കട്ടപ്പന: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങളടക്കം നാലു യുവാക്കൾ അറസ്റ്റിൽ. സഹോദരങ്ങളായ മാട്ടുക്കട്ട അന്പലത്തിങ്കൽ എബിൻ (23), ആൽബിൽ (21), മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം വീട്ടിലെത്തി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനവിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കഴിഞ്ഞ നാലു മാസത്തിനിടെ പലതവണ പ്രതികൾ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നിർദേശപ്രകാരം എസ്എച്ച്ഒ വിശാൽ ജോണ്സൻ, പ്രിൻസിപ്പൽ എസ്ഐ കെ. ദിലീപ്കുമാർ, സിപിഒമാരായ കൃഷ്ണകുമാർ, ബിബിൻ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read MoreDay: June 1, 2022
15കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം ! തമിഴ്നാട്ടിലേക്ക് മുങ്ങിയ രണ്ടു പ്രതികളെ പോലീസ് പിടികൂടി…
15 വയസുകാരിയായ ബംഗാള്‍ സ്വദേശിനി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗംചെയ്ത കേസില്‍ ഒളിവില്‍ പോയ രണ്ട് പ്രതികളെ പോലീസ് പിടികൂടി. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്നാട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലാണ്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ റിമാന്‍ഡുചെയ്തു. നാലുപേര്‍ തന്നെ ബലാത്സംഗം ചെയ്തെന്നും രണ്ടുപേര്‍ അതിന് സഹായം നല്‍കുകയും സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ അല്‍പ്പം ദൂരെയുള്ള സ്വകാര്യ ഏലത്തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ക്കൊപ്പം പെണ്‍കുട്ടി ഇവിടേക്ക് എത്തിയത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുവരും സംസാരിച്ചിരിക്കവെ പ്രതികള്‍ സംഭവസ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച്…
Read Moreനടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സിനിമാ സാങ്കേതിക പ്രവർത്തകനായ യുവാവ് പിടിയിൽ
ആലുവ: വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് പിടിയിലായി. മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ ഗഫാർ അഹമ്മദി(30)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്മാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ആലുവ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സിനിമയിലെ എക്സ്ട്രാ നടിയായ യുവതിയെ സാങ്കേതിക പ്രവർത്തകനായ ഗഫാർ സിനിമാ ലൊക്കേഷനിൽ വച്ചാണ് പരിചയപ്പെട്ടത്. ആലുവ ഡിവൈഎസ്പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഈശ്വരാ… പണിപാളിയല്ലോ..! ഫയർഫോഴ്സ് എത്തി; പൂച്ചയ്ക്കു പുനർജന്മം; ഗീതയുടെ വീട്ടിലുള്ളത് ആരെങ്കിലുമൊക്കെ ഉപേക്ഷിച്ച 10 പൂച്ചകളും നാലു പട്ടികളും
തൊടുപുഴ: കൂടിന്റെ കന്പിയഴിക്കുള്ളിൽ തല കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ മണക്കാട് വിനീതാ ഭവനിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി ഗീതാ വിനയന്റെ വീട്ടിലെ പൂച്ചയുടെ തലയാണ് അഴിക്കുള്ളിൽ കുടുങ്ങിയത്. അഴിക്കുള്ളിൽ കുടുങ്ങിയ പൂച്ചയുടെ തല പുറത്തെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. തൊടുപുഴയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി അഴികൾ മുറിച്ചുമാറ്റിയതോടെ പൂച്ച തലയൂരി രക്ഷപ്പെട്ടു. ഇവരുടെ വീട്ടിൽ പരിക്കേറ്റ് വന്ന പൂച്ചയെ ഗീത സംരക്ഷിക്കുകയായിരുന്നു. മൃഗസ്നേഹിയായ ഗീതയുടെ വീട്ടിൽ 10 പൂച്ചകളും നാലു പട്ടികളുമുണ്ട്. എല്ലാവരും ഉപേക്ഷിക്കുന്ന പൂച്ചകളെയാണ് ഇവർ സംരക്ഷിക്കുന്നത്.
Read Moreപശുവളർത്തലിൽ സിനുവിന്റെ വിജയഗാഥ; രണ്ടു പശുവിൽ തുടങ്ങി ഇപ്പോൾ തൊഴുത്തിൽ അറുപത് കറവ പശുക്കൾ
മൂവാറ്റുപുഴ: പശുവളർത്തലിൽ വിജയഗാഥ തീർത്ത് സിനു ജോർജ്. തിരുമാറാടി പേങ്ങാട്ട് ജോർജിന്റെ ഭാര്യ സിനു ജോർജിന് പശുക്കളെന്നാൽ ജീവിതമാണ്. പുലർച്ചെ ഒന്നിനു തുടങ്ങുന്ന കന്നുകാലി പരിപാലനം അവസാനിക്കുന്നത് വൈകിട്ട് അഞ്ചോടെ യാണ്.പ്രതിദിനം 550 ലിറ്ററിലധികം പാൽ ഔട്ട്ലെറ്റുകൾ വഴിയും സഹകരണ സംഘം വഴിയും വില്പന നടത്തും. 60 കറവപ്പശുക്കളും ഏഴു കിടാരികളും ഇവിടെയുണ്ട്.പഞ്ചായത്തിലെ അറിയപ്പെടുന്ന ക്ഷീരകർഷകയായ സിനു തിരുമാറാടി ക്ഷീര സംഘത്തിന്റെ പ്രസിഡന്റു കൂടിയാണ്. മരട്, തോപ്പുംപടി, പള്ളുരുത്തി എന്നിവിടങ്ങളിലായാണ് മൂന്ന് പാൽ ഔട്ട്ലെറ്റുകൾ. ചാണകം ഉണക്കിപ്പൊടിച്ച് വിൽക്കാനായി തിരുമാറാടിയിൽ തന്നെ ഒരു ഔട്ട്ലെറ്റ് സ്വന്തമായുള്ള സിനു രണ്ട് പശുവിൽനിന്നാണ് 60 പശുക്കളിലേക്ക് തന്റെ ഫാം വളർത്തിയെടുത്തത്. പകൽ മുഴുവൻ പണിക്കാരോടൊപ്പം ഫാമിൽ തന്നെ. തീറ്റ, കറവ, പാൽ കുപ്പിയിലാക്കൽ തുടങ്ങിയവയ്ക്കെല്ലാം സിനു നേതൃത്വം നൽകും. ഭർത്താവ് ജോർജാണ് ഔട്ട്ലെറ്റുകളുടെ മേൽനോട്ടം വഹിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഡോ.…
Read Moreകെകെയുടെ മുഖത്തും തലയിലും മുറിവുകള്‍ ! സംഗീത പരിപാടിയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് വിവരം; ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്യും…
പ്രശസ്ത ഗായകന് കെകെ(കൃഷ്ണകുമാര്‍ കുന്നത്ത്) കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ കൊല്‍ക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ന്യൂ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചന നല്കി. മൃതദേഹം ഇന്ന് കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഗീത പരിപാടിക്കു തൊട്ടുപിന്നാലെയാണ് ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ (53) ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരെയും സംഗീത പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യും. ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും മരിച്ചു. രാത്രി 10 മണിയോടെയാണ് കെകെയെ ആശുപത്രിയില്‍ എത്തിച്ചതെന്നും അപ്പോഴേക്കും മരിച്ചുവെന്നും ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന…
Read Moreകുട്ടിക്കളി പുകിലായി! പോലീസ് എത്തി, ഒരുദിവസം നീണ്ടുനിന്ന ആശങ്ക; നേരം വെളുത്തപ്പോൾ എല്ലാം ശുഭം
വണ്ണപ്പുറം: രണ്ട് ആണ്‍കുട്ടികളെ കാണാതായത് വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിലാക്കി. തിങ്കളാഴ്ച രാത്രി കാണാതായ കുട്ടികൾക്കായി പോലീസും നാട്ടുകാരും ചേർന്ന് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ ഇവരെ കണ്ടെത്തിയതോടെയാണ് ഒരുദിവസം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്. വണ്ണപ്പുറം ടൗണിനു സമീപത്തുള്ള വീട്ടിലുണ്ടായിരുന്ന ഇവരെ പിന്നീട് കാണാതാകുകയായിരുന്നു. വൈകുന്നേരം അയൽവാസിയുടെ പുരയിടത്തിലെ റംബുട്ടാൻ മരത്തിൽനിന്ന് പഴം കല്ലെറിഞ്ഞു വീഴ്ത്താൻ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് വീട്ടുടമസ്ഥൻ പുറത്തിറങ്ങുന്നതുകണ്ട് ഇവർ തൊട്ടടുത്തുള്ള ചെടികൾക്കിടയിൽ ഒളിച്ചു. കുട്ടികളെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പോലീസിനെ കണ്ടു ഭയന്ന ഇവർ തൊട്ടടുത്തുള്ള വീടിന്റെ ടെറസിൽ കയറുകയും അവിടെയിരുന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു. കുട്ടികളെ കാണാത്തതിനെത്തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താൻ കഴിഞ്ഞില്ല. കാളിയാർ എച്ച്എസ്ഒ എച്ച്.എൽ. ഹണി, എസ്ഐ കെ.ജെ. ജോബി എന്നിവരുടെ നേതൃത്വത്തിൽ പോലീസും അന്വേഷണത്തിന് നേതൃത്വം നൽകി. ഇന്നലെ രാവിലെ ഉറക്കമുണർന്ന…
Read Moreപ്രായം 108 ആയെങ്കിലും വോട്ടെന്നു കേട്ടാല്‍ ആസിയ ഉമ്മയ്ക്ക് ഇപ്പോഴും ആവേശമാണ്
കൊച്ചി: വയസ് 108 ആയെങ്കിലും വോട്ടെന്നു കേട്ടാല്‍ ആവേശമാണ് ഇപ്പോഴും ആസിയ ഉമ്മയ്ക്ക്. പതിനാലാം വയസില്‍ വിവാഹിതയായ അവര്‍ പ്രായപൂര്‍ത്തിയായതു മുതല്‍ ഇന്നേവരെ ഒരു തെരഞ്ഞെടുപ്പിലും വോട്ട് മുടക്കിയിട്ടില്ല. മക്കളായ യൂസഫിനും സലീമിനുമൊപ്പമെത്തി ഇന്നലെ ഉപതെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. തൃക്കാക്കര മണ്ഡലത്തിലെ 100 കഴിഞ്ഞ 22 വോട്ടര്‍മാരില്‍ ഒരാളാണ് പടമുകള്‍ കുന്നുംപുറം നെയ്തേലിയില് പരേതനായ അഹമ്മദിന്റെ ഭാര്യ ആസിയ. കാറില്‍ ബൂത്തിനു മുന്നിലെത്തിയ ആസിയ ഊന്നുവടിയുടെ സഹായത്തോടെ വോട്ടു രേഖപ്പെടുത്താന്‍ തനിയെ നടന്നുനീങ്ങുകയായിരുന്നു. വോട്ടുചെയ്തശേഷം ക്ഷീണം തോന്നിയ അവരെ കസേരയിലിരുത്തി കാറിലെത്തിച്ചു. എഴുപതാം വയസില്‍ ബാപ്പ മരിക്കുംവരെ അദ്ദേഹത്തോടൊപ്പമായിരുന്നു ഉമ്മ വോട്ടു ചെയ്യാന്‍ പോയിരുന്നതെന്ന് മകന് യൂസഫ് പറഞ്ഞു. ഓരോ കാലത്തേയും വോട്ടിംഗ് രീതികള്‍ ഇന്നും ആസിയയുടെ ഓര്‍മയിലുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പ് കളര്‍ ബോക്സ് സംവിധാനത്തിലൂടെ വോട്ട് ചെയ്ത ആസിയ പിന്നീട് വോട്ടിംഗ് യന്ത്രത്തിലും സമ്മതിദാനാവകാശം രേഖപ്പെടുത്തി.…
Read Moreഒന്നിച്ചു ജനിച്ച നാലു പെൺ കുരുന്നുകള്‍! പുത്തനുടുപ്പിട്ട് നാൽവർസംഘം സ്കൂളിലേക്ക്…
ചാരുംമൂട്: പുത്തൻ ഉടുപ്പിട്ട് ബാഗും കുടയും പിടിച്ച് ഇന്ന്സ്കൂളിലേക്കു പോകുന്നതിന്റെ ആഹ്ളാദത്തിലാണ് നാൽവർ സംഘം. ഒന്നിച്ചു ജനിച്ച നാലു പെൺ കുരുന്നുകളാണ് ഇന്നു മുതൽ അക്ഷരമുറ്റത്ത് അറിവു നേടാൻ എത്തുന്നത്. നൂറനാട് പണയിൽ പറങ്കാംവിളയിൽ രതീഷിന്റെയും സൗമ്യയുടെയും മക്കളായ അദ്രിക, അനാമിക,ആത്മിക, അവനിക എന്നിവരാണ് നൂറനാട് ഇടിഞ്ഞയ്യത്ത് എസ്കെവിഎൽപി സ്കൂളിലെ എൽകെജിയിൽ ഇന്ന് മുതലെത്തുന്നത്. സുരക്ഷയൊരുക്കി പോലീസ് ആലപ്പുഴ: വേനലവധിക്കുശേഷം ഇന്ന് സ്കൂൾ തുറക്കുന്പോൾ കുട്ടികൾക്ക് സുരക്ഷയൊരുക്കി പോലീസ്. എല്ലാവർഷങ്ങളിലെയും പോലെ സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായി സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. ബസ് സ്റ്റാൻഡുകളിൽ പോലീസ് സാന്നിധ്യം എല്ലാ ബസ് സ്റ്റാൻഡുകളിലും പോലീസ് സാന്നിധ്യമുണ്ടാകും. സ്കൂള്‍ വാഹനങ്ങളിലും വിദ്യാര്‍ഥികള്‍ കയറുന്ന മറ്റു വാഹനങ്ങളിലും പരിശോധന നടത്തും. മഴക്കാലത്തുണ്ടാകുന്ന റോഡപകടങ്ങളും മരം വീഴുന്നതുൾപ്പെടെയുള്ള മറ്റ് അപകട സാധ്യതകളും കുറയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു.…
Read Moreസൂക്ഷിക്കുക, അപകടം വിളിച്ചുവരുത്തരുത്..! ആവേശം കെട്ടടങ്ങി; ഷവർമ കച്ചവടം വീണ്ടും തകൃതി
കോട്ടയം: പരിശോധനകൾ നിലച്ചതോടെ വീണ്ടും ജില്ലയിലെ വിവിധ ബേക്കറികളിലും റെസ്റ്ററന്റുകളിലും ഷവർമ കച്ചവടം തകൃതിയായി. കഴിഞ്ഞ മാസം ആദ്യം കാസർഗോഡ് ഷവർമ കഴിച്ചയാൾ മരണപ്പെടുകയും കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഷവർമ കഴിച്ചവർക്കു ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തതോടെയാണ് വ്യാപകമായ തോതിൽ ഷവർമ്മ കടകളിൽ പരിശോധനകൾ ആരംഭിച്ചത്. ഇതോടെ കടകളിൽ ഷവർമ കച്ചവടം നിർത്തിവച്ചിരുന്നു. ബാർബിക്യു, അൽഫാം ഉൾപ്പെടെയുള്ളവയുടെ കച്ചവടത്തെയും ഇതു ബാധിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ നിലയ്ക്കുകയും ആളുകൾ ഷവർമയുടെ വില്ലൻ പരിവേഷം മറക്കുകയും ചെയ്തതോടെയാണ് വീണ്ടും കച്ചവടം പൊടിപൊടിക്കുന്നത്. ഓണ്‍ലൈൻ വ്യാപാരവും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. സൂക്ഷിക്കുക, അപകടം വിളിച്ചുവരുത്തരുത് ഷവർമ കഴിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവർത്തകർക്കു നല്‍കാനുള്ളത്. രുചിയേറെ ആണെങ്കിലും അപകട സാധ്യതയാണ് ഷവർമയ്ക്കു തിരിച്ചടിയാകുന്നത്. മയോണൈസും ഇറച്ചിയുമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. സൂക്ഷ്മമായും വൃത്തിയോടെയും വേണം…
Read More