ആശങ്ക വേണ്ട… ഇടുക്കി ഡാമിൽ റെഡ് അലർട്ട്; ഡാം തുറക്കാൻ സാധ്യത; പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം

  ഇടുക്കി: അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയർന്നതോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിനു മുന്നോടിയായാണ് എമർജൻസി പ്ലാനിംഗ് മാനേജർ മുന്നാം ഘട്ട മുന്നറിയിപ്പായി ഇന്നു രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മഴ ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്താൽ ഡാം തുറക്കാനാണ് ആലോചന. നിലവിൽ 2382.50 അടിയാണ് ഡാമിലെ ജലനിരപ്പ്. ആകെ സംഭരണ ശേഷിയുടെ 82.89 ശതമാനമാണ് നിലവിലെ ജലനിരപ്പ്. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138.10 അടിയായി ജലനിരപ്പ് ഉയർന്നു. പത്തു ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കി വിടുന്നുണ്ട്. സെക്കൻഡിൽ 2122 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.

Read More

പെട്ടിമുടി ദുരന്തത്തിന്‍റെ രണ്ടാം വാർഷികത്തിൽ മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടൽ; ക്ഷേത്രവും കടകളും ഓട്ടോകളും മണ്ണിനടിയിൽ

ഇടുക്കി:പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ വീണ്ടും മൂന്നാറിനെ ഭീതിയിലാഴ്ത്തി ഉരുൾപൊട്ടൽ. മൂന്നാർ മാട്ടുപ്പെട്ടി കുണ്ടളയിലാണ് ഉരുൾപൊട്ടിയത്. ഒരു ക്ഷേത്രവും രണ്ട് കടകളും രണ്ട് ഓട്ടോറിക്ഷകളും മണ്ണിനടിയിലായി. ഇന്നു പലർച്ചെ ഒന്നോടെയാണ് ഉരുൾപൊട്ടിയത്. 175 കുടുംബങ്ങളെ ഉടൻ തന്നെ സ്ഥലത്തു നിന്നു മാറ്റിപാർപ്പിച്ചു. ആളപായമുണ്ടാകാതിരുന്നത് ആശ്വാസമായി. സമീപത്ത് തൊഴിലാളി ലയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവിടേയ്ക്ക് ഉരുൾ എത്താതിരുന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. മൂന്നാർ കുണ്ടള പുതുക്കുടി ഡിവിഷനിലാണ് ഉരുൾപൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലിൽ മൂന്നാർ- വട്ടവട റോഡ് തകർന്നു. ഗതാഗതം തടസപ്പെതിനാൽ വട്ടവട ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വട്ടവടയിൽ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു. ഉരുൾ പൊട്ടലുണ്ടായ ഉടൻ തന്നെ പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാന്പ് തുറന്ന് ആളുകളെ മാറ്റിപാർപ്പിക്കുകയായിരുന്നു.ആർക്കും ആളപായമില്ലെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്‍റ് കവിത വി. കുമാർ പറഞ്ഞു. പ്രദേശത്ത്…

Read More

ഒരേ മനസായി പാറോച്ചാലുകാരുടെ സാഹസിക രക്ഷാപ്രവർത്തനം; ഇരുട്ടിൽനിന്ന് അവർ കോരിയെടുത്തതു നാലു ജീവനുകൾ; നന്ദി പറഞ്ഞ് ഡോക്ടറും കുടുംബവും

കോട്ടയം: ഒരു നാട്ടിലെ ജനങ്ങൾ നിമിഷനേരംകൊണ്ട് ദുരന്തത്തിൽനിന്ന് ഒരു കുടുംബത്തെ മുഴുവൻ ജീവിതത്തിലേക്കു തിരികെ കോരിയെടുത്തതിന്‍റെ വാർത്തയോടെയാണ് ഇന്നലെ കോട്ടയം നഗരം ഉണർന്നത്. തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോ.സോണിയ, മൂന്നുമാസം പ്രായുള്ള കുഞ്ഞ്, സഹോദരൻ അനീഷ്, മാതാവ് ശോശാമ്മ എന്നിവരെയാണ് ജീവിതത്തിന്‍റെ കരയിലേക്കു പാറോച്ചാൽ നിവാസികൾ ജീവൻ പണയംവച്ചു ചേർത്തണച്ചത്. പാറോച്ചാൽ ബൈപാസിൽ റോഡും തോടുമൊന്നായി മാറിയ വഴിയിൽനിന്നു വെള്ളത്തിലേക്കു കാർ പതിക്കുന്നത് ഞെട്ടലോടെയാണ് രാത്രി 11ന് വീടിനുമുന്നിൽ നിൽക്കുകയായിരുന്ന സമീപവാസിയായ ചന്ദ്രബോസ് കണ്ടത്. വള്ളം പോലെ ഒഴുകി കാർതിരുവാതുക്കൽ – നാട്ടകം സിമന്‍റ് കവല ബൈപാസിലൂടെ വന്ന കാർ തിരുവാതുക്കൽ റോഡിലേക്കു കയറാതെ പാറോച്ചാൽ ജെട്ടിയുടെ ഭാഗത്തേക്കു തിരിഞ്ഞു. റോഡ് കഴിഞ്ഞാൽ നടവഴി മാത്രമുള്ളിടത്തു വെള്ളം കയറിക്കിടക്കുകയാണ്. സമീപത്തുള്ള തോട് കരകവിഞ്ഞൊഴുകുന്നു. ചന്ദ്രബോസിന്‍റെ കണ്‍മുന്നിൽ കാർ ഒരു വള്ളം കണക്കെ ഒഴുകി നീങ്ങുന്നു. വീടും പരിസരവുമെല്ലാം…

Read More

കേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടിയത് വലിയ പ്രയോജനം ചെയ്തില്ല ! ജോസ് കെ മാണിയ്‌ക്കെതിരേ വിമര്‍ശനവുമായി സിപിഐ

കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത് വലിയം ഗുണം ചെയ്തില്ലെന്ന് സിപിഐ. കേരള കോണ്‍ഗ്രസ് ബന്ധം കോട്ടയത്തു മാത്രമാണ് ഗുണം ചെയ്തതെന്നാണ് സി.പി.ഐ കോട്ടയം ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. എന്നാല്‍ കോട്ടയം ജില്ലയില്‍ ഏറെക്കാലം പ്രതിപക്ഷത്ത് മാത്രമായിരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ കേരളകോണ്‍ഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്ന നല്ലവാക്കുമുണ്ട്. 13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ അഞ്ചുസീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഇത് അവരുടെ ജനസ്വാധീനമെത്ര എന്നതിന്റെ സൂചനയാണ്. പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റാരുടെയും തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥിത്വം പാലായിലെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സി.പി.എം. പ്രദേശിക നേതൃത്വം കേരളകോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു. സി.പി.ഐ.യെ ഒഴിവാക്കിയുള്ള ഈ സമീപനം സി.പി.എം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍…

Read More

എല്ലാം തകർന്നു നിൽക്കുമ്പോഴും പലിശക്കാരുടെ അഴിഞ്ഞാട്ടം;  ദുരിതാശ്വാസ ക്യാമ്പിൽ സ്വകാര്യ ബാങ്ക് ജീവനക്കാരുടെ പണപ്പിരിവ്

കോട്ടയം: ദുരിതാശ്വാസ കേന്ദ്രത്തിലും സ്വകാര്യ ബാങ്ക് ജീവനക്കാരുടെ പണപ്പിരിവ്.ഇന്നലെ വിവിധ ക്യാന്പുകളിൽ സ്വകാര്യ ബാങ്ക് ജീവനക്കാ രുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്താനുള്ള നീക്കം സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞത്. ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം വിജയപുരം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ നടത്തുന്ന ദുരിതാശ്വാസ ക്യാന്പിലാണ് പണപ്പിരിവ് നടത്താനുള്ള ശ്രമം ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ് നേതൃത്വത്തിൽ തടഞ്ഞത്. ദുരിതാശ്വാസ ക്യാന്പുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഇത്തരം സ്വകാര്യ ബാങ്ക് – ബ്ലേഡ് – ഗുണ്ടാ – സംഘങ്ങളുടെ പണപ്പിരിവുകൾ അനുവദിക്കാൻ പാടില്ലെന്നും അത്തരക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റെജി എം. ഫിലിപ്പോസ് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് ചീഫിനും പരാതി നൽകി.

Read More

അമിതമായ ‘സിന്തോള്‍’ ഉപയോഗം ! ബ്രസീലിയന്‍ ഹള്‍ക്കിന് 55-ാം ജന്മദിനത്തില്‍ ദാരുണാന്ത്യം…

ബ്രസീലിയന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന ബോഡി ബില്‍ഡല്‍ വാല്‍ഡിര്‍ സെഗാറ്റോയ്ക്ക് തന്റെ 55-ാം ജന്മദിനത്തില്‍ ദാരുണാന്ത്യം. ബ്രസീലുകാരനായ സെഗാറ്റോ വര്‍ഷങ്ങളായി മസില്‍ പെരുപ്പിക്കാനായി മാരകമായേക്കാവുന്ന സിന്തോള്‍ കുത്തിവയ്പ്പുകള്‍ എടുക്കുന്നുണ്ടായിരുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് സ്‌ട്രോക്ക്, മാരകമായ അണുബാധ എന്നിവയ്ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഇതിന്റെ ദോഷവശം മനസ്സിലാക്കിയിട്ടും മസില്‍ ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ട് തന്റെ കൈകാലുകള്‍, പെക്റ്ററലുകള്‍, പുറം പേശികള്‍ എന്നിവയില്‍ ദിവസവും സിന്തോള്‍ കുത്തിവയ്ക്കുകയാണ് സെഗാറ്റോ ചെയ്തത്. ഹള്‍ക്ക്, ബോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ എന്നിവരെ പോലെ മസിലുള്ള ഒരു ശരീരമായിരുന്നു സെഗാറ്റോയുടെ സ്വപ്‌നം. അതിനായി അയാള്‍ ദിവസവും അപകടകരമായ പരീക്ഷണങ്ങള്‍ക്ക് വിധേയനായി. രൂപം കണ്ട് ആളുകള്‍ അയാളെ ‘രാക്ഷസന്‍’ എന്നാണ് വിളിച്ചിരുന്നത്. 49 -ാമത്തെ വയസ്സില്‍ ഡോക്ടര്‍മാര്‍ ഇനിയും ഈ രീതി തുടര്‍ന്നാല്‍ ഞരമ്പുകള്‍ എന്നേക്കുമായി തകരാറിലാകുമെന്നും, പിന്നീട് ബാധിക്കപ്പെട്ട ഭാഗം മുറിച്ച് മാറ്റേണ്ടി വരുമെന്നും അയാളോട്…

Read More

ആ ഫൗൾ ഇല്ലായിരുന്നെങ്കിൽ; പുതുക്കിയ നിയമത്തിന്‍റെ കുരുക്കിൽ ശ്രീക്ക് നഷ്ടമായത് സ്വർണം

ശ്രീശങ്കർ വെള്ളി നേടി ചരിത്രത്തിൽ ഇടംപിടിച്ചെങ്കിലും സ്വർണം നഷ്ടപ്പെട്ടതിന്‍റെ നിരാശ അത്‌ലറ്റിക്സ് ആരാധകർക്കുണ്ട്. ശ്രീശങ്കറിന്‍റെ നാലാമത്തെ ചാട്ടമാണ് സ്വർണത്തിൽ എത്തേണ്ടിയിരുന്നത്. എന്നാൽ, പുതിയ നിയമങ്ങളുടെ കുരുക്കിൽപ്പെടുത്തി ആ ചാട്ടം ഫൗൾ ആണെന്ന് ഒഫീഷ്യൽസ് വിധിച്ചു. ആ വിധി അർഹപ്പെട്ട സ്വർണം ശ്രീശങ്കറിനും ഇന്ത്യക്കും നിഷേധിക്കുന്നതായി എന്നതാണ് യാഥാർഥ്യം. ശ്രീശങ്കറിന്‍റെ നാലാം ചാട്ടം 8.10 മീറ്ററിൽ കൂടുതൽ ഉണ്ടായിരുന്നെന്ന് ലോംഗ്ജംപ് അറിയാവുന്നവർക്ക് ഉറപ്പാണ്. എന്നാൽ, പുതുക്കിയ നിയമത്തിന്‍റെ കുരുക്കിൽപ്പെട്ടതോടെ ആ ചാട്ടം ഫൗൾ ആയി. ലോംഗ്ജംപ്, ട്രിപ്പിൾജംപ് പോരാട്ടങ്ങളിൽ ചാടുന്നതിനു മുന്പ് വെള്ള സ്ട്രിപ്പിൽ വരെ അത്‌ലറ്റുകൾക്ക് ചവിട്ടാം. ആ നിയമത്തിൽ ഇപ്പോഴും മാറ്റമില്ല. എന്നാൽ, വെള്ളലൈനിനു ശേഷമുള്ള കറുത്ത ലൈനിൽ യാതൊരുവിധത്തിലുള്ള കോണ്‍ടാക്റ്റും പാടില്ല. 2021 നവംബറിലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. മുൻകാലങ്ങളിൽ വൈറ്റ് ലൈനിന്‍റെ എഡ്ജ് വരെ, അതായത് സീറോ സെന്‍റീമീറ്റർ ഗ്യാപ്പിൽ ടെയ്ക്ക്…

Read More

അന്ത്യകർമ്മങ്ങൾ ചെയ്ത് ചിതയൊരുക്കി സംസ്കരിച്ചുകഴിഞ്ഞപ്പോൾ ഡിഎൻഎ ഫലം എത്തി; അത് ദീപക്കല്ല;  ഞങ്ങളുടെ മകനെ എവിടെയെന്ന ചോദ്യവുമായി കുടുംബം

  കോഴിക്കോട്: അന്ത്യകർമങ്ങൾ ചെയ്ത് ചിതയൊരുക്കി സംസ്കരിച്ചത് തന്‍റെ മകൻ അല്ലെന്ന് അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിന്‍റെ വീട്ടുകാർ. ജൂൺ ഏഴിനാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിനെ (36) കാണാതായത്. മകൻ തിരിച്ചുവരുന്നതു കാത്ത് നെഞ്ചുരുകി കാത്തിരിക്കുന്നതിനിടെയാണ് ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്. ബന്ധുക്കൾ മൃതദേഹം ദീപക്കിന്‍റെതാണെന്ന അറിവോടെയാണ് ജൂലൈ 19-നു ചിതയൊരുക്കി സംസ്കരിച്ചത്. മകന്‍റെ വിയോഗത്തോടു പൊരുത്തപ്പെട്ട് വരുമ്പോഴാണു ഡിഎൻഎ പരിശോധനാഫലം വന്നതും മൃതദേഹം ആളുമാറി സംസ്കരിച്ചതാണെന്ന് തിരിച്ചറിയുന്നതും. ഇതാണു കുടുംബത്തെ വലച്ചത്.അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് 2021 മാർച്ചിലാണു നാട്ടിൽ തിരിച്ചെത്തിയത്. പിന്നീട് ഒരു തുണിക്കടയിൽ സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. വീസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്‍റെ കൈയിൽനിന്നു പണം വാങ്ങാൻ എന്നുപറഞ്ഞ്…

Read More

 2018-ലെ അനുഭവം ഇനി ഉണ്ടാകില്ല ; ഡാം തുറന്നാൽ പ്രളയമുണ്ടാകില്ല; വ്യാജപ്രചാരണം നടത്തിയാല്‍ കേസെടുക്കുമെന്ന് മന്ത്രി രാജന്‍

കോഴിക്കോട്: അണക്കെട്ടുകള്‍ തുറന്നാലുടന്‍ പ്രളയമുണ്ടാകുമെന്നു കരുതരുതെന്നു റവന്യുമന്ത്രി കെ. രാജന്‍. നിയമപ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്കല്ല ഡാമില്‍നിന്നു വെള്ളം തുറന്നുവിടുന്നത്. പടിപടിയായാണ് ഇതു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇട നല്‍കുന്നുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന്  തമിഴ്‌നാട്  പരമാവധി ജലം കൊണ്ടുപോകണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം കേരളത്തെ നേരത്തേ അറിയിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. 1000 ക്യു സെക്‌സിനു മുകളില്‍ പോയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുറക്കൂവെന്നു തമിഴ്നാട് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2018-ലെ അനുഭവം ഇനി ഉണ്ടാകില്ല. കാലാവസ്ഥാ പ്രവചനം അനുസരിച്ച് കേരളം ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന വ്യാജ പ്രചാരണത്തിനു കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

പെട്ടിമുടി ദുരന്തത്തിന് ഇന്നു രണ്ടു വയസ്; ഉറ്റവരുടെ ഓർമകളുമായി പെട്ടിമുടിയിൽ ഇന്നു പ്രാർഥന; ഇനിയും കണ്ടെത്താതെ നാലുപേർ

മൂന്നാർ: പെട്ടിമുടിയിൽ പച്ചപ്പ് മൂടി ദുരന്തത്തിന്‍റെ പാടുകൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒാർമകളിലെ വേദനയുടെ മുറിപ്പാടുകൾ ഇന്നും ഹൃദയങ്ങളിൽനിന്നു മാഞ്ഞിട്ടില്ല. 70 പേരുടെ ജീവൻ കവർന്നെടുത്ത ദുരന്തം നടന്നിട്ടു രണ്ടു വർഷം തികയുന്ന ഇന്നു പെട്ടിമുടി ഉറ്റവരുടെ ഓർമകളിൽ പ്രാർഥനാമുഖരിതമാകും. 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30ന് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ഇന്നു പെട്ടിമുടിയിൽ പ്രത്യേക പ്രാർഥനകൾ നടക്കും. മരിച്ചവരെ സംസ്കരിച്ച സ്ഥലത്തു തന്നെയാവും പ്രാർഥനാ ചടങ്ങുകൾ. കെഡിഎച്ച്പി കന്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ രാവിലെ സ്ഥലത്തു സ്മരണാഞ്ജലി അർപ്പിക്കും. രാവിലെ ഒൻപതിന് എല്ലാ എസ്റ്റേറ്റുകളിലും തൊഴിലാളികളുടെ നേതൃത്വത്തിൽ മൗനപ്രാർഥനയുണ്ടാകും. രാജമല സെന്‍റ് തെരേസാസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് പരേതർക്കു വേണ്ടി ദിവ്യബലി അർപ്പിക്കും.പ്രതികൂല കാലാവസ്ഥയാണെങ്കിലും മരിച്ചവരുടെ വിദൂരത്തുള്ള ബന്ധുക്കളിൽ ചിലരെങ്കിലും പ്രാർഥനകൾക്കായി എത്തുമെന്നാണ് കരുതുന്നത്. ഒരു കിലോമീറ്ററിലധികം ഉയരമുള്ള…

Read More