ചങ്ങനാശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാട് തന്നെയാണുള്ളതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്കു നേരത്തെ ചെറിയ ധാരണാപ്പിശക് ഉണ്ടായിരുന്നെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾക്ക് ഒരു രാഷ്ട്രീയവും ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. വോട്ട് ചെയ്യുന്നതിൽ ജാതിയോ മതമോ ഇല്ല. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഡൽഹി നായർ അല്ല, അസൽ നായരാണെന്നും സുകുമാരൻ നായർ പറഞ്ഞു.
Read MoreDay: April 4, 2024
ജനങ്ങൾ ഇത്തവണ മനസറിഞ്ഞ് വോട്ടു ചെയ്യും, തനിക്ക് ജനങ്ങളെ വിശ്വാസം; എന്താണ് ഉത്തരവാദിത്വം എന്നത് നല്ല രീതിയിൽ കാണിച്ചുകൊടുക്കുമെന്ന് സുരേഷ്ഗോപി
തൃശൂർ: ഇത്തവണ ജനങ്ങൾ മനസറിഞ്ഞ് വോട്ടു ചെയ്യുമെന്നും തനിക്ക് ജനങ്ങളെ വിശ്വാസമുണ്ടെന്നും തൃശൂർ ലോക്സഭ എൻഡിഎ സ്ഥാാർഥി സുരേഷ്ഗോപി. തികഞ്ഞ വിജയപ്രതീക്ഷയും ആത്മവിശ്വാസവും തനിക്കുണ്ടെന്നും നാമനിർദ്ദേശപത്രിക സമർപിക്കുന്നതിനു മുന്നോടിയായി സുരേഷ്ഗോപി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി നല്ല ആത്മവിശ്വാസമുണ്ട്. ജനങ്ങളോട് കൂടുതലായിട്ട് ഒന്നും പറയേണ്ടതില്ല. അവർക്കെല്ലാം അറിയാം. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മനസറിഞ്ഞ് വോട്ട് ചെയ്യും. അവർക്ക് വേണ്ടിയും അവരുടെ രാജ്യത്തിന് വേണ്ടിയുമാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. അത് തന്നെയാണ് എന്റെ ആത്മവിശ്വാസവും. ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളെല്ലാം നടത്തി കാണിക്കണം. എന്താണ് ഉത്തരവാദിത്വം എന്നത് നല്ല രീതിയിൽ കാണിച്ചുകൊടുക്കും-സുരേഷ്ഗോപി പറഞ്ഞു. കരുവന്നൂരിലെ പണം കവർന്നവർക്കെതിരെ ഇ ഡി നടപടിയെടുത്തില്ലെങ്കിൽ ഇഡിയിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതാകുമെന്ന് സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ പട്ടാളത്തെ നിർത്തിയിട്ടാണെങ്കിലും കരുവന്നൂരിലെ പണം കൊടുപ്പിക്കണം. ഇത് പ്രജാരാജ്യമാണെന്നും ജനങ്ങൾ ഉലയാതിരിക്കാനാണ് ഇഡിയെന്നും അവരെ അവരുടെ ജോലി…
Read Moreതിരുവനന്തപുരം വിമാനത്താവളത്തില്‍ 3.75 കോടിയുടെ സ്വര്‍ണവും 70 ലക്ഷത്തിന്റെ സിഗരറ്റും പിടികൂടി
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നും അനധികൃതമായി കൊണ്ട് വന്ന 5.85 കിലോ സ്വര്‍ണം പിടികൂടി. ഇതിന് പൊതു വിപണിയില്‍ 3.75 കോടി രൂപ കണക്കാക്കുന്നു. അധികൃതര്‍ മാര്‍ച്ച് മാസത്തില്‍ പിടികൂടിയ മൊത്തം സ്വര്‍ണത്തിന്റെ കണക്കാണിത്. സ്വര്‍ണത്തിന് പുറമെ 31 ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വിദേശത്തു നിന്നും എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമായി സിഗരറ്റുകളുടെ 84,900 സ്റ്റിക്കുകളാണ് പിടിച്ചെടുത്തത്. ഇതിന് പൊതു വിപണിയില്‍ 21 ലക്ഷം രൂപ വലമതിക്കുന്നു. കസ്റ്റംസ് അധികൃതര്‍ മാര്‍ച്ച് മാസത്തില്‍ മൊത്തം 70 ലക്ഷം രൂപയുടെ സിഗരറ്റാണ് യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്തത്.
Read More‘വരനെ ആവശ്യമുണ്ട്: ഒരു കോടി വരുമാനം ഉണ്ടായിരിക്കണം; യുവതിയുടെ ആവശ്യങ്ങൾ കേട്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
തന്റെ വരന് വേണ്ട യോഗ്യതകൾ പങ്കുവച്ചുകൊണ്ടുള്ള യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭർത്താവിനെ തേടി 37 കാരിയായ മുംബൈ സ്വദേശിയാണ് പോസ്റ്റിട്ടത്. തന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയാണെന്നും പങ്കാളിക്ക് കുറഞ്ഞത് ഒരു കോടി രൂപ വാർഷിക വരുമാനം ഉണ്ടാകണമെന്നും യുവതി പോസ്റ്റിൽ പറയുന്നു. ഇതുമാത്രമല്ല കുറഞ്ഞത് ഒരു എംബിബിഎസ് സർജനോ അല്ലെങ്കിൽ സിഎ യോഗ്യതയോ നേടിയിരിക്കണമെന്നുമെന്നും സ്വന്തമായി ഒരു കമ്പനി ഉണ്ടാകണമെന്നുമെല്ലാം പോസ്റ്റിൽ യുവതി വ്യക്തമാക്കുന്നുണ്ട്. മറാത്തി ഭാഷയിലുള്ള വാട്സ്ആപ്പ് സന്ദേശം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താണ് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരുമാനവും വിദ്യാഭ്യാസ യോഗ്യതയും കൂടാതെ യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കാനുള്ള താൽപര്യവും യുവതി പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്.
Read Moreതിരുവനന്തപുരത്ത് ടിടിഇക്കുനേരേ ഭിക്ഷക്കാരന്റെ ആക്രമണം; കണ്ണിനു പരിക്കേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിടിഇക്കുനേരേ ഭിക്ഷാടകന്റെ ആക്രമണം. ടിടിഇയെ ആക്രമിച്ചശേഷം ഭിക്ഷാടകൻ രക്ഷപ്പെട്ടു. തിരുവനന്തപുരം തന്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നു യാത്ര തിരിച്ച തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ടിടിഇ ജയ്സണ്‍ തോമസിന് നേരേയാണ് ആക്രമണമുണ്ടായത്. ടിക്കറ്റ് ചോദിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ജയ്സണ്‍ പറഞ്ഞു. ആദ്യം മുഖത്ത് തുപ്പുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തെന്ന് ജയ്സണ്‍ പറഞ്ഞു. മർദ്ദനത്തിൽ ടിടിഇയുടെ കണ്ണിന് പരിക്കേറ്റു. ട്രെയിനിലുണ്ടായിരുന്ന കാറ്ററിംഗ് തൊഴിലാളികളെയും യാത്രക്കാരെയും തള്ളിമാറ്റിയശേഷം അക്രമി രക്ഷപ്പെടുകയായിരുന്നുവെന്ന് ജയ്സണ്‍ പറഞ്ഞു. റെയിൽവേ പോലീസിലും ആർപിഎഫിലും പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ പുറപ്പെട്ട ഉടനെയായിരുന്നു ആക്രമണവും അക്രമിയുടെ രക്ഷപ്പെടലും ഉണ്ടായത്. സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂരിൽ ടിക്കറ്റ് പരിശോധനക്കിടെ ടിടിഇ വിനോദിനെ ഇതരസംസ്ഥാന തൊഴിലാളി…
Read Moreഎസ്ഡിപിഐ പിന്തുണ; വ്യക്തികളുടെ വോട്ട് സ്വീകരിക്കും പാര്‍ട്ടി വോട്ട് വേണ്ടെന്നു പറയും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണക്കാര്യത്തിൽ യുഡിഎഫ് ഇന്നു നയം വ്യക്തമാക്കും. വ്യക്തികളുടെ വോട്ടുകള്‍ സ്വീകരിക്കാനും എന്നാല്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ വേണ്ടെന്നുവയ്ക്കാനുമാണ് തീരുമാനമെന്നാണു സൂചന. ഇന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും േചര്‍ന്നു തിരുവനന്തപുരത്ത് തീരുമാനം പ്രഖ്യാപിക്കും. ഏകപക്ഷീയമായി എസ്ഡിപിഐ പ്രഖ്യാപിച്ച പിന്തുണ യുഡിഎഫിനെ വെട്ടിലാക്കിയിരുന്നു. ദേശീയതലത്തില്‍ ബിജെപി ഇതു കോണ്‍ഗ്രസിനെ തിരിച്ചടിക്കാനുള്ള ആയുധമാക്കിയ സാഹചര്യത്തിലാണു പിന്തുണ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് നീങ്ങുന്നത്. വോട്ടിനുവേണ്ടി മുസ് ലിം തീവ്രവാദികളുമായി കോണ്‍ഗ്രസ് സഖ്യം ചേരുകയാണെന്ന് ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് നീങ്ങുന്നത്.കോണ്‍ഗ്രസുമായോ, യുഡിഎഫുമായോ ചര്‍ച്ച നടത്താതെയാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ മുസ് ലിംലീഗിന്റെ നേതാക്കളുമായി എസ്ഡിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തിയശേഷമാണു പിന്തുണ…
Read Moreതൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ സിപിഎം-ബിജെപി ഡീലെന്ന് കെ. മുരളീധരൻ
തൃശൂർ: കരുവന്നൂരിലെ ഇഡി അന്വേഷണത്തിൽ സിപിഎം പുറത്തുകാട്ടുന്ന ഭയം അവർക്ക് ഉള്ളിൽ ഇല്ലെന്ന് തൃശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. ഇഡി അന്വേഷണത്തിൽ സിപിഎമ്മും ബിജെപിയുമായി ഡീൽ നടന്നു കഴിഞ്ഞുവെന്നും അതുകൊണ്ടുതന്നെ സിപിഎമ്മിന് ഇപ്പോഴത്തെ ഇഡി അന്വേഷണത്തിൽ പേടിയില്ലെന്നും ആരും ഭയപ്പെടേണ്ടതില്ലെന്ന് പിണറായി വിജയൻ തൃശൂർ സിപിഎം ഓഫീസിലെത്തി പറഞ്ഞത് ഇതിന്റെ വ്യക്തമായ തെളിവാണെന്നും മുരളി പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകും മുന്‍പ് പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിപണ്ഡപത്തിൽ പ്രാർത്ഥിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളി. കരുവന്നൂർ കേസിൽ ഇതുവരെയും പ്രധാനപ്പെട്ട നടപടികളിലേക്ക് ഒന്നുംതന്നെ കടക്കാതിരുന്ന ഇഡി ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയത് ഡീലിന്റെ ഭാഗമാണെന്ന് മുരളി ആവർത്തിച്ചു. കരുവന്നൂരിൽ ഒരിക്കലും ഇഡി വലിയ നടപടികളിലേക്ക് കടക്കില്ലെന്ന് മുരളി തറപ്പിച്ചു പറഞ്ഞു. കേരളത്തിൽനിന്ന് രണ്ടു സീറ്റ് എന്ന ലക്ഷ്യമിട്ടാണ് ഈ ഡീലെന്നും…
Read More‘എന്റെ പ്രതീക്ഷ തെറ്റിയില്ല… സിനിമയിലുടനീളം പൃഥ്വിരാജ് എന്ന നടനെ അല്ല ഞാൻ കണ്ടത്’
ആടുജീവിതം കണ്ട് അനുഭവിച്ചറിഞ്ഞു. ഈ ഒരു സിനിമയിലൂടെ യഥാർഥ നജീബിനെ കാണിച്ചും അറിയിച്ചും തന്ന ബെന്ന്യാമിനും ബ്ലെസി സാറിനും പ്രിഥ്വിരാജിനും ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും നന്ദി. അതിജീവന സിനിമകൾ കാണാൻ എനിക്ക് ഭയങ്കര പേടിയാണ്. കാരണം അനുഭവിച്ചത് മനുഷ്യർ ആണല്ലോ എന്നു സിനിമ കാണുമ്പോൾ ഇടയ്ക്കൊക്കെ ഓർമ വരും എന്നുള്ളതുകൊണ്ട്. പക്ഷെ നജീബ് എന്ന ആ പാവം മനുഷ്യനെ സിനിമ പ്രൊമോഷന്റെ സമയത്തു കണ്ടത് മുതൽ അദ്ദേഹത്തെ സിനിമയിലൂടെ കാണണം എന്നു തോന്നി. അദ്ദേഹത്തിന്റെ അനുഭവങ്ങൾ കണ്ട് തന്നെ അറിയണം എന്നു തോന്നി. എന്റെ പ്രതീക്ഷ തെറ്റിയില്ല. സിനിമയിലുടനീളം പൃഥ്വിരാജ് എന്ന നടനെ അല്ല ഞാൻ കണ്ടത്. ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഇരിക്കാൻ പറ്റിയില്ല. നജീബ് ആയിരുന്നു എന്റെ കണ്ണിലും മനസിലും എല്ലാം. ഒരു തുള്ളി വെള്ളത്തിന്റെ വിലയും ഒറ്റപ്പെടലിന്റെ വേദനയും അങ്ങനെ നമ്മൾക്ക്…
Read Moreഏറ്റവും പ്രിയപ്പെട്ടത് ആരാണെന്നു ചോദിച്ചാല്‍ ഞാന്‍ ദുല്‍ഖറിന്റെ പേരു പറയും; മൃണാള്‍ ഠാക്കൂര്‍
മറാത്തി സിനിമകളിലൂടെ വെള്ളിത്തിരയിലെത്തി ബോളിവുഡ് താരമായി മാറിയ നടിയാണ് മൃണാള്‍ ഠാക്കൂർ. ബോളിവുഡില്‍ ഹൃത്വിക് റോഷന്റെ സൂപ്പര്‍ 30യില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മൃണാള്‍ തെന്നിന്ത്യയുടെ പ്രിയങ്കരിയായത് മലയാളിയായ ദുല്‍ഖര്‍ സല്മാന് നായകനായ തെലുങ്ക് ചിത്രം സീതാരാമത്തിലൂടെയാണ്. 1960-70 കാലഘട്ടത്തില്‍ നടക്കുന്ന പ്രണയകഥയിലെ ദുല്‍ഖർ-മൃണാള്‍ കെമിസ്ട്രി പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിജയ് ദേവ്രകൊണ്ട നായകനാകുന്ന ഫാമിലി സ്റ്റാറാണ് മൃണാളിന്റെ പുതിയ സിനിമ. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ മൃണാള്‍ ദുല്‍ഖറിനെപ്പറ്റി നടത്തിയ ചില പരാമര്‍ശങ്ങളാണിപ്പോള്‍ ചര്‍ച്ചാവിഷയം. ഞാന്‍ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളവരില്‍ ഏറ്റവും കണ്‍ഫര്‍ട്ടബിൾ ആയി അനുഭവപ്പെട്ടത് ദുല്‍ഖര്‍ സല്‍മാനൊപ്പമാണ്. സീതാരാമം എന്റെ ആദ്യ തെലുങ്ക് സിനിമയാണ്. അതില്‍ അഭിനയിച്ചപ്പോള്‍ എന്നെ കംഫര്‍ട്ടബിളാക്കാന്‍ ദുല്‍ഖര്‍ പരമാവധി ശ്രമിച്ചു. ഞാന്‍ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളവരില്‍ വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന് ദുല്‍ഖറാണ്.…
Read Moreകഠിന ചൂടിനെ കരുതലോടെ നേരിടാം; ശീതളപാനീയങ്ങൾ കുടിക്കും മുൻപ്…
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ബാക്ടീരിയകൾ വേനല്‍ ശക്തമായതോടെ ജല ദൗര്‍ലഭ്യം കാരണം കുടിവെള്ളം മലിനമാകുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനമായ ജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു. കുടിവെള്ളത്തിലൂടെ ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ…
Read More