പാരീസ് എന്‍റെ കൈകൾക്കുള്ളിലാണ്, മനോഹരമായ നഗരം എന്‍റെ ബാൽക്കണിയിൽ നിന്നു കാണാം; 134 പടികൾ കയറിയാൽ ഈ ചെറിയ അപാർട്ട്മെന്‍റിലെത്താം

പാരീസിലെ ഏറ്റവും ചെറിയ അപാർട്ട്മെന്‍റുകളിൽ ഒന്നിലേക്ക് ഒരു യാത്ര, ഈ ചെറിയ മനോഹരമായ അപാർട്ട്മന്‍റിന്‍റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സെബാസ്റ്റ്യൻ ഹെഡ്ബർഗ് എന്ന വ്യക്തിയാണ് പാരീസീലെ ചെറിയ അപാർട്ട്മെന്‍റിൽ ജീവിക്കുന്ന ഒരു യുവാവിനെയും അപാർട്ട്മെന്‍റും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്

ഏകദേശം 600 യൂറോ (ഏകദേശം 67,000 ഇന്ത്യൻ രൂപ അല്ലെങ്കിൽ 697 ഡോളർ) വാടക നല്കിയാണ് യുവാവ് ഈ ചെറിയ അപാർട്ട്മെന്‍റിൽ താമസിക്കുന്നത്. ലിഫ്റ്റില്ലാത്ത കെട്ടിടത്തിന്‍റെ ഏഴാം നിലയിലാണ് അപാർട്ട്മെന്‍റ്. ദിവസവും യുവാവ് 134 പടികളാണ് കയറിയിറങ്ങുന്നത്. ഫ്രഞ്ച് വെബ്സൈറ്റായ ലെബോൺകോയിൻ വഴിയാണ് ഈ അപാർട്ട്മെന്‍റ് കിട്ടിയത്.

വളരെ പരിമിതമായ സാഹച്യങ്ങളിലാണ് യുവാവ് താമസിക്കുന്നത്. ഒരാൾക്ക് മാത്രം കഷ്ടിച്ച് കഴിയാൻ സാധിക്കുന്ന വളരെ ചെറിയ സ്ഥലമാണിത്. തുണികൾ സൂക്ഷിക്കാൻ ചെറിയൊരു സ്പേസും, അതിന് തൊട്ടടുത്തായി ഒരു ഷവറും ക്രമീകരിച്ചിരിക്കുന്നു.

ഈ അപ്പാർട്ട്മെന്‍റിന്‍റെ ഏറ്റവും വലിയ ആകർഷണം ഇവിടുത്തെ ബാൽക്കണിയാണ്. ഇത്രയും വലിയ തുക വാടക നൽകിയാലും പാരീസ് നഗരത്തിന്‍റെ മനോഹരമായ കാഴ്ച മുഴുവൻ ഈ ബാൽക്കണിയിൽ നിന്ന് ആസ്വദിക്കാൻ സാധിക്കുമെന്ന് യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നു.

യൂറോപ്പിലെയും പാരീസിലെയും ഒക്കെ ഉയർന്ന ജീവിതച്ചെലവിനെയും വാടക നിരക്കുകളെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ വീഡിയോ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വഴിവച്ചിട്ടുണ്ട്.

 

Related posts

Leave a Comment