പ്രണവിന്റെയും ഷഹാനയുടെയും വിവാഹം മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചുരുങ്ങിയ നാളുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്നേഹം പിടിച്ചു പറ്റിയവരാണ് പ്രണവും ഷഹാനയും. അതിന് കാരണം പ്രണവിന്റെ ശാരീരികാവസ്ഥയാണ്. ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തില്‍ നെഞ്ചിനു താഴേക്ക് തളര്‍ന്നുപോയ പ്രണവിന് ഇന്നും കൂട്ടായി ഷഹാന കൂടെയുണ്ട്. ഒപ്പം തന്നെ എന്നും, ഇവര്‍ രണ്ടുപേരും എല്ലാ പ്രണയ ജോഡികള്‍ക്കും മാതൃകയാണെന്ന് തന്നെ പറയാം. നെഞ്ചിനു താഴെ തളര്‍ന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പ്രണവിന്റെ ജീവിതകാലം മുഴുവന്‍ പ്രണവിന് താങ്ങായും തണലായും ഷഹാന കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്. അതവള് തെളിയിച്ചിട്ട് ഒരുപാട് നാളുകള്‍ തന്നെ ആയിരിക്കുന്നു. പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. ഇന്ന് ജാതിയും മതവും നോക്കാതെ ഒരുമിച്ച് ജീവിക്കുകയാണ് ഇവര്‍. പ്രണവ് ഇപ്പോഴും നെഞ്ചിനു താഴെക്ക് തളര്‍ന്നു അനങ്ങാനാവാതെ കിടക്കുകയാണ്. ഇവര്‍…
Read MoreDay: June 29, 2022
വായ്പാ തിരിച്ചടവ് മുടങ്ങി;വീടുകളില്‍ സ്വകാര്യ സ്ഥാപനത്തിന്റെ പേരെഴുതി; ലീഗല്‍ മാനേജര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍
കൊല്ലം: ചവറയില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. തിരിച്ചടവ് മുടങ്ങിയവരുടെ വീടുകളില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ച് സ്ഥാപനത്തിന്റെ പേര് എഴുതി. ചോളാ ഫിനാന്‍സ് എന്ന സ്ഥാപനമാണ് പ്രദേശത്തെ നാലു വീടുകളിലെ ഭിത്തികളില്‍ ഇത്തരത്തില്‍ സ്പ്രേ പെയിന്റ് കൊണ്ട് പേരെഴുതിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ലീഗല്‍ മാനേജര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍ പറയുന്നു. അതേസമയം ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ ഏജന്റുമാരെയൊന്നും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ചോളാ ഫിനാന്‍സിന്റെ വിശദീകരണം. സംഭവത്തില്‍ ചവറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read Moreകുതിരമേലേറി ബോബനും കുടുംബവും! ഇന്ധനവില കണക്കു കൂട്ടുമ്പോള്‍ കുതിര സവാരി തന്നെ ലാഭമെന്ന് ബോബന്! നാട്ടിലെതാരമായി ബ്യൂട്ടി
ബിജു ഇത്തിത്തറകടുത്തുരുത്തി: അവധിക്കു നാട്ടിലെത്തിയപ്പോള്‍ കുതിരയെ വാങ്ങി യാത്ര കുതിരപ്പുറത്താക്കിയ വിദേശ മലയാളിയും കുടുംബവും നാട്ടുകാര്‍ക്ക് കൗതുക കാഴ്ച്ചയായി. ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്യുന്ന പാഴുത്തുരുത്ത് കുന്നശ്ശേരി ബോബന് ജോണും കുടുംബവുമാണ് നാട്ടിലെത്തിയപ്പോള്‍ കൗതുകത്തിനായി കുതിരയെ വാങ്ങിയത്. ഇവിടുത്തെ ഇന്ധനവില വച്ചു കണക്ക് കൂട്ടുമ്പോള്‍ കുതിര സവാരി തന്നെയാണ് ലാഭമെന്ന് ബോബന് പറയുന്നു. നാട്ടിലെത്തുമ്പോള്‍ ഇവിടുത്തെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ കുതിരപുറത്ത് പോയാലോയെന്ന ചിന്ത ബോബനുണ്ടായിരുന്നു. തന്റെ ആഗ്രഹം കുടുംബാംഗങ്ങളോട് പങ്ക് വച്ചപ്പോള്‍ അവര്‍ക്കും വലിയ സന്തോഷമായി. അതോടെയാണ് നാട്ടിലുള്ള സമയത്ത് ഇവിടുത്തെ യാത്രകള്‍ക്കും മറ്റുമായി കുതിരയെ വാങ്ങിയത്. ബ്യൂട്ടി ഏറ്റുമാനൂരില്‍ നിന്നാണ് ഏഴ് വയസോളം പ്രായമുള്ള കുതിരയെ വാങ്ങി വീട്ടിലെത്തിക്കുന്നത്. വീടിന് സമീപം തന്നെ കുതിരയ്ക്കു കൂടും തയാറാക്കി. ബ്യൂട്ടിയെന്ന് പേരും കുതിരയ്ക്കു നല്കി. കുതിരയെ വാങ്ങിയ വീട്ടുകാരുടെ നിര്‍ദേശമനുസരിച്ചു തൊടുപുഴ സ്വദേശിയായ ജാസിനെ പരിശീലകനായി ഒപ്പം…
Read Moreമരത്തിൽ തല കീഴായി കെട്ടിത്തൂക്കി മർദിച്ചു; സിദ്ദിഖിന്റെ ശരീരത്തിലെ പല ഭാഗങ്ങളിലും പേശികള്‍ ചതഞ്ഞിളകി വെള്ളംപോലെ; കാസർഗോട്ട് പ്രവാസി കൊല്ലപ്പെട്ട സംഭവത്തിലെ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
കാസര്‍ഗോഡ്: വിദേശത്തു നടന്ന സാമ്പത്തിക ഇടപാടിന്റെ പേരില്‍ അധോലോക സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ദിഖിന് നേരിടേണ്ടിവന്ന രക്തമുറയുന്ന തരത്തിലുള്ള ക്രൂരപീഡനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നും സൂചന. പൈവളിഗെയിലെ വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി ഇടതടവില്ലാതെ ഇരുമ്പുവടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് സിദ്ദിഖിനൊപ്പം ബന്ദിയാക്കപ്പെട്ട സഹോദരന് അന്‍വറും ബന്ധു അന്‍സാരിയും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പേശികള്‍ ചതഞ്ഞിളകിസിദ്ദിഖിന്റെ ശരീരത്തിലെ പല ഭാഗങ്ങളിലും പേശികള്‍ ചതഞ്ഞിളകി വെള്ളംപോലെയായ അവസ്ഥയിലായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ശിക്ഷാവിധിയുടെ ഭാഗമായി ചാട്ടവാറടിയേറ്റവരിലാണ് ഇങ്ങനെ കാണാറുള്ളത്. കാല്‍വെള്ളയിലും ശരീരത്തിന്റെ പിന്‍ഭാഗത്തുമാണ് അടികളെല്ലാം ഏറ്റിരുന്നത്. ഇതിനിടയില്‍ തലയിലേറ്റ കനത്ത അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന. ബോധം മറയുന്പോൾസിദ്ദിഖ് എത്തുന്നതിന് രണ്ടുദിവസം മുമ്പേ ബന്ദിയാക്കപ്പെട്ട അന്‍വറിനും അന്‍സാരിക്കും ചെറിയ ഇടവേളകളൊഴിച്ചാല്‍ മിക്ക സമയങ്ങളിലും സമാനമായ ക്രൂര മര്‍ദനമാണ് ഏൽക്കേണ്ടിവന്നത്. പലപ്പോഴും ഏറെക്കുറെ ബോധം നഷ്ടപ്പെടുമ്പോഴാണ് മര്‍ദനം അവസാനിപ്പിച്ചിരുന്നത്.…
Read Moreനിരന്തരം വധഭീഷണിയുണ്ടെന്ന് കനയ്യലാല്‍ പരാതി നല്‍കിയിട്ടും പോലീസ് കേട്ടഭാവം നടിച്ചില്ല ! ഇതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും…
ഉദയ്പൂരില്‍ നൂപുര്‍ ശര്‍മയെ അനുകൂലിച്ച തയ്യല്‍ക്കാരനെ ഇസ്ലാമിസ്റ്റുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എഡിജിപി അശോക് കുമാര്‍ റാത്തോഡിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഐ ജി പ്രഫുല്ലകുമാറും ഒരു എസ്പിയും എഎസ്പിയും അന്വേഷണ സംഘത്തിലുണ്ടാവും.കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേ യുഎപിഎ ചുമത്തിയേക്കും. കനയ്യലാലിന്റെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു പ്രതികള്‍ ഇയാളുടെ കഴുത്തറത്തത്. തുടര്‍ന്ന് കനയ്യലാല്‍ പ്രതികളിലൊരാളുടെ അളവുകള്‍ എടുത്തു. രണ്ടാമന് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇതിലൊരാള്‍ കനയ്യയുടെ കഴുത്തറക്കുകയായിരുന്നു. രണ്ടാമന് ഈ ദൃശ്യങ്ങളെല്ലാം മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരേ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നീ രണ്ടുപേരെയും കഴിഞ്ഞ ദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.…
Read Moreപേടിപ്പിച്ചാൽ പേടിക്കില്ല; എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക് ബാലകുമാറിനെക്കുറിച്ച് വീണ കുറിച്ചിട്ടത്; തെളിവുകൾ പുറത്ത് വിട്ട് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. താൻ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ അസംബന്ധമാണെന്ന് തെളിയിക്കണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ എക്സാലോജിക് സൊലൂഷൻസ് കന്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നതിന്റെ തെളിവുകളും മാത്യു കുഴൽനാടൻ ഇന്ന് പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ വ്യക്തിപരമായ കാര്യങ്ങൾ അല്ല താൻ സഭയിൽ പറഞ്ഞത്. 2020 മേയ് 20ന് വീണയുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ഡൗണായി. ഏകദേശം ഒരുമാസം ആ വെബ്സൈറ്റ് ലഭിക്കുന്നില്ലായിരുന്നു. 2020 ജൂണ്‍ 20-നാണ് സൈറ്റ് തിരികെ വന്നത്. വീണ്ടും പരിശോധിക്കുന്പോൾ മേയ് 20ന് ഉണ്ടായിരുന്ന പല വിവരങ്ങളും അതിൽ ഉണ്ടായിരുന്നില്ല. വെബ്സൈറ്റ് ഡൗണ്‍ ആയ സമയത്ത് നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്തിനാണ്…
Read Moreവിജയ്ബാബു കുറ്റം ചെയ്തതായി ബോധ്യപ്പെട്ടതായി കൊച്ചി ഡിസിപി; പുതുമുഖ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വിജയ്ബാബുവിനെ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു
കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ ഒന്പതിനു തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിനു ഹാജരായി. പ്രതിയുടെ ലൈംഗികശേഷി പരിശോധനയും വരും ദിവസങ്ങളിൽ നടക്കും. കോടതി നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസങ്ങളിലായി ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പനന്പിള്ളി നഗറിലെ ഫ്ളാറ്റിലും അതിജീവിതയെ പീഡിപ്പിച്ചുവെന്നു പറയുന്ന കടവന്ത്രയിലെയും കുണ്ടന്നൂരിലെയും ഹോട്ടലുകളിലും എത്തിച്ചു തെളിവ് നടത്തി. തെളിവെടുപ്പ് ഇന്നും തുടരുമെന്നാണ് വിവരം. അതിനിടെ പരാതിയിൽനിന്നു പിൻമാറാൻ അതിജീവിതയ്ക്ക് വിജയ്ബാബു ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായും ആരോപണമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റം ചെയ്തെന്നു ബോധ്യമായെന്ന്…ജൂലൈ മൂന്നുവരെ വിജയ്ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം…
Read Moreകായികപ്രതിഭകളായ വൃദ്ധദമ്പതികൾ ‘സ്വർഗത്തിലെ കനി’ കുമരകത്തു വിളയിച്ച് വീണ്ടും താരങ്ങളാകുന്നു
കുമരകം: സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കുമരകത്തും വിളയിച്ചു കായികപ്രതിഭകളായ വൃദ്ധദന്പതികൾ വീണ്ടും താരങ്ങളായി. കുമരകത്തെ ചെളി നിറഞ്ഞ മണ്ണിൽ ഔഷധഗുണങ്ങളേറെയുള്ള ഗാഗ് ഫ്രൂട്ട് നട്ടുവളർത്തി വിജയഗാഥ രചിച്ചത് വെറ്ററൻസ് കായിക മത്സരങ്ങളിൽ വിജയിച്ച് നിരവധി മെഡലുകൾ കരസ്ഥമാക്കിയ കുമരകം നാലാം വാർഡിൽ ആപ്പീത്ര അനിനിവാസിൽ ഐസക് (76)-അന്ന (75) ദന്പതികളാണ്. ഒരു വർഷം മുന്‍പ് ഇവരുടെ മകൻ ഐമേഷിന്റെ സുഹൃത്ത് നൽകിയ വിത്തുകൾ പാകി മുളപ്പിച്ചപ്പോൾ ലഭിച്ചത് ഗാഗ് ചെടിയാണ്. പെണ്‍ചെടി നന്നായി വളർന്നെങ്കിലും കായ്ഫലമില്ലാതിരുന്നു. വീണ്ടും വിത്തുകൾ മുളപ്പിച്ചപ്പോൾ ആണ്‍ചെടിയും വളർന്നു പൂവിടുകയും പരാഗണം നടന്നു ധാരാളം കായ്കളുണ്ടാകുകയും ചെയ്തു. കേവലം നാലു സെന്റ് സ്ഥലത്താണു വീടും ഗാഗ് ഫ്രൂട്ട് കൃഷിയും. കടുത്ത ചുവപ്പുനിറമുള്ള ഗാഗ് ഫ്രൂട്ടിനു നേരിയ കയ്പുണ്ട്. വിദേശങ്ങളിൽ മരുന്ന്, സൗന്ദര്യ വസ്തുക്കൾ, എണ്ണ തുടങ്ങിയവ ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ…
Read Moreനൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ട് തയ്യൽക്കാരൻ; ഷർട്ട് തയ്ക്കാനെന്ന വ്യാജേന കടയിലെത്തി; അളവ് എടുക്കുന്നതിനിടെ ക്രൂരമായി കഴുത്തറുത്ത് കൊന്നു
ജയ്പുർ: മതനിന്ദാ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ട തയ്യൽക്കാരനെ കടയിൽ കയറി രണ്ടുപേർ കഴുത്തറത്തു കൊന്നു. കനയ്യലാൽ എന്നയാളാണ് ഇന്നലെ ഉച്ചയ്ക്കു കൊല്ലപ്പെട്ടത്. പ്രദേശത്തു വലിയ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചു. രാജസ്ഥാൻ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉദയ്പുർ ജില്ലയിലെ വിവിധ മേഖലകളിൽ കർഫ്യു പ്രഖ്യാപിച്ചു. 24 മണിക്കൂർ ഇന്റർനെറ്റ് വിച്ഛേദിച്ചു. പ്രതികളായ റിയാസ് അഖ്താരി, ഗോസ് മുഹമ്മദ് എന്നിവരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. അക്രമികളിലൊരാളാണു കനയ്യലാലിന്റെ കഴുത്തറത്തത്. ഒരാൾ ഇതു ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയ ആളോട് പ്രതികാരം ചെയ്തുവെന്ന് അക്രമികൾ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും അക്രമികൾ ഭീഷണി മുഴക്കി. ഉദയ്പുരിലെ ധൻമണ്ഡി മേഖലയിലെ കടയിലാണു നിഷ്ഠുര കൊലപാ തകമാണ് നടന്നത്. കടയിൽ പ്രവേശിച്ച റിയാസ് എന്നയാളുടെ വസ്ത്രത്തിന്റെ അളവെടുക്കവേ…
Read Moreകോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം; സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരേ കേസെടുക്കും
തിരുവനന്തപുരം: പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്ക് ധരിക്കാത്തവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാൻ നിർദേശം. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു തീരുമാനം. പൊതു ഇടങ്ങൾ, ആൾക്കൂട്ടസ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. വാഹനങ്ങളിൽ യാത്ര ചെയ്യുന്പോഴും മാസ്ക് ധരിക്കണം. മാസ്കില്ലാത്തവർക്കെതിരേ നടപടിയെടുക്കാൻ പോലീസ് നിർദേശം നൽകി. കഴിഞ്ഞ ഏപ്രിലിൽ മാസ്ക് നിർബന്ധമാക്കി ദുരന്തനിവാരണ വകുപ്പും പോലീസും പുറത്തിറക്കിയ ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെ ങ്കിലും നടപടികൾ കർശനമാക്കിയിരുന്നില്ല. കഴിഞ്ഞ കുറച്ചുനാളായി സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സ്ഥിതി വന്നതോടെയാണ് മാസ്ക് ഉപയോഗം കർശനമാക്കാനും ധരിക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കാനും നിർദേശം വന്നത്.
Read More