ഐആർസിറ്റിസി രാജ്യത്ത് 3.03 കോടി വ്യാജ അക്കൗണ്ടുകൾ നിർജീവമാക്കി

പരവൂർ: ഐആർസിറ്റിസി വെബ്സൈറ്റിലെ പുതിയ ഉപഭോക്തൃ ഐഡികളിൽ റെയിൽവേ വിശദമായ പരിശോധനകൾ നടത്തി വിജയകരമായി കുറവ് വരുത്തി.ഉപഭോക്തൃ ഐഡികൾ കൃത്യമായി പരിശോധിക്കുന്ന സംവിധാനം നിലവിൽ വന്നതോടെ പുതിയ ഐഡികൾ പ്രതിദിനം ഏകദേശം ഒരു ലക്ഷം എന്ന കണക്കിൽ നിന്ന് ഇപ്പോൾ ദിനംപ്രതി 5,000 പുതിയ ഐഡികളായി കുറയ്ക്കാൻ കഴിഞ്ഞു.

ഈ കർശന നടപടിയിലൂടെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ 3.03 കോടിയിലധികം വ്യാജ അക്കൗണ്ടുകളാണ് നിർജീവമാക്കിയിട്ടുള്ളത്.

ഇത് കൂടാതെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തിയതിന് 2.7 കോടി ഐഡികൾ ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ താത്ക്കാലികമായി നിർത്തിവച്ചിട്ടുമുണ്ട്. ഈ ഐഡികളിൽ വിശദമായ പരിശോധനകൾ നടത്തി തുടർ നടപടികൾ സ്വീകരിക്കാനാണ് ഐആർസിറ്റിസിയുടെ തീരുമാനം.

വ്യാജ ഐഡികൾ വഴി വ്യാപകമായി ട്രെയിൻ ടിക്കറ്റുകൾ ബുക്കിംഗ് നടത്തുന്നതിനെതിരേ റെയിൽവേ ആരംഭിച്ചിട്ടുള്ള നടപടികൾക്ക് നല്ല ഫലങ്ങളാണ് ലഭിക്കുന്നതെന്നും ഐആർസിറ്റിസി അധികൃതർ വ്യക്തമാക്കി.

എല്ലാ യാത്രക്കാർക്കും യഥാർഥവും ഉറപ്പുള്ളതുമായ ഉപഭോക്തൃ ഐഡികൾ വഴി എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് ടിക്കറ്റിംഗ് സംവിധാനം പരിഷ്കരിക്കുക എന്നതാണ് റെയിൽവേ ഇതുവഴി ലക്ഷ്യമിടുന്നത്. 2026 1 ഐആർസിറ്റിസി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി വരികയാണ്.

  • എസ്.ആർ. സുധീർ കുമാർ

Related posts

Leave a Comment