ഇരിങ്ങാലക്കുട: ചേലൂര്‍ സെന്ററിനുസമീപം ബസ് കണ്ടക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ബസിന്റെ ചില്ല് തകര്‍ക്കുകയുംചെയ്ത സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മനവലശേരി സ്വദേശി തോപ്പില്‍ വീട്ടില്‍ ഷാജു (51), ബിഹാര്‍ സ്വദേശി സിക്കന്ദര്‍കുമാര്‍ (സുരേന്ദ്രബിന്‍ – 23) എന്നിവരെയാണ് പിടികൂടിയത്. ഇരിങ്ങാലക്കുട: ചേലൂര്‍ സെന്ററിനുസമീപം ബസ് കണ്ടക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ബസിന്റെ ചില്ല് തകര്‍ക്കുകയുംചെയ്ത സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മനവലശേരി സ്വദേശി തോപ്പില്‍ വീട്ടില്‍ ഷാജു (51), ബിഹാര്‍ സ്വദേശി സിക്കന്ദര്‍കുമാര്‍ (സുരേന്ദ്രബിന്‍ – 23) എന്നിവരെയാണ് പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ജനുവരി 30ന് രാവിലെ 8.55ഓടെയായിരുന്നു സംഭവം.
തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുമംഗലി ബസിലെ കണ്ടക്ടറായ കാളത്തോട് സ്വദേശി അഷ്റഫിന് (25) നേരെയാണ് ആക്രമണമുണ്ടായത്. ചേലൂര്‍ സെന്ററിനുസമീപം ഗതാഗതതടസം സൃഷ്ടിക്കുന്ന രീതിയില്‍ സ്കൂട്ടര്‍ പാര്ക്കുചെയ്തതിനെചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
പ്രതികള്‍ കണ്ടക്ടറെ അസഭ്യംപറയുകയും ബസിൽനിന്നു ഇയാളെ റോഡിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയുംചെയ്തു. തുടര്‍ന്ന് ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ അഷ്റഫ് ഒഴിഞ്ഞുമാറിയതിനാല്‍ അടി ബസിന്റെ ക്വാട്ടര്‍ ഗ്ലാസില്‍ കൊള്ളുകയായിരുന്നു.
അക്രമത്തില്‍ ബസിന്റെ ഗ്ലാസ് തകരുകയും ഏകദേശം 5,000 രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട സിഐ എം.കെ. ഷാജി, എസ്ഐമാരായ ഇ.യു. സൗമ്യ, ടി.ഡി അനില്‍, ജിഎസ്ഐ പ്രീജു, സിപിഒമാരായ പ്രദീപ്, കിഷോര്‍, അഭിലാഷ്, സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ്ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
