറെ ദിവസത്തെ ഷൂട്ടിങ്ങ്, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍, എല്ലാം തരണം ചെയ്ത് സിനിമ പൂര്‍ത്തിയായപ്പോഴാണ് കോവിഡ് പ്രതിസന്ധി ഉടലെടുത്തത്.…
Read Moreവടം വലിക്കുന്നത് അഭിനയിച്ചാല്‍….
ആഹാ എന്ന ചിത്രം ഒരു ലേണിംഗ് പ്രോസസ് ആയിരുന്നു. വടംവലി മത്സരങ്ങളൊന്നും ഒരുപാടു കണ്ടിട്ടില്ല. ഈ സിനിമ മുതലാണ് തയാറെടുപ്പുകള്‍ തുടങ്ങിയത്. ഷൂട്ടിംഗിനു മുന്‍പുതന്നെ ഇതിന്റെ ആദ്യഘട്ട പരിശീലനം നടത്തിയിരുന്നു. സെറ്റില്‍ കാലങ്ങളായിട്ടുളള സ്റ്റേറ്റ് ചാമ്പ്യന്മാരും മറ്റും ഉണ്ടായിരുന്നു. വടംവലിക്കുമ്പോള്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ഇവര്‍ പറഞ്ഞു തരുമായിരുന്നു. കൂടാതെ അവരുടെ ജീവിതത്തിലെ കഥകളും പറഞ്ഞു തന്നിരുന്നു. ആഹായിലെ എന്റെ കഥാപാത്രത്തിന് നീലൂര്‍ ടീമിലെ റോയിച്ചനുമായി ചെറിയ സാമ്യമുണ്ട്. എന്നാല്‍ അവരുടെ കഥയല്ല ഈ ചിത്രം, എന്നാല്‍ അവരുടെ ജീവിത ചുറ്റുപാടുമായി ബന്ധപ്പെട്ടതാണ് ഈ ചിത്രം. ഒറിജിനലായിട്ടാണ് വടം വലിച്ചത്. വടംവലി ഒരിക്കലും അഭിനയിക്കാന്‍ പറ്റില്ല. വടം വലിച്ചാല്‍ മാത്രമേ നമുക്ക് ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ. വടം വലിക്കുന്നത് പോലെ അഭിനയിച്ചാല്‍ അത് ബോറ് ആകും. അതിനാല്‍ തന്നെ ഒറിജിനലായിട്ടാണ് വലിച്ചത്. ആദ്യത്തെ കുറച്ചു സീനില്‍ മാത്രമേ…
Read More