ചെപ്പാറയുടെ മുകളിൽ ജീപ്പുമായി അഭ്യാസ പ്രകടനം; സാഹസിക ഡ്രൈവിംഗ് സോഷ്യൽ മീഡിയയിൽ പോലീസും കണ്ടു; യുവാവിനെ പൊക്കി പോലീസ്

വടക്കാഞ്ചേരി: വിനോദ സഞ്ചാരകേന്ദ്രമായ ചെപ്പാറയുടെ മുകളിലേക്കു സഞ്ചാരികൾക്കു കയറുന്നതിനു കൈവരികൾ പിടിപ്പിച്ച നടപ്പാതയിലൂടെ മനുഷ്യജീവന് അപകടം വരത്തക്കവിധം അനുമതിയില്ലാതെ ജീപ്പ് ഓടിച്ചു കയറ്റി സാഹസിക ഡ്രൈവിംഗ് നടത്തിയ ഒന്നാം കല്ല് കുമരനെല്ലൂർ സ്വദേശി നാലുപുരയിൽ വീട്ടിൽ മുഹമ്മദ് റാഷിദി (20) നെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. കുമരനെല്ലൂർ സ്വദേശിയായ ലൈസെ മുഹമ്മദ് റാഷിദിന്‍റെ പേരിലുള്ള KL48Q3300 നന്പർ താർ ജീപ്പാണ് വിനോദസഞ്ചാരികൾ നടന്നുകയറുന്ന കൈവരികൾ പിടിപ്പിച്ച നടപ്പാതയിലൂടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സാഹസിക ഡ്രൈവിംഗ് നടത്തിയത്. ഇൗ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു വടക്കാഞ്ചേരി സിഐ കെ. മാധവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. വടക്കാഞ്ചേരി എസ്ഐ കെ.ജെ. പ്രവീണ്‍ വാഹനം പിടിച്ചെടുത്തു. തുടർന്നും ഇത്തരത്തിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വടക്കാഞ്ചേരി പോലീസ് മുന്നറിയിപ്പു നൽകി.

Read More

അമ്മയുടെ മരണം കണ്ടുനിന്ന മകള്‍ ഹൃദയാഘാതംമൂലം മരിച്ചു! സംഭവം എടത്വയില്‍

എടത്വ: കിടപ്പുരോഗിയായ അമ്മയുടെ മരണം കണ്ടുനിന്ന മകള്‍ ഹൃദയാഘാതം മൂലം മരിച്ചു. പച്ച കൂട്ടക്കര പരേതനായ മാത്തന്‍ മത്തായിയുടെ ഭാര്യ റോസമ്മ മാത്യുവിന്‍റെ (കുഞ്ഞമ്മ-85) മരണം കണ്ടുനിന്ന മകള്‍ പച്ച കളത്തില്‍ ജോയിയുടെ ഭാര്യ അന്നമ്മ ജോസഫ് (ലിസിയാമ്മ -54) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ശനിയാഴ്ച രാത്രി 1.30 നാണ് സംഭവം. കിടപ്പുരോഗിയായിരുന്ന റോസമ്മയെ മകള്‍ പരിചരിച്ചുവരികയായിരുന്നു. രാത്രിയില്‍ രോഗം കൂടുതലായതിനെതുടര്‍ന്ന് റോസമ്മ മരിക്കുകയുമായിരുന്നു. കണ്ടുനിന്ന അന്നമ്മ നെഞ്ചുവേദനയോടെ കുഴഞ്ഞുവീണു. ബന്ധുക്കള്‍ അന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളിയില്‍ നടക്കും. റോസമ്മയുടെ മക്കള്‍: ബാബു, തങ്കച്ചന്‍, പരേതയായ വത്സമ്മ, കുഞ്ഞുമോന്‍, ബിജോയ്, തോമാച്ചന്‍, സാലിമ്മ. മരുമക്കള്‍: മേരിക്കുട്ടി (അമ്പലപ്പുഴ), റോസമ്മ (കൈനകരി), സജി (അടൂര്‍), മിനി (ചേര്‍ത്തല), എലിസബത്ത് (കോഴഞ്ചേരി), കുഞ്ഞുമോള്‍ (കാട്ടുര്‍), മാത്യു…

Read More

പതിനഞ്ചുമിനിട്ട് നേരം തുടർച്ചയായി നെഞ്ചക്ക് അനായാസം കറക്കിയപ്പോൾ അരൂജ്  സ്വന്തമാക്കിയത്  ആറ് റിക്കാർഡുകൾ

  കാട്ടാക്കട: ആയോധന കലയിൽ പലവിധ റിക്കാഡ് നേട്ടങ്ങളുണ്ടെങ്കിലും ആയിരം പൗണ്ട് വരെ പ്രഹരശേഷിയുള്ള ചൈനീസ് ആയുധമായ നഞ്ചക്ക് കറക്കി റിക്കാർഡ് കൈവരിച്ചിരിക്കുകയാണ് അരൂജ്. അഗസ്ത്യമലയുടെ താഴ്വാരമായ കുറ്റിച്ചൽ കോട്ടൂർ മാങ്കുടി ഉഷാഭവനിൽ കുട്ടൻ ഉഷാകുമാരി ദമ്പതികളുടെ മകനാണ് അരൂജ്. കൈവിരലുകൾക്കിടയിലൂടെ നഞ്ചക്ക് അതിവേഗം കറക്കി നഞ്ചക്ക് റിസ്റ്റ് റോളിൽ അരൂജ് സ്വന്തമാക്കിയത് . പതിനഞ്ചുമിനിട്ട് നേരം തുടർച്ചയായി നെഞ്ചക്ക് അനായാസം കറക്കിയാണ് അരൂജ് ഈ അപൂർവ നേട്ടം കൈവരിച്ചത്.ഇന്ത്യ ബുക്ക് ഒഫ് റിക്കാർഡ്, ഏഷ്യ ബുക്ക് ഒഫ് റിക്കാർഡ്, ഇന്‍റർനാഷണൽ ബുക്ക് ഒഫ് റിക്കാർഡ്, കലാം വേൾഡ് റിക്കാർഡ്, നോബൽ വേൾഡ് റിക്കാർഡ്, ബ്രാവോ ഇന്‍റർനാഷണൽ ബുക്ക് ഒഫ് വേൾഡ് റിക്കാർഡ് എന്നിങ്ങനെ ആറ് റിക്കാർഡുകളാണ് അരൂജ് സ്വന്തമാക്കിയത്. അഞ്ചു വയസ് മുതൽ കുങ്ഫു ആൻഡ് യോഗ ഫെഡറേഷൻ കേരളയുടെ കീഴിൽ കുങ് ഫു അഭ്യസിക്കുന്ന…

Read More

ഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ റേപ്പ് ചെയ്തു ! യൂട്യൂബറും ഡിവൈഎഫ്‌ഐ നേതാവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരേ യുവതിയുടെ വെളിപ്പെടുത്തല്‍…

പ്രമുഖ യൂട്യൂബറും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീടൂ ആരോപണവുമായി യുവതി രംഗത്ത്. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്ന Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി ശ്രീകാന്തിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ശ്രീകാന്ത് വെട്ടിയാര്‍ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങിയെന്നും അടുത്ത ബന്ധം സ്ഥാപിച്ച് ആലുവയിലെ ഫ്‌ളാറ്റില്‍ വെച്ച് ക്രൂരമായി റേപ്പ് ചെയ്തുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിനിടയില്‍ പ്രാരാബ്ധം പറഞ്ഞു തന്റെ കൈയ്യില്‍ നിന്നു പൈസ വാങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു. വീട് പണി, ഷൂട്ടിംഗ് ചിലവ് കൂടെ അഭിനയിക്കുന്നവര്‍ക്ക് പൈസ കൊടുക്കാന്‍ എന്തിന് അയാള്‍ക്ക് ബ്രോസ്റ്റഡ് ചിക്കന്‍ കഴിക്കാന്‍ പോലും അയാള്‍ തന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയെന്നും യുവതി പറയുന്നു. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്‍കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്ത വെട്ടിയാര്‍ ഇപ്പോഴും…

Read More

അമ്പത്തിയെട്ടുകാരി ജലജയും 28കാരി സുന്ദരിയും ഉൾപ്പെടെ 9 അംഗ പെൺവാണിഭ സംഘം പിടിയിൽ; ലക്ഷങ്ങളും പിടിച്ചെടുത്തു

മെഡിക്കൽ കോളജ് : മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന പെണ്‍വാണിഭസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുഴി റോഡിലെ നിർമല ആശുപത്രിക്ക് സമീപത്തുള്ള ഗോകുലം ലോഡ്ജ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയ സംഭവത്തിൽ നടത്തിപ്പുകാരായ ആറ്റുകാൽ ദേവീക്ഷേത്രത്തിന് സമീപം ഓട്ടുകാൽവിളാകം വീട്ടിൽ ജലജ (58), കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിന് സമീപം വി.പി തമ്പി റോഡിൽ കൃഷ്ണ മന്ദിരത്തിൽ മനു (36) എന്നിവരുൾപ്പെടെ ഒന്പതു പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തതിൽ 28 വയസുള്ള ആസാം സ്വദേശിനിയും ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുലക്ഷത്തിമുപ്പത്തിമൂവായിരം രൂപയും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ലോഡ്ജ് കേന്ദ്രീകരിച്ച് ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ പെൺവാണിഭം നടത്തുന്നതായി മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാലിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോഡ്ജ് പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ, എസ്ഐമാരായ പ്രശാന്ത്, പ്രിയ, വിജയബാബു,…

Read More

വീട്ടമ്മയെ കുത്തികൊലപ്പെടുത്തി മാറിടം മുറിച്ചു മാറ്റിയ സംഭവം! ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ നിര്‍ണായകമാകുന്നത് സാഹചര്യത്തെളിവുകള്‍; വിചാരണ ഇന്നു തുടങ്ങും

തൊടുപുഴ: അടിമാലിയിൽ വീട്ടമ്മയെ കുത്തികൊലപ്പെടുത്തി മാറിടം മുറിച്ചു മാറ്റിയ കേസിൽ വിചാരണ ഇന്നാരംഭിക്കും. അടിമാലി 14-ാംമൈൽ ചരുവിള പുത്തൻവീട്ടിൽ സെലീന (41) കൊല്ലപ്പെട്ട കേസിലാണ് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്.ശശികുമാർ മുന്പാകെ വിചാരണ തുടങ്ങുന്നത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴിയിൽ ഗിരോഷ് (35) ആണ് പ്രതി. ഗിരോഷും കൊല്ലപ്പെട്ട സെലീനയും തമ്മിലുള്ള സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. 2017 ഒക്ടോബർ പത്തിനായിരുന്നു സംഭവം. അടിമാലിയിൽ ഓർക്കിഡ് കോപ്പി റാന്‍റ് സിസ്റ്റം എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഗിരോഷ്. സെലീന വക്കീലും ഫാമിലി കൗണ്‍സിലറും ആണെന്നു പറഞ്ഞാണ് ഇയാളെ പരിചയപ്പെട്ടത്. പ്രതിയുടെ കടയിൽ ജോലി ചെയ്തിരുന്ന യുവതി ഗർഭിണിയാണെന്ന് കള്ളം പറഞ്ഞ് ഗിരോഷിനെ കൊണ്ട് ഇവരെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ പേരിൽ സെലീന പല തവണയായി 1,08,000 രൂപ ഗിരോഷിൽ നിന്നും…

Read More

പച്ചയും ചുവപ്പും വർണങ്ങൾ ഇടകലർന്ന കാശ്മീരി സുന്ദരി;  ചന്ദ്രിക രാജേന്ദ്രന്‍റെ മട്ടുപ്പാവിലാണ് ഈ ഈ സുന്ദരി കായ്ച്ചിരിക്കുന്നത്

  സ്വന്തം ലേഖികതിരുവനന്തപുരം: പച്ചയും ചുവപ്പും വർണങ്ങൾ ഇടകലർന്ന കാശ്മീരി ബെർപഴം, കാശ്മീരി സുന്ദരി ആപ്പിൾ എന്നും അറിയപ്പെടുന്നു. ഈ വിശേഷണം തികച്ചും അന്വർഥമാക്കുകയാണ് ഇലന്തപഴത്തിന്‍റെ രൂപഭംഗി! പോത്തൻകോട് മണിമേടയിലെ മട്ടുപ്പാവിലാണ് ഇലന്തപ്പഴം. ജൈവകർഷകയായ ചന്ദ്രിക രാജേന്ദ്രന്‍റെ പരിപാലനത്തിലാണ് ഈ സുന്ദരിപ്പഴമങ്ങനെ കായ്ച്ച് നില്ക്കുന്നത്. ഈ കാശ്മീരി ബെർ ആപ്പിൾ (സുന്ദരി) മാത്രമല്ല പച്ച നിറത്തിൽ ബോൾ സൈസിലെ ചെറുപഴം, പച്ച നിറത്തിലെ തന്നെ ബനാനസൈസ് പിന്നെ ചുവന്ന ബെർ ആപ്പിൾ എന്നിങ്ങനെ നാലിനം ഇലന്തപ്പഴ ശേഖരമാണ് മട്ടുപ്പാവിലെ തോട്ടത്തിലുള്ളത്. സാധാരണ പച്ചയോ, ചുവപ്പോ ഇനത്തിൽപ്പെടുന്ന രണ്ടുതരം ബെർ ആപ്പിളുകളാണ് കേരളത്തിലെ കൃഷിയിടങ്ങളിൽ കണ്ടുവരുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായാണ് ഈ അപൂർവ ഇലന്തപ്പഴ കൃഷി. ഒന്നരവർഷം മുൻപാണ് ചന്ദ്രിക രാജേന്ദ്രൻ ആദ്യ ബെർ ആപ്പിൾ ചെടി മുട്ടുപ്പാവിൽ നടുന്നത്. നഴ്സറിയിൽ നിന്നും വാങ്ങിയ ഗ്രാഫ്റ്റ് ചെയ്ത തൈയാണ്…

Read More

നിങ്ങളുടെ വീട്ടിൽ ആണ് ഇത് പോലെ സംഭവിക്കുന്നതെങ്കിൽ ഇതുപോലെത്തന്നെയാണോ പ്രതികരിക്കുക ? നടിയുടെ സഹോദരൻ പറയുന്നു…

നടിയെ ആക്രമിച്ച കേസിൽ തങ്ങൾക്കൊപ്പം നിൽക്കുന്നവർക്ക് നന്ദി പറഞ്ഞ് നടിയുടെ സഹോദരൻ. തങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരിൽ പലരും ഇന്ന് വ്യാജ അക്കൗണ്ട്കളിലൂടെ സൈബർ ബുള്ളിയിങ്ന് ഇരകളായിത്തീർന്നിരിക്കുന്നതിൽ വേദനയുണ്ട്. അവർ ചെയ്യുന്നതുപോലെ പ്രതികരിക്കാൻ സംസ്കാരം അനുവദിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പോസ്റ്റിന്‍റെ പൂർണരൂപം ഞങ്ങൾ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു ഞങ്ങളുടെ കൂടെ നിൽക്കുന്ന എല്ലാ സുമനസ്സുകളോടും ആദ്യമായി തന്നെ നന്ദി പറയട്ടെ. പക്ഷേ ഈ കുറിപ്പ് എഴുതുന്നതിന് കാരണം ഞങ്ങൾ കേൾക്കേണ്ടതായ പലതും നിങ്ങൾ കൂടി കേൾക്കേണ്ടി വരുന്നു എന്ന വേദന കൊണ്ടാണ്. ഞങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരിൽ പലരും ഇന്ന് വ്യാജ അക്കൗണ്ട്കളിലൂടെ സൈബർ ബുള്ളിയിങ്ന് ഇരകളായിത്തീർന്നിരിക്കുകയാണ്. അതിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. ” അവർ ചെയ്യുന്ന രീതിയിൽ തന്നെ നിങ്ങൾക്കും പ്രതികരിച്ചു കൂടെ ” എന്ന് ചോദിക്കുന്ന…

Read More

വിശ്വാസികൾക്ക് സിപിഎമ്മിൽ അംഗത്വം നൽകും; മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടത് ആഭിമുഖ്യമുണ്ടെന്നു കോടിയേരി ബാലകൃഷ്ണൻ

കോഴിക്കോട്: വിശ്വാസികൾക്ക് പാർട്ടിയിൽ അംഗത്വം നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ഒരു മതത്തിനും എതിരല്ലെന്നും പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ കോൺഗ്രസിനും മുസ്‌ലിം ലീഗിനും നേരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുസ്‌ലിം ലീഗ് ഇസ്‌ലാമിക രാഷ്ട്രിയവുമായി സന്ധി ചെയ്തു. മുസ്‌ലിം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇ‌സ്‌ലാമിയുടെ പ്രത്യയശാത്രമാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടത് ആഭിമുഖ്യമുണ്ടെന്നും കോടിയേരി പറഞ്ഞു. ഇസ്‌ലാമിക മൗലീക വാദത്തിന് ലീഗ് പിന്തുണ നല്‍കുന്നുവെന്നും സമസ്തയുടെ നിലപാട് ലീഗിന് എതിരാണെന്നും പറഞ്ഞ കോടിയേരി മുസ്‌ലീം ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും പരിഹസിച്ചു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ല. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേനയമാണ്. ബിജെപിക്ക് എതിരായ പോരാട്ടത്തി ല്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യങ്ങൾ എഴുതിയ കാര്‍ തിരുവനന്തപുരത്ത്! ഉടമ പിടിയിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യങ്ങൾ എഴുതിയ കാറിന്‍റെ ഉടമ പിടിയിൽ.‌ കാറുമായെത്തി ഹോട്ടലിൽ ബഹളംവച്ച് കടന്നുകളഞ്ഞ യുപി സ്വദേശിയാണ് തിരുവനന്തപുരത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പട്ടത്തു നിന്നുമാണ് യുപി രജിസ്ട്രേഷനിലുള്ള കാർ പോലീസ് പിടികൂടിയത്. കാറിൽ പെയിന്‍റ് ഉപയോഗിച്ചാണ് മോദിക്കെതിരേ മുദ്രാവാക്യങ്ങൾ എഴുതിയിട്ടുള്ളത്. പഞ്ചാബിലെ കർഷക മരണങ്ങൾ, പുൽവാമാ, ഗോദ്രാ സംഭവങ്ങൾ ഇവയെക്കുറിച്ചെല്ലാം കറുത്ത പെയിന്‍റ് ഉപയോഗിച്ച കാറിൽ വലിയ വലുപ്പത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് അമിതവേഗതയിൽ കാർ ഹോട്ടലിനു മുന്നിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഇയാളെ ഹോട്ടൽ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനാകുകയും ബഹളംവയ്ക്കുകയുമായിരുന്നു. ഇതേ തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിൽ അറിയിച്ചു. ഇതിനിടെ ഇയാൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോയി. കാറിനുള്ളിൽ നിന്നു പഴകിയ വസ്ത്രങ്ങളും ഇലക്ട്രോണിക് വസ്തുക്കളും കേബിളുകളും പോലീസ് കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ ഓംകാറിന്‍റെ പേരിലുള്ളതാണ് ഈ വാഹനം.

Read More