വില്പനയ്ക്കായി ഏല്‍പ്പിച്ച വീടുപൊളിച്ചു വിറ്റ കേസില്‍ ആലപ്പുഴ സ്വദേശിയായ ഇടനിലക്കാരന്‍ അറസ്റ്റില്‍

ktm-nizamhouseചങ്ങനാശേരി: വില്പനക്കായി ഉടമസ്ഥന്‍ ഏല്പിച്ച വീടു വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ പൊളിച്ചു കട്ടിളയും കതകും വില്പന നടത്തിയ കേസില്‍ ഇടനിലക്കാരന്‍ അറസ്റ്റിലായി. ആലപ്പുഴ ചുങ്കം മുല്ലക്കല്‍ പുതുവീട്ടില്‍ നിസാമുദിന്‍(നിസാം-45) ആണ് അറസ്റ്റിലായത്. വീട്ടുടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കൊടിത്താനം പേലീസ് ഇയാളെ ആലപ്പുഴയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയായ ഇയാള്‍ പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു.

വീടും സ്ഥലവും വില്പന നടത്താനായി ഇടനില നിന്ന നിസാം ഉടമ നെടുമുടി മാറപ്പാട്ട് തോമസിനെ കബളിപ്പിച്ചു വീടു പൊളിച്ചു വില്പനക്കാരനു കൈമാറുകയായിരുന്നുവെന്നു തൃക്കൊടിത്താനം എസ്‌ഐ സുധീഷ്കുമാര്‍ പറഞ്ഞു. കുറുമ്പനാടം പുളിയാംകുന്നിലുള്ള വീടാണു നിസാം പൊളിച്ചുവിറ്റത്. നിസാമിന്റെ പേരില്‍ വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

നെടുമുടി സ്വദേശിയായ തോമസ് പുളിയാംകുന്നില്‍ അഞ്ചു വര്‍ഷം മുന്‍പാണ് 40 സെന്റു സ്ഥലവും വീടും വാങ്ങിയത്. നാലുമുറി, അടുക്കള, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരുന്ന ആള്‍താമസമില്ലാത്ത വീടു തോമസ് വില്പനയ്ക്ക് ഇട്ടിരിക്കുകയായിരുന്നു.

വില്പനയ്ക്കായി ആലപ്പുഴ സ്വദേശിയായ നിസാമിനെ തോമസ് എര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇയാള്‍ സ്ഥലം തന്റെയാണെന്നു തെറ്റിദ്ധരിപ്പിച്ചു തെങ്ങണ സ്വദേശിയായ പഴയ ഉരുപ്പടി വ്യാപാരിയെ വീടു പൊളിക്കാന്‍ എര്‍പ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനായി 25,000 രൂപ വ്യാപാരിയില്‍നിന്നു വാങ്ങിയതായും നിസാം പോലീസിനോടു പറഞ്ഞു.

തോമസിന്റെ പരാതിയെത്തുടര്‍ന്നു തൃക്കൊടിത്താനം പോലീസ് രണ്ടു ടിപ്പറും ജെസിബിയും ഡൈവര്‍മാരെയും കസ്റ്റഡിയിലെടുത്തു. വെട്ടുകല്ലില്‍ നിര്‍മിച്ച വീടു പൂര്‍ണമായും ഇടിച്ചു നിരത്തിയ നിലയിലാണ്. അഡീഷണല്‍ എസ്‌ഐ പുഷ്പന്‍, എഎസ്‌ഐ ഇ.ജെ.ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആന്റണി മൈക്കിള്‍, അനില്‍ എന്നിവരും അറസ്റ്റിനു

Related posts