വിസ്മയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്നുള്ള കോടതിയുടെ നിര്‍ണായക വിധി വലിയൊരു സ്ത്രീ സമൂഹത്തിന് നല്‍കുന്നത് ഇനിയും സ്വതന്ത്രയായി ജീവിക്കാനുള്ള ധൈര്യമാണ്. താലിച്ചരടിന്റെ കെട്ടുപാടിനാല്‍ ഹോമിക്കപ്പെടാനുള്ള ഒരു സ്ത്രീജിവിതവും എന്ന്. അവള്‍ക്ക് സ്വപ്നങ്ങളുണ്ട്… പറന്നുയരാന്‍ വിശാലമായ ആകാശമുണ്ട്… ഇനിയും നിറവും വര്‍ണവും നിറയുന്ന ജീവിതമുണ്ട്… സ്ത്രീധന പീഡനത്തിനൊടുവില്‍ ഒരുമുഴം കയറില്‍ എല്ലാം അവസാനിപ്പിച്ച വിസ്മയ എത്ര വര്‍ഷം കഴിഞ്ഞാലും നമുക്ക് വേദനയാണ്. ഇന്ന് ഓരോ പെണ്‍കുട്ടികള്‍ക്കും താലിച്ചരട് കുലക്കയറാകുമ്പോള്‍ അതു വെട്ടി മാറ്റി ജീവനും ജീവിതവും തിരിച്ച് പിടിക്കാന്‍ കുടുംബം ഒപ്പമുണ്ടെന്നുള്ള ആര്‍ജവമാണ് പകരുന്നത്… ‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാള്‍ നല്ലത്’ എന്ന വലിയ സന്ദേശത്തെ പകര്‍ന്ന് സമൂഹത്തോട് തന്റെ മ്യൂസിക് വീഡിയോയിലൂടെ സംവദിക്കുകയാണ് ചലച്ചിത്ര സംവിധായിക അനു കുരിശിങ്കല്‍. നോട്ട് ഫോര്‍ സെയില്‍ (KNOT FOR SALE) എന്ന പുതിയ സംഗീത ആല്‍ബത്തിലൂടെ സമകാലിക സമൂഹത്തിലെ ഏറ്റവും…
Read MoreDay: May 24, 2022
അയ്യോ അത് നിങ്ങള്‍ തെറ്റിദ്ധരിച്ചതാ ! കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്ക്കെതിരേയല്ലെന്നും കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനെന്നും പോപ്പുലര്‍ ഫ്രണ്ട്…
ആലപ്പുഴയില്‍ കൗമാരക്കാരന് വിളിച്ച മതവിദ്വേഷ മുദ്രാവാക്യം ‘വര്‍ഗീയ’മല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്. റാലിയിലെ മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്തതിനെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനാണെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചു. സംഘടന നല്കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തില്‍ വിളിച്ചതായിരിക്കാമെന്നും എന്നാല്‍ കേസുമായി സഹകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം പറഞ്ഞു. ഇതുകൂടാതെ കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്‍ക്കെതിരെയല്ലെന്നും ആര്എസ്എസിനെതിരാണെന്നും നവാസ് വ്യക്തമാക്കി. ആലപ്പുഴയില്‍ നടന്ന റാലിയില്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവര്‍ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട്…
Read Moreവയറുനിറയെ മുട്ടകളുമായി പുതുവെള്ളത്തിലൂടെ നീന്തിക്കേറി മീനുകൾ; ജില്ലയിൽ ഊത്ത പിടിത്തം സജീവം; പരിശോധന ശക്തമാക്കും
കോട്ടയം: തെക്കു-പടിഞ്ഞാറൻ കാലവർഷമായതോടെ ഊത്ത പിടിത്തം സജീവമായിരിക്കുന്നു. മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഉൗത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാൽ ഉൗത്തയേറ്റത്തിന്റെ സമയത്ത് മീൻ പിടിക്കൽ എളുപ്പമാണ്. എന്നാൽ നിയമവിരുദ്ധ മത്സ്യബന്ധന രീതിയായ ഉൗത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം. പ്രജനന കാലത്ത് മത്സ്യങ്ങളുടെ സഞ്ചാരവഴികൾക്ക് തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും കൂട്, അടിച്ചിൽ, പത്തായം എന്നീ അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും ഊത്തപിടുത്തത്തിനുമെതിരേ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഉൾനാടൻ ജലാശയങ്ങളിൽ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും. നിരോധനം…
Read Moreആ രഹസ്യവിവരം ശരിയായിരുന്നു! എംഡിഎംഎയുമായി രാജാക്കാട്ട് മൂന്നു പേർ പിടിയിൽ
രാജാക്കാട്: മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി മുന്ന് യുവാക്കളെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എംഡിഎംഎ കൈവശം സൂക്ഷിച്ച രണ്ടു യുവാക്കളെയും ഇത് എത്തിച്ചു നൽകിയയാളുമാണ് പിടിയിലായത്. രാജാക്കാട് സിഐ പങ്കജാക്ഷനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളുമായി പ്രതികളെ പിടികൂടിയത്. രാജാക്കാട് പൊ·ുടി ചേലച്ചുവട് താന്നിക്കമറ്റത്തിൽ ടോണി ടോമി (22 ) രാജാക്കാട് ചെരിപുറം ശോഭനാലയത്തിൽ ആനന്ദ് സുനിൽ (22) കനകപുഴ കച്ചിറയിൽ ആൽബിൻ ബേബി (24) എന്നിവരെയാണ് പിടികൂടിയത്. ആനന്ദ്, ടോണി എന്നിവരുടെ കയ്യിൽനിന്നും 20 മില്ലിഗ്രാം വീതം എംഡിഎംഎ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് ആൽബിൻ ആണെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്. ഇടുക്കി ജില്ലയിലേക്ക് ഇത്തരം മാരക ലഹരി വസ്തുക്കൾ എത്തുന്നതിനെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണവും പോലീസ് നടത്തിവരികയാണ്.…
Read Moreചിത്രീകരണത്തിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞു ! സാമന്തയ്ക്കും വിജയ് ദേവരക്കൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്ക്…
സിനിമ ചിത്രീകരണത്തിനിടെ നടന് വിജയ് ദേവരക്കൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞാണ് ഇരുവര്‍ക്കും പരിക്കേറ്റതെന്നാണ് വിവരം. കാശ്മീരിലായിരുന്നു ഷൂട്ടിംഗ്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. വിജയ് ദേവരകൊണ്ടയുടെ ക്രൂ അംഗങ്ങള്‍ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. പഹല്‍ഗാമിനടുത്തുള്ള ലിഡര്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. അതിവേഗം കാറോടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു കാര്‍ നദിയിലേക്ക് മറിഞ്ഞത്. പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നല്‍കിയെന്നും ക്രൂ അംഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ച ദാല്‍ തടാകത്തിനടുത്തുവെച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും പുറംവേദന അലട്ടിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയും ചെയ്തു. ചികിത്സ തുടരുകയാണ്. ശക്തമായ സുരക്ഷയിലായിരുന്നു ചിത്രീകരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദാലില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സംഘം കശ്മീരില്‍നിന്ന് തിരിച്ചു. 2018-ല്‍ പുറത്തിറങ്ങിയ ‘മഹാനടി’ക്കുശേഷം വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ…
Read Moreആ നീക്കം പൊളിഞ്ഞു! അവിശ്വാസം പാസാകാതിരിക്കാന് നടന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളെ പോലും കടത്തിവെട്ടുന്ന കളികള്‍…
കടുത്തുരുത്തി: കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്മാന് യൂ.പി. ചാക്കപ്പനെതിരെയുള്ള അവിശ്വാസം പാസാകാതിരിക്കാന് നടന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളെ പോലും കടത്തിവെട്ടുന്ന കളികള്‍. നേതാക്കള്‍ ഉള്പെടെയുള്ളവര് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ചാക്കപ്പന് പ്രസിഡന്റ് സ്ഥാനത്ത് നിന്നു തെറിച്ചുവെന്ന് മാത്രമല്ല ; യുഡിഎഫിന് ബാങ്ക് ഭരണം നഷ്ടപെടുകയും ചെയ്തു. ഭരണസമിതി പിരിച്ചുവിട്ട കോട്ടയം ജോയിന്റ് രജിസ്ട്രാറുടെ നടപടിക്കെതിരെ ചെയര്‍മാനൊപ്പം കോടതിയില്‍ പോകാന്‍ തയാറാകാതിരുന്ന കോണ്‍ഗ്രസിലെ അഡ്വ മധു കാലായില്‍, കെ.ആര്. സജീവന്, സി.കെ. ശശി എന്നിവര്‍ കൂടി വോട്ട് ചെയ്താല്‍ അവിശ്വാസം പാസാകുമെന്നുറപ്പായിരുന്നു. ഇതു തടയാനായി ആദ്യം ഡിസിസി നേതൃത്വത്തിന്റെ പിന്തുണ നേടാനായിട്ടായിരുന്നു ചിലരുടെ പരക്കം പാച്ചില്‍. ഇതിനായി ഒരു ഡിസിസി നേതാവിന് പുതിയ കാറ് വരെ വാഗ്ദാനം ചെയ്തിരുന്നതായി ഒരു ബാങ്ക് ഭരണസമിതിയംഗം പറഞ്ഞു. പല രീതിയില്‍ ശ്രമിച്ചിട്ടും ഇടഞ്ഞു നിന്ന മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളെയും വരുതിയില്‍…
Read Moreപാട്ടക്കാർ..! ശിക്ഷാവിധി കേൾക്കാൻ ത്രിവിക്രമൻപിള്ള എത്തിയത് വിസ്മയയ്ക്കു കൊടുത്ത കാറിൽ; വിസ്മയയുടെ മരണശേഷം ഈ കാര്‍ പുറത്തെടുക്കുന്നത് ഇന്ന്
കൊല്ലം: വിസ്മയക്കേസിൽ ഇന്ന് കൊല്ലം അഡീഷണൽ സെഷൻ കോടതി ശിക്ഷ വിധിക്കുന്നത് കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻപിള്ള എത്തിയത് മകൾക്ക് സ്ത്രീധനമായി നൽകിയ കാറിൽ. പാട്ടക്കാറെന്ന് വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ആക്ഷേപിച്ച കാർ ഇതുവരെ നിലമേലിലെ വീട്ടിൽ കിടക്കുകയായിരുന്നു. വിസ്മയയുടെ മരണശേഷം ഇന്നാണ് ഈ കാർ പുറത്തെടുക്കുന്നത്. ഇന്നലെ എല്ലാവരോടും അകമഴിഞ്ഞ നന്ദിയുണ്ടെന്ന് വിധി കേട്ട ശേഷം വിസ്മയയുടെ പിതാവ് ത്രിവിക്രമൻപിള്ള പറഞ്ഞിരുന്നു. മകൾ ഇല്ലാതായത് നഷ്ടം തന്നെയാണ്. എങ്കിലും കോടതിവിധി ആശ്വാസവും തൃപ്തിയും നൽകുന്നു. പ്രതിയ്ക്ക് പരമാവധി ശിക്ഷ കിട്ടണം. കോടതിയോട് വിശേഷിച്ച് നന്ദിയുണ്ട്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരോടും പബ്ലിക് പ്രോസിക്യൂട്ടറോടും നന്ദിയുണ്ടെന്നും ത്രിവിക്രമൻപിള്ള പറഞ്ഞിരുന്നു.
Read Moreബിസിനസ് ടൂറിലെന്ന്..! പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; വിജയ്ബാബു ഇന്ന് എത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസെന്ന് പോലീസ്; അറസ്റ്റിനു നീക്കം
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ്ബാബു ഇന്ന് ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഇതു സംബന്ധിച്ച് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു. അതേസമയം പീഡന പരാതിക്ക് പിന്നാലെ ദുബായിലേക്കും പിന്നീട് ജോർജിയയിലേക്കും കടന്ന വിജയ് ബാബു വീണ്ടും ദുബായിൽ തിരിച്ചെത്തിയതായി പോലീസിന് വിവരം പോലീസിനു ലഭിച്ചു. ഇയാളെ നാട്ടിലെത്തിക്കാൻ യുഎഇ കോണ്‍സുലേറ്റിന്റെ ഉൾപ്പെടെ സഹായം കൊച്ചി സിറ്റി പോലീസ് തേടിയിട്ടുണ്ട്. ആദ്യം ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശമന്ത്രലായം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാറില്ലാത്ത ജോർജിയയിലേക്ക് പ്രതി കടന്നത്. പോലീസ് ഇവിടേക്ക് പോകുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുന്നതിനിടെയാണ് വിജയ്ബാബു വീണ്ടും ദുബായിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. അറസ്റ്റിനു നീക്കം ഇന്ന് വൈകിട്ടോടെ…
Read Moreനടിയെ ആക്രമിച്ച കേസ്! അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിൻമാറി; സർക്കാരിനെതിരേ ഗുരുതര ആരോപണങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി. ജസ്റ്റീസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് പിൻമാറിയത്. ഹർജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് നടി അപേക്ഷ നൽകിയിരുന്നു. തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയം മേയ് 31 നു അവസാനിക്കാനിരിക്കെയാണ് നടി ഹർജി നൽകിയിരിക്കുന്നത്. ഉന്നത സ്വാധീനത്താൽ കേസ് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്നാണ് നടിയുടെ ഹർജിയിലുള്ളത്. കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിൽനിന്ന് നീക്കിയിരുന്നു. കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു. സർക്കാരിനെതിരേ ഗുരുതര ആരോപണങ്ങൾ കേസിലെ തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറൻസിക്…
Read More‘ചാമ്പിക്കോ’യ്ക്കു ശേഷം വീണ്ടും യുവാക്കളെ കൈയ്യിലെടുത്ത് നിമിഷ ബിജോ ! ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍…
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് നടിയും മോഡലുമായ നിമിഷ ബിജോ. താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ മിക്കതും ഗ്ലാമറസായതിനാല് വൈറലാകാന്‍ അധിക സമയം എടുക്കാറില്ല. അടുത്തിടെ മമ്മൂട്ടിയുടെ ഭീഷ്മപര്‍വത്തിലെ ‘ചാമ്പിക്കോ’ ഫോട്ടോഷൂട്ട് അനുകരിച്ചുള്ള താരത്തിന്റെ റീല്‍ പുറത്തിറങ്ങിയിരുന്നു. നിമിഷയുടെ ആരാധകര്‍ പെട്ടെന്നു തന്നെ റീല്‍സ് ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതിനു പിന്നാലെ താരത്തിന്റെ ഫോട്ടോഷൂട്ടാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. ഗ്ലാമറസായുള്ള താരത്തിന്റെ ചിത്രങ്ങള്‍ കിടുവാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. മലയാള സിനിമയില്‍ തന്നെ ഇത്ര സൗന്ദര്യമുള്ളവര്‍ കുറവാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ചേച്ചി പൊളിയാണ് എന്നും കമന്റ് ചെയ്തവരുണ്ട്. സിനിമയിലും മോഡലിംഗിലുമായി സജീവമാണ് താരമിപ്പോള്‍. ചീട്ടി, രാക്ഷസി, കോളേജ് ക്യൂട്ടീസ്, അവഞ്ചേഴ്സ്, എതിരേ എന്നിവയാണ് താരത്തിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
Read More