കൂരാച്ചുണ്ട്: പേരാമ്പ്രയില്‍ സിപിഎം ഓഫീസ് തീവച്ച് നശിപ്പിച്ചു. വാല്യക്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഇരുട്ടിന്റെ മറവില്‍ അഗ്നിക്കിരയാക്കിയത്. ഇന്നലെ അര്‍ധരാത്രി 11.45നാണ് സംഭവം. വഴിപോക്കരാണ് ഓഫീസ് കത്തുന്നത് കണ്ടത്. ഓടുമേഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുങ്ങിയ മുറിയിലാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസ്. തീപിടിത്തത്തില്‍ ഓഫീസിന്റെ ജനാല കത്തി നശിച്ചു. കൂടാതെ ഓഫീസിലുള്ള ഫ്ളക്സ് ബോര്‍ഡ്, സ്റ്റീല്‍ അലമാര, ഫയലുകള്‍ എന്നിവയും കത്തി നശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പേരാമ്പ്ര പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പേരാമ്പ്ര അഗ്നിശമന സേനാംഗങ്ങളായ എഎസ്സിഒ സി.കെ.മുരളീധരന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ പി.വിനോദന്‍, ടി.ബബീഷ്, കെ.കെ.ഷിഖിലേഷ്, ആര്.ജിനേഷ്, എസ്.കെ.സുധീഷ്, ഹോം ഗാര്‍ഡ് എ.സി.അജീഷ് എന്നിവര്‍ ചേര്‍ന്ന് തീയണച്ചു. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. പിണറായി വിജയനെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പേരാമ്പ്ര മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഓഫീസിനു നേരെ ബോംബേറുണ്ടായിരുന്നു.…
Read MoreDay: June 16, 2022
ബോധം വരുമ്പോള്‍ ഒരു മുറിയില്‍ നഗ്നയായി ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മര്‍ച്ചന്റ് നേവി വനിതാ കേഡറ്റുകള്‍…
കപ്പലിലെ മേലുദ്യോഗസ്ഥര്‍ അതിക്രൂര ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാതിയുമായി മര്‍ച്ചന്റ് നേവി വനിതാ കേഡറ്റുകള്‍ കപ്പല്‍ കപ്പനിയ്ക്കെതിരേ കോടതിയെ സമീപിച്ചു. മാസങ്ങള്‍ നീണ്ടു നില്ക്കുന്ന ആഴക്കടല്‍ നാവിക പരിശീലനത്തിനിടെയാണ് സംഭവം. കപ്പല്‍ പരിശീലന പരിപാടിക്കിടെ ലൈംഗിക പീഡനങ്ങള്‍ പതിവാണെന്ന് രണ്ട് കേഡറ്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നിര്‍ബന്ധിച്ച് മദ്യപിച്ച് ബോധം കെടുത്തിയശേഷം കപ്പലിലെ ഫസ്റ്റ് എഞ്ചിനീയര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തതായാണ് ഒരു യുവതി പരാതിയില്‍ വ്യക്തമാക്കിയത്. നിരന്തരമായ ലൈംഗിക പീഡന ശ്രമങ്ങളും അശ്ലീല പ്രയോഗങ്ങളും നേരിടേണ്ടി വന്നതായാണ് മറ്റൊരു വനിതാ കേഡറ്റ് പരാതിപ്പെട്ടത്. അമേരിക്കയിലെ പ്രമുഖ കപ്പല്‍ കമ്പനിയായ മേര്‍സ്ക് ഷിപ്പ് കമ്പനിക്കെതിരെയാണ് ഗുരുതര പരാതികള്‍ ഉയര്‍ന്നത്. ഇവരുടെ എം വി അലയന്‍സ് ഫെയര്‍ ഫാക്സ് എന്ന കപ്പലിലാണ് രണ്ട് വര്‍ഷങ്ങളിലായി കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. യു എസ് മര്‍ച്ചന്റ് മറൈന്‍ അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നതിനിടെയാണ് കപ്പല്‍…
Read Moreപൊളിച്ചിട്ട സ്കൂട്ടർ കൂട്ടിയോചിപ്പിച്ചു; ഒന്നര വർഷം മുമ്പ് മോഷണം പോയ സ്കൂട്ടർ പിടികൂടി
മട്ടന്നൂർ: ഒന്നര വർഷം മുന്‍പ് മോഷണം പോയ സ്കൂട്ടർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കുടുക്കിമെട്ടയിലെ വർക്ക് ഷോപ്പിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാഞ്ഞിരോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹന പരിശോധന നടത്തുന്നതിനിടെ കെഎൽ 46 വി 4159 എന്ന നമ്പറിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടർ പരിശോധിച്ച് പിഴ ഈടാക്കി വിട്ടിരുന്നു. തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ചലാൻ കിട്ടിയ പാലക്കാട് സ്വദേശിയായ വ്യക്തി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെടുകയും തന്റെ വാഹനം പാലക്കാടുണ്ടെന്ന് ഓൺലൈൻ വഴി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു. സംശയം തോന്നിയ ഉദ്യോഗസ്ഥർ സ്കൂട്ടർ ഓടിച്ച ലൈസൻസ് ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തു. സ്കൂട്ടർ വാടകയ്ക്ക് വാങ്ങിയതാണെന്നും കുടുക്കിമെട്ടയിലെ ഒരാൾക്ക് നൽകിയതായും പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കുടുക്കിമെട്ടയ്ക്ക് സമീപത്തെ ഒരു ഇരുചക്ര വാഹന വർക്ക്…
Read Moreഅമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച് എങ്ങനെ കുട്ടികളെ ഉണ്ടാക്കും ! നയന്‍താരയെ അധിക്ഷേപിച്ച ഡോക്ടര്‍ക്ക് ചുട്ടമറുപടിയുമായി ചിന്മയി…
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹം കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. ഏഴു വര്‍ഷമായി പ്രണയത്തിലായ നയന്താരയുംവിഗ്നേഷും മഹാബലിപുരത്തു നടന്ന അത്യാഢംബര ചടങ്ങിലാണ് വിവാഹിതരായത്. ഇന്ത്യന്‍ സിനിമാലോകത്തെ നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.നവദമ്പതികളുടെ ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അതിനിടയില്‍ ചില ഫോട്ടോകള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളും നിറഞ്ഞിരുന്നു. അങ്ങനെ വന്ന ഒരു നെഗറ്റീവ് കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. അതിന് ഗായിക ചിന്മയി നല്കിയ മറുപടിയുമാണ് വൈറലാകുന്നത്. അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടര്‍ ആണ് നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മോശം കമന്റിട്ടിരിക്കുന്നത്. ആ കമന്റ് സ്ക്രീന്‍ ഷോട്ട് എടുത്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ചിന്മയ് മറുപടി നല്‍കിയിരിക്കുന്നത്. സ്ത്രീവിരുദ്ധമാണ് കമന്റ്. ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തിലൊരു കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ അധികം വേദനയുണ്ടെന്നും ചിന്മയ് പറയുന്നു. നയന്‍താരയുടെ നടിയെന്ന നിലയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര്…
Read Moreനടിയെ ആക്രമിച്ച കേസ്; ആ ഫോണ്‍ നമ്പർ കാവ്യയെ കുടുക്കുമോ? പ്രത്യാഘാതം ബോധിപ്പിക്കണമെന്നു ഹൈക്കോടതി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ കാവ്യമാധവന്റെ മൊബൈൽ നന്പർ നടിയെ കുടുക്കുമോ? കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവന്റെ പേരിലെടുത്ത സിം കാർഡ് കാവ്യ മാധവൻ ഉപയോഗിച്ചിരുന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഈ നന്പറിൽ നിന്നാണ് കാവ്യ വിവാഹത്തിനു മുന്‍പ് ദിലീപിനെ സ്ഥിരമായി വിളിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ഈ നന്പർ കാവ്യയുടേതാണെന്ന തെളിവും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചിരുന്നതും ഈ നന്പറിൽ നിന്നായിരുന്നു. എന്നാൽ ഈ നന്പർ തന്റേതല്ലെന്ന കാവ്യയുടെ വാദം നുണയാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇക്കാര്യങ്ങിൽ വിശദീകരണം തേടാനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ കാവ്യയുടെ അമ്മ ശ്യാമളയേയും ദിലീപിന്റെ സഹോദരി സബിതയേയും ചോദ്യം ചെയ്യുകയുണ്ടായി. നോട്ടീസ് നൽകിയ ശേഷം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള…
Read Moreവന്‍ശമ്പളം വിശ്വസിച്ച് വിദേശത്തെത്തുന്ന യുവതികളെ അടിമകളാക്കി വില്‍ക്കും ! എതിര്‍ക്കുന്നവരെ ഐഎസ് ഭീകരര്‍ക്കായി സിറിയയിലേക്ക് കടത്തും; ചുക്കാന്‍ പിടിക്കുന്നത് കണ്ണൂര്‍ സ്വദേശി…
വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തെത്തിച്ച ശേഷം അടിമകളാക്കി വില്‍ക്കുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഇത്തരത്തില്‍ അടിമവേല ചെയ്യാന്‍ എതിര്‍പ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വില്‍ക്കുന്നതായും സൂചനയുണ്ട്. എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി കുവൈത്തിലെത്തിയ മാവേലിക്കര സ്വദേശിനിയെ സിറിയയിലേക്കു കടത്തിയെന്ന സംശയം ബലപ്പെടുകയാണ്. ഈ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യക്കച്ചവടം ബലപ്പെടുന്നുവെന്ന സൂചന ലഭിക്കുന്നത്. രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിക്കൊപ്പം കുവൈത്തിലുണ്ടായിരുന്ന ഹിന്ദി സംസാരിക്കുന്ന യുവതിയെയും പ്രതികള്‍ സിറിയയിലേക്കു കടത്തിയതായി പരാതിയുണ്ട്. വിദേശത്ത് കുട്ടികളെ പരിചരിക്കാന്‍ മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് സംഘം സ്ത്രീകളെ വലയിലാക്കുന്നത്. ഗള്‍ഫില്‍ എത്തുന്നതിനു പിന്നാലെ യുവതികളെ ഒമ്പതര ലക്ഷം രൂപയ്ക്ക് വില്‍ക്കും. അടിമവേല ചെയ്യാന്‍ എതിര്‍പ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വില്‍ക്കുകയും ചെയ്യും. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി…
Read Moreഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു; ജലീലിനെതിരേ ബിനാമി ആരോപണം; ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്
കൊച്ചി: സനിയമസഭാ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്ക് എതിരേ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു. ഇതിനായി ഷാർജയിൽ വച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സൽ ജനറലിന് കൈക്കൂലി നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏൽപ്പിച്ചത്. പണം കോണ്‍സൽ ജനറലിന് നൽകിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു. മുൻ മന്ത്രി കെ.ടി. ജലീലിനെതിരേ ബിനാമി ആരോപണമാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബിനാമിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. മുംബൈ…
Read Moreതിരുന്നാവായക്കാരന് മാധവ വാര്യരായത് നന്നായി…വല്ല കുഞ്ഞിപ്പോക്കറുമായിരുന്നെങ്കില് ! വര്‍ഗീയ പരിഹാസവുമായി ജലീല്‍…
തനിക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴിയെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. പതിനേഴ് ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നും, മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ജലീലിന്റെ ബെനാമിയാണെന്നുമായിരുന്നു സ്വപ്ന പറഞ്ഞത്. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ലഘു കുറിപ്പിലാണ് ജലീലിന്റെ പരിഹാസം. ‘തിരുന്നാവായക്കാരന് മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേരു പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ’യെന്ന് ജലീല്‍ കുറിച്ചു. സ്വപ്ന സുരേഷ് നല്കിയ സത്യവാങ്മൂലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഈന്തപ്പഴം കടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തായത്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് വഴി കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. ഈ കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെ.ടി. ജലീലിന്റെ ബെനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സ്വപ്ന ആരോപിക്കുന്നത്.
Read Moreഹിരാബ മോദിക്കു ശനിയാഴ്ച നൂറാം പിറന്നാൾ: അമ്മയ്ക്കു പിറന്നാളാശംസകളുമായി പ്രധാനമന്ത്രി വീട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കടുംബാംഗങ്ങൾ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാബ മോദിക്കു ശനിയാഴ്ച നൂറാം പിറന്നാൾ. വഡോദരയിൽ പൊതുയോഗം ഉൾപ്പെടെ നിശ്ചയിച്ചിട്ടുള്ളതിനാൽ അമ്മയ്ക്കു പിറന്നാളാശംസകളുമായി പ്രധാനമന്ത്രി വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണു കുടുംബാംഗങ്ങൾ. ഹിരാബ മോദിയുടെ ആയുരാരോഗ്യങ്ങൾക്കായി ജന്മഗ്രാമായ വഡനഗറിൽ പ്രത്യേകചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഹത്കേശ്വറിലെ മഹാദേവക്ഷേത്രത്തിൽ ഭജന, ശിവാർച്ചന തുടങ്ങിയവയ്ക്കൊപ്പം അഹമ്മദാബാദിലെ ജഗന്നാഥ് ക്ഷേത്രത്തിൽ സമൂഹസദ്യയും ഉണ്ടാകും. 1923 ജൂൺ പതിനെട്ടിനു ജനിച്ച അമ്മയുടെ നൂറാം പിറന്നാൾ ശനിയാഴ്ച ആഘോഷിക്കുമെന്നു പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദി പറഞ്ഞു. ഏകദിന സന്ദർശനത്തിനായി ശനിയാഴ്ച ഗുജറാത്തിലെത്തുന്ന മോദി വഡോദരയിലെ പാവഗഡ് ക്ഷേത്രം സന്ദർശിക്കും. തുടർന്നു നഗരത്തിൽ ഒരു റാലിയിലും പങ്കെടുക്കും. ഗാന്ധിനഗറിലെത്തി അമ്മയെകണ്ടു പിറന്നാൾ മധുരം കൈമാറാനും പ്രധാനമന്ത്രി സമയം നീക്കിവച്ചേക്കും. കഴിഞ്ഞ മാർച്ചിൽ മോദി അമ്മയെ സന്ദർശിച്ചിരുന്നു.
Read Moreമുറിച്ചുണ്ട് ഭേദമാക്കാൻ ആടിന്റെ ചെവി; ബംഗാളിലെ ഡോക്ടർമാരുടെ പരീക്ഷണം വിജയം; ശസ്ത്രക്രിയയ്ക്കു ചെലവ് വളരെക്കുറവാണെന്ന് ആശുപത്രി അധികൃതർ
കോൽക്കത്ത: മനുഷ്യരുടെ മുറിച്ചുണ്ട്, ചെവിയിലെ ന്യൂനത തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകൾക്ക് ആടിന്റെ ചെവിയിലെ തരുണാസ്ഥി മനുഷ്യരിൽ ഉപയോഗിക്കാമെന്ന് പശ്ചിമബംഗാൾ മെഡിക്കൽ കോളജിലെ ഡോക്ടർമാർ. ആടിന്റെ തരുണാസ്ഥി 25 രോഗികളിൽ വച്ചുപിടിപ്പിച്ചതായും സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജും പശ്ചിമബംഗാൾ മൃഗ-ഫിഷറീസ് സയൻസ് യൂണിവേഴ്സിറ്റിയും അവകാശപ്പെട്ടു. മുറിച്ചുണ്ട്, ചെവിയിലെ ന്യൂനത, അപകടങ്ങൾ മൂലമുണ്ടാകുന്ന ന്യൂനതകൾ എന്നിവയ്ക്കുള്ള ശസ്ത്രക്രിയകളിൽ ആടിന്റെ തരുണാസ്ഥി ഉപയോഗിക്കാം. ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്കു ചെലവ് വളരെക്കുറവാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ചെവിക്കുടയില്ലാതെ അല്ലെങ്കിൽ ന്യൂനതയോടെ ജനിക്കുന്നവർക്ക് ആടിന്റെ തരുണാസ്ഥി ഉപയോഗിച്ച് ചെവിക്കുട വച്ചുപിടിപ്പിക്കാൻ സാധിക്കും. പ്ലാസ്റ്റിക് സർജറിയിലൂടെ ന്യൂനതകൾ പരിഹരിക്കാമെങ്കിലും ഇതിനു വളരെയധികം പണച്ചെലവും ഫലപ്രാപ്തി കുറവുമാണെന്നും ആർജി കർ മെഡിക്കൽ കോളജിലെ പ്രഫസർ ഡോ. രൂപ നാരായൺ ഭട്ടാചാര്യ പറഞ്ഞു. ഇത്തരം ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിലിക്കൺ പദാർഥങ്ങൾക്കു പകരമായി മനുഷ്യശരീരത്തിന് യോജിച്ച വസ്തുവിനായി 2013…
Read More