ബൈക്കില്‍ കറങ്ങി മോഷണം: നാലുപേര്‍ പിടിയില്‍

pkd-arrestbikeപാലക്കാട്: ടൗണിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ബൈക്കില്‍ കറങ്ങിനടന്നു സ്ത്രീകളുടെ കഴുത്തില്‍നിന്നും മാല പിടിച്ചുപറിക്കുന്ന നാല്‍വര്‍ സംഘത്തെ പാലക്കാട് ടൗണ്‍ സൗത്ത് ക്രൈംസ്ക്വാഡ് പിടികൂടി.കുഴല്‍മന്ദം പല്ലഞ്ചാത്തന്നൂര്‍ അമ്പാട്ടുവീട്ടില്‍ നാരായണന്റെ മകന്‍ അഭിലാഷ് എന്ന വെട്ടുകിളി അഭിലാഷ് (24), കുഴല്‍മന്ദം പല്ലഞ്ചാത്തന്നൂര്‍ അമ്പാട്ടുവീട്ടില്‍ പ്രകാശന്‍ മകന്‍ പ്രതീഷ് (22), കുഴല്‍മന്ദം മാത്തൂര്‍ പാളയംകാട് അബ്ദുള്‍ കാദറിന്റെ മകന്‍ ആഷിക്ക് (23), പല്ലഞ്ചാത്തന്നൂര്‍ അമ്പാട്ടുവീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ അനൂപ് (23)  എന്നിവരാണ് പിടിയിലായത്.

കുറേ മാസങ്ങളായി പാലക്കാട് മാലപൊട്ടിക്കല്‍ കേസുകള്‍ വ്യാപകമായതിനെ തുടര്‍ന്നു ജില്ലാ പോലീസ് മേധാവി സംഘത്തെ പിടികൂടാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. അന്വേഷണം നടത്തി ഇത്തരം സംഘങ്ങളെ നിരീക്ഷിക്കുന്നതിനിടെയാണ് തെളിവുസഹിതം പ്രതികളെ പിടികൂടാനായത്. വ്യാജനമ്പറുള്ള വാഹനവും പോലീസ് പിടിച്ചെടുത്തു.രണ്ടാഴ്ചമുമ്പ് കൊടുവായൂര്‍ ഗ്രാമത്തിനുള്ളില്‍ ഉച്ചസമയത്ത് നടന്നുപോകുന്ന സ്ത്രീയുടെ കഴുത്തില്‍നിന്നും പതിമൂന്നു പവന്റെ ആഭരണങ്ങള്‍ പ്രതികളാണ് കവര്‍ന്നത്.

അതേദിവസം ചന്ദ്രനഗര്‍ ചെമ്പലോട് റോഡിലൂടെ നടന്നുപോയിരുന്ന വൃദ്ധയുടെ മാലയും ഇവരാണ് കവര്‍ന്നത്. ഇതില്‍ മാലയുടെ പകുതിമാത്രമാണ് പ്രതികള്‍ക്ക് ലഭിച്ചത്. ഈ ആഭരണം വില്ക്കാന്‍ വരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഏപ്രില്‍ ഏഴിന് എലപ്പുള്ളി പാറ, ചായക്കട സ്റ്റോപ്പില്‍നിന്നും മിഥുനംപള്ളം പോകുന്ന വഴിയില്‍ നടന്നുപോയിരുന്ന ടീച്ചറുടെ കഴുത്തില്‍നിന്നും ഏഴുപവനോളം വരുന്ന മാലയും പ്രതികള്‍ പൊട്ടിച്ചെടുത്തിരുന്നു. മാര്‍ച്ചുമാസം 13ന് മലമ്പുഴ കടുക്കാകുന്ന് പാലത്തിനടിയില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍നിന്നും സാധനങ്ങള്‍ വാങ്ങി വരികയായിരുന്ന സ്ത്രീയുടെ കഴുത്തില്‍നിന്നും നാലരപവന്റെ മാലയും പ്രതികള്‍ പൊട്ടിച്ചെടുത്തിരുന്നു.

മാര്‍ച്ച് 24ന് റെയില്‍വേ കോളനി അകത്തേത്തറയില്‍ ഉച്ചസമയത്ത് സ്ത്രീയെ ചവിട്ടിവീഴ്ത്തി അഞ്ചുപവന്റെ സ്വര്‍ണമാലയും ഊരിയെടുത്തു ക്രൂരത കാട്ടി. ദേഹോപദ്രവം ഏല്പിച്ചുള്ള കവര്‍ച്ചയായതിനാല്‍ പ്രതികളെ പിടികൂടാന്‍ പോലീസും പരിശോധന കര്‍ശനമാക്കിയിരുന്നു.ഈവര്‍ഷം ജനുവരി 30നു എരട്ടയാല്‍ പോളിടെക്‌നിക്കിനു സമീപത്തെ പുത്തൂര്‍പാടത്ത് ബിപിഎല്‍നിന്നും ജോലികഴിഞ്ഞുപോകുന്ന സ്ത്രീയുടെ രണ്ടുപവന്‍ മാലയും കവര്‍ന്നത് ഇവരാണെന്നു തെളിഞ്ഞു. കവര്‍ന്നെടുത്ത ആഭരണങ്ങള്‍ പാലക്കാടും പരിസരത്തുമായുള്ള ജ്വല്ലറികളില്‍ വിറ്റതായി പോലീസ് പറഞ്ഞു.

കളവുമുതല്‍ വാങ്ങുന്ന പ്രവണത തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിവൈഎസ്പി സുള്‍ഫിക്കര്‍ വ്യക്തമാക്കി.ഇതില്‍ പ്രതിയായിട്ടുള്ള അഭിലാഷിന് നെന്മാറ, കുഴല്‍മന്ദം, എറണാകുളം എന്നിവിടങ്ങളില്‍ കേസുകളുണ്ട്. മിക്ക കവര്‍ച്ചകളിലും ബൈക്ക് ഓടിച്ചിരുന്നത് അഭിലാഷായിരുന്നു. മാല കവര്‍ന്നെടുക്കാന്‍ പണത്തിന് ആവശ്യമുണ്ടായിരുന്ന പ്രതീഷിനെയും അനൂപിനെയും കൂടെ കൂട്ടി.

അഭിലാഷിന്റെ നിര്‍ദേശപ്രകാരം ചിലയിടങ്ങളില്‍ ആഷിക്കും തന്റെ എഫ്‌സെഡ് ബൈക്കില്‍ കവര്‍ച്ചയ്‌ക്കെത്തി. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ ബഹ്‌റയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി സുള്‍ഫിക്കര്‍, സൗത്ത് സിഐ പ്രമോദ്, ചിറ്റൂര്‍ സിഐ കെ.എം. ബിജു, സൗത്ത് എസ്‌ഐ സുജിത് കുമാര്‍, എസ്‌സിപിഒ സുരേഷ്, ക്രൈംസ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്‌ഐ ജലീല്‍, സി.എസ്.സാജിദ്, സുനില്‍, അനൂപ്, ജയകുമാര്‍, ജേക്കബ് നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Related posts