കാലാപാനി എന്ന സിനിമ ഷൂട്ട് ചെയ്തത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലായിരുന്നു. ഒരിക്കല്‍ ഷൂട്ടിനായി ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒറ്റപ്പെട്ട ഒരു ദ്വീപില്‍ പോയി. കടലില്‍ കുറേ നേരം സഞ്ചരിച്ച് പിന്നെ ചെറുബോട്ടുകളിലാണ് തീരത്തെത്തിയത്. അവിടെ നിന്ന് പിന്നെയും കിലോമീറ്ററുകള്‍ നടക്കേണ്ടിയിരുന്നു. മോഹന്‍ലാലും പ്രഭുവും ഉള്‍പ്പെടെ ക്രൂ മൂഴുവനും ഈ ദൂരമത്രയും നടന്നാണ് പോയത്. ഇടയ്ക്ക് വിശ്രമിക്കാന്‍ ഈ സ്റ്റൂളില്‍ ഇരിക്കുമായിരുന്നു. സിനിമയില്‍ ഒരു രംഗത്തില്‍ ഒരു ആദിവാസി സ്ത്രീ ലാല്‍ സാറിനെ അടിക്കുന്ന ഒരു രംഗമുണ്ട്. അത് യഥാര്‍ഥത്തില്‍ ചെയ്തതാണ്. ആ സ്ത്രീയോട് അടിക്കാന്‍ പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ ചിരിച്ചുകൊണ്ട് ലാല്‍ സാറിന്റെ കരണക്കുറ്റിക്ക് തന്നെ അടിക്കുകയായിരുന്നു. അന്ന് അദ്ദേഹം വേദന കൊണ്ട് പുളഞ്ഞു പോയി. മീന്‍ പിടിക്കുന്ന കൂട്ടരല്ലേ, അവരുടെ കൈയ്ക്ക് നല്ല ബലം കാണും. ആ അടിയുടെ കാര്യം ഞാന്‍ അടുത്തിടെ കണ്ടപ്പോഴും…
Read MoreDay: May 27, 2022
മോഷണം ആരോപിച്ച് യുവതിയെ നടുറോഡിലിട്ടു പൊതിരെ തല്ലി ! ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കെതിരേ കേസ്…
മോഷണമാരോപിച്ച് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. വള മോഷ്ടിച്ചെന്ന് ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നീനയാണ് മരുതംകുഴി സ്വദേശിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ നീനയ്ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നീനയുടെ ബ്യൂട്ടിപാര്‍ലറിനു മുമ്പില്‍വെച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മകളുടെ കണ്മുന്നില്വച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്. അതേസമയം മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബ്യൂട്ടിപാര്‍ലറിനുള്ളില്‍ വന്നിരുന്നപ്പോള്‍ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അതേസമയം യുവതി കടയിലെത്തി ഒരു കസ്റ്റമറോട് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പിന്നീട് തന്നെ അവര്‍ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ വാദം. മാത്രമല്ല യുവതി കടയില്‍നിന്ന് വള മോഷ്ടിച്ചെന്ന് സംശയമുള്ളതായും ഉടമ പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം മറ്റുനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreവലുപ്പം തോന്നിക്കാൻ ഓഡീഷന് പോയത് സാരിയുടത്ത്; ലുക്ക് ടെസ്റ്റിൽ ലാൽസാറിന് പ്രതീക്ഷയില്ലായിരുന്നെന്ന് മുക്ത
പണ്ടൊക്കെ സിനിമാ ഡയലോഗുകൾ കേട്ട് പഠിച്ച് നടിമാർ പറയുന്നത് പോലെ പറഞ്ഞ് നോക്കുമായിരുന്നു. അന്ന് എന്റെ പ്രകടനം കണ്ട് ചേച്ചിയാണ് സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന് ആദ്യമായി പറഞ്ഞത്. പിന്നീട് പലപ്പോഴായി കമൽ സാർ അടക്കമുള്ളവർക്ക് ഫോട്ടോകൾ എടുത്ത് അയച്ച് കൊടുക്കുമായിരുന്നു. പിന്നീട് അവയെല്ലാം തിരിച്ച് വരും. അപ്പോൾ മനസിലാകും അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന്. ലാൽ ജോസ് സാറിന്റെ അച്ഛനുറങ്ങാത്ത വീടിന്റെ ഓഡീഷന് പോകുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. അന്ന് ഞാൻ കരുതിയിരുന്നത് കാണാൻ കുറച്ച് വലിപ്പം തോന്നിക്കുന്ന പെൺകുട്ടികൾക്കാണ് സിനിമയിൽ അവസരം ലഭിക്കുക എന്നാണ്. ആ ധാരണയിൽ സാരി ഉടുത്താണ് ഓഡീഷന് പോയത്. പക്ഷെ ലാൽ ജോസ് സാറിന് വേണ്ടത് സ്കൂൾ കുട്ടിയെയായിരുന്നു. പിന്നെ ഞങ്ങൾ കോതമംഗലത്ത് നിന്ന് വന്നതല്ലേയെന്ന് കരുതി ലുക്ക് ടെസ്റ്റ് നടത്തുകയും അഭിനയിപ്പിക്കുകയുമെല്ലാം ചെയ്തു. ആദ്യമൊന്നും സാറിന് എന്നിൽ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ അഭിനയിച്ച സീൻ…
Read Moreആരാദ്യം പിടിക്കും… കായൽപരപ്പിൽ മീൻ പിടിയ്ക്കാനെത്തിയ മത്സ്യത്തൊഴിലാളികളെ നോക്കുന്ന നീർകാക്കക്കൾ. വേമ്പനാട്ടുകായലിൽ നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു.
Read Moreധനുഷ് മകനാണെന്ന വാദത്തില്‍ ഉറച്ച് വൃദ്ധ ദമ്പതികള്‍ ! 10 കോടിയുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടും…
സിനിമാ താരം ധനുഷിന്റെ യഥാര്‍ഥ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് മധുരൈയിലെ മേലൂരിലുള്ള വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ട്രാന്‍സ്പോര്‍ട് ബസ് മുന്‍ ഡ്രൈവര്‍ കതിരേശന്, ഭാര്യ മീനാക്ഷി എന്നിവരാണ് താരത്തിന്റെ മാതാപിതാക്കളാണെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഇതിനെതിരെ ധനുഷ് വൃദ്ധ ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. മാതാപിതാക്കളാണെന്ന കേസ് പിന്‍വലിക്കണമെങ്കില്‍ ഇല്ലെങ്കില്‍ 10 കോടിയുടെ മാനനഷ്ട കേസ് നേരിടേണ്ടി വരുമെന്നുമാണ് ധനുഷിന്റെ അഭിഭാഷകന് നോട്ടീസ് അയച്ചത്. കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ഇപ്പോഴും തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ധനുഷിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നുമാണ് ദമ്പതികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നുമാണ് കതിരേശന്റേയും മീനാക്ഷിയുടേയും വാദം. യഥാര്‍ത്ഥ മാതാപിതാക്കളായ തങ്ങള്‍ക്ക് ചിലവിനായി പ്രതിമാസം ധനുഷ് 65,000 രൂപ നല്‍കണമെന്നും കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2017 ലാണ് മധുരൈയിലെ കോടതിയില്‍…
Read Moreമാനസികവിഭ്രാന്തിയിൽ അക്രമാസക്തയായ സ്ത്രീയെ വലയെറിഞ്ഞു കീഴ്പ്പെടുത്തി; ഉദ്യോഗസ്ഥനെ കുത്തിവീഴ്ത്താൻ ശ്രമം; മകളെ സുരക്ഷിതരാക്കി ഫയർഫോഴ്സ്
കാഞ്ഞാണി: മാനസിക വിഭ്രാന്തിയുള്ള സ്ത്രീ അക്രമാസക്തയായതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി വല ഉപയോഗിച്ചു കീഴ്പ്പെടുത്തി ആശുപത്രിയിലാക്കി. താന്ന്യം കുറുവത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സ്ത്രീയാണ് 10 വയസുകാരി മകളെ ഒപ്പം നിർത്തി വീടിനകത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്വബോധം നഷ്ടപ്പെട്ട ഇവർ വീടിനകത്തെ ജനലിലെയും ഉൗണുമേശയിലെയും ചില്ലുകൾ ചുറ്റികയും വെട്ടുകത്തിയും ഉപയോഗിച്ചു തല്ലിത്തകർത്തു. അന്തിക്കാട് പോലീസ് അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എ.എൽ. ലാസറിന്റെ നേതൃത്വത്തിൽ നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്തെത്തി. വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചപ്പോൾ സ്ത്രീ കുട്ടിയുടെ കഴുത്തിൽ കയർ ഇടാനായി ശ്രമിച്ചു. ഇതോടെ ഫയർഫോഴ്സ് അംഗങ്ങൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തെത്തി. ഉദ്യോഗസ്ഥനായ ടി.ആർ. ജയകുമാറിനെ സമനില തെറ്റിയ സ്ത്രീ രണ്ടുതവണ ആഞ്ഞു കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ വൻ അപകടം ഒഴിവായി. തുടർന്നു സ്ത്രീയെ സേനാംഗങ്ങൾ വലയെറിഞ്ഞു കീഴ്പ്പെടുത്തുകയായിരുന്നു. ഇവരെ പോലീസ്…
Read Moreഅലമാരയുടെ വാതിൽ പൊളിഞ്ഞത് ഒന്നു നേരെയാക്കാമോ… ആറുമാസമായി പറയുന്ന പ്രശ്നം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു ഭാര്യ; ഭർത്താവ് നൽകിയ മറുപടി വൈറലാകുന്നു
സ്വന്തം ലേഖകൻ തൃശൂർ: വീട്ടിലെ അലമാരിയുടെ വാതിൽ പൊളിഞ്ഞുവീണിട്ട് കാലം കുറേ ആയി….ഈ ഒറ്റവരികൊണ്ട് ഫെയ്സ്ബുക്കിലെ താരമായിരിക്കുകയാണ് തൃശൂർ സ്വദേശിനി ആതിര സുനിൽ എന്ന വീട്ടമ്മ. ഭർത്താവിനോടു പല തവണ പറഞ്ഞിട്ടും അലമാരയുടെ വാതിൽ നന്നാക്കാത്തതിനെ തുടർന്നാണ് ഭാര്യ ഫെയ്സ്ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റിട്ടത്. മൊബൈലിൽ ഫെയ്സ്ബുക്കും നോക്കി ഭർത്താവ് സുനിൽ സ്വാമിനാഥൻ അങ്ങനെ ഇരിക്കുന്പോഴാണ് ഭാര്യയുടെ അക്കൗണ്ടിൽനിന്ന് ഇങ്ങനെയൊരു പോസ്റ്റ് വരുന്നത്… ഉരുളയ്ക്കുപ്പേരി പോലെ ഭർത്താവും പോസ്റ്റിട്ടു – ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്… ആദ്യമിട്ട പോസ്റ്റോടെ എല്ലാം തീർന്നെന്നു കരുതല്ലേ… രണ്ടാംനാൾ ആതിര സുനിൽ വീണ്ടും എഫ്ബിയിൽ പോസ്റ്റിട്ടു…അലമാരി ശരിയാക്കാത്ത പക്ഷം മുണ്ടിട്ടു മൂടിയ അലമാരിയുടെ ഫോട്ടോസ് ഷെയർ ചെയ്യുന്നതായിരിക്കും എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ. അലമാരിയുടെ വാതിൽ പൊളിഞ്ഞാൽ ഇത്രയൊക്കെ പ്രശ്നമുണ്ടോ എന്നു ചിന്തിക്കുന്നവരോട് ആതിര പറയുന്നു – വാതിലില്ലാത്ത കാരണം അലമാരിയിൽ…
Read Moreധനമന്ത്രിയുടേതടക്കം വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് രൂപീകരിച്ച് പണം തട്ടാന്‍ ശ്രമം ! നിരവധി ആളുകള്‍ക്ക് സന്ദേശങ്ങള്‍…
ധനമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും അടക്കം വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേയും പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഡിജിപി ക്ക് പരാതി നല്കി. മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നത്. ആദ്യം കുശലാന്വേഷണം, പിന്നെ ഗൂഗിള്‍ പേ, ആമസോണ്‍ പേ തുടങ്ങിയ കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. 84099 05089 എന്ന നമ്പറില്‍ നിന്നാണ് വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നല്കി സന്ദേശങ്ങള്‍ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. 97615 57053 എന്ന നമ്പറില്‍ നിന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഡിപിയുള്ള വാട്സ്…
Read Moreമഴയും കാറ്റും വരുമ്പോൾ… മുറിഞ്ഞ വാക്കുകളിൽ സോഫിയ ആവശ്യപ്പെടുന്നു; നനയാതെ കിടക്കാൻ ഒരു വീട് വേണം
നെടുമങ്ങാട് : മഴയും കാറ്റും വരുന്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന മകനെയും കൊണ്ട് ഈ അമ്മ ഓട്ടത്തിലാണ്. നനയാതെ, അപകടമൊന്നും ഉണ്ടാകാതെ കിടന്നുറങ്ങാൻ ബന്ധുവീടുകൾ തേടി. കൊല്ലങ്കാവിൽ താമസിക്കുന്ന സോഫിയയ്ക്ക് ഇപ്പോഴുള്ളത് ഒൻപത് സെന്റ് സ്ഥലവും വീടിരുന്ന സ്ഥലത്ത് അവശേഷിക്കുന്ന ഒറ്റ മുറിയും മാത്രം. ബാക്കിയുള്ള വീടും മേൽക്കൂരയുമെല്ലാം മൂന്നു വർഷം മുന്‍പുണ്ടായ മഴയിലും കാറ്റിലും തകർന്നു നിലംപൊത്തി. ഭർത്താവ് ഉപേക്ഷിച്ചു പോയ സോഫിയയ്ക്ക് കടുത്ത ശാരീരിക പ്രശ്നങ്ങളും സംസാരത്തിൽ വൈകല്യവുമുണ്ട്. അമ്മയുടെ പരമ്പരാഗത സ്വത്തായി ലഭിച്ച ഒന്‍പതു സെന്റ് സ്ഥലമുണ്ടെങ്കിലും സോഫിയയും മകനും ഇപ്പോൾ അന്തിയുറങ്ങുന്നത് സമീപത്തെ ബന്ധുക്കളുടെ വീട്ടിലാണ്. മഴയും കാറ്റും ഉണ്ടായാൽ ഏതു സമയത്തു വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് അവശേഷിക്കുന്ന മുറിയും മേൽക്കൂരയും സ്ഥിതിചെയ്യുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന പെൻഷൻ മാത്രമാണ് ഏക വരുമാനം. ഏഴാം ക്ലാസില്‍ പഠിക്കുന്ന മകന്റെ പഠനച്ചെലവുകള്‍ പോലും…
Read Moreവിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു നല്‍കിയത് അടുത്ത സുഹൃത്ത് ! പീഡനപരാതി പിന്‍വലിപ്പിക്കാനും ചുക്കാന്‍ പിടിക്കുന്നത് മറ്റൊരു നടി…
കൈയ്യിലെ പണം തീര്‍ന്നതിനെത്തുടര്‍ന്ന് വിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് കാര്‍ഡുകള്‍ എത്തിച്ചതെന്നാണ് വിവരം. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണു ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും. പീഡനക്കേസില്‍ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ…
Read More