കോന്നി മെഡിക്കൽ കോളജിൽ നോട്ടീസ് പതിച്ചത് താനല്ലെന്ന് ഡോ. ശിവപ്രസാദ്


പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി വിഭാഗത്തിന് മുന്നിൽ നോട്ടീസ് പതിച്ചത് താനല്ലെന്ന് വകുപ്പ് മേധാവി ഡോ. ശിവപ്രസാദ്.

ഇന്നലെ പ്രിൻസിപ്പലിന് ഇ മെയിലായി അയച്ച മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. തന്‍റെ ഓഫീസിൽ തയാറാക്കി വച്ചിരുന്ന സമ്മതപത്രം ആരോ സർജറി വിഭാഗം നോട്ടീസ് ബോർഡിൽ പതിച്ചതാകുമെന്നാണ് മറുപടിയിൽ പറയുന്നത്.

നോട്ടീസ് പതിച്ചത് ആരെന്ന കാര്യത്തിൽ ആശുപത്രി അധികൃതർ ഇതേത്തുടർന്ന് അന്വേഷണം തുടങ്ങി. ശസ്ത്രക്രിയ വിഭാഗത്തിൽ ഉപകരണങ്ങളില്ലാത്തതിനാൽ സർജറി ചെയ്താൽ രോഗികൾക്ക് ജീവഹാനി ഉണ്ടായേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പതിച്ചത്. ആശുപത്രിയിലെ എട്ട് പോരായ്മകൾ എണ്ണിപ്പറഞ്ഞാണ് സർജറി ചെയ്യേണ്ട രോഗികൾക്കുള്ള സമ്മതപത്രം തയാറാക്കിയത്.

Related posts

Leave a Comment