താനൂർ: സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള സർവീസ് താനൂരിൽ വരുത്തിവച്ചത് വൻദുരന്തം. സ്ത്രീകളും കുട്ടികളുമടക്കം നാൽപതിലേറെ പേരെ കയറ്റി അഴിമുഖത്തേക്ക് പോയ ടൂറിസ്റ്റ് ബോട്ടാണ് തലകീഴായി മറിഞ്ഞത്. ഞായറാഴ്ചയായതിനാൽ ഇന്നലെ ബോട്ടിൽ കയറാൻ നിരവധി പേരാണ് എത്തിയിരുന്നത്. ഇരുപതു പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ നാൽപതോളം ആളുകൾ കയറിട്ടുണ്ടെന്നാണ് നിഗമനം. താനൂർ സ്വദേശി നാസറിന്റേതാണ് ബോട്ട്. ഇതുപോലെ നാലു ബോട്ടുകൾ പൂരപ്പുഴയിൽ വിനോദ സഞ്ചാരം നടത്തുന്നുണ്ട്. ഒട്ടുപുറത്തു നിന്നാരംഭിച്ചു മഴവിൽ വളവു തീർത്തു പൂരപ്പുഴ പാലം വരെയെത്തി തിരിച്ചു പോവുകയാണ് പതിവ്. അരമണിക്കൂർ സഞ്ചാരത്തിനു നൂറു രൂപയാണ് ഫീസ് ഈടാക്കുന്നത്. കുട്ടികൾക്കു ഫീസില്ല. ബോട്ടിൽ കൂടുതൽ ആളുകളെ കയറ്റുന്നത് കണ്ട് യാത്രക്ക് മുന്‍പ് ചിലർ താക്കീത് നൽകിയിരുന്നു. യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടു പോകുന്നത് ബോട്ട് മറിയാൻ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന വീഡിയോ ഇന്നലെ അപകടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപിച്ചിട്ടുണ്ട്.…
Read MoreDay: May 8, 2023
അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ നിന്ന് കാണാതായത് 40,000ല്‍ അധികം സ്ത്രീകളെ ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…
അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) ആണ് ഡേറ്റ പുറത്തുവിട്ടത്. 2016ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ഇക്കാലയളവില്‍ ആകെ 41,621 പേരെ കാണാതായി. 2021ല്‍ സര്‍ക്കാര്‍ നിയമസഭയില്‍ നല്കിയ കണക്കില്‍ 2019-20 കാലയളവില്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില്‍ പലരുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു. ആളുകളെ കാണാതാവുന്ന പരാതികളോട് പോലീസിന് തണുപ്പന്‍ പ്രതികരണമാണുള്ളത്. കൊലക്കേസുകളേക്കാള് ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കണമെന്നും ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നതെന്നും സിന്‍ഹ പറഞ്ഞു. പെണ്‍കുട്ടികളെ കാണാതാകുന്നതില്…
Read Moreപാർട്ടി ഫണ്ടിലേക്ക് ഒരുലക്ഷം വേണം; വിസമ്മതിച്ച ഉടമയ്ക്ക് സിപിഎം നേതാക്കളുടെ വധഭീഷണി; ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടം അടച്ചുപൂട്ടി വിദേശ വ്യവസായി മലയാളി
നെടുങ്കണ്ടം: സിപിഎം നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് ഉടുമ്പന്‍ചോലയില്‍ ഏലത്തോട്ടം അടച്ചുപൂട്ടി. ഉടമകളെ വധിക്കുമെന്നും ജെസി പ്ലാന്റേഷന് ഇനി ഉടുമ്പന്‍ചോലയില്‍ കാണില്ലെന്നും സിപിഎം നേതാക്കളുടെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് തോട്ടം അടച്ചുപൂട്ടാന്‍ ഉടമകള്‍ തീരുമാനിച്ചത്. സിപിഎം ശാന്തന്‍പാറ ഏരിയാ സെക്രട്ടറി എന്‍.പി. സുനില്‍കുമാര്‍, സിപിഎം നേതാക്കളായ അനീഷ്, നൈനാച്ചന്‍, നിസാം, പെരുമാള്‍ എന്നിവരില്‍നിന്നു സംരക്ഷണം തേടി ജെസി പ്ലാന്റേഷന് ഉടമ ജേക്കബ്, മാനേജര്‍ സി.എസ്. ഇന്ദിരാകുമാരി എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനുശേഷം നേതാക്കളില്‍ ചിലര്‍ വൈരാഗ്യബുദ്ധിയോടെ തോട്ടം ഉടമകളെ വേട്ടയാടിത്തുടങ്ങിയ സാഹചര്യത്തിലാണ് ഏലത്തോട്ടം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നു ഉടമ പറയുന്നു. വിഷയത്തില്‍ ഏതാനും നേതാക്കള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന പരാതിയും സിപിഎമ്മിലെ ഒരു വിഭാഗത്തിനുണ്ട്. ഏലത്തോട്ടം വാങ്ങി കൃഷി ആരംഭിച്ച വിദേശമലയാളിയോട് ഒരുലക്ഷം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് സിപിഎം ശാന്തന്‍പാറ ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ പിരിവിനെതിരേ ഉടമ…
Read Moreഇനി വെള്ളത്തിലിറക്കിയാല്‍ ബോട്ട് കത്തിക്കുമെന്ന് നാട്ടുകാര്‍ ! സര്‍വീസ് നടത്തിയിരുന്നത് ലൈസന്‍സ് ഇല്ലാതെ…
താനൂരിനുസമീപം തൂവല്‍തീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 22 പേരുടെ ജീവനെടുത്ത ബോട്ടിന് ലൈസന്‍സില്ലായിരുന്നുവെന്ന് വിവരം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ബോട്ട് വിനോദസഞ്ചാരത്തിനുപയോഗിച്ചത്. പുഴയുടെ കെട്ടുങ്ങല്‍ തീരത്തുനിന്ന് സര്‍വീസ് തുടങ്ങിയ അറ്റ്ലാന്റിക് ബോട്ടില്‍ വിനോദ സഞ്ചാരികളെ കുത്തിനിറച്ചായിരുന്നു യാത്ര. എന്നാല്‍ മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. യാത്രക്കാരായി ബോട്ടില്‍ ഉണ്ടായിരുന്നതിലേറെയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരായതു കൊണ്ടും തീരത്തോട് ചേര്ന്നുള്ളവരായതു കൊണ്ടു തന്നെ മിക്കവര്‍ക്കും നീന്തലറിയാമായിരുന്നു. എന്നാല്‍ ബോട്ട് തലകീഴായി മറിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മതിയായ ലൈഫ് ജാക്കറ്റുകളില്ലാതെയായിരുന്നു സഞ്ചാരികളെ കുത്തിനിറച്ചിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇനിയെങ്ങാനും ബോട്ട് വെള്ളത്തിലിറക്കുകയാണെങ്കില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമെന്നാണ് അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ ഭാര്യമാരും കുട്ടികളും അടക്കം ഒരു കുടുംബത്തിലെ പതിനൊന്നു പേരാണ് ദുരന്തത്തില്‍ പെട്ടത്. മരിച്ചവരില്‍ ഏറെയും…
Read Moreലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക അമ്മയുടെ കൈയ്യിലില്ല ! ബാബുരാജിന്റെ പ്രസ്താവനയെ തള്ളി ഇടവേള ബാബു…
ലഹരി ഉപയോഗിക്കുന്നവരുടെ അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന് ഭരണസമിതിയംഗം ബാബുരാജ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.. എന്നാല്‍ ബാബുരാജിന്റെ പ്രസ്താവനയെ തള്ളി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ”എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്” ഇടവേള ബാബു പറഞ്ഞു. ”സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും”ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
Read Moreഅഭിനയിച്ച് തകർക്കാൻ കാക്കിക്കുള്ളിലെ കലാകാരന്മാർ..! സിനിമാസെറ്റുകളിൽ ഇനി ഷാഡോ പോലീസ്; താരങ്ങളുടെ തുറന്നു പറച്ചിൽ സ്വാഗതം ചെയ്ത് പോലീസ്
കൊച്ചി: സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കർശന നടപടിയുമായി പോലീസ്. ഷൂട്ടിംഗ് സെറ്റുകളിൽ ഇനിമുതൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ പോലീസ് റെയ്ഡ് നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി ഉപയോഗം സംബന്ധിച്ച് ആരിൽനിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. പരാതി ലഭിച്ചുകഴിഞ്ഞാൽ പോലീസും അവരുടെ മൊഴിയെടുക്കും. നേരത്തെ കേസിൽപെട്ടവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ സിനിമാപ്രവർത്തകർ തന്നെ തുറന്നുപറയാൻ തുടങ്ങിയത് സ്വാഗതാർഹമാ ണെന്നും കെ. സേതുരാമൻ പറഞ്ഞു.
Read Moreആര് കയറിപ്പിടിച്ചാലും അങ്ങനെ തന്നെ പ്രതികരിക്കും ! താനൊരു സാധാരണ സ്ത്രീയെന്ന് തുറന്നടിച്ച് അപര്‍ണ ബാലമുരളി…
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരമാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം കഴിവു തെളിയിച്ചു. തമിഴകത്തിന്റെ നടിപ്പിന് നായകന് സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും എത്തിയിരുന്നു. ഇപ്പോഴിതാ പൊതു പരിപാടിയില്‍ വെച്ച് ഒരാള്‍ തന്റെ കൈയ്യില്‍ കയറിപ്പിടിച്ച സംഭവത്തെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് താരം. തന്റെ കൈയ്യില്‍ ആര് കയറിപ്പിടിച്ചാലും താന്‍ മോശമായ രീതിയില്‍…
Read Moreതാനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ ഒളിവില്‍; നരഹത്യാക്കുറ്റത്തിന് കേസെടുത്തു; ചികിത്സയിലുള്ള ഏഴ് പേരുടെയും നില ഗുരുതരം
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ടുടമ നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിനോദസഞ്ചാര ബോട്ടിന് വേണ്ട ഫിറ്റ്നസും അപകടത്തില്‍പെട്ട ബോട്ടിന് ഉണ്ടായിരുന്നില്ല. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. യാത്രയ്ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. അപകടത്തില്‍ 22 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തില്‍ ഏഴ് പേരുടെയും നില ഗുരുതരമാണ്.
Read Moreപുറപ്പെടുന്നതിന് മുമ്പേ ബോട്ട് ചെരിഞ്ഞു; സുരക്ഷയില്ലെന്ന് കണ്ട് അഞ്ചുപേർ പിൻമാറി;മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്ര ഒടുവില്‍ 22 പേരുടെ ജീവൻ കവർന്നു
മലപ്പുറം: ബോട്ടില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ദുരന്തത്തിന് വഴിവച്ചതെന്ന് റിപ്പോര്‍ട്ട്. താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് യാത്ര തുടങ്ങുന്നതിന് മുമ്പേ ചെരിഞ്ഞിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ നാട്ടുകാരില്‍ ചിലരുടെ മുന്നറിയിപ്പ് അവഗണിച്ചും ബോട്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. ടിക്കറ്റെടുത്തെങ്കിലും സുരക്ഷ സംബന്ധിച്ച ആശങ്ക മൂലം അഞ്ച് പേര് ബോട്ടില്‍ കയറാതെ അവസാന നിമിഷം പിന്‍വാങ്ങി. അപകടത്തില്‍ ബോട്ടുടമ താനൂര്‍ സ്വദേശി നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിനോദസഞ്ചാര ബോട്ടിന് വേണ്ട ഫിറ്റ്നസും അപകടത്തില്‍പെട്ട ബോട്ടിന് ഉണ്ടായിരുന്നില്ല. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. യാത്രയ്ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല.
Read More