മലപ്പുറത്ത് ക്ഷേത്രത്തിന്റെ ഓഫീസിനെ ‘പച്ച’യാക്കി ! പ്രതിഷേധത്തെത്തുടര്‍ന്ന് നിറംമാറ്റി…

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഓഫീസ് കെട്ടിടം പച്ചയടിച്ചത് വിവാദമായതിനെത്തുടര്‍ന്ന് നിറം മാറ്റി.

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പെയിന്റ് മാറ്റി അടിച്ചത്. കെട്ടിടത്തിന് മുസ്ലിം പള്ളികള്‍ക്ക് നല്‍കുന്ന പച്ച നിറം അടിച്ചു എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം.

ഇതിന് പകരം ചന്ദന നിറം ആണ് പുതുതായി അടിച്ചിരിക്കുന്നത്. ഈ മാസം 28നാണ് വള്ളുവനാടിന്റെ ദേശോത്സവമായ അങ്ങാടിപ്പുറം പൂരം തുടങ്ങുന്നത്.

പൂരത്തിന് മുന്നോടിയായി ക്ഷേത്രം പെയിന്റ് അടിച്ചത് ആണ് ഹിന്ദു സംഘടനകള്‍ വിവാദമാക്കിയത്.

ഓഫീസും വഴിപാട് കൗണ്ടറും ഉള്‍പ്പെടുന്ന കെട്ടിടം പച്ച പെയിന്റ് അടിച്ചു എന്ന് ആയിരുന്നു ആക്ഷേപം.

കഴിഞ്ഞ വര്‍ഷം അടിച്ച അതേ കളര്‍ തന്നെ അല്പം കടുപ്പം കൂട്ടി ആണ് അടിച്ചത്. കളര്‍ തെരഞ്ഞെടുത്തത് താന്‍ തന്നെ ആന്നെന്നും പെയിന്റിംഗ് കോണ്‍ട്രാക്ട് എടുത്ത വിനയന്‍ പറയുന്നു.

” ഇത് പള്ളിക്ക് അടിക്കുന്ന നിറം ഒന്നും അല്ല, കഴിഞ്ഞ തവണ അടിച്ച അതേ പീക്കൊക്ക് നിറം തന്നെ ആണ് ഇത്തവണയും. പക്ഷേ അതിന്റെ കടുപ്പം അല്പം കൂട്ടിയടിച്ചു..അല്പം വെളിച്ചം കുറഞ്ഞ സ്ഥലത്ത് ഈ നിറം പച്ച പോലെ തോന്നുക ആണ്..ഈ നിറം തെരഞ്ഞെടുത്തത് ഞാന്‍ തന്നെ ആണ് ‘ വിനയന്‍ പറഞ്ഞു.

ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഏറെ വൈകാതെ തന്നെ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റി. പീകോക്ക് കളര്‍ മാറ്റി ചന്ദന കളര്‍ ആണ് പുതുതായി ദേവസ്വം കെട്ടിടത്തില്‍ അടിച്ചിരിക്കുന്നത്.

Related posts

Leave a Comment