വിസ്മയ കേസ്; കിരൺ കുമാറിന് 10 വർഷം തടവും പിഴയും; വിധിയിൽ തൃപ്തിയില്ലെന്ന് മാതാവ്; പ്രതീക്ഷിച്ചത് ജീവപര്യന്തം

കൊല്ലം: വിസ്മയ കേസിൽ കിരൺ കുമാറിന് പത്തുവർഷം തടവും 12.5 ലക്ഷം രൂപ പിഴയും.  ‌കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് വിധി പ്രസ്താവിക്കുന്നത്. രാവിലെ തുടങ്ങിയ ശക്തമായ മഴ അവഗണിച്ചും വിധി പറയുന്ന കൊല്ലം അഡീഷണൽ സെഷൻ കോടതി പരിസരത്ത് ജനം  തടിച്ചു കൂടി. ഐപിസി 304 (ബി), ഗാർഹിക പീഡനത്തിനെതിരായ 498 (എ)ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. 2021 ജൂൺ 21നാണ് ഭർത്തൃവീട്ടിലെ ശുചിമുറിയിൽ നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകൾ വിസ്മയ(24)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഭർത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഇന്നലെ പ്രതി…

Read More

പാർക്കുകളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യകാമറയില്‍ പകർത്തി ബ്ലാക്ക് മെയിലിംഗ്; തലശേരിയിൽ അറസ്റ്റിലായവരിൽ നിന്നു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

തലശേരി: തലശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യ കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവരിൽ നിന്നും പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ദൃശ്യങ്ങൾ പകർത്തി നിരവധിപേരെയാണ് സംഘം ബ്ലാക്ക് മെയിൽ ചെയ്തത്. വിദ്യാർഥിനികളും യുവ അധ്യാപകരെയും സംഘം ബ്ലാക്ക്മെയിലിംഗിന് വിധേയമാക്കിയതാണ് പോലീസിന് ലഭിച്ച വിവരം. പണമാണ് കൂടുതലും ആവശ്യപ്പെട്ടിരിക്കുന്നത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നായിരുന്നു സംഘത്തിന്‍റെ ഭീഷണി. ചൊക്ലി സ്വദേശി വിജേഷ്, വടക്കുമ്പാടിലെ ബസ് കണ്ടക്ടർ അനീഷ് എന്നിവരെയാണ് തലശേരി ടൗണ്‍ സ്റ്റേഷൻ ഇന്‍സ്‌പെക്ടര്‍ എം.വി ബിജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 119 (എ), 356 (സി), 66 (ഇ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ജാമ്യം നല്കി വിട്ടയച്ചു.വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളിലും മറ്റും പ്രതികൾ ഒളിഞ്ഞു നില്‍ക്കുകയും ഇവിടെയെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തുകയാണ് ഇവരുടെ രീതി. ഇതു…

Read More

അച്ഛന് ലേശം ഓര്‍മക്കുറവുണ്ട് നോക്കാന്‍ ആളില്ല ! ശിക്ഷാ ഇളവിനായി കിരണ്‍കുമാര്‍ പയറ്റി നോക്കിയ തന്ത്രമിങ്ങനെ…

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനുള്ള ശിക്ഷ കൊല്ലം ജില്ലാ സെഷന്‍സ് കോടതി വൈകാതെ പ്രഖ്യാപിക്കും. ശിക്ഷാ പ്രഖ്യാപനത്തിനായി കോടതി ചേര്‍ന്നു. പ്രതി കിരണ്‍ കുമാറിനെ ജഡ്ജി അടുക്കലേക്ക് വിളിപ്പിച്ച ശേഷം ശിക്ഷ സംബന്ധിച്ച് എന്തെങ്കിലുംപറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഈ സമയത്ത് അച്ഛന്‍ ഓര്‍മ്മക്കുറവുള്ള ആളാണെന്നും നോക്കാന്‍ വേറെയാരുമില്ല. അച്ഛന് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു കിരണ്‍കുമാര്‍ പറഞ്ഞത്. ഇതുകൂടാതെ അമ്മയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ട്. തന്റെ പ്രായവും മാതാപിതാക്കളുടെ പ്രായവും പരിഗണിക്കണമെന്നും കിരണ്‍ കുമാര്‍ കോടതിയോട് അപേക്ഷിച്ചു. കേസില്‍ സാക്ഷികളായിരുന്ന കിരണ്‍ കുമാറിന്റെ മാതാപിതാക്കള്‍ വിചാരണ വേളയില്‍ മകന് അനുകൂലമായി കൂറുമാറിയിരുന്നു. ആ സമയത്തില്ലായിരുന്ന ഓര്‍മക്കേട് ഇപ്പോള്‍ എങ്ങനെ ഉണ്ടായി എന്നും പൊതുസമൂഹം കിരണ്‍കുമാറിനോട് ചോദിക്കും.

Read More

കാമറമാൻ അർജുനൊപ്പം ഉബൈസും ജയിലിലേക്ക്..! കൊച്ചിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അഭിഭാഷകന് വെടിയേറ്റ സംഭവം; റീല്‍സ് ചിത്രീകരണത്തിനിടെ യുവാക്കൾക്ക് പറ്റിയ അബദ്ധം

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യാനുള്ള റീല്‍സ് ചിത്രീകരണത്തിനിടെ അബദ്ധവശാല്‍ അഭിഭാഷകന് എയര്‍ഗണ്ണില്‍നിന്നു വെടിയേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തു. കളമശേരി സ്വദേശി അര്‍ജുന്‍ (22), കറുകപ്പള്ളി സ്വദേശി ഉബൈസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. 22ന് പുലര്‍ച്ചെ 12ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു സമീപമായിരുന്നു സംഭവം. റീല്‍സ് ചിത്രീകരണം നടക്കുന്നതിനിടെ ഇവരുടെ പക്കലുണ്ടായിരുന്ന എയര്‍ഗണ്ണില്‍നിന്ന് അഭിഭാഷകനായ പറവൂര്‍ കടുങ്ങല്ലൂര്‍ സ്വദേശി അജ്മല്‍ അലി (29) യുടെ നെറ്റിയില്‍ വെടിയേല്‍ക്കുകയായിരുന്നു. അജ്മല്‍ അലിയും സുഹൃത്തുക്കളും ഈസമയം സ്റ്റേഡിയത്തിനു സമീപത്തെ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അജ്മല്‍ അലിയെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read More

15-ാം പ്രതി ശരത്തിന്‍റെ കൈയിൽ നടി  ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍; കാവ്യ സാക്ഷി; തുടരന്വേഷണത്തില്‍ ശരത് മാത്രം പ്രതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്‍റെ സുഹൃത്ത് ശരത് ജി നായരെ 15ാം പ്രതിയാക്കി അന്വേഷണസംഘം അങ്കമാലി കോടതിയില്‍ തുടരന്വേഷണത്തിലെ അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശരത്തിന്‍റെ കൈയില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ അധിക കുറ്റപത്രമല്ലിത്. തുടരന്വേഷണത്തിലെ അന്തിമ റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 31 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം. തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിവരം കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതെന്നാണ് വിവരം. അങ്കമാലി മജിട്രേറ്റ് കോടതി ഈ റിപ്പോര്‍ട്ട് സെഷന്‍സ് കോടതിക്ക് അടുത്ത ദിവസം കൈമാറും. 31ന് നല്‍കുന്ന അധിക കുറ്റപത്രത്തില്‍ ഇക്കാര്യങ്ങളും ഉള്‍പ്പെടുത്തും. തുടരന്വേഷണത്തില്‍ ശരത്തിനെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കേസില്‍ ഇതുവരെ 15 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്.…

Read More

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; വിദ്യാർഥിനി മരിച്ചു! ഒന്നര വർഷം മുൻപ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു; എന്നാൽ…

പാലക്കാട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു. പാലക്കാട് ചെത്തല്ലൂർ തെയ്യോട്ടുചിറ സ്വദേശിനി ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ വച്ച് കഴിച്ച ഇറച്ചി കഷണം ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയിരുന്നു. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു. മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എംഎസ്‌സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുൻപ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.

Read More

രക്ഷകൻ ബേബി..! ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട വൃദ്ധനെ രക്ഷപ്പെടുത്തി ബേബി;  ജീവനുവേണ്ടി കൈനീട്ടിയ ആരെയും ബേബി കൈവിട്ടിട്ടില്ല; ഇതുവരെ രക്ഷിച്ചത് 9 പേരെ….

ചാലക്കുടി പുഴയിൽ പാലത്തിനു താഴെ ഇറങ്ങിയ വൃദ്ധൻ ഒഴുക്കിൽ അകപ്പെടുകയായിരുന്നു. ഈ സമയം പുഴയിൽ കുളിക്കുകയായിരുന്ന തെറ്റയിൽ ബേബി പുഴയിലൂടെ ഒഴുകി പോകുകയായിരുന്ന വൃദ്ധനെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് വൃദ്ധനെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു.80 വയസ് തോന്നിക്കുന്ന വൃദ്ധൻ കൃഷ്ണൻകുട്ടി എന്നാണ് പേര് പറയുന്നത്. മേൽവിലാസം പറയാൻ കഴിയുന്നില്ല. ഇയാളെ പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രക്ഷകനായി ബേബിചാലക്കുടി: പുഴയിലൂടെ ഒഴുകി പോയിരുന്ന വൃദ്ധന് രക്ഷകനായി ബേബി.ചാലക്കുടി സൗത്ത് ജംഗ്ഷനിൽ കൂലിപ്പണി ചെയ്യുന്ന ബേബി പുഴയിൽ ഒഴുക്കിൽ പെട്ട നിരവധി ജീവനുകളാണ് രക്ഷിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന തെറ്റയിൽ ബേബി ചാലക്കുടി സ്വദേശിയാണ്. ചാലക്കുടി പുഴയുടെ സമീപം താമസിച്ചിരുന്ന ബേബിക്ക് ചാലക്കുടി പുഴയുടെ ഒഴുക്കും അടിയൊഴുക്കും എല്ലാം മനപ്പാഠമാണ്. ഏത് വലിയ ഒഴുക്കിലും ബേബി പുഴയിൽ ഉണ്ടാകും. ഇങ്ങനെ പുഴയിൽ ഒഴുക്കിൽപ്പെട്ട…

Read More

നഗരമധ്യത്തിൽ സാമൂഹ്യവിരുദ്ധർക്കൊരു മേൽ വിലാസ താവളം; തൃശൂരിൽ മാസങ്ങളോളം “പോസ്റ്റായി’ സ്പീഡ് പോസ്റ്റോഫീസ് കെട്ടിടം

ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: മേൽവിലാസമില്ലാതെ മാസങ്ങളോളം പോസ്റ്റായി കിടക്കുകയാണ് പുതിയ സ്പീഡ് പോസ്റ്റോഫീസ് കെട്ടിടം. നിർമാണം കഴിഞ്ഞെങ്കിലും മഴയും വെയിലുംകൊണ്ട് കാടുപിടിച്ചു കിടക്കാനാണ് ദുർവിധി. ഇതിനുള്ളിലേക്ക് തപാൽ ഉരുപ്പിടികൾ എന്നെത്തുമെന്ന് ഒരു പോസ്റ്റുമാനും അറിയില്ല.പട്ടാളം റോഡിൽനിന്ന് ശക്തൻ സ്റ്റാൻഡിലേക്ക് ഇറങ്ങുന്പോൾ ഇടതുവശത്താണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. വിശാലമായ ഷെഡുമുണ്ട്. ഇതിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തുരുന്പെടുത്ത തപാൽപെട്ടിയും ഒഴിഞ്ഞ മദ്യക്കുപ്പികളും കാണാം. കാടുപിടിച്ചു കിടക്കുന്ന കോന്പൗണ്ടിനുള്ളിൽ എപ്പോൾ വേണമെങ്കിലും വീഴാവുന്ന ഉണങ്ങിയ വലിയൊരു മരമുണ്ട്. മുൻവശത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നവർക്ക് മരം ഭീഷണിയാണ്. വൈകുന്നേരമായാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർക്കു നേരെയാണ് ഇതിനകത്തെ സാമൂഹ്യവിരുദ്ധർ. നഗരമധ്യത്തിൽതന്നെ ഒരു ഗുണ്ടാത്താവളമായി മാറിയിരിക്കുകയാണിവിടം. സമീപത്ത് പോലീസ് ആസ്ഥാനുമുണ്ടെങ്കിലും അവർക്കുപോലും തലവേദനയാണ് ഇൗ കെട്ടിടം.പട്ടാളം റോഡ് വികസനത്തിനായി പൊളിച്ചുമാറ്റിയ പഴയ പോസ്റ്റോഫീസിനു പകരം ഒരുകോടിയോളം ചെലവിട്ടാണ് കോർപറേഷൻ പുതിയ കെട്ടിടം നിർമിച്ചുനൽകിയത്. തപാൽ വകുപ്പിന്‍റെ നിർദേശപ്രകാരം…

Read More

തെരുവുനായക്കളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത യുവാക്കൾക്ക്  നേരെ ഗുണ്ടാ ആക്രമണം; പ്രദേശത്ത് കഞ്ചാവ്മാഫിയകളുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാർ

പേരൂർക്കട : വട്ടിയൂർക്കാവിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10ന് കാവല്ലൂർ സ്വദേശി അനി, ഭാര്യ മഞ്ജുഷ, മകൻ വിമൽ എന്നിവർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് സ്വദേശികളായ വിനീത്, അഖിൽ, മനു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. തെരുവുനായക്കളെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞതിനുള്ള വിരോധമായിരുന്നു ആക്രമണത്തിൽ കലാശിച്ചതെന്നും കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവർ പ്രദേശത്തെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. വട്ടിയൂർക്കാവിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണം നിത്യസംഭവമാണെന്നും കഞ്ചാവ് മാഫിയയെ ചോദ്യം ചെയ്യുന്നതിനും പരസ്യ മദ്യപാനം ചോദ്യം ചെയ്യുന്നതിനും പ്രത്യാക്രമണം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഗുണ്ടാ സംഘങ്ങൾക്കെതിരെ വട്ടിയൂർക്കാവ് പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.

Read More

ഭാര്യയുടെ പരാതിയിൽ സ്റ്റേഷനിൽ  എത്തിയ ഭർത്താവിന്‍റെ വാരിയെല്ല് മർദിച്ചൊടിച്ചു; എസ്ഐ മർദിച്ചില്ലെന്ന യുവതി; ഒടുവിൽ എസ്ഐക്ക്  എട്ടിന്‍റെ പണി…

തിരുവനന്തപുരം : ഭാര്യ നൽകിയ പരാതിയിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം മുൻ എസ്ഐക്കെതിരെ വകുപ്പുതല നടപടിയും നിയമ നടപടിയും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്‍റണി ഡൊമിനിക്ക്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേസ് ജൂൺ 22 ന് വീണ്ടും പരിഗണിക്കും. ആനാവൂർ കോട്ടക്കൽ സ്വദേശിനി വീനീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നെയ്യാറ്റിൻകര ഡിവൈ എസ്പിയിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു. ഇതിൽ ആരോപണം നിഷേധിച്ചതിനെ തുടർന്ന് കമ്മീഷന്‍റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. മാരായമുട്ടം എസ്ഐ യുടെ ഭാഗത്ത് നിന്നും ഗുരുതരമായ അധികാര ദുർവിനിയോഗം ഉണ്ടായതായി കമ്മീഷൻ കണ്ടെത്തി. 2020 ജൂലൈ 15 ന് ഉച്ചയ്ക്കാണ് സംഭവം. അന്നു തന്നെ പരാതിക്കാരൻ നെയ്യാറ്റിൻകര…

Read More