ഭക്തിയുടെ പാരമ്യത്തിൽഏഴരപ്പൊന്നാന ദർശിച്ച് ആയിരങ്ങൾ

ഏറ്റുമാനൂര്‍: ആസ്ഥാന മണ്ഡപത്തിന്‍റെ വാതിലുകള്‍ തുറന്നു. പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന പഞ്ചാക്ഷരിമന്ത്രത്തില്‍ ക്ഷേത്രാങ്കണം മുഖരിതമായി. ദീപപ്രഭയില്‍ വെട്ടിത്തിളങ്ങി ഏറ്റുമാനൂരപ്പന്‍റെ തിടമ്പ്. ഇരുവശങ്ങളിലായി ഏഴ് പൊന്നാനകളും മുന്നിലായി അരപ്പൊന്നാനയും. അത്യപൂര്‍വമായ ദര്‍ശനം നല്‍കിയ സായൂജ്യത്തില്‍ ഭക്തര്‍ സര്‍വം മറന്നു.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന്‍റെ എട്ടാം ദിനമായ ഇന്നലെ ഏഴരപ്പൊന്നാന ദര്‍ശനത്തിനം നടന്നു. സന്ധ്യ മുതലേ മഹാദേവ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ ഏഴരപ്പൊന്നാനകളെ ദര്‍ശിച്ച് വലിയകണിക്ക അര്‍പ്പിച്ച് അവര്‍ മടങ്ങി.

മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചതോടെ ചടങ്ങുകള്‍ക്കു തുടക്കമായി. കാത്തിരിപ്പിനൊടുവില്‍ ആസ്ഥാന മണ്ഡപത്തിന്‍റെ വാതിലുകള്‍ തുറന്നു. ദര്‍ശനപുണ്യം തേടി കാത്തുനില്‍ക്കുന്ന ഭക്തരെ സാക്ഷിനിര്‍ത്തി പാരമ്പര്യാവകാശികളായ ചെങ്ങന്നൂര്‍ പുന്നുരിട്ട മഠത്തിലെ പണ്ടാരത്തിലിന്‍റെ പ്രതിനിധി ആസ്ഥാനമണ്ഡപത്തില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണക്കുടത്തില്‍ ആദ്യ കാണിക്ക അര്‍പ്പിച്ചു.

തുടര്‍ന്ന് ദേവസ്വം അധികൃതരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും. ഇതിനുശേഷം ഊഴം കാത്ത് നില്‍ക്കുന്ന ഭക്തജനങ്ങള്‍ സാവകാശം ആസ്ഥാനമണ്ഡപത്തിനു മുന്നിലേക്ക്. വലിയകാണിക്ക അര്‍പ്പിച്ച് നിറമനസോടെ അവര്‍ മടങ്ങി.

ഒമ്പതാം ഉത്സവ ദിനമായ ഇന്ന് രാത്രി 12ന് പള്ളിവേട്ട നടക്കും. രണ്ടാം ഉത്സവ നാളില്‍ ആരംഭിച്ച ഉത്സവബലി ദര്‍ശനവും ശ്രീബലിയും കാഴ്ചശ്രീബലിയും വേലകളിയും ഇന്നു സമാപിക്കും. രാവിലെ ശ്രീബലിക്കും വൈകുന്നേരം കുടമാറ്റത്തിനും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും വൈകുന്നേരം കാഴ്ചശ്രീബലിക്ക് ചോറ്റാനിക്കര നന്ദപ്പന്‍മാരാരും നയിക്കുന്ന മേളം അകമ്പടിയേകും. രാത്രി 10ന് എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഭക്തിഗാനമേള ശ്രീരാഗലയം നടക്കും.

Related posts

Leave a Comment