നെയ്യാര്‍ മേളയില്‍ വരയാനന്ദം ശ്രദ്ധേയമായി; ഷട്ടില്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

tvm-varanandamനെയ്യാറ്റിന്‍കര: യുവകലാകാരന്‍ ആനന്ദിന്റെ തത്സമയ വ്യക്തിചിത്രണ പരിപാടിയായ വരയാനന്ദം നെയ്യാര്‍ മേളയില്‍ ശ്രദ്ധേയമായി. മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും ബിഎഫ്എ പൂര്‍ത്തി യാക്കിയ ആനന്ദ്  കലാസംവിധാ യകന്‍ കൂടിയാണ്. നെയ്യാര്‍ സ്‌കെച്ചസ്സ് എന്ന പേരില്‍ നെയ്യാറ്റിന്‍കരയിലെ ചരിത്രപ്രാധാന്യമായ ഇടങ്ങള്‍ വരയ്ക്കുന്ന ഒരു ബൃഹത്തായ യജ്ഞത്തിലാണ് ആനന്ദ് ഇപ്പോള്‍.  നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഡി. സുരേഷ്കുമാര്‍  നെയ്യാര്‍ മേളയില്‍ വരയാനന്ദത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സുരേഷിന്റെ ചിത്രം ആനന്ദ് നിമിഷങ്ങള്‍ക്കകം വരച്ചു. മേളവിദ്വാന്‍ കലാഭാരതി രാജീവും കലാമന്ദിര്‍ പ്രശോഭും വാദ്യോപകര ണങ്ങളുമായി ഒപ്പം ചേര്‍ന്നു. കവി സുമേഷ് കൃഷ്ണന്‍ കാവാലക്കളം എന്ന സ്വന്തം കവിത ആലപിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഗിരീഷ് പരുത്തിമഠവും കാര്‍ട്ടൂണിസ്റ്റ് ഹരി ചാരുതയും ചേര്‍ന്നാണ് വരയാനന്ദത്തിന്റെ ശീര്‍ഷകഗാനം രചിച്ചത്. വേദിക്കു പുറത്ത് ആള്‍ക്കൂട്ടത്തിനിടയിലും പിന്നീട് വരയാനന്ദം അരങ്ങേറി.

കവി സുമേഷ് കൃഷ്ണന്‍,  അഡ്വ. ഇരുമ്പില്‍ വിജയന്‍ എന്നിവരും ആനന്ദിന്റെ വരയ്ക്ക് വിധേയരായി. ആനന്ദ് വരച്ച ചിത്രം മഞ്ചന്തല സുരേഷ് ഇരുമ്പില്‍ വിജയന് സമ്മാനിച്ചു. എം. രാജ്‌മോഹന്‍, ഫോട്ടോ ജേര്‍ണലിസ്റ്റ് അജയന്‍ അരുവിപ്പുറം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മേളയുടെ ഭാഗമായി നെല്ലിമൂട്ടില്‍ ഇന്ന് ഷട്ടില്‍ ടൂര്‍ണ്ണമെന്റിന് തുടക്കം കുറിക്കും. മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നാളെ രാവിലെ ജൈവകൃഷി പരീശനലവും കൂണ്‍ വളര്‍ത്തല്‍ സെമിനാറും നടക്കും. വൈകുന്നേരം നാലിന് ഏകപാത്ര നാടകം. അഞ്ചിന് മാരായമുട്ടം ഹൈസ്കൂളിലെ വിദ്യാര്‍ഥികളുടെ കലാവിരുന്ന്. രാത്രി 7.30 ന് നാടകം.

Related posts