കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍നിന്നു മുസ് ലിം ലീഗ് പിന്മാറിയത് ലോക്സഭാ തെരഞ്ഞെടുപ്പിൽ “മൂന്നാം സീറ്റ്’ ലക്ഷ്യമിട്ടാണെന്നു സൂചന. കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ ഉള്‍പ്പെടെ അഭ്യര്‍ഥനമാനിച്ചാണ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്നു ലീഗ് പിന്മാറിയത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള രണ്ടു സീറ്റിനു പകരം മൂന്നു സീറ്റ് ആവശ്യപ്പെടാനുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണിതെന്ന പ്രചാരണം ശക്തമായിക്കഴിഞ്ഞു. മലപ്പുറത്തും പൊന്നാനിയിലുമാണ് നിലവില്‍ മുസ് ലിം ലീഗ് മല്സരിച്ചുവരുന്നത്. രണ്ടിടത്തും കഴിഞ്ഞതവണ ലീഗ് സ്ഥാനാർഥികൾ ജയിക്കുകയും ചെയ്തു. കാസര്‍ഗോഡ് മണ്ഡലമാണ് മൂന്നാം സീറ്റായി ലീഗ് ലക്ഷ്യം വച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിനെ പ്രതിസന്ധിസമയത്ത് സഹായിച്ച സ്ഥിതിക്ക് ഇക്കാര്യം കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ ലീഗിന് കഴിയുമെന്നാണ് വിലയിരുത്തല്‍. എക സിവില്‍കോഡിനെതിരേ കോണ്‍ഗ്രസില്ലാതെ പ്രക്ഷോഭം നയിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിനുശേഷം പറഞ്ഞത്. ഏക സിവില്‍കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് തുടക്കത്തില്‍…
Read MoreTag: muslim league
വാതിൽ തുറന്നിട്ട് മുസ് ലിം ലീഗിനോടുള്ള അകലം കുറച്ച് ഇടതുമുന്നണി; സിപിഎമ്മിന്റെ നിലപാടിൽ നെഞ്ചിടിപ്പോടെ ഘടകകക്ഷികൾ
സ്വന്തം ലേഖകൻകോഴിക്കോട്: മുസ് ലിം ലീഗിനോടുള്ള അകലം കുറച്ച് ഇടതുമുന്നണിയുടെ വാതിൽ തുറന്നിട്ട സിപിഎമ്മിന്റെ നിലപാടിൽ നെഞ്ചിടിപ്പോടെ ഘടകകക്ഷികൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു മുഴം മുന്‍പേ എന്ന തരത്തിൽ സിപിഎം കരുക്കൾ നീക്കുന്പോൾ മുന്നണിയിൽ നിലവിലുള്ള കക്ഷികളുടെയും നേതാക്കളുടെയും നിലനിൽപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ലീഗിന്റെ നെടുംതൂണായ സമസ്തയുമായി സർക്കാരും സിപിഎമ്മും നല്ല ബന്ധമാണ് പുലർത്തുന്നത്. സിഎഎ സമരത്തിലടക്കം ഇതു പ്രകടമായിരുന്നു. മാത്രമല്ല സമസ്ത പ്രസിഡന്റടക്കമുള്ള നേതാക്കൾ വഖഫ് ബോർഡ് നിയമന വിഷയങ്ങളിലടക്കം സർക്കാരിനെ കടന്നാക്രമിക്കാതെ മിതത്വം പാലിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെയാണ് ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടുത്തിടെ പ്രസ്താവന നടത്തിയത്. ഇതുകൂടി ആയപ്പോഴാണ് ഇടതിലെ ചെറിയ കക്ഷികൾ നെഞ്ചിടിപ്പോടെ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത്. മുസ് ലിം ലീഗ് ഇടത് പാളയത്തിലെത്തിയാൽ…
Read Moreപ്രശംസിച്ച് മതിയാവുന്നില്ല ..! ദേശാഭിമാനി ലേഖനത്തിലൂടെ മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് എം.വി.ഗോവിന്ദന്
തിരുവനന്തപുരം: മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ആര് അണിനിരന്നാലും അവരെ പിന്തുണയ്ക്കുമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഗോവിന്ദന് വ്യക്തമാക്കി. ഗവര്‍ണറുമായുള്ള പ്രശ്നത്തില്‍ ലീഗ് സര്‍ക്കാരിനൊപ്പം നിന്നു. ആര്‍എസ്പിയും സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നു. ഇത്തരം നിലപാടുകളെ സിപിഎം തുറന്ന മനസോടെ സ്വീകരിക്കും. ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഗവര്‍ണര്‍ വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് യുഡിഎഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന്റെ ഫലമായാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിനെ യുഡിഎഫിനു പിന്തുണയ്ക്കേണ്ടി വന്നതെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ സിപിഎം പിന്തുണയ്ക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പ്രശ്നത്തിലും ഗവര്‍ണര്‍ വിഷയത്തിലും ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അതിനെ മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രശ്നവുമായി…
Read Moreവഴിതര്‍ക്കം പരിഹരിക്കാനെത്തി ! ഒടുവില്‍ പരസ്യമായി ഉടുതുണി പറിച്ചു കാട്ടി ലീഗ് കൗണ്‍സിലര്‍
ചാവക്കാട്ടെ ലീഗ് കൗണ്‍സിലര്‍ പരസ്യമായി ഉടുതുണി ഉരിഞ്ഞു കാട്ടുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നഗരസഭ പത്തൊന്‍പതാം വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ കാനാം പുള്ളിയാണ് മോശമായി പെരുമാറിയത്. വാര്‍ഡിലെ വഴിതര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു. സ്വകാര്യ വ്യക്തികള്‍ തമ്മിലായിരുന്നു വഴിത്തര്‍ക്കം.
Read Moreഅന്ന് 600 പേര്‍ക്ക് മൂന്നു മാസം ഭക്ഷണം നല്കിയ ആളാണ് യൂസഫ് അലി ! ഇനിയൊരു മുസ്ലിംലീഗ് നേതാവും യൂസഫലിയെ വിമര്‍ശിക്കില്ല…
എംഎ യൂസഫലിയെ ഇനിയൊരു കാരണവശാലും വിമര്‍ശിക്കരുതെന്ന നിര്‍ദ്ദേശം നേതാക്കള്‍ക്കു നല്കി ലീഗ് നേതൃത്വം. ലോക കേരള സഭ ബഹിഷ്കരണത്തില്‍ പ്രതിപക്ഷ നിലപാട് ന്യായീകരിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ച എം.എ.യൂസഫലിയെ തള്ളാതെയും മുസ്ലിം ലീഗ് നേതൃത്വം പരസ്യമായി രംഗത്ത് വന്നത് കരുതലിന്റെ ഭാഗമാണ്. യൂസഫലി ആദരണീയ വ്യക്തിത്വമാണ്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പ്രതിപക്ഷം നടപ്പാക്കിയത് യുഡിഎഫ് നയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂസഫലി ബിസിനസ്സുകാരന് മാത്രമല്ല. ധാരാളമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തി കൂടിയാണ് യൂസഫലി. ലീഗിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്നും തങ്ങള്‍ പറഞ്ഞു. ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാടിനെ ലോക കേരളസഭയില്‍ പങ്കെടുത്ത് എം.എ. യൂസഫലി വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗ് നേതാവ് കെ.എം. ഷാജി ഇതിന് പരോക്ഷമായി കടുത്തഭാഷയില്‍ മറുപടിയും നല്‍കിയിരുന്നു. ഈ മറുപടി ചര്‍ച്ചയായ…
Read Moreവൈദികനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ! മുസ്ലിംലീഗ് നേതാവ് പിടിയില്‍…പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് തണുപ്പന്‍ സമീപനമെന്ന് ആക്ഷേപം…
മലപ്പുറം എടക്കരയില്‍ വൈദികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മില്ലുംപടി അമ്പലപ്പറ്റ ഷിഹാബ് പിടിയിലായി. എടക്കര പോലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച്ച മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി വികാരി റവ. വി. ഗീവര്‍ഗീസിനെ ക്രൂരമായി മര്‍ദിച്ചത്. ഇടവകയിലെ ഇല്ലിക്കാട് ഭാഗത്തെ രോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ബൈക്കില്‍ പള്ളിയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ വൈദികന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഉടനെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പുറത്തിറങ്ങുകയോ അന്വേഷിക്കുകയോ ചെയ്തില്ല. സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വത്തിനും അറസ്റ്റ് വൈകുന്നതിനുമെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു പൊടുന്നനെയുള്ള അറസ്റ്റ്.
Read Moreഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ മുസ്ലിങ്ങളെന്ന് സിനിമ വളച്ചൊടിക്കുന്നു ! വിജയ്യുടെ ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. എന്നാല്‍ ഈ ചിത്രത്തിന്റെ റിലീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തില്‍ മുസ്ലീമുകളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്നും അതിനാല്‍ തമിഴ്നാട്ടില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണം എന്നുമാണ് മുസ്ലീം ലീഗിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വിഎംഎസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകറിനു കത്തു നല്കി. ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലിംകള് മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്ന് കത്തില്‍ പറയുന്നു. ‘ബീസ്റ്റ്’ പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം കുവൈറ്റില്‍ ബീസ്റ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന കാര്യവും മുസ്ലീം ലീഗ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മാസം 13നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. വിജയ്യുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ചെന്നൈയിലെ ഒരു മാള്‍ ടെററിസ്റ്റുകള്‍…
Read Moreകൂടെ നിന്നാല്‍ കൊള്ളാം ! എങ്ങാനും കാലുവാരാനാണ് ഉദ്ദേശമെങ്കില്‍ തീര്‍ത്തു കളയും… മുസ്ലീംലീഗില്‍ നിന്നു സിപിഎമ്മിലോട്ടു വന്നവരോടു നയം വ്യക്തമാക്കി പി കെ ശശി…
മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരോട് പാലക്കാട്ടെ വിവാദ നായകന് പി കെ ശശി നടത്തിയ പ്രസ്താവന വിവാദമാകുന്നു. പാലക്കാട് കരിമ്പുഴയില്‍ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് വന്നവരോട് പറഞ്ഞ വാക്കുകളാണ് വിവാദമായത്. പാര്‍ട്ടിയെ വിശ്വസിച്ചാല്‍ പൂര്‍ണ്ണമായ സംരക്ഷണം നല്‍കുമെന്നും ചതിച്ചാല്‍ വെറുതെ വിടില്ലെന്നുമായിരുന്നു ശശിയുടെ വാക്കുകള്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. പുതിയതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കായി നടത്തിയ യോഗത്തിലാണ് ശശി ഇക്കാര്യം പറയുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാതെയാണ് യോഗം നടന്നതെന്നും ആരോപണമുണ്ട്. നേരത്തേ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിന്മേല് ആറുമാസം പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടയാളാണ് പികെ ശശി. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ശശിയുടെ പ്രാഥമികാംഗത്വം തന്നെ അന്ന് റദ്ദാക്കിയിരുന്നു. മന്ത്രി എ കെ ബാലനും പി കെ ശ്രീമതിയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ടിന്മേലായിരുന്നു അന്ന് സംസ്ഥാന…
Read More