ഏത് നിമിഷവും അപകടം സംഭവിക്കാം; തകർച്ചയുടെ വക്കിൽ കോട്ടയം നഗരസഭ റെസ്റ്റ് ഹൗസ്; തകര്‍ച്ചയ്ക്കു കാരണം അറ്റകുറ്റപണിയില്ലാത്തത്

കോട്ടയം: കോട്ടയം നഗരസഭയുടെ കെട്ടിടങ്ങളും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അപകടഭീഷണിയില്‍. നഗരസഭ റെസ്റ്റ് ഹൗസ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണുള്ളത്. വര്‍ഷങ്ങളുടെ പഴക്കമുളള കെട്ടിടം പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഇതുവരെയും നടന്നിട്ടില്ല. കാലങ്ങളായി കെട്ടിടം ഉപയോഗശൂന്യമായ നിലയിലാണ്.

കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്നലെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നു മൂന്നു പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ പഴകിയ കെട്ടിടങ്ങളുടെ സ്ഥിതിയില്‍ ആശങ്ക ഉയരുകയാണ്. നഗരസഭയുടെ ഉടമസ്ഥതയില്‍ പഴയ ബോട്ട് ജെട്ടി റോഡില്‍ സ്ഥിതി ചെയ്യുന്ന നഗരസഭ റെസ്റ്റ് ഹൗസാണ് പൊളിഞ്ഞു വീഴാന്‍ തയാറായി നില്ക്കുന്നത്. കഞ്ഞിക്കുഴിയിലുള്ള നഗരസഭയുടെ മാര്‍ക്കറ്റ് കെട്ടിടവും ഇതേ അവസ്ഥയിലാണ്.

കോടിമത പച്ചക്കറി മാര്‍ക്കറ്റ് കെട്ടിടം, നഗരസഭയുടെ കുമാരനല്ലൂര്‍, നാട്ടകം മേഖല ഓഫീസുകളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. കുമാരനല്ലൂര്‍ മേഖല ഓഫീസില്‍ ഏതാനും നാള്‍ മുമ്പ് കോണ്‍ക്രീറ്റ് സിലിംഗ് അടര്‍ന്നു വീണ് ഉദ്യോഗസ്ഥനു പരിക്കേറ്റിരുന്നു. ഈ ഓഫീസുകളില്‍ ദിവസവും വിവിധ ആവശ്യങ്ങള്‍ക്കു വരുന്നവരും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഭീതിയോടെയാണ് കഴിയുന്നത്.

നിലംപൊത്താറായി നഗരസഭ റെസ്റ്റ് ഹൗസ്
പഴയ ബോട്ട് ജെട്ടി റോഡില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്റ് ഹൗസ് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്‍റെ ചിലയിടങ്ങളില്‍ ആല്‍മരം വളര്‍ന്നതു കാണാം. പല സ്ഥലങ്ങളിലും കോണ്‍ക്രീറ്റ് അടര്‍ന്ന് വീണു കമ്പിയും തെളിഞ്ഞിട്ടുണ്ട്. ചുവരില്‍ കാടും പടലും വളരുന്നു. ഏതുനിമിഷവും കെട്ടിടം നിലംപൊത്താം.

വര്‍ഷങ്ങള്‍ പഴക്കുള്ള കെട്ടിടത്തിലെ മാര്‍ബിളും ടൈലുമെല്ലാം പൊട്ടിക്കീറി. കൂറ്റന്‍ വൃക്ഷങ്ങളുടെ വേരുകള്‍ കെട്ടിടത്തിനുള്ളിലേക്ക് പടര്‍ന്നുകയറിയിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്ന ഈ കെട്ടിടത്തിലാണ് നഗരസഭയുടെ കൃഷി ഓഫീസടക്കം പ്രവര്‍ത്തിക്കുന്നത്. ഉപയോഗശൂന്യമായ വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ചാക്കിലാക്കി മാലിന്യങ്ങളും തള്ളിയിട്ടുണ്ട്.

1960 കളില്‍ ചലച്ചിത്ര രാഷ്ട്രീയ രംഗത്തുള്ളവരുടെ ഇഷ്ടകേന്ദ്രമായിരുന്നു റെസ്റ്റ് ഹൗസ്. സിനിമാ നടന്‍മാരും രാഷ്‌ട്രീയക്കാരുമൊക്ക ഇവിടെ താമസിച്ചിരുന്നു. 70കളുടെ മധ്യത്തോടെ റെസ്റ്റ് ഹൗസിന്‍റെ പ്രതാപം നഷ്ടമായി തകര്‍ച്ച ആരംഭിച്ചു. റെസ്റ്റ് ഹൗസ് പൊളിച്ചുമാറ്റാന്‍ 2022ല്‍ നഗരസഭ തീരുമാനിച്ചെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയായിട്ടില്ല.

അറ്റകുറ്റപണിയില്ലാത്തതു തകര്‍ച്ചയ്ക്കു കാരണം
പഠനം നടത്തി വന്‍തുക ചെലവഴിച്ചു കെട്ടിടങ്ങള്‍ നിര്‍മിക്കുമെങ്കിലും കാലാനുസൃതമായി അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുന്നതാണു കെട്ടിടങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമാകുന്നത്. തകര്‍ന്നു കിടക്കുന്ന നഗരസഭ റെസ്റ്റ് ഹൗസ്, കഞ്ഞിക്കുഴി മാര്‍ക്കറ്റ് കെട്ടിടം എന്നിവിടങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്തിയിട്ടു വര്‍ഷങ്ങളായി. കെട്ടിടങ്ങള്‍ നിര്‍മിച്ചതിനുശേഷം കുറഞ്ഞതു രണ്ടു വര്‍ഷം കൂടുമ്പോള്‍ അറ്റകുറ്റപണികള്‍ നടത്തുകയും പെയിന്‍റെ് ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ ദീര്‍ഘനാള്‍ നിലനില്ക്കുകയുള്ളു. വര്‍ഷങ്ങള്‍ക്കു മുമ്പു മഴക്കാലം കഴിയുമ്പോള്‍ നഗരസഭകളിലെ കെട്ടിടങ്ങളിലെ ആലുകള്‍ പറിച്ചു കളയുന്നതിനായി ടെന്‍ഡര്‍ വിളിച്ചു ജോലി നല്കുമായിരുന്നു. ആലുകള്‍ പറിച്ചു കളഞ്ഞു മണ്ണെണ്ണ ഒഴിച്ചു നശിപ്പിച്ചുകളയുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ ആ ജോലികള്‍ ചെയ്യാറില്ല.

Related posts

Leave a Comment