ആലപ്പുഴ: ക്രൈംബ്രാഞ്ച് അന്വേഷിച്ചുവന്ന കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയെ 28 വർഷത്തിനുശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്ര(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് സുപ്രണ്ടിന്റെ നിർദേശാനുസരണം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ വിദേശത്തുനിന്നും 14ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്താവള അഥോറിറ്റി വിവരം അറിയിച്ചു. തുടർന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
1998 ജൂൺ 29ന് ചെങ്ങന്നൂർ മുണ്ടൻകാവിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിൽ പ്രവർത്തിച്ചിരുന്ന ഓഫ്സൈറ്റ് പ്രസ് എന്ന സ്ഥാപനം റെയ്ഡ് നടത്തി യുഎഇ ഗവൺമെന്റിന്റെ 500 ദിർഹത്തിന്റെ 8762 നോട്ടുകളും 100 രൂപയുടെ ഒരു ഇന്ത്യൻ കറൻസിയും രണ്ട് ഇന്ത്യൻ മുദ്രപത്രവും കണ്ടെടുത്തിരുന്നു.
