ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം; പുനരന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണം


പത്തനംതിട്ട: വനം വകുപ്പ് കസറ്റഡിയിലിരിക്കേ ചിറ്റാര്‍ സ്വദേശി പി.പി. മത്തായി മരിച്ച സംഭവത്തില്‍ തുടരന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

2020 ജൂലൈ 20 നാണ് മത്തായിയുടെ മൃതദേഹം ഇദ്ദേഹത്തിന്‍റെ കുടുംബവീടായ കുടപ്പനക്കുളത്തെ കിണറ്റില്‍ കാണപ്പെട്ടത്. അന്നേദിവസം വൈകുന്നേരം മത്തായിയെ താമസസ്ഥലമായ അരീക്കക്കാവിലെ വീട്ടില്‍ നിന്നു വനപാലകസംഘം വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. കുടപ്പനക്കുളം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി മത്തായിയെ വനത്തിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു.

കാമറയുടെ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മത്തായി കിണറ്റിലേക്കു ചാടിയെന്നാണ് വനപാലകര്‍ പറഞ്ഞത്.
സംഭവം വിവാദമായതോടെ മത്തായിയുടെ മൃതദേഹം സംസ്‌കാരിക്കാതെ 40 ദിവസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചത്.

സിബിഐ അന്വേഷണത്തില്‍ ഏഴ് വനം ഉദ്യോഗസ്ഥര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പുനരന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ കുടുംബം സിബിഐ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

എന്നാല്‍ ഇതൊരു കൊലപാതകമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നരഹത്യക്കുറ്റം ചുമത്തണമെന്നുമാണ് കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ നേരിട്ട് ബന്ധമുള്ള രണ്ടുപേരെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കിയതും പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതിരുന്നതും പിഴവായി ചൂണ്ടിക്കാട്ടി.

എന്നാല്‍ പുനരന്വേഷണ ആവശ്യം കോടതി അംഗീകരിക്കാതെ വന്നതോടെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പുനരന്വേഷണം നടത്തുന്നതില്‍ തടസമില്ലെന്നും ഇക്കാര്യത്തില്‍ വാദംകേട്ട് കീഴ്‌ക്കോടതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വിധിവന്നു. ഇതോടെഅഡ്വ. ജോണി കെ. ജോര്‍ജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് പുറത്തുവന്നത്.

മൂന്നു മാസത്തിനകം പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ കിട്ടണമെന്നും, പുനരന്വേഷണത്തിലൂടെ നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു.

Related posts

Leave a Comment