കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരേ മൂന്നു പീഡന കേസില്‍കൂടി അന്വേഷണം പുരോഗമിക്കുന്നു. ഇതിലെയും കുറ്റപത്രം ക്രൈംബ്രഞ്ച് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മോന്സൻ മാവുങ്കലിനെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗികാതിക്രമക്കേസുകളില്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ചാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2019-ല്‍ കലൂരിലെ ആഡംബര വാടക വീട്ടില്‍ പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നല്ല രീതിയിൽ ജീവിതവും തുടര്‍വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തു ലൈംഗിക പീഡനത്തിനു വിധേയമാക്കിയെന്നാണ് ആരോപണം. പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. കേസില്‍ കുറ്റപത്രത്തിലെ…
Read MoreDay: December 18, 2021
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ ദുരൂഹത; സിപിഎമ്മിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നു് കോടിയേരി
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാഹപ്രായം 21 ആക്കേണ്ട ആവശ്യം ഇപ്പോഴില്ല. ഇതിൽ ദുരൂഹതയുണ്ട്. സിപിഎമ്മിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം, സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ച ശശി തരൂർ എംപിയുടേത് പൊതുവികാരമാണെന്നും കോൺഗ്രസ് നിലപാട് തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പദ്ധതിയുമായി കോൺഗ്രസ് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സില്‍വര്‍ലൈന്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലുള്ളതാണ്. പദ്ധതിയെ അനുകൂലിച്ച ശശി തരൂരിന്റേത് പൊതുവികാരമാണ്. കോണ്‍ഗ്രസ് നിലപാട് തിരുത്തണം. പദ്ധതിയുമായി സഹകരിക്കണം. സിപിഐയുടെ നിലപാട് കാനം രാജേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreകണ്ടക്ടർമാരെ വലച്ച് ടിക്കറ്റ്റാക്ക് മോഷണസംഘം; നഷ്ടപ്പെട്ട റാക്കിലുണ്ടായിരുന്ന ടിക്കറ്റുകളുടെ മൂല്യത്തിലുമുള്ള തുക നൽകേണ്ട ഗതികേടിൽ കണ്ടക്ടർമാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി ബസുകളിൽ നിന്നും ടിക്കറ്റ് റാക്ക് മോഷണം പതിവാകുന്നു. ഒരു മാസത്തിനകം ആറ് ബസുകളിൽ നിന്നാണ് ടിക്കറ്റ് റാക്ക് മോഷ്ടിച്ചത്. വിദഗ്ദ സംഘമാണ് ഇതിന് പിന്നിൽ. എല്ലാ മോഷണങ്ങളും തമ്പാനൂർ ബസ് സ്റ്റാൻഡിലാണ്. മാത്രമല്ല ഒരേ ശൈലിയിലുമാണ് മോഷണം. ബസ് സർവീസിനായി ബേയിൽ പിടിച്ചിട്ടശേഷം കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ സമയം രേഖപ്പെടുത്താൻ പോയി തിരിച്ചു വരുന്നതിനിടയിലാണ് മോഷണം. ടിക്കറ്റ് റാക്ക് നഷ്ടപ്പെട്ടാൽ വൻ തുകയാണ് കണ്ടക്ടർ കെഎസ്ആർടി സിക്ക് അടയ്ക്കേണ്ടി വരുന്നത്.ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം കിളിമാനൂർ ഡിപ്പോയിലെ കണ്ടക്ടർ സീമയുടെ റാക്കാണ് മോഷ്ടിച്ചത്. റാക്ക് സൂക്ഷിച്ചിരുന്ന ബാഗിൽ ലൈസൻസ്, ആധാർ, പാൻ കാർഡ്, എടിഎം കാർഡ്, ഡ്യൂട്ടി പാസ് തുടങ്ങിയ വിലപ്പെട്ട രേഖകളുമുണ്ടായിരുന്നു. കഴിഞ്ഞ 12-ന് ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ രാജലക്ഷ്മിയുടെയും ഏഴിന് എടത്വാ ഡിപ്പോയിലെ റെജിയുടെയും റാക്ക് സൂക്ഷിച്ചിരുന്ന…
Read Moreമാസ്കിനു പകരം മുഖത്തണിഞ്ഞത് സ്ത്രീകളുടെ അടിവസ്ത്രം ! യുവാവിനെ വിമാനത്തില്‍ നിന്നും ഗെറ്റൗട്ടടിച്ചു…
മാസ്കിനു പകരം സ്ത്രീകളുടെ അടിവസ്ത്രം മുഖത്ത് അണിഞ്ഞു വന്ന യുവാവിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഫ്ളോറിഡ കേപ്കോറല്‍ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന് ജീവനക്കാര്‍ ഇറക്കിവിട്ടത്. ഫോര്‍ട്ട് ലൗഡര്‍ഡെയ്ല്‍ വിമാനത്താവളത്തില്‍നിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ആദം ജെന്നെയെ ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രമാണ് മുഖാവരണമായി ധരിച്ചതെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ കാബിന് ക്രൂ ഇയാളോട് വിമാനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ആദം തിരിച്ചുചോദിച്ചപ്പോള്‍ നിര്‍ദേശാനുസരണമുള്ള മാസ്ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിന് ക്രൂവിന്റെ മറുപടി. തുടര്‍ന്ന് വാക്കേറ്റത്തിനോ തര്‍ക്കത്തിനോ മുതിരാതെ ആദം വിമാനത്തില്‍നിന്ന് ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ സഹയാത്രികര്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, മാസ്ക് നിര്‍ബന്ധമാക്കിയതിനെതിരേയുള്ള തന്റെ പ്രതിഷേധമാണിതെന്നായിരുന്നു ആദത്തിന്റെ മറുപടി. മണ്ടത്തരം വ്യക്തമാക്കി നല്കാന് അതേരീതി തന്നെയാണ് നല്ലതെന്നാണ് താന്‍ കരുതുന്നതെന്നും നേരത്തെ…
Read Moreവടകര താലൂക്ക് ഓഫീസ് തീപിടിത്തം; താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ചയാൾ പോലീസ് പിടിയിൽ
വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. ആന്ധ്രാപ്രദേശ് സ്വദേശി നാരായണ സതീശ് (37) ആണ് കസ്റ്റഡിയിലായത്. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ചയാളാണിതെന്നതാണ് കരുതുന്നത്. അഞ്ചുദിവസം മുമ്പ് ഒരു കെട്ടിടത്തില്‍ ഇയാള്‍ കയറുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു സംശയിക്കുന്നു. പോലീസിന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കുന്നില്ല. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ കെട്ടിടങ്ങളുടെ സമീപത്തും ഇയാൾ എത്തിയിരുന്നതായി കണ്ടത്തിയിട്ടുണ്ട്. വടകര താലൂക്ക് ഓഫീസിന് സമീപമെത്തി വലിച്ചെറിയപ്പെട്ട കടലാസുകൾ കൂട്ടിയിട്ട് തീയിട്ടശേഷം ഓടി രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വടകര ഡിവൈഎസ്പി കെ.കെ. അബ്ദുള്ഷറീഫ്, സിഐ പ്രേംസുധന് (കണ്ട്രോള് റൂം), എസ്ഐമാര വേണുഗോപാല്‍ (വടകര), മോഹനന് (സി. ബ്രാഞ്ച് ), എസ്ഐമാരായ പി.പി. മോഹനകൃഷ്ണന് (നാദാപുരം),…
Read Moreരണ്‍ബീറിനെ ചീത്ത വിളിച്ച ബന്‍സാലി
ബോളിവുഡിന് ഒരുപാടു താരങ്ങളെ നല്കിയ കപൂര്‍ കുടുംബത്തില്‍ നിന്നു സിനിമയിലെത്തുകയും പിന്നീടു സൂപ്പര്‍ താരമാവുകയും ചെയ്ത നടനാണ് രണ്‍ബീര്‍ കപൂര്‍. 2007-ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീറിന്റെ അരങ്ങേറ്റം. അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറും ഋഷി കപൂറിന്റെ മകന് രണ്‍ബീര്‍ കപൂറും അരങ്ങേറിയ സിനിമ എന്നതും സാവരിയയുടെ പ്രത്യേകതയാണ്. ആദ്യ ചിത്രം പരാജയപ്പെട്ടുവെങ്കിലും രണ്‍ബീറിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.സാവരിയക്ക് മുമ്പ് തന്നെ രണ്‍ബീര്‍ സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അമിതാഭ് ബച്ചനെയും റാണി മുഖര്‍ജിയേയും പ്രധാന താരങ്ങളാക്കി ബന്‍സാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്ലാക്ക്. ബ്ലാക്കില്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി രണ്‍ബീര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്തെ അനുഭവങ്ങള്‍ ഒരിക്കല്‍ രണ്‍ബീര്‍ തുറന്നു പറഞ്ഞിരുന്നു. ബന്‍സാലി തന്റെ ഏതൊരു അസിസ്റ്റന്റിനോടും പെരുമാറുന്നത് പോലെയാണ് എന്നോടും പെരുമാറിയത്. ഒരു അസിസ്റ്റന്റ് ഡയറക്ടറോട്…
Read Moreകത്രീനയ്ക്ക് സമ്മാന പെരുമഴ! മുൻ കാമുകൻ മാർ നൽകിയത് കോടികളുടെ സമ്മാനം; അയല്‍വാസികളായ അനുഷ്ക ശര്‍മ്മയും വിരാട് കോഹ് ലിയും നൽകിയത് ഞെട്ടിക്കുന്ന സമ്മാനം
ബോളിവുഡില്‍ ഏറെ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്ന വിക്കി കൗശല്‍-കത്രീന കെയ്ഫ് വിവാഹം. ആരെയും അറിയിക്കാതെ സ്വകാര്യമായി നടത്തിയെന്നും ബോളിവുഡിലെ ആരെയും ക്ഷണിച്ചില്ലെന്നുമൊക്കെ ഇവരുടെ വിവാഹവാര്‍ത്തകള്‍ക്കു പിറകെ പരാതികള്‍ വന്നു. എന്നാല്‍, അതിനെയൊക്കെ പൊളിച്ചടുക്കുന്ന വിധത്തിലാണ് നവദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും സമ്മാനങ്ങള്‍ കിട്ടിയതെന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നത്. ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ബോളിവുഡിലെ വിവിധ താരങ്ങള്‍ അവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്രീനയുടെ മുന്‍ കാമുകനും ഇപ്പോള്‍ നല്ല സുഹൃത്തുമായ സല്മാന് ഖാന് അവര്‍ക്ക് ഒരു ഹൈ എന്‍ഡ് വേര്‍ഷന്‍ റേഞ്ച് റോവറാണ് സമ്മാനിച്ചത്. അതിന്റെ വില മൂന്നു കോടി രൂപയാണ്. കത്രീനയുടെ മറ്റൊരു മുന്‍ കാമുകന് രണ്‍ബീര്‍ കപൂര്‍ അവര്‍ക്ക് 2.75 കോടി രൂപ വിലയുള്ള ഡയമണ്ട് നെക്ലേസ് സമ്മാനിച്ചതായും കേള്‍ക്കുന്നുണ്ട്. രണ്‍ബീറിന്റെ കാമുകി ആലിയ ഭട്ട് പെര്‍ഫ്യൂമുകളും…
Read Moreകുട്ടിക്കുരങ്ങനെ നായ്ക്കള്‍ കൊന്നു ! പ്രതികാരമായി 250 നായ്ക്കുട്ടികളെ തട്ടിയെടുത്ത് എറിഞ്ഞു കൊന്ന് വാനരസംഘം…
പ്രതികാരബുദ്ധിയുള്ള ഏകജീവി വര്‍ഗം മനുഷ്യനാണെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യരുമായി ഏറെ സാദൃശ്യമുള്ള മറ്റൊരു ജീവിവര്‍ഗമായ കുരങ്ങും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ലെന്നു തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. നായ്ക്കൂട്ടം കുട്ടിക്കുരങ്ങനെ കടിച്ചു കൊന്നതിന് കുരങ്ങുകള്‍ പ്രതികാരം ചെയ്തത് കേട്ട് ഏവരും ഞെട്ടുകയാണ്. കുട്ടിക്കുരങ്ങിനെ കൊന്നതിനു പകരമായി ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെയാണ് കുരങ്ങന്മാര് തട്ടിക്കൊണ്ടു പോയി എറിഞ്ഞു കൊന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്ലഗോവിലാണ് കുരങ്ങന്മാരുടെ ഈ ക്രൂരപ്രതികാരം അരങ്ങേറുന്നത്. നായ്ക്കുട്ടികളെ തട്ടിയെടുത്ത് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളില്‍ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞു കൊല്ലുകയാണ് കുരങ്ങന്മാര് ചെയ്യുന്നത്. എന്തായാലും അതിക്രൂരം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ.
Read Moreവിവാഹ വാർഷികത്തിനിടെ മദ്യസത്കാരം; പിന്നെ കയ്യാംകളി ; കായംകുളത്തു യുവാവിനെ കുത്തിക്കൊന്നു
കായംകുളം: വിവാഹവാര്‍ഷിക ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്(39)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജോമോന്റെ വിവാഹവാര്‍ഷികം ഭാര്യവീട്ടില്‍ വച്ചുനടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. മദ്യസത്കാരം നടക്കുന്നതിനിടെ തർക്കമുണ്ടാവുകയായിരുന്നു. ജോമോന് ഭാര്യാമാതാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഹരികൃഷ്ണനുമായി സംഘര്‍ഷമുണ്ടായത്. കുത്തേറ്റ ഹരികൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ല. ജോമോനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Read Moreകെ റെയിലിനെ പാർട്ടി ഓഫീസാക്കി മാറ്റി; ജനറൽ മാനേജർ സ്ഥാനം ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയ്ക്ക്; ഈ പദ്ധതി ജനങ്ങൾക്ക് വെള്ളിടിയായി മാറുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കെ റെയിലിനെ പാർട്ടി ഓഫീസാക്കി മാറ്റി. പദ്ധതിയുടെ നടത്തിപ്പിന് നിയമനം നടത്തിയിരിക്കുന്നവരെല്ലാം ഇടതുപക്ഷ അനുഭാവികളാണ്. ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയെയാണ് ജനറൽ മാനേജർ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. റെയിൽവെയിലെ ജൂനിയർ ഉദ്യോഗസ്ഥ മാത്രമാണ് അവരെന്നും സുധാകരൻ പറഞ്ഞു. കെ റെയിൽ എംഡിയുടെ ഭാര്യവീടാണ് ഓഫീസായി എടുത്തിരിക്കുന്നത്. ആനാവൂർ നാഗപ്പന്റെ സഹോദരനാണ് മറ്റൊരു നിയമനം നൽകിയിരിക്കുന്നത്. ഇടതുമുന്നണിയുടെ ഭാഗമായ സിപിഐ പോലും പദ്ധതിയെ എതിർക്കുന്നു. വികസനം ജനങ്ങൾക്ക് വേണ്ടിയാകണം. ഈ പദ്ധതി ജനങ്ങൾക്ക് വെള്ളിടിയായി മാറും. പാരിസ്ഥിതിക പഠനം പോലും പദ്ധതിക്ക് വേണ്ടി സർക്കാർ നടത്തിയിട്ടില്ല. കക്ഷിരാഷ്ട്രീയ ഭേദമെന്യേ കേരള സമൂഹം പദ്ധതിയുടെ കാര്യത്തിൽ ആശങ്കയിലാണ്. 80 ശതമാനത്തോളം സ്ഥലം ഏറ്റെടുത്ത് കല്ലിട്ടാൽ മാത്രമെ വിദേശവായ്പ ലഭിക്കുകയുള്ളു. വിദേശ വായ്പ ലഭിക്കാനാണ് സർക്കാർ ധൃതി കാണിക്കുന്നത്.…
Read More