14-ാം വയസില്‍ പിതാവിന്റെ ദത്തുപുത്രിയായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച് മകന്‍ ! ഒടുവില്‍ കൊലപാതകവും…

വളര്‍ത്തുമകളുടെ മൃതദേഹം ഏറ്റെടുക്കാന്‍ അവസാനം നേപ്പാളില്‍ നിന്ന് വളര്‍ത്തച്ഛനെത്തി. ചണ്ഡിഗഢിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്രിസ്റ്റലിന്റെ മൃതദേഹമാണ്, വളര്‍ത്തച്ഛന്‍ ജയ്‌റാം ലൊഹാനി നഗരത്തിലെ ജിഎംഎസ്എച്ച് ആശുപത്രിയില്‍ എത്തി ഏറ്റുവാങ്ങിയത്. ജയ്‌റാമിന്റെ യഥാര്‍ഥ മകനും ക്രിസ്റ്റലിന്റെ ഭര്‍ത്താവുമായ ആഷിഷ് ലൊഹാനിയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാര്‍ച്ച് പത്തിനാണ് ചണ്ഡിഗഡിലെ ഐടി പാര്‍ക്കിലെ ഒരു ഹോട്ടല്‍ മുറിയില്‍ കഴുത്തറത്ത നിലയില്‍ ക്രിസ്റ്റലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചണ്ഡിഗഢിലെ ആശുപത്രിയില്‍ അനാഥമായി കിടന്ന മൃതദേഹമാണ് ആറു ദിവസത്തിനു ശേഷം ജയ്‌റാം ലൊഹാനി ഏറ്റെടുത്തത്. കൊലപാതകത്തിനു പിന്നാലെ കടന്നുകളഞ്ഞ ഭര്‍ത്താവ് ആഷിഷ് ലൊഹാനിയെ മോഹാലി അതിര്‍ത്തിയിലെ സിരി മന്തയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കഥ വ്യക്തമായത്. ആഷിഷ് ലൊഹാനിയുടെ പിതാവ് ജയ്‌റാം ലൊഹാനി ദത്തെടുത്ത പെണ്‍കുട്ടിയായിരുന്നു ക്രിസ്റ്റല്‍. നേപ്പാളിലെ…

Read More

സ്വർണവിലയിൽ വൻകുതിപ്പ്; പവന് 1200 രൂപ വര്‍ധന; ചരിത്രത്തിലെ ഏറ്റവും ഉയർന്നവില ഞെട്ടിക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡിൽ. ഇന്ന് ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായി. ഒരു ദിവസം ഒറ്റ തവണ പവന് 1200 രൂപ വര്‍ധിക്കുന്നത് ആദ്യമായാണ്. മുമ്പ് രണ്ടു തവണകളിലായാണ് സ്വര്‍ണവില പവന് 1200 രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഡോളറിന് 1,986 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കി. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ 42,000 രൂപയ്ക്കു മുകളിലാണ് സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടക്കുന്നത്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാര്‍ത്തകള്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 2008ലുണ്ടായ സാമ്പത്തിക തകര്‍ച്ച സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.

Read More

തട്ടിപ്പിനിരയായ വൃദ്ധരുടെ പ്രാർഥന ഫലിച്ചു… പ്രായമായ ലോട്ടറികച്ചവടക്കാരിൽ നിന്നും വ്യാജനോട്ടുനൽകി ബാലൻസ് വാങ്ങുന്ന കോട്ടയത്തെ തട്ടിപ്പുകാരൻ പിടിയിൽ…

കാഞ്ഞിരപ്പള്ളി: ലോട്ടറി കച്ചവടക്കാരനായ വൃദ്ധനിൽനിന്നു വ്യാജ നോട്ട് നൽകി പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം ചാരുപറമ്പിൽ അഭിലാഷ് എന്ന് വിളിക്കുന്ന ബിജി തോമസിനെ (42) യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 14ന് ഉച്ചയോടുകൂടി കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷൻ ഭാഗത്ത് കാറിലെത്തി ചിറക്കടവ് സ്വദേശിയായ വൃദ്ധനിൽനിന്നു ലോട്ടറി വാങ്ങിയതിനു ശേഷം കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന 2000 രൂപയുടെ വ്യാജ പേപ്പർ നോട്ട് നൽകി കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. വൃദ്ധനിൽ നിന്നു 40 രൂപ വില വരുന്ന പന്ത്രണ്ടോളം ടിക്കറ്റുകളാണ് ഇയാൾ വാങ്ങിയത്. മെഡിക്കൽ ഷോപ്പിൽ നൽകാനായി പണം എടുത്തപ്പോഴാണ് രണ്ടായിരത്തിന്‍റെ വ്യാജ നോട്ടാണെന്ന് മനസിലായത്. തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം…

Read More

പ്രണയം അവസാനിപ്പിച്ചതിന്റെ ദേഷ്യത്തില്‍ നഴ്‌സിങ് വിദ്യാര്‍ഥിയെ യുവാവ് കഴുത്തറുത്ത് കൊന്നു !

പ്രണയം അവസാനിപ്പിച്ചതിന്റെ പകയില്‍ തമിഴ്‌നാട്ടില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തി യുവാവ്. രാധാപുരം ജില്ലയിലെ വില്ലുപുരത്താണ് സംഭവം. ധരണിയെന്ന യുവതി (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ധരണിയും മധുപാക്കം സ്വദേശിയായ ഗണേഷും തമ്മില്‍ അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. ലഹരിക്കടിമയും അക്രമ സ്വഭാവവുമുള്ള ഗണേഷുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷമാണ് ധരണി അവസാനിപ്പിച്ചത്. തുടര്‍ന്ന് നഴ്‌സിങ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ധരണിക്ക് അമ്മ മാത്രമാണുള്ളത്. ഫെബ്രുവരിയില്‍ ലീവിനെത്തിയ ധരണിയെ കാണാന്‍ ഗണേഷ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ചെന്നൈയിലേക്ക് പോയതായി ധരണി ഗണേഷിനെ അറിയിച്ചു. എന്നാലിത് കള്ളമാണെന്ന് ഗണേഷ് അറിഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയ ധരണിയെ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഗണേഷിനെ രണ്ട് മണിക്കൂറിനകം തിരുകനൂരില്‍വച്ച് പോലീസ്…

Read More

മതിലുകളിൽ കത്രിക അടയാളം; കാവാലത്തെ ജനങ്ങൾ പരിഭ്രാന്തിയിൽ; അടയാളത്തെ ബന്ധപ്പെടുത്തി പരക്കുന്നത് നിരവധി കഥകൾ; പട്രോളിംഗ് ശക്തമാക്കിയെന്നു പോലീസ്

മങ്കൊമ്പ്: കാവാലം പ്രദേശത്തു വീടിന്‍റെ മതിലുകളിൽ പെയിന്‍റ് ഉപയോഗിച്ചു അടയാളങ്ങൾ പതിച്ചതു നാട്ടുകാരിൽ പരിഭ്രാന്തി പരത്തുന്നു. കാവാലം കുന്നുമ്മ തട്ടാശേരി-സിഎംഎസ് റോഡിലെ നിലവുന്തറ പ്രദേശത്തെ മൂന്നു വീടുകളുടെ മതിലുകളിലാണ് കത്രികയുടെ ആകൃതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. മൂന്നു ദിവസങ്ങൾക്കു മുൻപാണ് അടയാളങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നു വീട്ടുകാർ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സഖറിയാസ് നിലവന്തറ, മുട്ടുങ്കൽ ടോജോ, കൊച്ചുപടാരത്ത് ബേബിച്ചൻ എന്നിവരുടെ വീടുകളുടെ മതിലുകളിലാണ് കത്രിക ചിഹ്നം പതിക്കപ്പെട്ടത്. അടയാളങ്ങൾ കണ്ടതിനെത്തുടർന്നു പല കഥകളും പരക്കുന്നതോടെ ആളുകൾക്കിടയിൽ ഭീതിയും വളരുകയാണ്.  നേരത്തെ മറുനാടൻ മോഷ്ടാക്കളും മറ്റും പകൽ നാട്ടിൽ ചുറ്റിയടിച്ചു നടന്നിട്ടു രാത്രി മോഷണം നടത്താൻ ലക്ഷ്യമിടുന്ന വീടുകളിൽ അടയാളങ്ങൾ ഇട്ടിട്ടുപോകുന്ന രീതിയുണ്ടെന്നു വാർത്തകൾ വന്നിരുന്നു. അത്തരം നീക്കമെന്തെങ്കിലുമാണോ ഇതിന്‍റെ പിന്നിലെന്നാണ് ചിലരുടെ സംശയം. എന്നാൽ, സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.…

Read More