Lena was at all times going to be something special in music when she began taking half in the piano at age four. Born in 1984, Lena was the other half to Yulia Volkova in t.A.Tu., a group who achieved fame not only in Russia but worldwide. Whether she was attracted to his soccer prowess or he was interested in her sensual beauty is unknown. An look in the Sports Illustrated swimwear magazine is an efficient indication of simply how scorching she is. The beautiful Irina was born in 1986…
Read MoreDay: September 6, 2022
ഇനി കോവിഡ് വാക്സിന് മൂക്കിലൂടെ നല്‍കാം ! രാജ്യത്തെ ആദ്യത്തെ കോവിഡ് നേസല്‍ വാക്സിന് അനുമതി നേടി ഭാരത് ബയോടെക്…
രാജ്യത്ത് ആദ്യമായി നേസല്‍ കോവിഡ് വാക്സിന് അനുമതി. ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസല്‍ വാക്സിന് ഡ്രഗ് കണ്ട്രോളര് അംഗീകാരം നല്കി. ‘അടിയന്തര സാഹചര്യങ്ങളില്‍’ മുതിര്‍ന്നവര്‍ക്കിടയില്‍ ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നേസല്‍ (മൂക്കിലൂടെ നല്‍കുന്നത്) വാക്സീനായ ‘ബിബിവി154’ ന് ഡ്രഗ്സ് അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ജനുവരിയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് നേസല്‍ വാക്സിന് വികസിപ്പിച്ചത്. വാക്സിന് സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നല്കുന്നതുമാണെന്നു കമ്പനി അവകാശപ്പെടുന്നു. മൂക്കിലൂടെ 2 ഡോസ് വാക്സിനായി നല്കുമ്പോഴും മറ്റൊരു വാക്സിന്റെ ആദ്യ 2 ഡോസിനു ശേഷം ബൂസ്റ്റര്‍ ഡോസായി നല്കുമ്പോഴും ഇതു സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു. Dr Mansukh Mandaviya on Twitter: “Big…
Read Moreഎങ്ങനുണ്ട്…എങ്ങനുണ്ട് ! താന്‍ അലറിവിളിച്ച് സംസാരിക്കുന്നത് സെല്‍ഫ് പ്രൊമോഷന്റെ ഭാഗമായി എന്ന് ഡോ.റോബിന്…
ബിഗ്ബോസ് മലയാളം സീസണ് നാലിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് ഡോ.റോബിന് രാധാകൃഷ്ണന്. ഇരുപത് പേരാണ് നാലാം സീസണില്‍ മത്സരിക്കാനെത്തിയത്. അതില്‍ പതിനേഴ് പേര് ഒന്നാം ദിവസം മുതലും ബാക്കി മൂന്ന് പേര് വിവിധ ഇടവേളകളിലായും മത്സരത്തിലേക്ക് പ്രവേശിച്ചത്. ദില്‍ഷ പ്രസന്നനായിരുന്നു ബിഗ്ബോസില്‍ വിജയിയായത്. ബിഗ് ബോസ് മലയാളത്തിലെ ആദ്യ ലേഡി ബിഗ് ബോസ് ടൈറ്റില്‍ വിന്നറാണ് ദില്‍ഷ. അമ്പത് ലക്ഷം രൂപയാണ് ദില്‍ഷയ്ക്ക് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയത് ബ്ലെസ്ലിയായിരുന്നു. സീസണ് ഫോറില്‍ മത്സരാര്‍ഥികളായി എത്തിയവരെല്ലാം ഇപ്പോള്‍ തിരക്കുള്ള സെലിബ്രിറ്റികള്‍ കൂടിയാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത് ഡോ. റോബിന് രാധാകൃഷ്ണന്. സഹമത്സരാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് താരത്തെ ബിഗ്ബോസില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോഴും റോബിന് അതിഥിയായി എത്തുന്ന സ്ഥലങ്ങളിലെല്ലാം റോബിനെ കാണാന്‍ നൂറ് കണക്കിന് ആളുകളാണ് തടിച്ച് കൂടുന്നത്. ബിഗ് ബോസില്‍…
Read Moreഎത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് ? ഞരമ്പന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി എസ്തര്; കണ്ണുതള്ളി ആരാധകര്‍…
മലയാള സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തേര്‍ അനില്‍. 2010ല്‍ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തേര്‍ സിനിമയിലെത്തുന്നത്. മലയാളത്തിലെ സര്‍വ്വകാല ഹിറ്റായ, താരരാജാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന ചിത്രത്തിലും ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ലും എസ്തര് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെ നടി നായികയാവുകയും ചെയ്തു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര് അഭിനയിച്ചു. ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറില്‍ വഴിത്തിരിവായി. ഒരു നാള് വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന് കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ…
Read Moreനടിയോട് ലൈംഗികത അഭ്യര്‍ഥന നടത്തി കയറിപ്പിടിച്ചു ! നടന് കെആര്‍കെ അറസ്റ്റില്‍…
നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തുകയും തുടര്‍ന്ന് ബലമായി കൈയില്‍ കയറി പിടിക്കുകയും ചെയ്ത സംഭവത്തില്‍ നടന് കെആര്‍കെ എന്ന കമല്‍ റഷീദ് ഖാന് അറസ്റ്റിലായി. 2019 ജനുവരിയില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. നടിയുടെ പരാതിയില്‍ വേര്‍സോവ പൊലീസാണ് കെആര്‍കെയെ അറസ്റ്റ് ചെയ്ത്. 2020ല്‍ സാമൂഹികമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട് നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെആര്‍കെയെ മുംബൈ ബോറിവാലിയിലെ കോടതിയുടെ ട്രാന്‍സ്ഫര്‍ ഉത്തരവിലൂടെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കമാല്‍ റഷീദ് ഖാനെ ഇന്ന് ബാന്ദ്ര കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി വെര്‍സോവ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കെആര്‍കെയ്ക്കെതിരെ 2021ല്‍ ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു. 2020ല്‍ അന്തരിച്ച നടന് റിഷി കപൂറിനെ കുറിച്ചും ഇര്ഫാന് ഖാനെ കുറിച്ചും ട്വിറ്ററില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് കേസിലാണ്…
Read Moreഅത് കഞ്ചാവ് കുരുവല്ല ! കോഴിക്കോട്ട് മില്‍ക്ക് ഷെയ്ഖില്‍ ഇട്ടത് ‘ഹെംപ്’ സീഡ് എന്ന് കടയുടമയായ ഡോക്ടര്‍…
കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ മില്‍ക് ഷെയ്ക്കില്‍ കഞ്ചാവ് കുരു ചേര്‍ത്തു നല്കി എന്ന പരാതിയിന്മേല് രജിസ്റ്റര്‍ ചെയ്ത എക്സൈസ് കേസില്‍ ട്വിസ്റ്റ്. ഷെയ്ക്കില്‍ ചേര്‍ത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് കുരുവാണെന്നും കടയുടമ ഡോ. സുഭാഷിഷ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ വഴി ‘കഞ്ചാവ് ഷെയ്ക്കി’ന് വ്യാപക പ്രചാരണം ലഭിച്ചതോടെയാണ് എക്സൈസ് കടയില്‍ പരിശോധന നടത്തിയത്. വിദ്യാര്‍ഥികള്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നെന്നും പരാതി ഉയര്‍ന്നിരുന്നു. ‘ഹെംപ് സീഡുകള്‍ വളരെ പോഷകഗുണമുള്ളവയാണ്. പ്രോട്ടീന്‍ അളവ് വളരെ കൂടുതലാണ്. അതുപോലെ ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കും ത്വക്കിനും വളരെ ഗുണപ്രദമായവയാണ്. 2021 നവംബര്‍ 15ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതിന് അനുമതി നല്‍കിയിരുന്നു. അവര്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് ഈ കട നടത്തുന്നത്’ കട ഉടമ…
Read Moreഅഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായ ! നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്ന് അമ്മ…
പേവിഷ ബാധയെത്തുടര്‍ന്ന് 12കാരി മരിച്ച സംഭവത്തില്‍ വില്ലനായത് വളര്‍ത്തു നായ. അഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെന്ന് അമ്മ രജനി പറഞ്ഞു. നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോള്‍ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കുട്ടിയുടെ മുറിവ് കഴുകാന്‍ നഴ്സ് ആവശ്യപ്പെട്ടു. സോപ്പു വാങ്ങിക്കൊണ്ടുവന്ന് മുറിവ് കഴുകിയത് അച്ഛനാണ്. മുറിവിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നും അമ്മ കുറ്റപ്പെടുത്തി. നാലു മണിക്കൂറിനകം തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ഡോക്ടര്‍ പറയുന്നത്. കണ്ണിന് സമീപം ഇത്രയും വലിയ മുറിവുണ്ടായപ്പോള്‍ ഇന്‍ഫെക്ഷനുണ്ടാകുമെന്ന് കണക്കുകൂട്ടി വേറെ ആശുപത്രിയിലേക്ക് വിടുകയെങ്കിലും ചെയ്യേണ്ടതല്ലേയെന്ന് രജനി ചോദിക്കുന്നു. ആരുടെയോ വീട്ടില്‍ വളര്‍ത്തിയ നായയെ പേ വിഷബാധ സംശയിച്ച് ഇറക്കി വിട്ടതായിരിക്കാമെന്ന് രജനി പറഞ്ഞു. അല്ലാതെ ജെര്‍മന്‍ ഷെപ്പേഡ് നായ…
Read Moreരണ്ടിടങ്ങളിലായി രണ്ടു കുട്ടികള്‍! നാടിനു വേദനയായി കുട്ടികളുടെ മുങ്ങിമരണം
കല്‍പ്പറ്റ: രണ്ടിടങ്ങളിലായി രണ്ടു കുട്ടികള്‍ ഇന്നലെ മുങ്ങിമരിച്ചതു വയനാടിനു വേദനയായി. കോറോത്തും പനമരത്തുമായിരുന്നു കുഞ്ഞുങ്ങളുടെ അപകടമരണം. വടകര പുതുപ്പണം പാലയാടുനട ഗുരുമഹസില് ശരണ്‍ദാസ്-ലിബിന ദമ്പതികളുടെ മകന് സിദ്ധവ് ശരണ്‍(മൂന്ന്) ആണ് കോറോത്ത് വയനാട് വില്ലേജ് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചത്. ശരരണ്ദാസും കുടുംബവും അടങ്ങുന്ന സംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് റിസോര്‍ട്ടില്‍ എത്തിയത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കുട്ടിയെ കാണാതായി. കുടുംബാംഗങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ സ്വിമ്മിംഗ്പൂളില്‍ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതികളുടെ ഏക മകള്‍ ഷഹദ ഫാത്തിമയാണ്(രണ്ടര) പനമരത്ത് മരിച്ചത്. ഞായറാഴ്ച അന്തരിച്ച പനമരം പുതിയപുരയില്‍ ഖാലിദിന്റെ വീടിനടുത്തുള്ള താമരക്കുളത്തിലാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. ഖാലിദിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹാഷിമും കുടുംബവും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. തെരച്ചലിലാണ് താമരക്കുളത്തില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreഒരു ജ്യൂസ് കുടിച്ചാൽ ഒന്നരകിക്ക്..! കടയിൽ യുവതീ യുവാക്കളുടെ തിരക്കോട് തിരക്ക്; ഷെയ്ക്ക് കുടിച്ചാൽ കിക്കോട് കിക്ക്; കോഴിക്കോട്ടെ കിക്കിന്റെ രഹസ്യം ഞെട്ടിക്കുന്നത്…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ജ്യൂസില്‍നിന്ന് ‘കിക്ക്’ അടിക്കാന്‍ എത്തുന്നത് നിരവധി പേര്…ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ജ്യൂസ് കടയെ കുറിച്ചുള്ള പരാതി വ്യാപകമായതോടെ എക്സൈസ് നടപടിയെ ടുത്തു. കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഈ കടകളില്‍ മാത്രമല്ല മറ്റിടങ്ങളിലും സമാനമായി ജ്യൂസ് വഴി ‘കിക്ക്’ നല്‍കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കടകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഈ കടയില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടാറുള്ളതെന്നാണ് പ്രദേശത്തുള്ളവരും മറ്റ് വ്യാപാരികളും പറയുന്നത്. കൂടുതലായി എത്തുന്നതും യുവതീ-യുവാക്കള്‍ തന്നെ. ഇന്നലെ നടത്തിയ പരിശോധനയില്‍ ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ…
Read Moreകുറ്റകരമായ അനാസ്ഥ! അഭിരാമിക്ക് ചികിത്സ വൈകിയത് ഗൗരവമായെടുക്കണം, ജുഡീഷല്‍ അന്വേഷണം വേണം; ആന്റോ ആന്റണി
പത്തനംതിട്ട: നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അഭിരാമിയുടെ മരണത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. നായയുടെ കടിയേറ്റത്തിനുശേഷം മൂന്നു വാക്സിനുകള്‍ എടുത്തിട്ടും കുട്ടി മരണമടഞ്ഞത് വളരെയധികം ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. വാക്സിനുകളുടെ ഗുണമേന്മയെ സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കയ്ക്ക് അടിവര ഇടുന്നതാണ് ഈ സംഭവം. കടിയേറ്റ കുട്ടിയെ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ ആദ്യ ഡോസ് വൈകിയതും അന്വേഷിക്കണം. വാക്സിന്റെ കാര്യക്ഷമതയെക്കുറിച്ച് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിന്റെ കാര്യക്ഷമതയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി ഗുണമേന്മ ഇല്ലാത്ത വാക്സിനുകള്‍ മുഴുവന്‍ പിന്‍വലിച്ച് ഫലപ്രദമായ വാക്സിനുകള്‍ ആശുപത്രികളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാവണം. കുറ്റകരമായ അനാസ്ഥ ഒരു വര്‍ഷത്തിനിടയില്‍ ഇരുപതോളം ആളുകള്‍ പേ വിഷബാധയേറ്റ് മരണമടയുകയും രണ്ടു ലക്ഷത്തോളം ആളുകള്‍ക്ക് തെരുവു നായ്ക്കളുടെ കടിയേല്‍ക്കുകയും ചെയ്തു. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്ന കാര്യത്തിലും ഫലപ്രദമായ വാക്സിനുകള്‍…
Read More