പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ പോലീസുകാർ മരിച്ച സംഭവത്തിൽ നാട്ടുകാരായ രണ്ടു പേർ കസ്റ്റഡിയിൽ. പോലീസുകാർ മരിച്ചത് പാടത്ത് പന്നിക്കായിവച്ച വെദ്യുതിക്കെണിയിൽ തട്ടിയാണെന്നാണ് നിഗമനം. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവീൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിനു സമീപമുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയലിൽ പന്നിക്കായി വെദ്യുതിക്കെണി വച്ചിരുന്നുവെന്ന് കസ്റ്റഡിയിലായവർ മൊഴി നൽകിയിട്ടുണ്ട്. രാവിലെ തങ്ങളെത്തിയപ്പോൾ രണ്ടു പേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടു. ഇതോടെ വൈദ്യുതക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹങ്ങൾ രണ്ടിടത്ത് കൊണ്ടിടുകയും ചെയ്തെന്ന് ഇവർ പോലീസിന് മൊഴി നൽകി. അശോകനെയും മോഹൻദാസിനെയും കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ ഇവരെ കാണാനില്ലന്നു പരാതി നൽകിയിരുന്നു. പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇവരെ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങളും വയലിൽ രണ്ടിടത്തായിട്ടായിരുന്നു…
Read MoreDay: May 19, 2022
അമേരിക്കയില്‍ ഭീതിവിതച്ച് കുരങ്ങുപനി ! ആദ്യ കേസ് സ്ഥിരീകരിച്ചു; യൂറോപ്പിലാകെ പടരാന്‍ സാധ്യത…
കോവിഡ് ഏറ്റവുമധികം നാശംവിതച്ച രാജ്യമായിരുന്നു അമേരിക്ക. കോവിഡ് ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന രാജ്യത്തിന് പുതിയ ഭീഷണിയാവുകയാണ് കുരങ്ങുപനി. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രവിന്‍ഷന്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം വന്നവരെ നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമേ കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ യൂറോപ്പിനെയാകെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കുരങ്ങുപനിയുടെ പോക്ക്. പോര്‍ച്ചുഗലില്‍ അഞ്ച് പേര്‍ക്കും ബ്രിട്ടണില്‍ രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിലെ സെന്‍ട്രല്‍ മാഡ്രിഡില്‍ മാത്രം 23 കേസുകള്‍ കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചത്. വസൂരി പോലെയുള്ള…
Read Moreഎന്തൊരു ഗതികേട് ! താലിബാനെതിരേ പുതിയ തന്ത്രവുമായി അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍; പഠനം രഹസ്യസ്കൂളുകളില്…
അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലേറിയതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം അപ്പാടെ ഇല്ലാതായിരിക്കുകയാണ്. പൊതുസ്ഥലത്ത് തനിച്ചുള്ള യാത്ര നിരോധിച്ച് തുടങ്ങിയ ഭീകര ഭരണകൂടം ഇപ്പോള്‍ പത്താംക്ലാസിനു ശേഷമുള്ള വിദ്യാഭ്യാസവും പെണ്‍കുട്ടികള്‍ക്ക് നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താലിബാന്റെ കണ്ണില്‍പ്പെടാതെ രഹസ്യസ്കൂള് തുടങ്ങി ചെറുത്തുനില്‍പ്പിന് ശ്രമിക്കുകയാണ് അഫ്ഗാനിലെ ചുരുക്കം ചില അധ്യാപകരും വിദ്യാര്‍ഥികളും. മിക്കവാറും എല്ലാ പ്രവിശ്യകളിലും പത്താം ക്ലാസ്സ് കഴിഞ്ഞുള്ള ഉപരിപഠനത്തിന് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്. ഇതിനെ മറികടന്ന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന രഹസ്യ സ്കൂളുകളെകുറിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിച്ചാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ച് തങ്ങള്ക്കറിവുണ്ടെങ്കിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എന്ത് റിസ്കും എടുക്കാം എന്ന ആര്‍ജ്ജവമാണ് സ്കൂളിലെ ഏക അധ്യാപിക വെച്ചു പുലര്‍ത്തുന്നത്. ‘ഈ സ്കൂള്‍ നടത്തിപ്പ് രഹസ്യമായി ചെയ്യുന്നത് ഞങ്ങള്‍ തുടരും. അവരിനി തല്ലിയാലും അറസ്റ്റ് ചെയ്താലും ചെയ്യുന്ന കാര്യത്തിന് അതിലേറെ മൂല്യമുണ്ടെന്ന് ഞാന്‍ കരുതുന്നു.’ പെണ്‍കുട്ടികള്‍ക്കായി…
Read Moreഭാര്യ ആദ്യ ഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവും കവര്‍ന്ന് മുങ്ങി ! പരാതിയുമായി ഗൃഹനാഥന്…
ഭാര്യ ആദ്യഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവുമായി മുങ്ങിയെന്ന ആരോപണവുമായി ഗൃഹനാഥന്. ഉത്തരാഖണ്ഡിലെ ബസ്പുര്‍ സ്വദേശിയായ ഇന്ദ്രറാം ആണ് ഭാര്യയ്ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. വീട്ടില്‍നിന്ന് 20,000 രൂപയുമായി ഭാര്യ ബബ്ലിയും ആദ്യബന്ധത്തിലുള്ള മകനും മുങ്ങിയെന്നാണ് ഇന്ദ്രറാമിന്റെ ആരോപണം. 11 വര്‍ഷം മുമ്പാണ് ഇന്ദ്രറാമും ബബ്ലിയും വിവാഹിതരായത്. ഇന്ദ്രറാമിനൊപ്പം ജീവിതം ആരംഭിച്ചതോടെ ബബ്ലിയെയും രണ്ട് ആണ്മക്കളെയും ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഇന്ദ്രറാമുമായുള്ള ബന്ധത്തില്‍ ബബ്ലിക്ക് മൂന്ന് മക്കളുണ്ട്. അടുത്തിടെയായി ബബ്ലിയുടെ ആദ്യബന്ധത്തിലുള്ള മകന് വീട്ടില്‍ വരുന്നത് പതിവായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന ഈ മകനെയാണ് ഭാര്യ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നതെന്നും ഇവര്‍ പണവുമായാണ് വീട്ടില്‍നിന്ന് മുങ്ങിയതെന്നും ഇന്ദ്രറാം പരാതിയില്‍ ആരോപിക്കുന്നു. ഇന്ദ്രറാമിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ടൈംസ് നൗവ് റിപ്പോര്‍ട്ട് ചെയ്തു.
Read Moreത്രില്ലടിപ്പിക്കുന്ന ഫാമിലി ഡ്രാമ : ഉടല്
ടി.ജി.ബൈജുനാഥ് റിലീസിനു മുന്നേ ഒരു പുതുമുഖ സംവിധായകന്റെ സിനിമ സംസാരവിഷയമാകുന്നത് അപൂർവമാണ്. രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിച്ച ഉടലാണ് ഇപ്പോൾ സിനിമാ ചുറ്റുവട്ടങ്ങളിൽ സംസാരവിഷയം. സംഭ്രമവും സസ് പെൻസും അനുഭവിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഇഴചേരുന്ന ഉടലിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇന്ദ്രൻസ് നായകനായ ഉടൽ ഹിന്ദിയിലും തെലുങ്കിലും റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് ശ്രീ ഗോകുലം മൂവീസ്. ഈ കഥയും കഥാപാത്രവും ആലോചിച്ചപ്പോൾ ആദ്യ ചോയ്സ് ഇന്ദ്രൻസ് തന്നെയായിരുന്നുവെന്ന് രതീഷ് രഘുനന്ദൻ. ‘ ഫാമിലി ഡ്രാമയാണ് ഉടൽ. എന്നാൽ, സീറ്റ് എഡ്ജ് ത്രില്ലർ കൂടിയാണ് സെക്കൻഡ് ഹാഫ്. ഒരു രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ വലിയൊരു ഭാഗവും. 100 ശതമാനവും ഫിക്്ഷനാണ്. അതേ സമയം, നമ്മുടെ വീടുകളിലോ അയൽ വീടുകളിലോ നമ്മുടെ ജീവിത പരിസരങ്ങളിലോ സംഭവിക്കാനോ സംഭവിച്ചിരിക്കാനോ ഇടയുള്ള ചില കാര്യങ്ങളാണ്. ഇങ്ങനെയൊരു വിഷയം പറയണമെന്നു തോന്നി…
Read Moreഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത് ശരിയായില്ല ! ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു…
തൃക്കാക്കരയില്‍ ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി. മുരളീധരനാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയത്. ഉമാ തോമസിനെ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ കഴിഞ്ഞ ദിവസം മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചശേഷം തന്നോടുള്ള ഡിസിസിയുടെ സമീപനം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്ന് ഇടതുനേതാക്കള്‍ക്കൊപ്പം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ എം.ബി.മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയുടെ സജീവപ്രവര്ത്തകര്ക്കുള്ളതാണെന്നും പി.ടിയെ സഹായിക്കേണ്ടത് ഭാര്യയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയല്ലെന്നുമാണ് മുരളീധരന് പറഞ്ഞത്. അതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നല്ല രീതിയിലല്ല പെരുമാറിയതെന്നും മുരളീധരന് പറഞ്ഞു. ഇടതു സ്ഥാനാര്‍ഥി നേരിട്ടെത്തി പിന്തുണ തേടിയതിനാലാണ് ഇടതു മുന്നണിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്താതെയാണ് കെപിസിസി തീരുമാനം എടുത്തത്. കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്നും എം.ബി. മുരളീധരന് പറയുന്നു.
Read Moreമഴ ശക്തമായി പെയ്യുന്നു, കിഴക്കൻ വെള്ളത്തിന്റെ വരവും കൂടി; പ്രളയ ആശങ്കയിൽ പടിഞ്ഞാറൻ മേഖല
കുമരകം: ജൂണ്‍ മാസത്തിനു മുന്‍പേ എത്തിയ കാലവർഷം ജില്ലയുടെ പടിഞ്ഞാറൻ മേഖലയെ വീണ്ടും പ്രളയത്തിന്റെ ആശങ്കയിൽ. ശക്തമായി ചെയ്യുന്ന മഴയും അതോടൊപ്പം കിഴക്കൻ വെള്ളം ശക്തമായി ഒഴുകിയെത്തുന്നതുമാണ് പ്രളയ ഭീതി ഉണർത്തുന്നത്. ഇല്ലിക്കൽ, ആന്പക്കുഴി, കടത്തുകടവ്, കാഞ്ഞിരം, മൂന്നു മൂല തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിലെ പല വീടുകളിലും ഇന്നലെ തന്നെ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം കായലിലേക്കും കടലിലേക്കും വെള്ളം ഒഴുകി പോകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. വർഷ കൃഷിയിറക്കാനായി പല പാടങ്ങളും വെള്ളം വറ്റിച്ചു തുടങ്ങിയെങ്കിലും പാടത്തെ ജലനിരപ്പു കുറയുന്നില്ല. ഇത് പാടശേഖരങ്ങളുടെ പുറം ബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവരേയും ഏറെ ദുരിതത്തിലാക്കുകയാണ്. മോട്ടോർ പുറംതള്ളുന്ന വെള്ളത്തേക്കാൾ കൂടുതൽ വെള്ളം പെയ്തിറങ്ങുന്നതും അടിക്കടി വൈദ്യുതി മുടങ്ങുന്നതുമാണ് പാടത്തെ ജലനിരപ്പു താഴാത്തതിനു കാരണം. ഇത് വർഷ കൃഷി ഇറക്കുന്നതിനും കാലതാമസം സൃഷ്ടിക്കും. കായലിലെ മുഖവാരങ്ങളിലും തോടുകളിലും എക്കൽ…
Read Moreഅച്ഛന് മരിച്ചത് ഞങ്ങളുടെ പക്കല്‍ മരുന്ന് വാങ്ങാനുള്ള പണമില്ലാത്തതുകൊണ്ടോ ? അതോ മരിക്കാറായതുകൊണ്ടോ ? ഷാരൂഖ് ഖാൻ പറയുന്നു..
അഹങ്കാരമായി തോന്നിയേക്കാം. പക്ഷെ രാജാക്കന്മാര് ചോദിക്കാറില്ല. എന്നെ രാജാവെന്ന് വിളിക്കുന്നത് മാധ്യമങ്ങള്‍ ആണെങ്കിലും ഞാനത് വിശ്വസിക്കുന്നു, അതാണ് ഞാന്‍ ചോദിക്കാത്തത്. ദാരിദ്ര്യത്തില്‍ നിന്നു വന്ന രാജാവും ചോദിക്കില്ല. ആരെങ്കിലും ചോദിച്ചാല്‍ തന്റെ രക്തവും മജ്ജയും നല്കുകയായിരിക്കും അവന് ചെയ്യുക. ഞാന്‍ ഒരു ദരിദ്രകുടുംബത്തില്‍ നിന്നുമാണ് വരുന്നത്. ഞാന്‍ വളരെ മോശം അവസ്ഥകള്‍ കണ്ടിട്ടുണ്ട്. എന്റെ അച്ഛന് മരിക്കാന്‍ കിടക്കുമ്പോള്‍ ഇഞ്ചക്ഷന് വാങ്ങാനുള്ള പണമുണ്ടായിരുന്നില്ല. ലണ്ടനില്‍ നിന്നും ആന്റിയായിരുന്നു അയച്ചിരുന്നത്. 20 ഇഞ്ചക്ഷന്റെ കോഴ്സായിരുന്നുവെങ്കില് ഞങ്ങള്‍ക്ക് എട്ടണ്ണമെ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം ഞങ്ങളുടെ പക്കല്‍ പണമില്ലാത്തത് കൊണ്ടോ അതോ ശരിക്കും മരിക്കാറായതുകൊണ്ടാണോ മരിച്ചതെന്ന് എനിക്കറിയില്ല. -ഷാരൂഖ് ഖാൻ
Read Moreകുമരകത്ത് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; മാളത്തിൽ ഒളിക്കും മുമ്പ് പാമ്പ് രാജുവിനെ കുടുക്കി നാട്ടുകാർ
കുമരകം: നാഷ്ണാന്തറ ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നിരവധി കേസുകളിലെ പ്രതിയായ നാഷ്ണാന്ത്ര രാജു (പാന്പ് രാജു) ആണ് പിടിയിലായത്. ഇന്നലെ രാത്രി 11ന് ആയിരുന്നു സംഭവം. കാണിക്കവഞ്ചി കുത്തി തുറന്ന് പണം സഞ്ചിയിൽ നിറക്കുന്നതിനിടയിൽ ക്ഷേത്ര ശാന്തി കണ്ണൻ മോഷ്ടാവിനെ കാണുകയായിരുന്നു. ശാന്തി ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ എത്തിയപ്പോൾ മോഷ്്ടാവ് ക്ഷേത്രത്തിന് പിന്നിലേക്ക് ഓടി മറഞ്ഞു. നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കുമരകം പോലീസ് സ്ഥലത്തെത്തി പാന്പു രാജുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പാന്പു രാജു പോലീസുകാർക്കും നാട്ടുകാർക്കും സ്ഥിരം തലവേദനയാണ്. മാസങ്ങൾക്ക് മുൻപ് സമീപത്തെ അരയശേരി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണം അപഹരിച്ചതും ഇയാൾ ആണെന്നാണ് സംശയിക്കുന്നതായി…
Read Moreവരുന്നുണ്ട്… പക്ഷേ ഒന്നും ശരിയാകുന്നില്ല ! തുറന്നുപറഞ്ഞ് സമന്ത
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് സാമന്ത ഇപ്പോൾ. ഫാമിലി മാൻ 2വിലെ പ്രകടനത്തിന് ശേഷമാണ് സാമന്തയെ ബോളിവുഡ് ശ്രദ്ധിച്ച് തുടങ്ങിയത്. നിരവധി അവസരങ്ങൾ സാമന്തയ്ക്ക് ബോളിവുഡിൽ നിന്നു ലഭിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ യാഥാർഥ്യമായിട്ടില്ല. നടി തപ്സി പന്നുവിന്റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ത്രില്ലറായി ഒരുക്കുന്ന സിനിമയിൽ സ്ത്രീ കേന്ദ്രീകൃതമായാണ് സിനിമ സഞ്ചരിക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ സിനിമയെക്കുറിച്ച് പിന്നീടൊന്നും പറഞ്ഞു കേട്ടില്ല. അടുത്തിടെ താപ്സി പന്നുവിന്റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറിൽ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിലൊന്നും സാമന്തയുടെ പേരുണ്ടായിരുന്നില്ല. അതേസമയം നിരവധി പേർ തിരക്കഥകളുമായി സാമന്തയെ സമീപിക്കുന്നുണ്ടെന്നും പക്ഷെ ഒന്നിലും തൃപ്തി വരാത്തതിനാലാണ് സാമന്ത സിനിമകൾ ചെയ്യാത്തതെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഹിന്ദി സിനിമകളിൽ…
Read More