കോഴിക്കോട്: വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ജെന്‍സികള്‍ക്ക് നിരാശപ്പെടേണ്ടിവരും. അവരുടെ ‘വലിയ’ആഗ്രഹങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി വാക്കുപാലിച്ചോ, ഇല്ലയോ എന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് കൊഴുക്കുന്നത്. ചിലരാകട്ടെ എംവിഡി ഫേസ്ബുക്ക് പേജിലും കയറി തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത മോഡിഫിക്കേഷന് ഇതായിരുന്നോ എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് ഏറെയും. ചതിച്ചാശാനേ…ഇതെന്ത് മോഡിഫിക്കേഷന് എന്നാണ് ചിലര്‍ ചോദിക്കുന്നത്. പെട്ടി ഓട്ടോ ടിപ്പര്‍ ആക്കുന്ന മോഡിഫിക്കേഷനാണോ ഉദ്ദേശിച്ചതെന്ന ചോദ്യം മറുവിഭാഗം ഉയര്‍ത്തുന്നു. പഞ്ചറായ ടയര്‍ മാറ്റാനുള്ള അനുമതിയുണ്ടാകുമോ, ടയറില്‍ എയര്‍ എത്രവേണേലും അടിക്കാമോ, പഴുത്ത ചക്ക ഡിക്കിയില്‍ കൊണ്ടുപോകാമോ തുടങ്ങി പരിഹാസ ചോദ്യം വേറെ. എന്തായാലും മുഖ്യമന്ത്രിയുടെ വാഗ്ദാനവും ഒടുവില്‍ എംവിഡിയുടെ റിപ്പോര്‍ട്ടും സോഷ്യല്‍ മീഡിയ കത്തിക്കുകയാണ്. റിപ്പോര്ട്ടിൻമേല് മുഖ്യമന്ത്രിയും സര്‍ക്കാരും എന്ത് നിലപാട് എടുക്കുമെന്ന ആകാംക്ഷയും ഏറുകയാണ്. വാഹനത്തിന്റെ രൂപത്തില്‍…
Read MoreDay: June 5, 2026
ലോകത്തിലെ ഏറ്റവും വലിയ വേദന, ഇന്ത്യവിടുന്ന ബ്രിട്ടീഷുകാരന്റെ വൈകാരികമായ കുറിപ്പ് സമൂഹ മാധ്യമങ്ങളെ കീഴടക്കുന്നു
ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ഡേവ് ഫ്ലൂ ഇന്ത്യയോട് വിടപറഞ്ഞുകൊണ്ട് പങ്കുവെച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ത്യയിലെ തന്റെ സുഹൃത്തുക്കളോട് വിടപറഞ്ഞ് മടങ്ങുന്നത് “ലോകത്തിലെ ഏറ്റവും വലിയ വേദന” എന്നാണ് അദ്ദേഹം തന്റെ വീഡിയോയിൽ വിശേഷിപ്പിച്ചത്. ഇന്ത്യ വിടുന്നു, ഏറ്റവും പ്രയാസമേറിയ വിടപറച്ചിലുകളിൽ ഒന്നാണ്, എന്നാണ് ബ്രട്ടീഷ് ഫോട്ടോഗ്രാഫറായ ഡെവ് ഫ്ലൂ, തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സുഹൃത്തുക്കളോട് വിടപറയുന്നതും ഞാൻ ഇവിടെനിന്ന് പോവുകയാണെന്ന് ഓർക്കുന്നതുമാണ് ലോകത്തിലെ ഏറ്റവും വലിയ വേദന. ഓരോ തവണ ഇന്ത്യ വിടുമ്പോഴും എനിക്ക് ആ തോന്നൽ വെറുപ്പാണ്. മറ്റൊരു രാജ്യത്തെയും ഞാൻ ഇതുപോലെ സ്നേഹിച്ചിട്ടില്ല” എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. തിരികെ യുകെയിലേക്ക് മടങ്ങുകയാണെങ്കിലും, ജീവിതം മുന്നോട്ട് പോകുമെന്നും താൻ ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും ‘ജയ് ഹിന്ദ്’ പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് വൈറലായതോടെ നിരവധി ഇന്ത്യക്കാരാണ്…
Read Moreകൊണ്ടോട്ടിയിൽ ഏഴുവയസുകാരന്റെ ജീവൻ കവർന്നത് ശ്രീലങ്കൻ ഇനത്തിൽപ്പെട്ട പാമ്പിന്റെ കടിയേറ്റ്; ആന്റിവെനം കിട്ടാതിരുന്നത് മരണത്തിന് കാരണമായി
കൊണ്ടോട്ടി: കിഴിശേരിയിൽ അപൂർവയിനം പാന്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മങ്കട മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (ഏഴ്) ആണ് ഇന്നലെ മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ വിദ്യാർഥിയാണ് നസൽ. ഏതാനും ദിവസങ്ങൾക്കു മുന്‍പ് കൊണ്ടോട്ടി കിഴിശേരിയിലുള്ള അമ്മ നുസറത്തിന്റെ വീട്ടിൽ വച്ചാണ് കുട്ടിയെ പാന്പ് കടിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു കുട്ടി. ശ്രീലങ്കൻ ഇനത്തിൽപ്പെട്ട അപൂർവയിനം പാന്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കൽ സംഘം സ്ഥിരീകരിച്ചത്. ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട പാന്പുകളുടെ വിഷത്തിനുള്ള ആന്റിവെനം (വിഷസംഹാരി) നിലവിൽ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിച്ചു. അമ്മയുടെ വീട്ടിൽനിന്ന് കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങൾക്കിടെ പുലർച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. സഹോദരൻ: നിമൽ. വിദ്യാർഥിയുടെ മരണം…
Read Moreപുതിയ ജോലിയിൽ പ്രവേശിച്ച യുവാവിന് പഴയ ജോലിയിലേക്ക് തിരികെപോകാൻ ആഗ്രഹം, ദുരനുഭവം പങ്കുവച്ച യുവാവിന്റെ പോസ്റ്റ് വൈറൽ
27 ലക്ഷം രൂപ പ്രതിവർഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കുറഞ്ഞ ശമ്പളമുള്ള തന്റെ പഴയ ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ ആഗ്രഹിച്ച് യുവാവ്. തനിക്ക് ഇവിടെ സമാധാനം ലഭിക്കുന്നില്ലെന്നും തനിക്ക് പഴയ ജോലിയിൽ തിരികെ പ്രവേശിക്കണമെന്നുള്ള ആഗ്രഹവും സമൂഹ മാധ്യമങ്ങളിലൂടെയാണ് ഐടി ജീവനക്കാരൻ പങ്കുവച്ചത്. ഡെവലപ്പർസ് ഇന്ത്യ, എന്ന റെഡിറ്റ് കമ്മ്യൂണിറ്റിയിലാണ് ഈ യുവാവ് തന്റെ ദുരനുഭവം പങ്കുവച്ചത്. യുവാവിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിവച്ചിരിക്കുന്നത്. യുവാവ് മുൻപ് ഒരു പ്രമുഖ എംഎൻസിയിൽ ജെൻ എഐ എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. മാസം 1.25 ലക്ഷം രൂപയായിരുന്നു ശമ്പളം. ദിവസവും 1 മുതൽ 2 മണിക്കൂർ വരെ മാത്രമായിരുന്നു ജോലി സമയം. കരിയറിലെ ദീർഘകാല വളർച്ചയും പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനുള്ള ആഗ്രഹവും മുൻനിർത്തിയാണ് 600 മില്യൺ ഡോളർ മൂല്യമുള്ള ഒരു സ്റ്റാർട്ടപ്പിലേക്ക് ഇയാൾ…
Read Moreഅമ്മ പ്രസിഡന്റ് ശ്വേത മേനോൻ ആരോപണവിധേയയാണ്; അവരുടെ മുന്നിൽ എങ്ങനെ ഞാൻ പരാതി പറയും; അമ്മ പ്രസിഡന്റിനെതിരേ അന്‍സിബ
കൊച്ചി: താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോന് ഉള്‍പ്പെട്ട സമിതി തന്റെ പരാതി കേള്‍ക്കുന്നതില്‍ കാര്യമില്ലെന്നു നടി അന്‍സിബ ഹസന്. ശ്വേതാ മേനോനും തന്റെ പരാതിയില്‍ ആരോപണവിധേയയാണെന്നും നടി പറഞ്ഞു. ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ താരസംഘടന അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും മാറ്റിനിര്‍ത്തി പാനല്‍ രൂപീകരിക്കാനാകില്ലെന്ന് ശ്വേതാ മേനോന് വ്യക്തമാക്കുകയായിരുന്നു.
Read More