ശ്രദ്ധിക്കുക… ഇന്നു വൈകുന്നേരം മുതല്‍ എസ്എംഎസ് പാടില്ല; കൊടികളും പ്രചാരണ വസ്തുക്കളും പ്രദര്‍ശിപ്പിക്കരുത്

Electionnnകോട്ടയം: തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്ന ഇന്നു വൈകുന്നേരം ആറിനുശേഷം രാഷ്ട്രീയ സ്വഭാവമുളള ബള്‍ക്ക് എസ്എംഎസുകളും റേഡിയോ സന്ദേശങ്ങളും അയയ്ക്കാന്‍ പാടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം 126-ാം വകുപ്പ് പ്രകാരം വോട്ടെടുപ്പ് സമാപിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ല.

പരസ്യപ്രചാരണം അവസാനിച്ചശേഷം ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്ക്, സ്ഥാനാര്‍ഥിക്ക് അനുകൂലമോ പ്രതികൂലമോ ആകുന്ന രീതിയില്‍ അഭിപ്രായ വോട്ടെടുപ്പ്, എക്‌സിറ്റ് പോള്‍ നടത്തുന്നതും ഫലപ്രഖ്യാപനം അറിയിക്കുന്നതും ജനപ്രാതിനിധ്യ നിയമം 126 (എ) വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരം തടഞ്ഞിട്ടുണ്ട്. പൊതു പ്രചാരണം അവസാനിച്ചശേഷം മാധ്യമങ്ങളിലൂടെയും പ്രചാരണം പാടില്ല.

കൊടികളും പ്രചാരണ വസ്തുക്കളും പ്രദര്‍ശിപ്പിക്കരുത്

കോട്ടയം: വോട്ടെടുപ്പ് ദിവസം സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ഏതെങ്കിലും ചുമര്‍ പരസ്യങ്ങളോ, കൊടികളോ, ചിഹ്നമോ മറ്റു പ്രചാരണ വസ്തുക്കളോ ക്യാമ്പുകളില്‍ പ്രദര്‍ശിപ്പിക്കരുത്. ക്യാമ്പുകളില്‍ ആഹാര പദാര്‍ഥങ്ങള്‍ വിതരണം നടത്തുകയോ ആള്‍ക്കൂട്ടം അനുവദിക്കുകയോ ചെയ്യരുത്.    കളക്ടറുടെ ചേമ്പറില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സമ്മതിദായകരൊഴികെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായ പാസില്ലാതെ ആരും പോളിംഗ് ബൂത്തില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല.

പോളിംഗ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ അകലെയായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പോളിംഗ് സ്റ്റേഷന്‍ ക്രമീകരിക്കണം. രണ്ടോ രണ്ടിലധികമോ പോളിംഗ് സ്റ്റേഷനുണ്ടെങ്കില്‍ രണ്ട് പോളിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാം. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ വോട്ട് അഭ്യര്‍ഥിക്കുന്നത് കര്‍ക്കശമായി നിരോധിച്ചു. പ്രിസൈഡിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ഒബ്‌സര്‍വര്‍ എന്നിവര്‍ക്കു മാത്രമേ പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.  സ്ഥാനാര്‍ഥിക്കോ, ഏജന്റിനോ ഒരു വാഹനം മണ്ഡലത്തില്‍ പൂര്‍ണമായി ഉപയോഗിക്കാവുന്നതാണ്. ഇതിന് ആര്‍ഒയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണം.

Related posts