ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി ബന്ധപ്പെട്ട വിവാഹമോചന ഹർജി പിൻവലിക്കാനുള്ള തീരുമാനം ഭാര്യ സംഗീത ചെംഗൽപെട്ട് കുടുംബക്കോടതിയെ അറിയിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ കോടതിയിൽ ഹാജരായ സംഗീത ഹർജി പിൻവലിക്കുന്നതായി അറിയിച്ചതോടെ കോടതി കേസ് തീർപ്പാക്കി.
1998-ൽ യുകെയിൽ രജിസ്റ്റർ വിവാഹം നടത്തിയ ഇരുവരും 1999-ൽ ചെന്നൈയിൽ മതാചാരപ്രകാരം വിവാഹിതരായിരുന്നു.
വിജയ്യുടെയും സംഗീതയുടെയും കുടുംബാംഗങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതായും തുടർന്ന് വിവാഹമോചന നടപടികളിൽ നിന്ന് സംഗീത പിന്മാറിയതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമം നടന്നതായും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് തയ്യാറായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
