നെടുമങ്ങാട്: ജില്ലാ ആശുപത്രി കാന്റീനിൽ നിന്ന് വാങ്ങിയ ആഹാരത്തിൽ ചത്ത അട്ടയുടെ കഷ്ണങ്ങൾ കണ്ടെത്തിയതായി പരാതി. കാന്റീൻ നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. കഴിഞ്ഞ ദിവസം കാന്റീനിൽ നിന്നും ജീവനക്കാർ വാങ്ങിയ ഭക്ഷണത്തിൽ ചത്ത അട്ടയുടെ കഷ്ണങ്ങൾ കണ്ടെത്തിയിരുന്നു, തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Read MoreDay: May 27, 2022
ഭാര്യ പതിവായി മര്‍ദ്ദിക്കും ! തെളിവായി ഭാര്യ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിച്ച് പ്രിന്‍സിപ്പലായ ഭര്‍ത്താവ്; വീഡിയോ വൈറലാകുന്നു…
സ്ത്രീകള്‍ക്കെതിരേയുള്ള ഗാര്‍ഹിക പീഡനങ്ങളുടെ വാര്‍ത്ത ദിനംപ്രതി മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നാല്‍ പുരുഷനെ സ്ത്രീകള്‍ പീഡിപ്പിച്ചാല്‍ എന്താവും അവസ്ഥ. ഇപ്പോഴിതാ വിചിത്രമായ ഗാര്‍ഹിക പീഡനത്തിന്റെ വീഡിയോ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അജിത് സിംഗ് യാദവ് എന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് ഭാര്യ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളുമായി ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. ഭാര്യയില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് ഭര്‍ത്താവ് കോടതിയില്‍ അഭയം തേടിയത്. പാചകത്തിന് ഉപയോഗിക്കുന്ന പാന്‍, വടി, ക്രിക്കറ്റ് ബാറ്റ് എന്നിവ ഉപയോഗിച്ച് ഭാര്യ തന്നെ ആക്രമിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചു. കുഴഞ്ഞുവീണ പ്രിന്‍സിപല്‍ തെളിവെടുപ്പിനായി വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോയില്‍ ക്രിക്കറ്റ് ബാറ്റു കൊണ്ട് പ്രിന്‍സിപ്പലിനെ മര്‍ദ്ദിക്കുന്ന സ്ത്രീയെയും അത് അവരുടെ മകന് നോക്കി നില്ക്കുന്നതും കാണാം. പ്രിന്‍സിപ്പലിന് സുരക്ഷയൊരുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹരിയാനയിലെ സോനിപത്…
Read Moreതുമ്പ വിഎസ്എസിയിൽ തൂപ്പുജോലിക്ക് അവസരം; ആറു ജില്ലകളിൽ നിന്നായി തട്ടിയെടുത്തത് കോടികൾ; അനിൽ കുമാറിനെ കുടുക്കിയത് വിഎസ്എസിയിലെ ജീവനക്കാരനായ അനിൽ കുമാർ
നെടുമങ്ങാട് വിഎസ്എസ് സി യിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആളിനെ പോലീസ് അറസ്റ്റു ചെയ്തു. കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽ കുമാറിനെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. തുമ്പ വിഎസ്എസ് സി സീനിയർ ഹെഡ് അനിൽ കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന ഉദ്യോഗാർഥികളെ പറഞ്ഞു വിശ്വസിപ്പിച്ച് വിഎസ്എസ് സി യുടെ തുമ്പ, വട്ടിയൂർകാവ്, വലിയമല എന്നിവിടങ്ങളിൽ സ്വീപ്പർ, പ്യൂൺ തുടങ്ങി 750 ൽ അധികം ഒഴിവുകളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ പ്രതി സമാന തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. രണ്ടര കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.…
Read Moreശിപാർശയിൽ കല്ലുകടിയുണ്ടോ! മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനം; ഗവർണർ സർക്കാരിനോടു വിശദീകരണം തേടും
സ്വന്തം ലേഖകൻ തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടും. തടവുകാരുടെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ സമിതി നിലനിൽക്കേ സമിതിയുടെ റിപ്പോർട്ട് ഒഴിവാക്കി, ചീഫ് സെക്രട്ടറിതല സമിതിയെ ജയിൽ മോചനക്കാര്യം ഏൽപിച്ചതും ഇവരുടെ റിപ്പോർട്ടിലെ നിയമസാധുതയുമാകും ഗവർണർ പ്രധാനമായി പരിശോധിക്കുക. ചീഫ് സെക്രട്ടറി തല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മണിച്ചൻ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ മോചിപ്പിക്കാനാണ് ആദ്യം ശിപാർശ ലഭിച്ചത്. എന്നാൽ, പിന്നീട് പട്ടിക 33 ആക്കി ചുരുക്കുകയായിരുന്നു. ഇതിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടോയെന്നും അർഹതപ്പെട്ട ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോയെന്നുമാണു ഗവർണർ പരിശോധിക്കുക. മിൽമ ഭരണം കോണ്‍ഗ്രസിൽ നിന്നു പിടിച്ചെടുക്കുന്നതിനു സഹകരണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള…
Read Moreലൈംഗിക തൊഴിലും തൊഴിൽ;പോലീസ് മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്; ക്രിമിനൽ നടപടി പാടില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈംഗിക തൊഴിലിനെ തൊഴിലായി അംഗീകരിച്ച് സുപ്രീം കോടതി. ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ പോലീസ് ഇടപെടുകയോ ക്രിമിനൽ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്നും പരമോന്നത കോടതി ഉത്തരവിൽ പറഞ്ഞു. ജസ്റ്റീസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാനവിധി. ലൈംഗികത്തൊഴിലാളികളോട് പോലീസ് മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികൾക്കും ഈ അവകാശം ഉറപ്പാക്കണം. ലൈംഗികത്തൊഴിലാളികളുടെ റെയ്ഡും മോചനവാർത്തയും സംബന്ധിച്ചുള്ള വാർത്തകളിൽ ചിത്രങ്ങളോ ഇവരെ തിരിച്ചറിയുന്ന വിവരങ്ങളോ നൽകരുത്. ഇതുസംബന്ധിച്ചു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാർഗരേഖ പുറപ്പെടുവിക്കണം– സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു. ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മൂന്നംഗ ബെഞ്ച് ആറ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ലൈംഗികത്തൊഴിലാളികൾക്ക് നിയമത്തിന്റെ തുല്യ പരിരക്ഷയ്ക്ക് അർഹതയുണ്ട്. പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ കേസുകളിലും ക്രിമിനൽ നിയമം…
Read Moreബ്രൈഡല്‍ ഫോട്ടോ ഷൂട്ടുകളിലെ ജനപ്രിയ മുഖം! കോല്‍ക്കത്തയില്‍ മോഡല്‍ മരിച്ച നിലയില്‍; കത്തില്‍ പറയുന്നത് ഇങ്ങനെ…
കോല്‍ക്കത്ത: കോല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റില്‍ മോഡലിനെ മരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ ബിദിഷ മജുംദെറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോല്‍ക്കത്തയിലെ നാഗര്‍ ബസാറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ അയല്‍ക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നതോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അവസരങ്ങൾ കുറഞ്ഞതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് മൃതദേഹത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയ കത്തില്‍ പറയുന്നു. കൈയക്ഷര വിദഗ്ധര്‍ കത്ത് വിശദമായി പരിശോധിക്കും. കോല്‍ക്കത്തയിലെ ബ്രൈഡല്‍ ഫോട്ടോ ഷൂട്ടുകളിലെ ജനപ്രിയ മുഖമായിരുന്നു മരിച്ച ബിദിഷ. സംഭവത്തില്‍ മോഡലിംഗ് രംഗത്തുനിന്നുള്ളവര്‍ ദുഃഖം രേഖപ്പെടുത്തി. ബംഗാളിലെ പ്രശസ്ത ടിവി താരമായ പല്ലഭി ദേയേയും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Read Moreനാനൂറും കടന്ന് അയല! തീൻമേശയിൽ മീൻ വിഭവങ്ങൾക്കു കഷ്ടകാലം; മീൻ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞെന്നു കച്ചവടക്കാർ; മത്സ്യക്ഷാമവും
മാന്നാർ: തീൻമേശയിൽ മീൻ വിഭവങ്ങൾക്കു കഷ്ടകാലം. മീൻവില കുതിച്ചുയരുന്നതാണ് തീൻമേശകളിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സാധാരണക്കാർ കൂടുതൽ വാങ്ങുന്ന മത്തി, അയല, കിളിമീൻ തുടങ്ങിയ ചെറുമീനുകളുടെ വില ഇരട്ടിയിലധികമായാണ് വർധിച്ചിരിക്കുന്നത്. നാനൂറും കടന്ന് അയല വലിയ അയലയ്ക്ക് കിലോയ്ക്കു കഴിഞ്ഞ ദിവസങ്ങളിലെ വില 400 രൂപയായിരുന്നു. ചെറിയ അയലയ്ക്ക് 340. മത്തി കിലോ വില 350 മുതൽ മുകളിലോട്ടാണ്. കിളിമീൻ വലുതിന് 400 രൂപ. കഴിഞ്ഞ മാസങ്ങളിൽ 150-200 രൂപയ്ക്കു ലഭിച്ചു കൊണ്ടിരുന്ന മീനുകൾക്കാണ് വില ഇരട്ടിയിലധികമായി വർധിച്ചത്. വില കുത്തനെ ഉയർന്നതോടെ മീൻ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞെന്നു കച്ചവടക്കാർ പറയുന്നു. കച്ചവടക്കാരും മീൻ കുറച്ചുമാത്രമാണ് എടുക്കുന്നത്. വരവ് കുറഞ്ഞു മീനിന്റെ മൊത്ത കച്ചവട സ്ഥലമായ ചാപ്പകളിൽനിന്നാണ് കൂടുതലായും മീനുകൾ എത്തിയിരുന്നത്. മീനുകളിലെ രാസപരിശോധന കർശനമായതോടെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള മീനിന്റെ വരവ് പകുതിയായി കുറഞ്ഞു. തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര പ്രദേശങ്ങളിൽ…
Read Moreനികുതിയിളവ് വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതി..! ഹണിട്രാപ് വഴി തട്ടിയെടുത്തത് അരക്കോടി; ബിൽഡറുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ: ഹണിട്രാപ് വഴി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ബിൽഡറുടെ പരാതിയിൽ കോടതി നിർദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യോഗശാലയ്ക്കടുത്തുള്ള ബിൽഡർ കൃഷ്ണമൂർത്തിയുടെ പരാതിയിലാണ് തലശേരി സ്വദേശിനിക്കെതിരേ കേസെടുത്തത്. 2015 നും 2019 നും ഇടയിൽ രാഷ്ട്രീയബന്ധം ഉപയോഗിച്ച് നികുതിയിളവ് വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതി തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെ താമസിച്ചതായും പരാതിയിൽ പറയുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്ന് ഭീഷണിപ്പെടുത്തി 50.72 ലക്ഷം രൂപ തട്ടിയെടുത്തതായും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. കൃഷ്ണമൂർത്തിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.
Read Moreഭർത്താവിനോടു പല തവണ പറഞ്ഞിട്ടും…! അലമാരയുടെ വാതിൽ പൊളിഞ്ഞത് ഒന്നു നേരെയാക്കാമോ…? തൃശൂർ സ്വദേശിനി വീട്ടമ്മയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്; പിന്നെ നടന്നത്…
സ്വന്തം ലേഖകൻ തൃശൂർ: വീട്ടിലെ അലമാരിയുടെ വാതിൽ പൊളിഞ്ഞുവീണിട്ട് കാലം കുറേ ആയി…. ഈ ഒറ്റവരികൊണ്ട് ഫെയ്സ്ബുക്കിലെ താരമായിരിക്കുകയാണ് തൃശൂർ സ്വദേശിനി ആതിര സുനിൽ എന്ന വീട്ടമ്മ. ഭർത്താവിനോടു പല തവണ പറഞ്ഞിട്ടും അലമാരയുടെ വാതിൽ നന്നാക്കാത്തതിനെ തുടർന്നാണ് ഭാര്യ ഫെയ്സ്ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റിട്ടത്. മൊബൈലിൽ ഫെയ്സ്ബുക്കും നോക്കി ഭർത്താവ് സുനിൽ സ്വാമിനാഥൻ അങ്ങനെ ഇരിക്കുന്പോഴാണ് ഭാര്യയുടെ അക്കൗണ്ടിൽനിന്ന് ഇങ്ങനെയൊരു പോസ്റ്റ് വരുന്നത്… ഉരുളയ്ക്കുപ്പേരി പോലെ ഭർത്താവും പോസ്റ്റിട്ടു – ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്… ആദ്യമിട്ട പോസ്റ്റോടെ എല്ലാം തീർന്നെന്നു കരുതല്ലേ… രണ്ടാംനാൾ ആതിര സുനിൽ വീണ്ടും എഫ്ബിയിൽ പോസ്റ്റിട്ടു… അലമാരി ശരിയാക്കാത്ത പക്ഷം മുണ്ടിട്ടു മൂടിയ അലമാരിയുടെ ഫോട്ടോസ് ഷെയർ ചെയ്യുന്നതായിരിക്കും എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ.് അലമാരിയുടെ വാതിൽ പൊളിഞ്ഞാൽ ഇത്രയൊക്കെ പ്രശ്നമുണ്ടോ എന്നു ചിന്തിക്കുന്നവരോട് ആതിര പറയുന്നു – വാതിലില്ലാത്ത…
Read Moreഅമ്മയും അമ്മയുടെ സുഹൃത്തും കൂട്ടുനിന്നു! ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കടുത്തുരുത്തി: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മൂന്നു പേരെ പോലീസ് പിടികുടി. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ വിഷ്ണു (21)വാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് കർണാടകയിലെ സുള്ള്യ ഭാഗത്ത് കുന്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിനാണ് സംഭവം. ഇറുന്പയം സ്വദേശിയായ പെണ്‍കുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനോടൊപ്പം പോകുകായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയിൽ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്നു പെണ്‍കുട്ടിയെ വെള്ളൂർ പോലീസ് കൂട്ടിക്കൊണ്ട് വന്നു. തുടരന്വേഷണത്തിലാണ് കർണാടകയിൽനിന്നും കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളുർ എസ്ഐ…
Read More