ഗുരുവായൂരിലെ മാലിന്യ സംസ്കരണം: ഫ്‌ളാറ്റുകളിലും വീടുകളിലും മാലിന്യം കുമിഞ്ഞുകൂടുന്നു; എന്തുചെയ്യണമെന്നറിയാതെ അധികൃതരും

TVM-WASTEഗുരുവായൂര്‍: വീടുകളില്‍ നിന്നും ഫഌറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന വിഷയം പരിഹരിക്കുന്നതില്‍ നഗരസഭാ ഭരണാധികാരികള്‍ക്ക് ഇതുവരെ  അന്തിമ തീരുമാനമായില്ല. മാലിന്യം എവിടെ കളയണമെന്നറിയാതെ വീട്ടുകാരും ഫഌറ്റുകാരും ആശയക്കുഴപ്പത്തിലാണ്. ഉറവിട മാലിന്യ കേന്ദ്രങ്ങളിലെ നിബന്ധകള്‍ കാരണം മാലിന്യം അവിടേക്കെത്തിക്കുന്നതിനും കഴിയാത്തസ്ഥിതിയാണ്. ജൈവ മാലിന്യങ്ങള്‍ കവറുകളിലാക്കി ഉറവിട മാലിന്യ കേന്ദ്രങ്ങളിലെത്തിച്ചാല്‍ സ്വീകരിക്കില്ലെന്ന നിലപാടാണുള്ളത്.

ബക്കറ്റുകളിലും പാത്രങ്ങളിലും മാലിന്യം എത്തിക്കണമെന്നാണ് നിബന്ധന. 15 മുതല്‍ മാലിന്യശേഖരണം നിര്‍ത്തിയതോടെ മാലിന്യം കളയാനാവാതെ വീട്ടുകാരും ഫഌറ്റുകാരും ഏറെ വിഷമത്തിലാണ്. പല പ്രദേശങ്ങളിലും ചെറിയ തോതില്‍ മാലിന്യ കൂമ്പാരം കൂടിത്തുടങ്ങിയിട്ടുണ്ട്. മാലിന്യ വിഷയം പരിഹരിക്കുന്നതിന് ചൊവ്വാഴ്ച നഗരസഭ ചെയര്‍മാന്‍ പ്രഫ.പി.കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടേയും കൗണ്‍സിലര്‍മാരുടേയും യോഗം ഉടന്‍ ചേരാന്‍ തീരുമാനിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ മാലിന്യം ശേഖരിച്ചിരുന്ന വീടുകളിലേയും ഫഌറ്റുകളിലേയും താമസക്കാരെ ഈയോഗത്തില്‍ പങ്കെടുപ്പിക്കും. തനിച്ചു താമസിക്കുന്നവരുടേയും അവശത അനുഭവിക്കുന്നവരടേയും വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ പ്രത്യേക സംവിധനം ഒരുക്കും.

വാര്‍ഡ് അടിസ്ഥാനത്തില്‍ ഉറവിട മാലിന്യ സംസ്കരണ യൂണിറ്റുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് പരിശോധിക്കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഹോട്ടല്‍-ലോഡ്ജ് ഉടമകളുടെ യോഗം ഇന്ന് ചേരാനും തീരുമാനിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍ാമര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts