കർക്കടക വാവിൽ പന്നിയിറച്ചി ചലഞ്ചുമായി കരവൂർ എകെജി വായനശാല

ഇരിട്ടി: സാംസ്ക്കാരിക നായകനും അന്തവിശ്വാസത്തിനും അനാചാരത്തിനുമെതിരേ പോരാടിയ എകെജിയുടെ പേരിലുള്ള സാംസ്‌കാരിക സംഘടന കർക്കിടക വാവിന് പന്നിയിറച്ചി ചലഞ്ചുമായി രംഗത്ത്. പടിയൂർ പഞ്ചായത്തിലെ കരവൂർ എകെജി വായനശാലയാണ് പന്നിയിറച്ചി ചാലഞ്ച് ഏർപ്പെടുത്തി ഓർഡർ ശേഖരിച്ച് തുടങ്ങിയത്.

കിലോയ്ക്ക് 370 രൂപയ്ക്കാണ് ഓഡർ സ്വീകരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഫോൺ നമ്പർ ഉൾപ്പെടെ പരസ്യപ്പെടുത്തിയാണ് ഓഡർ സ്വീകരിക്കുന്നത്. വായനശാല നടത്തുന്ന പന്നിയിറച്ചി ചലഞ്ചിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി വിമർശങ്ങൾ ഉയരുന്നുണ്ട്.

മുന്പും സിപിഎം ചാവശേരി ലോക്കലിനു കീഴിലെ സാംസ്‌കാരിക കേന്ദ്രത്തിൽ നാലമ്പല യാത്ര നടത്തുന്നതിനുള്ള നീക്കം വിവാദമായിരുന്നു. എന്നാൽ തെറ്റ് തിരുത്തി ശ്രമം ഉപേക്ഷിച്ചതോടെ വിവാദം കെട്ടടങ്ങി. കരവൂർ എകെജി വായനശാല നവീന ഉദ്യമം നിലവിൽ പന്നിയിറച്ചിയിൽ മാത്രം ഒതുക്കിയിട്ടുണ്ട്.

ആവശ്യക്കാരിൽ നിന്നും പണവും സ്വീകരിച്ചു തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. എകെജിയുടെ പേരിലുള്ള വിവാദ പന്നിയിറച്ചി ചലഞ്ച് അവസാന ലാപ്പിൽ ഉപേക്ഷിക്കുമോ എന്നതും കണ്ടറിയണം.

Related posts

Leave a Comment