പത്തനംതിട്ട: നായയുടെ കടിയേറ്റ് ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും അഭിരാമി ഏറെ പ്രതീക്ഷിച്ചു. ഓണപ്പരീക്ഷ, ഓണാവധി തുടങ്ങി വരാനിരിക്കുന്ന നല്ല ദിനങ്ങളെക്കുറിച്ചു മാത്രമായിരുന്നു ചിന്ത. മൈലപ്ര എസ്എച്ച് സ്കൂളിലെ ഏഴാംക്ലാസ് ബി ഡിവിഷനിലെ വിദ്യാര്‍ഥിനിയായ അഭിരാമിയെ നായ കടിച്ചതറിഞ്ഞ് കഴിഞ്ഞ ഓഗസ്റ്റ് 14നാണ് പ്രഥമാധ്യാപകന് സജി സാറിനൊപ്പം ക്ലാസ് ടീച്ചര്‍ മഞ്ജു വര്‍ഗീസ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തുന്നത്. പ്രിയപ്പെട്ട കുട്ടി മുഖത്തേറ്റ കടി കുട്ടിക്ക് അന്നേ ഏറെ ശാരീരിക അസ്വസ്ഥകള്‍ക്കു കാരണമായിരുന്നു. ആശുപത്രിയില്‍ എത്തിയ അധ്യാപകരോട് അഭിരാമി സംസാരിച്ചു. ഓണപ്പരീക്ഷയെക്കുറിച്ചു പറഞ്ഞു. ചോദ്യപേപ്പര്‍ തരണമെന്നും വീട്ടിലിരുന്ന് എഴുതിക്കൊള്ളാമെന്നും പറഞ്ഞു. ക്ലാസിലെ ലീഡറായ അഭിരാമി എന്നും അധ്യാപകര്‍ക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നുവെന്ന് മഞ്ജു ടീച്ചര്‍ പറയുന്നു. ലീഡർ അധ്യാപകര്‍ ക്ലാസിലെത്താന്‍ താമസിച്ചാല്‍ ക്ലാസിന്റെ നേതൃത്വം വേഗത്തില്‍ ഏറ്റെടുക്കും. അധ്യാപകര്‍ ക്ലാസില്‍ വന്നാല്‍ ഗുഡ്മോ്ണിംഗും ആശംസിച്ചാണ് തന്റെ സീറ്റിലവള്‍ പോയി ഇരിക്കുക. പഠിക്കാനും പാഠ്യേതര വിഷയങ്ങളിലും…
Read MoreDay: September 6, 2022
അജിത്തിനൊപ്പമുളള നീണ്ട ബൈക്ക് യാത്ര; നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍
മഞ്ജു വാര്യർ വീണ്ടുമൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കുകയാണ്. വെട്രിമാരന് സംവിധാനം ചെയ്ത അസുരനു ശേഷമുളള തന്റെ രണ്ടാമത്തെ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ് മഞ്ജു വാര്യര്‍. വലിമൈക്കു ശേഷം എച്ച്. വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്.സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ അജിത്തിനും സംഘത്തിനുമൊപ്പം നടത്തിയ ഒരു ബൈക്ക് യാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് മഞ്ജു ഇപ്പോള്‍. നാലു ചക്രമുള്ള വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്കില്‍ ആദ്യമായാണ് ഈ അനുഭവമെന്ന് മഞ്ജു കുറിക്കുന്നു. തന്നെ ഈ യാത്രയ്ക്കായി ക്ഷണിച്ച അഡ്വഞ്ചര്‍ റൈഡേഴ്സ് ഓഫ് ഇന്ത്യ, അജിത്ത്, ബിനീഷ് ചന്ദ്ര തുടങ്ങിയവര്‍ക്കെല്ലാം മഞ്ജു ഇതോടൊപ്പം നന്ദി രേഖപ്പെടുത്തുന്നു. യാത്രയില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. കാഷ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പതിനാറു പേര് അടങ്ങിയ സംഘമായിരുന്നു യാത്ര പുറപ്പെട്ടത്.…
Read Moreമലയാളം പഠിച്ചു തുടങ്ങി, ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ പുസ്തകമെന്ന് ഗുരു സോമസുന്ദരം
യൂട്യൂബ് വഴി മലയാളം വായിക്കാൻ പഠിച്ചു, ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ ഗുരുമുഖങ്ങൾ എന്ന പുസ്തകമെന്നു ഗുരു സോമസുന്ദരം. മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കരിയറിലെതന്നെ ഒരു വഴിതിരിവായി മാറുകയും. തമിഴ് സിനിമകളിലൂടെ അഭിനയം തുടങ്ങിയ ഗുരുവിനു മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ നേടിക്കൊടുക്കുകയും ചെയ്തു. ഒരുപിടി മലയാള സിനിമകളിൽ ഇനി അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാകും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറയാണ് അടുത്ത റീലീസ്. ബിജു മേനോൻ ആണ് ചിത്രത്തിലെ നായകൻ. അടുത്തിടെ നാലാംമുറ എന്ന സിനിമക്കു വേണ്ടി മലയാളം വായിക്കാൻ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ആ വീഡിയോ പകർത്തിയത്. ഇപ്പോഴിതാ മലയാളം വായിക്കാൻ പഠിച്ചതിനെക്കുറിച്ചുള്ള അനുഭവം ഗുരു…
Read Moreപലതവണ വിളിച്ചിട്ടും..! ഗർഭിണിയായ യുവതി തൂങ്ങിമരിച്ച സംഭവം; ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണു മരണത്തിനു കാരണമെന്നു യുവതിയുടെ ബന്ധുക്കൾ
പറവൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പറവൂർ പോലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവറായ പറവൂത്തറ ഐക്കത്തറ രഞ്ജിത്തിന്റെ ഭാര്യ അമല (24) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ രഞ്ജിത്തിന്റെ പിതാവ് അശോകൻ ഉളി ഉപയോഗിച്ചു വാതിൽ കുത്തിത്തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ അമലയെ കണ്ടെത്തുകയായിരുന്നു. ഉടൻ രഞ്ജിത്തിനെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപ്രതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണു മരണത്തിനു കാരണമെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. തിരുവനന്തപുരം വള്ളക്കടവ് കാരാളി അനന്തപുരി ആശുപത്രിക്കു സമീപം സരസ്വതി വിലാസത്തിൽ വിജയകുമാർ- രാജേശ്വരി ദന്പതികളുടെ മകളാണ് അമല. 2020 ഓഗസ്റ്റ് 24നായിരുന്നു ഇവരുടെ വിവാഹം. അമലയുടെ അമ്മയുടെ സഹോദരിയുടെ മകൾ പറവൂത്തറയിൽ താമസിക്കുന്നുണ്ട്. ഇവർ വഴിയാണു വിവാഹാലോചന വന്നത്. ഇരുവീട്ടുകാരും കണ്ട് ഉറപ്പിച്ചശേഷം…
Read Moreകേശുവും മുടിയനും മക്കളെപ്പോലെ; ശിവാനിയെക്കുറിച്ചും സെറ്റിനെക്കുറിച്ചും ഉപ്പും മുളകും താരം നിഷാ സാരംഗ് പറഞ്ഞ് എന്താണെന്ന് അറിഞ്ഞാൽ…
വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ഉപ്പും മുളകും സെറ്റിലാണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വീടിനോട് ഒരു അടുപ്പമുണ്ട്. എല്ലാവരും കുടുംബാംഗങ്ങളെപ്പോലെയാണ്. പാറു അടക്കമുള്ള കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നലൊക്കെ അവരുടെ അമ്മമാർക്കുള്ളതുപോലെ ടെൻഷൻ എനിക്കും വരും. മുടിയൻ അടക്കം എല്ലാവരും അവരുടെ വിശേഷങ്ങൾ എല്ലാം എന്നോട് ഷെയർ ചെയ്യാറുണ്ട്. മുടിയനാണ് എന്നോട് അമ്മയോടുള്ളപോലുള്ള പെരുമാറ്റം കൂടുതൽ. അവന്റെ പുതിയ വർക്കുകളുടെ വിശേഷങ്ങൾ അടക്കം അവൻ പറയും. ശിവാനിയെ വഴക്കുപറയേണ്ട ആവശ്യമില്ല. നോക്കിയാൽതന്നെ അവൾക്ക് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസിലാക്കി പെരുമാറും. എന്റെ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കുന്ന രണ്ടുപേരാണ് കേശുവും മുടിയനും. രണ്ട് ആൺമക്കളുടെ സന്തോഷം കേശുവും മുടിയനും തരുന്നുണ്ട്. രണ്ടുപേരും നല്ല കെയറിംഗാണ്. പാറുക്കുട്ടിയുടെ ഉള്ളിൽ ഞാൻ എവിടെയോ ഉണ്ട്. അതുകൊണ്ട് അവൾ എപ്പോഴും എന്റെ വാത്സല്യം കിട്ടാൻ അടുത്തു വന്നിരിക്കും. പാറു ഇടയ്ക്ക്…
Read Moreമഞ്ഞില്വിരിഞ്ഞിട്ടും…! സിനിമ മത്സരം നടക്കുന്ന ഇന്‍ഡസ്ട്രി; ശങ്കറിന് സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമായ കാരണം വെളിപ്പെടുത്തി മുകേഷ്
മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകള്‍ ആകുന്നതിനു മുന്‍പ് മലയാളത്തില്‍ സൂപ്പര്‍സ്റ്റാറായിരുന്നു ശങ്കര്‍. ഞാന്‍ രണ്ടാമതോ മൂന്നാമതോ അഭിനയിക്കുന്ന ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ ശങ്കറും ഉണ്ടായിരുന്നു. അന്നൊക്കെ അദ്ദേഹത്തിന് പിന്നാലെ ആളുകള്‍ ഓടി കൊണ്ടിരിക്കുകയാണ്. മഞ്ഞില്‍വിരിഞ്ഞപൂവ് എന്ന സിനിമ കേരളത്തില്‍ ഹിറ്റായി ഓടുമ്പോള്‍ ശങ്കര്‍ തമിഴില്‍ അഭിനയിച്ച ചിത്രവും അവിടെ ഹിറ്റായി ഓടി. ഒരേ സമയം രണ്ടു ഭാഷയില്‍ സൂപ്പര്‍സ്റ്റാറായി രംഗപ്രവേശം ചെയ്യുക എന്നു പറയുന്ന ഭാഗ്യം വളരെ അപൂർവം നടന്മാര്‍ക്കേ ലഭിക്കൂ. ശങ്കറിന്റെ സ്വഭാവം മോശമായതോ, അദ്ദേഹം അഭിനയിച്ച സിനിമകള്‍ ഹിറ്റാവാതെ ഇരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമായത് എന്നാണ് ഞാന്‍ ചിന്തിച്ചത്. അത്രയും പാവമായി ഇരുന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ പോവില്ല. മത്സരം നടക്കുന്ന ഇന്‍ഡസ്ട്രിയില്‍ എല്ലാവരെയും വിശ്വസിച്ചുനിന്നാല് പിന്നെ പണി കിട്ടും. കുറഞ്ഞ പക്ഷം നമ്മുക്ക് ഒരാള്‍ പാരവയ്ക്കാന്‍…
Read More13 വര്‍ഷം മുന്‍പ് നടന്ന പ്രണയ വിവാഹം! മലയാളിയായ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഒഡീഷ സ്വദേശി തൂങ്ങിമരിച്ചു
എറണാകുളം: മലയാളിയായ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാനക്കാരനായ ഭര്‍ത്താവ് തൂങ്ങി മരിച്ചു. എറണാകുളം പള്ളിക്കരയില്‍ ഊത്തിക്കയില്‍ ഭാസ്കരന്റെ മകള്‍ ലിജിയാണ്(41) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഒഡീഷ സ്വദേശി ഡിക്രുവാണ്(40)ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. കേരളത്തില്‍ സാജന് എന്നായിരുന്നു ഡിക്രുവിന്റെ പേര്. 13 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ഡിക്രു ലിജിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇയാൾ കത്തിയുപയോഗിച്ച് ലിജിയുടെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞ അയല്‍വാസികള്‍ ലിജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ വച്ചുതന്നെ മരിച്ചു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഡിക്രുവിനെ 100 മീറ്റര്‍ മാറി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Read Moreസംശയം കലശലായപ്പോൾ നിലവിളക്കിന് ഭാര്യയെ അടിച്ചു കൊന്നു; വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം, ഇരുവർക്കും വിദേശത്ത് ജോലി; ഇവർക്കിടയിൽ ഉണ്ടായ തർക്കമറിയാതെ ബന്ധുക്കൾ
തിരുവനന്തപുരം : വർക്കലയിൽ നവ വധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെട്ടൂർ അയണിവിള വീട്ടിൽ അനീഷിന്റെ ഭാര്യ ആലപ്പുഴ തത്തപ്പള്ളി സ്വദേശി നിഖിത(26) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അനീഷിനെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. പോലീസ് പറയുന്നത് ഇങ്ങനെ- ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വാക്കേറ്റത്തെ തുടർന്ന് നിലവിളക്ക് കൊണ്ട് അനീഷ് നിഖിതയെ തലക്ക് അടിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. നിലവിളി കേട്ട് ഇവർ ബന്ധുക്കളെ കൂട്ടി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന് പരിക്കേറ്റ നിഖിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. വിദേശത്തായിരുന്ന ഇരുവരും ഈ മാസം ഒന്നാം തീയതിയാണ് അനീഷിന്റെ വീട്ടിൽ എത്തിയത്. അനീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും. നിഖിതയുടെ മൃതദേഹം…
Read Moreഓണം അടിച്ചു പൊളിച്ചോളു, പക്ഷേ… ഓണാവധിക്കു വീടുപൂട്ടി പോകുന്നവര്‍ പോൽ-ആപ്പിൽ വിവരമറിയിക്കൂ, സുരക്ഷയൊരുക്കാമെന്നു പോലീസ്
കോഴിക്കോട്: ഓണാവധിക്കു വീടുപൂട്ടി യാത്രപോകുന്നവർ പോലീസിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകണമെന്ന് അറിയിപ്പ്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററാണു പത്രക്കുറിപ്പ് ഇറക്കിയത്. ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പുവരുത്താം. പോല്‍ ആപ് എന്ന കേരളാ പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം മോര് സർവീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. ഇങ്ങനെ നല്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പട്രോളിംഗും സുരക്ഷയും ക്രമീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കും. 2020 ല്‍ നിലവില്‍ വന്ന സംവിധാനം ഇതുവരെ 2,945 പേര് വിനിയോഗിച്ചിട്ടുണ്ട്. ഓണം അവധിയോടനുബന്ധിച്ചുള്ള മോഷണം തടയാനാണ് പോലീസിന്റെ സുരക്ഷാസംവിധാനം.
Read Moreഇവിടവും ഞങ്ങളുടെ ലോകം..!
ഇവിടവും ഞങ്ങളുടെ ലോകം..! തെരുവുനായുടെ ആക്രമണത്തിൽ മരിച്ച അഭിരാമിയുടെ മൃതദേഹം റാന്നിയിലേക്കു കൊണ്ടു പോകുന്നതിനായി കയറ്റിയ ആംബുലന്‍സില്‍ കയറുന്നതിനായി മാതാപിതാക്കളായ ഹരീഷും രജനിയും നടന്നു പോകുമ്പോള്‍ ആശുപത്രിവരാന്തയുടെ സമീപത്ത് വിശ്രമിക്കുന്ന തെരുവ് നായ. -അനൂപ് ടോം.
Read More