മൃഗഡോക്ടറെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി ബലമായി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാര്‍ ബാഗുസരായി ജില്ലയിലെ മൃഗ ഡോക്ടര്‍ സത്യം കുമാര്‍ ഝായെയാണ് കള്ളം പറഞ്ഞ് വിളിച്ചു വരുത്തി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. പശുവിന് സുഖമില്ലെന്ന് പറഞ്ഞ് ഡോ സത്യം കുമാറിനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. വിളിച്ചുവരുത്തിയ ആളുകള്‍ ആ വീട്ടിലെ പെണ്‍കുട്ടിയുമായി നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം, പശുവിനെ ചികിത്സിക്കാന്‍ പോയ മകന് ഏറെ വൈകിയും തിരിച്ച് എത്തതിനെ തുടര്‍ന്ന് കുടുംബം അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് വിവാഹം കഴിഞ്ഞതായി അറിഞ്ഞത്. തൊട്ടടുത്ത ദിവസം രാവിലെ സത്യം കുമാറിന്റെ വിവാഹ വീഡിയോ കുടുംബത്തിന് ലഭിക്കുകയായിരുന്നു. ഇതോടെയാണ് ഡോക്ടറുടെ തിരോധാനത്തിന് പിന്നിലെ കാരണം കുടുംബം അറിയുന്നത്. കുടുംബം ടേഗ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read MoreDay: June 16, 2022
രാഷ്ട്രപതിയാകാന്‍ കച്ചകെട്ടി ലാലുപ്രസാദ് യാദവും ! ഇതുവരെ നാമനിര്‍ദേശ പത്രിക നല്‍കിയത് 11 പേര്…
രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18ന് നടക്കാനിരിക്കെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. കഴിഞ്ഞ ദിവസം ഇതിനായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ എല്ലാവര്ക്കും സ്വീകാര്യനായ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഏകദേശ ധാരണയായതായാണ് സൂചന. ഭരണകക്ഷിയായ ബിജെപിയും പല കക്ഷികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് സജീവമാക്കിയിരിക്കുകയാണ്. അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ബുധനാഴ്ച തുടക്കവുമായി. ഈ മാസം 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ആദ്യദിനം 11 പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. തമിഴ്നാട്ടിലെ സേലം ജില്ലയിലെ മേട്ടുഗുഡയില്‍ താമസക്കാരനായ ഡോ. കെ പദ്മരാജനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മലയാളി. തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നും മഹാരാഷ്ട്രയില്‍ നിന്ന് രണ്ടും പേരാണ്…
Read Moreനാട്ടിൽ നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകുമ്പോൾ ഞങ്ങള്‍ തിരുവനന്തപുരത്തേ്ക്ക് എത്തി; അതോടെ 12 വർഷത്തെ ദാമ്പത്യ ജീവിതം താറുമാറായി; വേദനിക്കുന്ന ഓർമകളുമായി ശാന്തികൃഷ്ണ
പത്തൊമ്പതാം വയസിലായിരുന്നു ശ്രീനാഥിന്റെ കൈയും പിടിച്ച് മുംബൈയില്‍ നിന്ന് നാട്ടിലേക്ക് വരുന്നത്. ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടില്‍ പ്രശ്നമായിരുന്നു. ബ്രാഹ്മണനല്ലാത്ത ആളാണെങ്കില്‍ കൂടിയും അതേ രീതിയില്‍ തന്നെ ഞങ്ങള്‍ വിവാഹിതരായി. വീട്ടുകാരുടെ എതിര്‍പ്പിലും ശ്രീനാഥിന്റെ കാര്യത്തില്‍ ഉറച്ച് തന്നെ നിന്നു. ഇതുപോലെ തന്നെയായിരുന്നു പ്രണയത്തിന്റെ കാര്യത്തിലും. മുംബൈയില്‍നിന്ന് നാട്ടിലേക്കുളള മാറ്റം എനിക്ക് പെട്ടെന്ന് തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റി. അഭിനേത്രിയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ കുടുംബിനിയായി മാറുകയായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ച് മുണ്ടും ഉടുത്ത് അമ്പലത്തില്‍ പോവുക എന്നിങ്ങനെ ഏകദേശം സിനിമയില്‍ കാണുന്നത് പോലെയായിരുന്നു ജീവിതം. വളരെ നല്ല രീതിയിലായിരുന്നു ജീവിതം മുന്നോട്ട് പോയത്. എന്നാല്‍ ഞങ്ങള്‍ തിരുവനന്തപുരത്തേ്ക്ക് എത്തിയതോടെ ജീവിതം ആകെ മാറി. 12 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് പിരിഞ്ഞത്. ഇതിനിടയ്ക്ക് വേദനപ്പിക്കുന്ന പല സംഭവങ്ങളും ഞങ്ങള്‍ക്കിടയിലുണ്ടായി. കുഞ്ഞിന്റെ വിയോഗം ഞങ്ങളെ രണ്ട്…
Read Moreപ്ലസ്വണ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് ഇരുപതോളം വിദ്യാര്‍ഥികള്‍ ! പ്രതികാര നടപടിയെന്നു വിവരം…
തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. മറ്റ് രണ്ട് സ്കൂളിലെ വിദ്യാര്‍ഥികളാണ് സംഘം ചേര്‍ന്ന് പ്ളസ് വണ്‍ വിദ്യാര്‍ഥി ജെ.ഡാനിയലിനെ ആക്രമിച്ചത്. നഗരത്തിലെ മൂന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നിലനിന്ന തര്‍ക്കമാണ് ക്രൂരമര്‍ദനത്തിലെത്തിയത്.16കാരനെ മര്‍ദ്ദിച്ചത് അതേ പ്രായത്തില്‍ തന്നെയുള്ള വിദ്യാര്‍ഥികളാണ്. ക്രൂര മര്‍ദനം ഏല്‍ക്കുന്നത് വെറും പതിനാറ് വയസുള്ള വിദ്യാര്‍ഥിക്ക്. കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതും അതേ പ്രായമുള്ള വിദ്യാഥികള്‍ തന്നെ. ഉള്ളൂര്‍ സ്വദേശിയാണ് ആക്രമണത്തിനിരയായ ഡാനിയല്‍. ഇയാളും ഇതേ വിദ്യാര്‍ഥികളും തമ്മില്‍ തിങ്കളാഴ്ചയും തര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. അതിന് പകരം വീട്ടാനാണ് ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ട സമയത്തെ, ബസ് സ്റ്റോപ്പില്‍ കാത്ത് നിന്ന ഡാനിയലിനെ കൂട്ടത്തോടെ അടിച്ചത്. കൈക്കും തലയ്ക്കും പരുക്കേറ്റ ഡാനിയല്‍ മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ തേടി. പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളായതിനാല്‍ കടുത്ത നടപടിയിലേക്ക് കടന്നിട്ടില്ല.
Read Moreഷാർജ ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നിട്ടില്ല; സ്വപ്നയുടെ ആരോപണങ്ങളെ തള്ളി പി. ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: സ്വപ്ന സുരേഷ് തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുൻ സ്പിക്കർ പി.ശ്രീരാമകൃഷ്ണൻ. സ്വപ്ന പറഞ്ഞ കാര്യങ്ങൾ അസംബന്ധമാണ്. താൻ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയിട്ടില്ല. സ്ഥലവും കിട്ടിയിട്ടില്ല. ഷാർജ ഭരണാധികാരിയെ ഒറ്റക്ക് കണ്ടിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഷാർജ ഷെയ്ക്കിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മിഡില്‍ ഈസ്റ്റ് കോളേജിന് ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന് ഷാര്‍ജയില്‍ വെച്ച് ഭരണാധികാരിയെ കണ്ടതായി സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. സുഹൃത്തിന് വേണ്ടിയായിരുന്നു ഈ ഇടപെടലെന്നും ഇടപാടിനായി ഒരു ബാഗ് നിറയെ കൈക്കൂലി പണം കോണ്‍സല്‍ ജനറലിന് നല്‍കിയെന്നും സ്വപ്ന ആരോപിക്കുന്നു. ഈ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീരാമകൃഷ്ണൻ.
Read Moreഭര്‍ത്താവ് മരിച്ചതിന്റെ മനോവിഷമം താങ്ങാനായില്ല; ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിലായ ഭാര്യ മരിച്ചു
പയ്യന്നൂര്‍: ഭര്‍ത്താവ് മരിച്ച വിഷമത്തില്‍ ആസിഡ് കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചു. കുഞ്ഞിമംഗലത്തെ പരേതനായ ടി.പി.ലക്ഷ്മണന്റെ ഭാര്യ തവിടിശേരി നോര്‍ത്തിലെ മൊട്ടമ്മല്‍ സീതയാണ് (63) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് സീത ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവിന്റെ മരണത്തോടെ മാനസിക വിഷമത്തിലായിരുന്നു സീതയെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഇതേതുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കിടയില്‍ ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു മരണം. പയ്യന്നൂര്‍ പോലീസിന്റെ ഇന്‍ക്വിസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനുംശേഷം മൃതദേഹം സംസ്കരിക്കും. മക്കള്‍: സീന, അജേഷ്(സിപിഎം പെരിന്തട്ട ലോക്കല്‍ കമ്മിറ്റിയംഗം, പെരിങ്ങോം സഹകരണ ബാങ്ക് കൂടം ശാഖ ജീവനക്കാരന്). സഹോദരങ്ങള്‍: പത്മനാഭന് (റിട്ട.കുഞ്ഞിമംഗലം സഹകരണ ബാങ്ക്), കുഞ്ഞിരാമന്, ജാനകി(ഇരുവരും എടാട്ട്),പരേതയായ നാരായണി.
Read Moreവിമാനത്തിൽ പ്രതിഷേധിച്ച മൂന്നാമനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും ;പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവില്‍ പോയ മൂന്നാമനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ മട്ടന്നൂര്‍ സുനിത് നാരായണനെയാണ് പോലീസ് തെരയുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മറ്റു രണ്ടുപേരെ വിമാനത്താവളത്തില്‍ പിടിച്ചുവച്ചപ്പോൾ സുനിത് അതിവേഗം പുറത്തിറങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. രണ്ട് പേര് പ്രതിഷേധ മുദ്രാവാക്യം വിളിച്ചപ്പോൾ മൂന്നാമന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സുനിതിനെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ തീരുമാനം. അതേസമയം കേസിലെ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. കേസിലെ ഗൂഢാലോചന ഉള്‍പെടെ പുറത്ത് കൊണ്ടുവരണമെന്നാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നല്കിയ നിര്‍ദ്ദേശം. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഡാലോചന,…
Read Moreഇത്രയും വലിയ കുറ്റകൃത്യത്തെ മീടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ ! താന്‍ അത്രയ്ക്ക് തരം താഴ്ന്നവനല്ലെന്ന് വിനായകന്…
മീടുവുമായി ബന്ധപ്പെട്ട് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച് നടന് വിനായകന്. അടിത്തട്ട് എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു നടന്. വളരെ ക്ഷുഭിതനായാണ് വാര്‍ത്താസമ്മേളനത്തില്‍ വിനായകന് സംസാരിച്ചത്. ശാരീരിക പീഡനങ്ങളെ മീടൂ എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്രയും വലിയ തെറ്റുകള്‍ ചെയ്യുന്ന എത്രയാളുകള്‍ ജയിലില്‍ പോയെന്നും വിനായകന് ചോദിച്ചു. താനിതുവരെ ആരെയും ഒരു സ്ത്രീയെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടില്ലെന്നും വിനായകന് പറഞ്ഞു. ”ഇത്രയും വലിയ കുറ്റകൃത്യത്തെ മീടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ? ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചില്ല. വിനായകന് അത്രയും തരംതാഴ്ന്നവനല്ല. നിങ്ങള്‍ എന്നില്‍ ആരോപിച്ച മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന്. മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്.”വിനായകന് പറയുന്നു… ‘ഒരുത്തി’ എന്ന സിനിമയുടെ…
Read Moreഗാന്ധിനഗറിൽ മോഷണം വ്യാപകം; കശാപ്പിനു നിർത്തിയിരുന്ന അറവുമാടുകളെയും കടത്തി; രണ്ടുലക്ഷം രൂപയുടെ നഷ്ടമെന്ന് ഉമട
ഗാന്ധിനഗർ: ഗാന്ധിനഗറിൽ മോഷണം വ്യാപകമാകുന്നു. കശാപ്പിനു നിർത്തിയിരുന്ന അറവുമാടുകളെയും വിടില്ല. ഇറച്ചിവെട്ടുകാരനായ ഗാന്ധിനഗർ സ്വദേശി ബേബിയുടെ മൂന്നു മാടുകളാണു ചൊവാഴ്ച രാത്രിയിൽ മോഷണം പോയത്. ഗാന്ധിനഗർ കവലയ്ക്കു സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിലാണ് അറവുമാടുകളെ കെട്ടുന്നത്. ഈ സ്ഥലത്തിനു ചുറ്റുമതിലും വാതിലും ഉള്ളതാണ്. ജീവനക്കാർ ഗേറ്റ് പൂട്ടി പോയതിനുശേഷം മതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ അറവുമാടുകളുമായി കടന്നു കളയുകയായിരുന്നു. റെയിൽവെ ലൈനിലൂടെ അടിച്ചിറ ഭാഗത്തേക്ക് എത്തിച്ചശേഷം മാടുകളെ വാഹനത്തിൽ കടത്തിയതായാണു കരുതുന്നത്. സമീപത്തുള്ള പുരയിടത്തിൽ നിന്നിരുന്ന മാടുകളെ നിരീക്ഷിക്കാൻ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഇവിടെനിന്നും മാടുകളെ മോഷ്ടിച്ചില്ല. രണ്ടു ലക്ഷം രൂപയിലധികം വിലയുള്ളതാണു മാടുകൾ. ഗാന്ധിനഗർ മേഖലയിൽ മോഷണം പതിവാകുന്നതിൽ ജനങ്ങൾ ആശങ്കാകുലരാണ്. ഏതാനും മാസങ്ങൾക്കു മുന്‍പ് എസ്എൻഡിപി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷ്ടാക്കൾ പണം അപഹരിച്ചിരുന്നു. കഴിഞ്ഞ ദിവസം എംസി റോഡരികിലെ ഒന്‍പതു വ്യാപാര സ്ഥാപനങ്ങളിൽ…
Read More‘കാപ്പ’യേയും ഭയമില്ല; കോട്ടയത്ത് ഗുണ്ടാവിളയാട്ടം ശക്തം; കരുതൽ തടങ്ങലിൽ സൂക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
കോട്ടയം: ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടു കടത്തുന്നവരുടെയും കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നവരുടെയും എണ്ണം വർധിക്കുന്പോഴും ഗുണ്ടകളുടെ എണ്ണം പെരുകുന്നു. നിയമങ്ങൾക്കു പുല്ലുവിലയാണ് ഇവർ കല്പിച്ചിട്ടുള്ള ത്. ഇന്നലെ അതിരന്പുഴ കോട്ടമുറി ഭാഗത്ത് ചെറിയപള്ളിക്കുന്നേൽ ബിബി(24)നെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഏഴ് വർഷമായി ജില്ലയിലെ ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധികളിൽപ്പെട്ട കോട്ടമുറി, നീണ്ടൂർ, ചാമക്കാല, പട്ടിത്താനം, വില്ലൂന്നി തുടങ്ങിയ സ്ഥലങ്ങളിൽ സംഘം ചേർന്ന് അസഭ്യം വിളിക്കുക, ഭീഷണിപ്പെടുത്തുക, ആയുധമുപയോഗിച്ച് കഠിന ദേഹോപദ്രവമേൽപിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുക, നിയമാനുസൃത തടങ്കലിൽ നിന്നും രക്ഷപെടുക, സംഘം ചേർന്ന് നരഹത്യാശ്രമം നടത്തുക, കൊലപാതകശ്രമം, വിഷവാതകം സ്പ്രേ ചെയ്ത് ദേഹോപദ്രവമേൽപ്പിക്കുക, കവർച്ച തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തികളിൽ സ്ഥിരം പ്രതിയാണ് ഇയാൾ. ഏറ്റുമാനൂർ എസ്എച്ച്ഒയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ കാപ്പാ…
Read More