ആക്രമണത്തില്‍ കണ്ണിന്‍റെ കാഴ്ച നഷ്ടമായി; സഹോദരനെതിരേ പോലീസ്‌കേസ് ;അറസ്റ്റ് വൈകുന്നതായി ആക്ഷേപം

റാന്നി: വസ്തു വീതം വച്ചതിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ണിന് പരിക്കേറ്റയാളുടെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമായി. ഇടമുറി തോമ്പിക്കണ്ടം ഓലിയ്ക്കല്‍ ഒ.സി. കൊച്ചുകുഞ്ഞിനാണ് (59) കാഴ്ച് നഷ്ടമായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീടുകയറി ആക്രമണം നടന്നത്. സംഭവത്തില്‍ കൊച്ചുകുഞ്ഞിന്റെ സഹോദരന്‍ ബാബുവിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.ബാബുവിനെ ആക്രമിച്ചതിന്‍റെ പേരില്‍ കൊച്ചുകുഞ്ഞിനെതിരേയും കേസുണ്ട്. വസ്തുവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി കേസുണ്ട്. ഇത് കോടതിയുടെ പരിഗണനയിലുമാണ്. ഇരുമ്പുവടി കൊണ്ടുള്ള അടിയിലാണ് കൊച്ചുകുഞ്ഞിന്റെ കണ്ണിനു ക്ഷതമുണ്ടായത്. കണ്ണ് ശസ്ത്രക്രിയയിലൂടെ തൂന്നിച്ചേര്‍ത്തെങ്കിലും കാഴ്ച പൂര്‍ണമായും നഷ്ടമായി. കണ്ണിനു സമീപത്തെ അസ്ഥി തകര്‍ന്ന് കൃഷ്ണമണി പുറത്തേക്കു തെറിച്ചാണ് കാഴ്ച പോയത്. ഒപ്പം മൂക്കിന്റെ അസ്ഥിയും ഒടിഞ്ഞരുന്നു. കൊച്ചുകുഞ്ഞിന്‍റെ സഹോദരന്‍ തടത്തില്‍ ബാബുവാണ് തന്നെ ആക്രമിച്ചതെന്നു കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. സഹോദരന്‍ ആസിഡ് ഒഴിച്ചു പരിക്കേല്പിച്ചതായി ആരോപിച്ച് ബാബുവും ചികിത്സയിലാണെന്ന്…

Read More

വിദ്യാഭ്യാസ- വ്യവസായ മേഖലകളുടെ പുരോഗതിക്കായ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പിലേക്ക്; സന്ദർശനം രണ്ടാഴ്ചത്തേക്ക്

തിരുവനന്തപുരം: രണ്ടാഴ്ച നീളുന്ന യൂറോപ്യൻ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർ അടക്കമുള്ള സംഘവും ഇന്നു പുറപ്പെടും. സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഒപ്പം പങ്കെടുത്ത ശേഷം രാത്രിയോടെ പിണറായിയും സംഘവും യാത്ര തിരിക്കും. ഡൽഹി വഴി ആദ്യം ഫിൻലൻഡിലേക്കാണ് പോകുന്നത്. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി. ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവർ ഫിൻലൻഡ് സന്ദർശന സംഘത്തിലുണ്ടാകും. സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ- വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സന്ദർശനത്തിൽ നാലു യൂറോപ്യൻ രാജ്യങ്ങളാണു സന്ദർശിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. പ്രശസ്തമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനാണ് സന്ദർശനം. മുൻപ് കേരളം സന്ദർശിച്ച ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്സെന്‍റെ ക്ഷണപ്രകാരമാണു സന്ദർശനം. പ്രമുഖ ബഹുരാഷ്ട്രകന്പനികൾ, ഐടി കന്പനികൾ എന്നിവയും സന്ദർശിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകളിലും കൂടിക്കാഴ്ചയുണ്ട…

Read More

19+ Greatest App To Video Chat With Strangers In 2022!

The must interact is a human condition that brings most traditional folks consolation and satisfaction. Be absolutely conscious of whom you’re talking with, the online world is full of predators. It also comes with a subscription plan with added options. Straightforward interface and easy to grasp performance. One factor which makes it completely different from other market gamers is that it permits its users to delete abusive comments and content material. What should you not say when networking? Polarizing Views About Race, Religion, or Politics. Personal Issues That Are Weighing…

Read More

കാട്ടാക്കട കെഎസ്ആർടിസി മർദനം; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആദ്യ അറസ്റ്റ്; പോലീസ് ഒളിച്ചുകളിക്കുന്നുവെന്ന് ആക്ഷേപം

കാട്ടാക്കട: കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദിച്ച കേസിൽ ആദ്യ അറസ്റ്റ് നടക്കുമ്പോൾ ചർച്ചയാകുന്നത് പോലീസിന്‍റെ ഒളിച്ചു കളി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനും മകൾ രേഷ്മയ്ക്കുമാണ് മർദനമേറ്റത്. മുൻകൂർ ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് തൊട്ടുപിന്നാലെയുള്ള ആദ്യ അറസ്റ്റ്. കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്‍റ് സി.പി.മിലൻ എന്നിവരാണ് മറ്റു പ്രതികൾ. ഈ മാസം 20ന് നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്തു വരികയും വലിയ ചർച്ചയാകുകയും ചെയ്തതോടെ കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. എംഡി പരസ്യമായി മാപ്പു പറയുകയും ചെയ്തു. രേഖകൾ നേരത്തെ ഹാജരാക്കിയിരുന്നതിനാൽ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് അധികൃതർ പിന്നീട് വീട്ടിലെത്തിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ…

Read More

എട്ടു നഗരങ്ങളില്‍ ഇന്നുതന്നെ 5ജി സേവനം തുടങ്ങാന്‍ എയര്‍ടെല്‍ ! ജിയോ തുടങ്ങുന്നത് ദീപാവലി ദിനത്തില്‍; രാജ്യത്ത് 5ജി മാമാങ്കം…

രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ ആളുകളെല്ലാം ആകാംക്ഷയിലാണ്. ഇന്നു തന്നെ രാജ്യത്തെ നാലു മെട്രോകളിലടക്കം എട്ടു നഗരങ്ങളില്‍ 5ജി സേവനം ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ പറഞ്ഞു. 2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ 5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച ചടങ്ങിലാണ് എയര്‍ടെല്‍ പ്രൊവൈഡറായ ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിലാണ് സുപ്രധാന നേട്ടം കൈവരിക്കുന്നത്. 5ജി രാജ്യത്ത് ഒരു പുതിയ അവബോധത്തിനും ഊര്‍ജ്ജത്തിനും തുടക്കമിടും. ഇത് ആളുകള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ തുറക്കുമെന്നും മിത്തല്‍ പറഞ്ഞു. ടെലികോം വ്യവസായം 1.3 ബില്യണ്‍ ഇന്ത്യക്കാരുടെയും ആയിരക്കണക്കിന് സംരംഭങ്ങളുടെയും ഡിജിറ്റല്‍ സ്വപ്നങ്ങളെ കൂടുതല്‍ ജ്വലിപ്പിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ്…

Read More

സെനറ്റ് പിരിച്ചുവിടുമെന്ന മുന്നറിയിപ്പിൽ വിസി വഴങ്ങി; സെനറ്റ് യോഗം വിളിക്കാമെന്ന് ഗവർണറെ അറിയിച്ചു

തിരുവനന്തപുരം: ഈ മാസം 11 നുള്ളില്‍ സെനറ്റ് യോഗം ചേര്‍ന്നില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് സ്വീകരിച്ചതിനു പിന്നാലെ സെനറ്റ് യോഗം വിളിക്കാമെന്ന് കേരള സര്‍വകലാശാല വിസി ഡോ.മഹാദേവന്‍ പിള്ള ഗവര്‍ണറെ അറിയിച്ചു. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കാനാവില്ലെന്നായിരുന്നു നേരത്തെ വിസിയുടെ നിലപാട്. യോഗം ചേർന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തില്‍ എന്ത് നടപടിയെടുത്തെന്നു കേരള സര്‍വകലാശാലാ വി.സി ഡോ.മഹാദേവന്‍ പിള്ള നേരത്തെ ഗവർണറോട് ആരാഞ്ഞിരുന്നു. പുതിയ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്‍റെ പ്രതിനിധിയെ നല്‍കാനാവശ്യപ്പെട്ടപ്പോള്‍ ആണ് വിസി ഇങ്ങനെ ചോദിച്ചത്. ഇതിനെതിരെ താക്കീതുമായി ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു. സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്ന ചാന്‍സലറുടെ ഉത്തരവ് അനുസരിച്ചേ മതിയാവൂ എന്നാണ് ഗവർണർ…

Read More

സോഷ്യല്‍ മീഡിയയില്‍ ‘മന്തിച്ചര്‍ച്ച’ ! കുഴിമന്തിയെന്ന് മിണ്ടിപ്പോകരുതെന്ന് ശ്രീരാമന്‍; പറയുമെന്നും കഴിക്കുമെന്നും കുഴിമന്തി ആരാധകര്‍; ചര്‍ച്ച മൂക്കുന്നതിങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ‘മന്തിചര്‍ച്ച’യുടെ കാലമാണ്. കുഴിമന്തി ഇത്ര വലിയ സംഭവമാണോയെന്ന് ചിന്തിപ്പിക്കുന്നതാണ് ചര്‍ച്ചകള്‍. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ റിലീസ് സമയത്തെ ഓര്‍മ്മിപ്പിക്കും വിധം ‘കുഴി’ ആണ് പ്രധാന ചര്‍ച്ചാവിഷയം. ഒരിടവേളയ്ക്കു ശേഷം ‘കുഴി’ യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത് നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റാണ്. തന്നെ ഒരു ദിവസത്തേക്കു കേരളത്തിന്റെ ഏകാധിപതിയാക്കിയാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേരു നിരോധിക്കുകയാവും എന്നാണ് ശ്രീരാമന്റെ പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള നടപടിയാവും ഇതെന്നും തന്റെ പോസ്റ്റില്‍ ശ്രീരാമന്‍ പറയുന്നു. പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തിയെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ പറയുമ്പോള്‍ പോസ്റ്റിന് താഴെ മയോണൈസും സലാഡും ചേര്‍ത്ത കമന്റുകള്‍ നിറയുകയാണ്. https://www.facebook.com/sreeraman.vk/posts/3140041476210221 പറയുമെന്നും കേള്‍ക്കുമെന്നും കഴിക്കുമെന്നും കുറെപ്പേര്‍ കമന്റിടുമ്പോള്‍ ഇത് പണ്ടേ നിരോധിക്കേണ്ടതാണെന്ന അഭിപ്രായം പങ്കുവെക്കുന്നവരുമുണ്ട്.…

Read More

Adultcamlover Review Real Or A Scam?

The only thing that sets users aside is how a lot Gold they have in their accounts. Public cam shows could be considered with out spending anything. However, if you’re not logged into your account, the location free adult cht limits the amount of time you can spend watching it. Most of the users and models are younger women from all round the world, mostly Americans or Europeans. This means you could only receive your a reimbursement via the courts. The first thing that’s asked on the website is who…

Read More

പോപ്പുലര്‍ ഫ്രണ്ട് ഉന്നംവച്ചിരുന്നത് കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കളെ ! ഇവരുടെ പേരുകളടങ്ങിയ പട്ടിക കണ്ടെത്തി…

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചു. പിഎഫ്‌ഐയില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സുരക്ഷ അനുവദിച്ചത്. എന്‍ഐഎ കേരളത്തില്‍ നടത്തിയ റെയ്ഡില്‍ പിഎഫ്‌ഐ നേതാവായ മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്നും അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളടങ്ങിയ പട്ടിക കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷ അനുവദിച്ചത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെയും വിന്യസിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചത്. ആകെ പതിനൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഇവരില്‍ അഞ്ച് പേര്‍ സ്റ്റാറ്റിക് ഡ്യൂട്ടിക്കായും ആറുപേര്‍ വ്യക്തിഗത സുരക്ഷയ്ക്കായും പ്രവര്‍ത്തിക്കും. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്കും…

Read More

അന്ന് മറ്റവൻ ഞരമ്പിലൂടെ ഓടിയോ..! അതിജീവിത പരാതി പിൻവലിച്ചെങ്കിലും ശ്രീനാഥ് ഭാസിയുടെ ഭാവി ശാസ്ത്രീയ പരിശോധനാ ഫലം തീരുമാനിക്കും

  കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ യുട്യൂബ് ചാനൽ അവതാരക നൽകിയ കേസ് ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും നടന്‍റെ ഭാവി തീരുമാനിക്കുക ശാസ്ത്രീയ പരിശോധനാ ഫലം. അഭിമുഖത്തിനിടെ നടന്‍ അവതാരകയോട് മോശം പെരുമാറ്റം നടത്തിയ സമയത്ത് ഇയാള്‍ ലഹരി മരുന്ന ഉപോഗിച്ചിരുന്നതായി പരാതിക്കാരിയും സാക്ഷികളും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മരട് പോലീസ് ശ്രീനാഥ് ഭാസിയുടെ നഖവും മുടിയും രക്തവും ശേഖരിച്ചു ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു. വൈകാതെ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നും ഇതിന്‍റെ പരിശോധനാ ഫലം പോലീസിന് ലഭിക്കും. നടനെതിരായാണ് പരിശോധനാ ഫലമെങ്കില്‍ ലഹരി ഉപയോഗത്തിന് ശ്രീനാഥിനെതിരേ പോലീസ് കേസെടുക്കും. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അവതാരക നല്‍കിയ സത്യവാങ്മൂലവും ശ്രീനാഥ് ഭാസി ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഹര്‍ജി ഏഴിനു വീണ്ടും പരിഗണിക്കും.…

Read More